Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാത ശ്രമക്കേസിൽ ശിവരഞ്ജിത്തിനും നസീമിനും പ്രൊഡക്ഷൻ വാറണ്ട്; ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് ഉത്തരവ് നൽകിയത് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; നടപടി കസ്റ്റഡി അപേക്ഷ സമർപ്പിക്കാൻ ഇരുവരെയും ഹാജരാക്കണമെന്ന കന്റോൺമെന്റ് പൊലീസിന്റെ അപേക്ഷയിന്മേൽ

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാത ശ്രമക്കേസിൽ ശിവരഞ്ജിത്തിനും നസീമിനും പ്രൊഡക്ഷൻ വാറണ്ട്; ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് ഉത്തരവ് നൽകിയത് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; നടപടി കസ്റ്റഡി അപേക്ഷ സമർപ്പിക്കാൻ ഇരുവരെയും ഹാജരാക്കണമെന്ന കന്റോൺമെന്റ് പൊലീസിന്റെ അപേക്ഷയിന്മേൽ

പി നാഗരാജ്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ്‌ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിനെയും യൂണിറ്റ് സെക്രട്ടറി നസീമിനെയും കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ടയ്ക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. രണ്ടു പ്രതികളെയും ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാക്കാൻ പൂജപ്പുര ജില്ലാ ജയിൽ സൂപ്രണ്ടിനോടാണ് കോടതി ഉത്തരവിട്ടത്.

പ്രതികളെ പൊലീസിന് ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധമായ കത്തി വീണ്ടെടുക്കുന്നതിനും സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുന്നതിനും സംഭവസ്ഥലത്തും ഒളിയിടങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും രണ്ടു പ്രതികളെയും പൊലീസിന് വിട്ടു കിട്ടണം. ഇതിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് പ്രതികളുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്ന് കാണിച്ച് കന്റോൺമെന്റ് പൊലീസ് സമർപ്പിച്ച പ്രൊഡക്ഷൻ വാറണ്ടപേക്ഷയിലാണ് കോടതി ഉത്തരവ്.

ഈ മാസം പന്ത്രണ്ടാം തീയതി പകൽ 11.30 നാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ്എഫ്‌ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്‌സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ അപകടകരമായ കത്തി കൊണ്ട് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻശ്രമിച്ചത്. ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരുവരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു. ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്. 14 ന് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ മൂന്നും ആറും ഏഴും പ്രതികളുമായ അദ്വൈത് മണികണ്ഠൻ, ആരോമൽ, ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP