Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷ്യം അൻസാർ ഉൽ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്; വധിക്കേണ്ടവർ യഹൂദന്മാരും ലക്ഷ്യം വെച്ചവരിൽ ബിജെപി നേതാക്കളും; 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' എന്നീ പേരുകളിൽ സൈബർ കൂട്ടായ്മകൾ; ഗൂഢാലോചനകളിൽ ഉപയോഗിക്കുന്നത് കോഡ് വാക്കുകളും ചെല്ലപ്പോരുകളും; കനകമല ഗൂഢാലോചന കേസിൽ എൻഐഎ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും വാദങ്ങളും ഞെട്ടിക്കുന്നത്

ലക്ഷ്യം അൻസാർ ഉൽ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്; വധിക്കേണ്ടവർ യഹൂദന്മാരും ലക്ഷ്യം വെച്ചവരിൽ ബിജെപി നേതാക്കളും; 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' എന്നീ പേരുകളിൽ സൈബർ കൂട്ടായ്മകൾ; ഗൂഢാലോചനകളിൽ ഉപയോഗിക്കുന്നത് കോഡ് വാക്കുകളും ചെല്ലപ്പോരുകളും; കനകമല ഗൂഢാലോചന കേസിൽ എൻഐഎ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും വാദങ്ങളും ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻഐഎ കോടതിയിൽ കനകമല ഗൂഢാലോചനക്കേസ് സംബന്ധിച്ച് പ്രോസിക്യൂഷൻ നടത്തിയ വാദങ്ങളിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന
വിവരങ്ങൾ. പ്രതികൾ ലക്ഷ്യമിട്ടത് ഐഎസിന്റെ കേരള ഘടകമായി പ്രവർത്തിക്കാനെന്നും യഹൂദമതക്കാരെ ആക്രമിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയെന്നും കോടതിയിൽ പ്രോസിക്യൂഷൻ വിശദീകരിച്ചു.

തമിഴ്‌നാട് ഡിണ്ടിഗൽ വട്ടക്കനാലിൽ യഹൂദ മതവിഭാഗക്കാരായ വിനോദസഞ്ചാരികൾ സ്ഥിരമായി തങ്ങുന്ന ഇടങ്ങൾ ആക്രമിക്കാനാണ് ഇവർ പദ്ധതിയിട്ടത്. യഹൂദ വിനോദസഞ്ചാരികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും വിഷവാതകം സ്‌പ്രേ ചെയ്ത് അവരെ കൊലപ്പെടുത്താം എന്നുമാണു പ്രതികൾ അംഗങ്ങളായ രഹസ്യ ഓൺലൈൻ കൂട്ടായ്മയിൽ പദ്ധതിയിട്ടത്. വട്ടക്കനാലിൽ എത്താനുള്ള വാഹനത്തിനും മറ്റു ചെലവുകൾക്കുമായി 18,000 രൂപയും പ്രതികൾക്കു കൈമാറി.  പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽനിന്ന് ശാസ്ത്രീയ രീതിയിൽ ശേഖരിച്ച ചാറ്റ് മെസേജുകളിലാണ് യഹൂദർക്കുനേരെയുള്ള ആക്രമണ പദ്ധതിയുടെ വിവരങ്ങളുള്ളതെന്ന് എൻ.ഐ.എ പറഞ്ഞു.

തസ്വീബ് എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ് ഉണ്ടാക്കിയ പ്രതികൾ കൊടൈക്കനാലിലെ വട്ടക്കനാലിൽ വരുന്ന യഹൂദരെയാണ് ലക്ഷ്യമിട്ടിരുന്നതത്രെ. തസ്വീബ് ഗ്രൂപ്പിലെ അഞ്ചുപേരെയാണ് ആക്രമണത്തിന് തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശി സജീർ മംഗലശ്ശേരിയാണ് ഇവർക്കുവേണ്ട നിർദ്ദേശം നൽകിയിരുന്നത്. നവംബർ രണ്ടാംവാരം യഹൂദർ കൂടുതലായി കൊടൈക്കനാലിൽ എത്തുേമ്പാൾ ആക്രമണം നടത്താനായിരുന്നു നിർദ്ദേശം.

കേരളത്തിലെ യഹൂദപ്പള്ളികളിൽ സ്‌ഫോടനം നടത്തുന്ന കാര്യം ചർച്ച ചെയ്തതിന്റെ അടുത്ത ദിവസം മുതൽ മട്ടാഞ്ചേരി സിനഗോഗിനു സായുധകാവൽ ഏർപ്പെടുത്തിയതു കൂട്ടായ്മയിൽ ചാരന്മാർ നുഴഞ്ഞു കയറിയതിന്റെ ലക്ഷണമായാണു ഗൂഢാലോചന നടത്തിയവർ വിലയിരുത്തിയത്. 'പുക' എന്നാണ് യഹൂദന്മാർക്കു പ്രതികൾ നൽകിയ രഹസ്യനാമം. 'ദൗല' 'കല്ല്യാണവീട്' തുടങ്ങിയ പേരുകളിലാണ് ഐഎസിനെ കുറിച്ചു പരാമർശിച്ചിരുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനം, അഹമ്മദീയ വിഭാഗത്തിന്റെ കോഴിക്കോട്ടെ പള്ളി, ബിജെപി സംസ്ഥാന നേതാക്കൾ എന്നിവരെ ലക്ഷ്യമിടുന്ന ചർച്ചകളും പ്രതികൾ അംഗങ്ങളായ ഓൺലൈൻ കൂട്ടായ്മയിൽ നടത്തിയതിന്റെ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി. ഗൂഢാലോചനകളിൽ കോഡ് വാക്കുകളും ചെല്ലപ്പേരുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, ഇതു നടത്തിയതു വിചാരണ നേരിടുന്ന പ്രതികൾ തന്നെയാണെന്നു തെളിയിക്കുക എന്നതാണ് പ്രോസിക്യൂഷൻ നേരിടുന്ന വെല്ലുവിളി.

അൻസാർ ഉൽ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്

പ്രതികൾ ലക്ഷ്യമിട്ടത് ഐഎസിന്റെ ഘടകമായി പ്രവർത്തിക്കാനാണെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. അൻസാർ ഉൽ ഖലീഫ (കേരള) എന്ന പേരിൽ പ്രവർത്തിക്കാനാണു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് എൻഐഎയുടെ വാദം. 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' തുടങ്ങിയ പേരുകളിലാണ് ഇവർ രഹസ്യ സൈബർ കൂട്ടായ്മകൾ ഉണ്ടാക്കിയത്. 'ടെലിഗ്രാം' ആപ്ലിക്കേഷൻ വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ അവിടെ നിന്നു വിവരങ്ങൾ ചോർന്നതിനാൽ കൂടുതൽ രഹസ്യ സ്വഭാവമുള്ള 'ചാറ്റ് സെക്വർ' ആപ്ലിക്കേഷനിലേക്കു രഹസ്യ ചർച്ചകൾ മാറ്റാനും സംഘാംഗങ്ങൾക്കു നിർദ്ദേശം ലഭിച്ചിരുന്നു.

എൻഐഎ സമർപ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി പ്രതിചേർത്ത ഒമ്പത് പേരാണു വിചാരണ നേരിടുന്നത്. കോഴിക്കോട് സ്വദേശി മൻസീദ് (ഒമർ അൽ ഹിന്ദി), ചേലക്കര ടി.സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാൽ), കോയമ്പത്തൂർ അബ് ബഷീർ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലൻ (ആമു), തിരൂർ സാഫ്വാൻ, കുറ്റ്യാടി എൻ.കെ. ജാസിം, കോഴിക്കോട് സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീൻ, സംഭവ ശേഷം വിദേശത്തേക്കു കടന്ന കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നുദീൻ എന്നിവരാണു പ്രതികൾ. 70 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി.

ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു മൊയ്‌നുദ്ദീനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. മുഹമ്മദ് ഫിയാസിനെ അന്വേഷണ സംഘം മാപ്പുസാക്ഷിയുമാക്കി. 2016 ഒക്ടോബറിലാണു കനകമലയിൽ ഒത്തുകൂടിയ സംഘത്തെ രഹസ്യവിവരത്തെ തുടർന്ന് എൻഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ സ്‌ഫോടനം നടത്താനാണ് ഇവർ പദ്ധതിയിട്ടതെന്ന് എൻഐഎ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP