ലക്ഷ്യം അൻസാർ ഉൽ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്; വധിക്കേണ്ടവർ യഹൂദന്മാരും ലക്ഷ്യം വെച്ചവരിൽ ബിജെപി നേതാക്കളും; 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' എന്നീ പേരുകളിൽ സൈബർ കൂട്ടായ്മകൾ; ഗൂഢാലോചനകളിൽ ഉപയോഗിക്കുന്നത് കോഡ് വാക്കുകളും ചെല്ലപ്പോരുകളും; കനകമല ഗൂഢാലോചന കേസിൽ എൻഐഎ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും വാദങ്ങളും ഞെട്ടിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എൻഐഎ കോടതിയിൽ കനകമല ഗൂഢാലോചനക്കേസ് സംബന്ധിച്ച് പ്രോസിക്യൂഷൻ നടത്തിയ വാദങ്ങളിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന
വിവരങ്ങൾ. പ്രതികൾ ലക്ഷ്യമിട്ടത് ഐഎസിന്റെ കേരള ഘടകമായി പ്രവർത്തിക്കാനെന്നും യഹൂദമതക്കാരെ ആക്രമിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയെന്നും കോടതിയിൽ പ്രോസിക്യൂഷൻ വിശദീകരിച്ചു.
തമിഴ്നാട് ഡിണ്ടിഗൽ വട്ടക്കനാലിൽ യഹൂദ മതവിഭാഗക്കാരായ വിനോദസഞ്ചാരികൾ സ്ഥിരമായി തങ്ങുന്ന ഇടങ്ങൾ ആക്രമിക്കാനാണ് ഇവർ പദ്ധതിയിട്ടത്. യഹൂദ വിനോദസഞ്ചാരികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും വിഷവാതകം സ്പ്രേ ചെയ്ത് അവരെ കൊലപ്പെടുത്താം എന്നുമാണു പ്രതികൾ അംഗങ്ങളായ രഹസ്യ ഓൺലൈൻ കൂട്ടായ്മയിൽ പദ്ധതിയിട്ടത്. വട്ടക്കനാലിൽ എത്താനുള്ള വാഹനത്തിനും മറ്റു ചെലവുകൾക്കുമായി 18,000 രൂപയും പ്രതികൾക്കു കൈമാറി. പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽനിന്ന് ശാസ്ത്രീയ രീതിയിൽ ശേഖരിച്ച ചാറ്റ് മെസേജുകളിലാണ് യഹൂദർക്കുനേരെയുള്ള ആക്രമണ പദ്ധതിയുടെ വിവരങ്ങളുള്ളതെന്ന് എൻ.ഐ.എ പറഞ്ഞു.
തസ്വീബ് എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ് ഉണ്ടാക്കിയ പ്രതികൾ കൊടൈക്കനാലിലെ വട്ടക്കനാലിൽ വരുന്ന യഹൂദരെയാണ് ലക്ഷ്യമിട്ടിരുന്നതത്രെ. തസ്വീബ് ഗ്രൂപ്പിലെ അഞ്ചുപേരെയാണ് ആക്രമണത്തിന് തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശി സജീർ മംഗലശ്ശേരിയാണ് ഇവർക്കുവേണ്ട നിർദ്ദേശം നൽകിയിരുന്നത്. നവംബർ രണ്ടാംവാരം യഹൂദർ കൂടുതലായി കൊടൈക്കനാലിൽ എത്തുേമ്പാൾ ആക്രമണം നടത്താനായിരുന്നു നിർദ്ദേശം.
കേരളത്തിലെ യഹൂദപ്പള്ളികളിൽ സ്ഫോടനം നടത്തുന്ന കാര്യം ചർച്ച ചെയ്തതിന്റെ അടുത്ത ദിവസം മുതൽ മട്ടാഞ്ചേരി സിനഗോഗിനു സായുധകാവൽ ഏർപ്പെടുത്തിയതു കൂട്ടായ്മയിൽ ചാരന്മാർ നുഴഞ്ഞു കയറിയതിന്റെ ലക്ഷണമായാണു ഗൂഢാലോചന നടത്തിയവർ വിലയിരുത്തിയത്. 'പുക' എന്നാണ് യഹൂദന്മാർക്കു പ്രതികൾ നൽകിയ രഹസ്യനാമം. 'ദൗല' 'കല്ല്യാണവീട്' തുടങ്ങിയ പേരുകളിലാണ് ഐഎസിനെ കുറിച്ചു പരാമർശിച്ചിരുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനം, അഹമ്മദീയ വിഭാഗത്തിന്റെ കോഴിക്കോട്ടെ പള്ളി, ബിജെപി സംസ്ഥാന നേതാക്കൾ എന്നിവരെ ലക്ഷ്യമിടുന്ന ചർച്ചകളും പ്രതികൾ അംഗങ്ങളായ ഓൺലൈൻ കൂട്ടായ്മയിൽ നടത്തിയതിന്റെ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി. ഗൂഢാലോചനകളിൽ കോഡ് വാക്കുകളും ചെല്ലപ്പേരുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, ഇതു നടത്തിയതു വിചാരണ നേരിടുന്ന പ്രതികൾ തന്നെയാണെന്നു തെളിയിക്കുക എന്നതാണ് പ്രോസിക്യൂഷൻ നേരിടുന്ന വെല്ലുവിളി.
അൻസാർ ഉൽ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്
പ്രതികൾ ലക്ഷ്യമിട്ടത് ഐഎസിന്റെ ഘടകമായി പ്രവർത്തിക്കാനാണെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. അൻസാർ ഉൽ ഖലീഫ (കേരള) എന്ന പേരിൽ പ്രവർത്തിക്കാനാണു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് എൻഐഎയുടെ വാദം. 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' തുടങ്ങിയ പേരുകളിലാണ് ഇവർ രഹസ്യ സൈബർ കൂട്ടായ്മകൾ ഉണ്ടാക്കിയത്. 'ടെലിഗ്രാം' ആപ്ലിക്കേഷൻ വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ അവിടെ നിന്നു വിവരങ്ങൾ ചോർന്നതിനാൽ കൂടുതൽ രഹസ്യ സ്വഭാവമുള്ള 'ചാറ്റ് സെക്വർ' ആപ്ലിക്കേഷനിലേക്കു രഹസ്യ ചർച്ചകൾ മാറ്റാനും സംഘാംഗങ്ങൾക്കു നിർദ്ദേശം ലഭിച്ചിരുന്നു.
എൻഐഎ സമർപ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി പ്രതിചേർത്ത ഒമ്പത് പേരാണു വിചാരണ നേരിടുന്നത്. കോഴിക്കോട് സ്വദേശി മൻസീദ് (ഒമർ അൽ ഹിന്ദി), ചേലക്കര ടി.സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാൽ), കോയമ്പത്തൂർ അബ് ബഷീർ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലൻ (ആമു), തിരൂർ സാഫ്വാൻ, കുറ്റ്യാടി എൻ.കെ. ജാസിം, കോഴിക്കോട് സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീൻ, സംഭവ ശേഷം വിദേശത്തേക്കു കടന്ന കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്നുദീൻ എന്നിവരാണു പ്രതികൾ. 70 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി.
ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു മൊയ്നുദ്ദീനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. മുഹമ്മദ് ഫിയാസിനെ അന്വേഷണ സംഘം മാപ്പുസാക്ഷിയുമാക്കി. 2016 ഒക്ടോബറിലാണു കനകമലയിൽ ഒത്തുകൂടിയ സംഘത്തെ രഹസ്യവിവരത്തെ തുടർന്ന് എൻഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ സ്ഫോടനം നടത്താനാണ് ഇവർ പദ്ധതിയിട്ടതെന്ന് എൻഐഎ ആരോപിക്കുന്നു.
Stories you may Like
- മോസ്കോ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93ആയി
- ഐഎസ് തീവ്രവാദികൾ കേരളത്തിൽ ലക്ഷ്യമിട്ടത് ലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി
- 370 വകുപ്പ് അനുസരിച്ചു പൊലീസ് കേസെടുത്താൽ തന്നെ വിസയിലെ വ്യാജന്മാർ അഴിയെണ്ണും
- മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
- ഐഎസ്ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് ചെന്നൈയിൽ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍