റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കിയില്ല; അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവ്; ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും നിരീക്ഷിച്ച് കോടതി
അഡ്വ.പി.നാഗ രാജ്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിർണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി : പി . അനിൽകുമാർ ജൂലൈ 23 ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനാണുത്തരവ്. കേസ് പരിഗണിച്ചപ്പോൾ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരനും കോടതിയിൽ ഹാജരായില്ല. തുടർന്നാണ് കോടതി അന്വേഷണ ഉദ്യാഗസ്ഥനെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്.
ഫോറൻസിക് പരിശോധന ഫലങ്ങളടങ്ങിയ റിപ്പോർട്ട് ഹാജരാക്കാൻ 2018 ഓഗസ്റ്റ് 21 മുതൽ 8 തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനാൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറോട് കോടതി വിശദീകരണം തേടിയിരുന്നു 2018 ഓഗസ്റ്റ് 21 , സെപ്റ്റംബർ 5 , സെപ്റ്റംബർ 26 , ഒക്ടോബർ 25 , ഡിസംബർ 5 , 2019 ജനുവരി 4 , ഫെബ്രുവരി 6 , ഫെബ്രുവരി 27 എന്നീ തീയതികളിയായി 8 തവണ ഉത്തരവിട്ടിട്ടും കോടതി ഉത്തരവി നോട് അലംഭാവം കാട്ടിയതിന് ലാബധികൃതരെ കോടതി രൂക്ഷമായി വിമർശിച്ചു. 8 തവണയും റിപ്പോർട്ട് ഹാജരാക്കാൻ സമയം തേടി അപേക്ഷ പോലും സമർപ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന കസ്റ്റഡി പ്രതികളുടെ വിചാരണ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും സർക്കുലർ നിലവിലുള്ളതായും കോടതി നിരീക്ഷിച്ചു.
ഡയറക്ടറുടെ നിഷ്ക്രിയത്വവും നിരുത്തരവാദിത്ത്വവും ജുഡീഷ്യൽ നടപടിയെയും നീതിന്യായ നിർവ്വഹണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ്. വിചാരണക്കായി കെട്ടിക്കിടക്കുന്ന മറ്റു കേസുകളെ പോലും ഇത് ബാധിക്കുന്നു. ജൂലൈ 23 ന് 3 പ്രതികളെയും ഹാജരാക്കാനും റിമാന്റ് വാറണ്ടുത്തരവിലൂടെ കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. 3 പ്രതികൾ കോടതിയിൽ ഹാജരാകുകയും മറ്റ് 6 പ്രതികൾക്ക് വേണ്ടി അവധി അപേക്ഷയും കോടതി മുമ്പാകെ സമർപ്പിച്ചു. ഇതിനിടെ റിമാന്റ് പ്രതികളെ കോടതി കൂടിയ 11 മണിക്ക് ഹാജരാക്കാത്തതിന് സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങൾ, പ്രതികൾ കൃത്യത്തി സപയോഗിച്ച വാൾ, വെട്ടുകത്തി , പ്രതികൾ കൃത്യ സമയം ധരിച്ച വസ്ത്രങ്ങൾ, വാടക കാറിൽ നിന്നും ശേഖരിച്ച തെളിവുകൾ, കൊല നടന്ന സ്റ്റുഡിയോയിൽ നിന്നും ശേഖരിച്ച തെളിവുകൾ , രക്തക്കറ എന്നിവയുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. പ്രതികൾക്കെതിരെ കേസിൽ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ തെളിവുകൾ കോടതിയിൽ തെളിയിക്കപ്പെടുന്നത് ഫോറൻസിക് ലാബിൽ നിന്നുള്ള സാക്ഷ്യപത്ര റിപ്പോർട്ടിലൂടെയാണ്.
കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് 2018 ജൂലൈ 2നാണ്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി - 2 ലാണ് കുറ്റപത്രം സമർപ്പിച്ചത്. 146 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 73 തൊണ്ടി മുതലുകളും തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. സാധാരണയായി കെമിക്കൽ ലബോറട്ടറി റിപ്പോർട്ട് , ഫോറൻസിക് പരിശോധനാ റിപ്പോർട്ട് എന്നിവ ലാബിൽ നിന്നും മജിസ്ട്രേട്ട് കോടതിക്ക് ലഭ്യമായതിന് ശേഷമാണ് കേസ് സെഷൻസ് കോടതിക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാറുള്ളത്. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം മജിസ്ട്രേട്ട് കോടതിയിൽ ലഭ്യമാകും മുമ്പേ ജൂലൈ 31 ന് മജിസ്ട്രേട്ട് കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്ത് അയച്ചു. പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം നിരത്താൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ട വേളയിലാണ് ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവം ജില്ലാ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
2018 മാർച്ച് 27 ന് വെളുപ്പിന് 1. 40 മണിക്കാണ് മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ വാടകക്കൊലയാളികളായ പ്രതികൾ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാജേഷിനൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്ന വെള്ളല്ലൂർ സ്വദേശി കുട്ടനെയും അക്രമികൾ വെട്ടിയിരുന്നു. പതിനഞ്ചിലധികം മാരകമായ വെട്ടുകളേറ്റ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. ഓച്ചിറ സ്വദേശിയും ഖത്തറിൽ ജിംനേഷ്യവും ബിസിനസ്സ് സാമ്രാജ്യങ്ങളുമുള്ള അബ്ദുൾ സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതുമാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്. ഖത്തറിൽ വച്ച് കൊലപാതകം ആസൂത്രണം ചെയ്ത ശേഷം കൃത്യം നടപ്പിലാക്കാൻ ജിംഘാനയിലെ ട്രെയിനറായ ഓച്ചിറ സ്വദേശി അലിഭായിയെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.വ്യവസായത്തിലെ പങ്കാളിത്തമുൾപ്പെടെ വൻ വാഗ്ദാനങ്ങളാണ് സത്താർ ഇതിനായി അലിഭായിക്ക് നൽകിയത്.
കൊലപാതകത്തിന് തെളിവില്ലാതാക്കാനായി അലിഭായിയുടെ ഇന്ത്യയിലേക്കുള്ള യാത്രകൾ ഏറെ ആസൂത്രണത്തോടെയായിരുന്നു. ഖത്തറിൽ നിന്നും നേരിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങാതെ അലിഭായി നേപ്പാളിൽ വിമാനമിറങ്ങി. അവിടെ നിന്നും ബസിലും തീവണ്ടിയിലും കാറിലുമായി കേരളത്തിലെത്തിയ അലിഭായി ' ചങ്ക്സ് ഗ്രൂപ്പ് 'എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ കൊല നടത്തുകയായിരുന്നു. ചങ്ക്സ് ഗ്രൂപ്പിലെ അംഗങ്ങളാണ് ആയുധങ്ങളും വാഹനവും തരപ്പെടുത്തി നൽകിയത്. മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത കാറിൽ മാരകായുധങ്ങളുമായി ചെന്ന് കൃത്യം നിർവ്വഹിച്ച ശേഷം കാർ മറ്റൊരിടത്ത് ഉപേക്ഷിച്ച് അതി വിദഗ്ധമായി അലിഭായിയും സംഘവും രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട രാജേഷും മെറ്റിൽഡയും തമ്മിലുള്ള മൊബൈൽ ഫോൺ വിളികളും വാട്ട്സ് ആപ്പ് സന്ദേശങ്ങളുമാണ് കേസിന് തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും ഇരുവരും സന്ദേശങ്ങൾ കൈമാറിയതായി സൈബർ പൊലീസ് ഹൈടെക് സെൽ കണ്ടെത്തി
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍