ശബരിമല പൊതു ക്ഷേത്രങ്ങളുടെ പരിധിയിൽ അല്ലെന്ന വാദവുമായി പന്തളം കൊട്ടാരം; ദാവൂദി ബോറ സ്ത്രീ ചേലാകർമത്തിനും ദർഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശത്തിനും പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശനത്തിനുമുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യൻ ലോയേഴ്സ് അസോസിയേഷൻ; എല്ലാവരേയും കേൾക്കുമെന്നും വിധിയിൽ ഇല്ലാത്തതൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റീസ്; ശബരിമലയിൽ സുപ്രീംകോടതിയിൽ ഇന്നലെ സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൊതുക്ഷേത്രങ്ങളുടെ പരിധിയിലല്ല ശബരിമല ക്ഷേത്രമെന്ന വാദവും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനവിഷയങ്ങളിൽ ചേർക്കണമെന്ന വാദവുമായി സുപ്രീംകോടതിയിൽ പന്തളം രാജകൊട്ടാരം എത്തുന്നത് ആചാരം സംരക്ഷിക്കാനുള്ള എല്ലാ സാധ്യതകളും പരിഗണിച്ച്. പൊതുക്ഷേത്രങ്ങളുടെ പരിധിയിൽ നിന്ന് മാറിയാലേ ശബരിമലയ്ക്ക് തനതായ ആചാരങ്ങളുടെ പേരിലെ വാദങ്ങൾ അംഗീകരിച്ചെടുക്കാൻ കഴിയൂ. പന്തളം കൊട്ടാരം അംഗം രാജരാജ വർമയ്ക്കു വേണ്ടി അഭിഭാഷകൻ കെ. രാധാകൃഷ്ണനാണ് ചീഫ് ജസ്റ്റിസിനു മുന്നിൽ അപേക്ഷ വച്ചത്. ഈ അപേക്ഷ അംഗീകരിക്കപ്പെടുകയും അത് കോടതി അംഗീകരിക്കുകയും ചെയ്താൽ ശബരിമലയിലെ ആചാരങ്ങളെല്ലാം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അല്ലാത്ത സാഹചര്യത്തിലും വിശ്വാസ സംരക്ഷണത്തിനുള്ള നിയമപരമായ സാധുത സുപ്രീംകോടതി തള്ളിക്കളയില്ലെന്നും വിലയിരുത്തലുണ്ട്. ഏതായാലും 9 അംഗ ഭരണഘടനാ ബഞ്ച് എടുക്കുന്ന നിലപാട് ശബരിമല വിഷയത്തിൽ ഏറെ നിർണ്ണണായകമാകും.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പരിശോധനാ വിഷയങ്ങളിൽ കൃത്യത വരുത്താൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട അഭിഭാഷകരുടെ യോഗം വിളിക്കാൻ നിർദ്ദേശിച്ച കോടതി, ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയം നൽകി. അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ആവർത്തിച്ചു. ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്കു പുറമേ, ഓരോ അഭിഭാഷകനും വാദിക്കുന്ന ഭാഗങ്ങൾ ഏതൊക്കെ, ഓരോരുത്തരും എത്രസമയം വീതം വാദിക്കും തുടങ്ങിയ കാര്യങ്ങളിലും അഭിഭാഷകർ ധാരണയിലെത്തും. വാദങ്ങൾ ആവർത്തിക്കാതിരിക്കാനാണിത്. മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിൽ 17നു നടക്കുന്ന യോഗത്തിൽ സുപ്രീം കോടതി സെക്രട്ടറി ജനറൽ പങ്കെടുക്കും. അഞ്ചംഗ ബെഞ്ച് നിർദ്ദേശിച്ച 7 ചോദ്യങ്ങളിൽ കേന്ദ്രീകരിച്ചാവും പരിഗണനാ വിഷയങ്ങൾ തയാറാക്കുക. മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ അധികാരമുണ്ടോ എന്നതു തന്നെയാവും മുഖ്യചോദ്യം.
കഴിഞ്ഞ നവംബറിൽ ശബരിമല ഹർജി പരിഗണിച്ച അഞ്ചംഗ ബെഞ്ച്, ഭാവിയിൽ വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട 7 വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ പുനഃക്രമീകരിക്കണമെന്നു മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്വി, ഇന്ദിര ജയ്സിങ് എന്നിവർ ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇതിനെ പിന്തുണച്ചു. തുടർന്നാണു വിഷയം പരിഗണിക്കുന്നതിനു മുൻപു നിയമപ്രശ്നങ്ങളിൽ വ്യക്തത വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നു കോടതി സമ്മതിച്ചത്. ശബരിമല യുവതീപ്രവേശത്തിനു പുറമേ, ദാവൂദി ബോറ സ്ത്രീകളിലെ ചേലാകർമ്മം, മസ്ജിദുകളിൽ മുസ്ലിം സ്ത്രീ പ്രവേശം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശം എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിലും ഒൻപതംഗ ബെഞ്ച് വാദം കേൾക്കും. അതേസമയം, ബഹുഭാര്യത്വം അടക്കം വിഷയങ്ങൾ പരിണിഗണിക്കുന്നില്ലെന്നു സോളിസിറ്റർ ജനറലിന്റെ ചോദ്യത്തിനു മറുപടിയായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശ വിധിയിൽ നിർണായകമാവുന്ന, നിയമപ്രശ്നങ്ങൾ കൂടി പരിഗണിക്കാനാണ് ഇന്നലെ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ചേർന്നത്. എന്നാൽ, സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന കക്ഷികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്, ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണത്തെ തന്നെ ചോദ്യം ചെയ്യുന്ന വാദം ഉന്നയിച്ചു. ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളിൽ കൃത്യതയില്ലെന്ന് അഭിഷേക് മനു സിങ്വിയും കേസിൽ കക്ഷിചേർക്കണമെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകനായ ആര്യമ സുന്ദരവും ഇടപെട്ടു. ശബരിമലയിൽ യുവതീപ്രവേശത്തെ വിലക്കുന്ന ചട്ടവും നിയമവും റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടി ആദ്യം ഹർജി നൽകിയ യങ് ലോയേഴ്സ് അസോസിയേഷനും ഇന്നലെ വാദമുഖമുയർത്തി.
വിശാല ബെഞ്ചിലേക്ക് അഞ്ചംഗ ബെഞ്ച് നിർദ്ദേശിച്ച നിയമപ്രശ്നങ്ങൾ സോളിസിറ്റർ ജനറൽ വായിച്ചയുടൻ, മറ്റു വിഷയങ്ങൾ പരിഗണിക്കില്ലെന്നു വാദം തുടങ്ങുന്നതിനു മുൻപായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല ക്ഷേത്രം കോർ കമ്മിറ്റി അംഗങ്ങൾക്കു വേണ്ടിയാണ് പുനഃപരിശോധനാ ഹർജികൾ കൂടി പരിഗണിക്കണമെന്ന് അപേക്ഷയെത്തിയത്.
ദാവൂദി ബോറ സ്ത്രീ ചേലാകർമം, ദർഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയ ഹർജികൾക്ക് ശബരിമല യുവതീപ്രവേശവിഷയവുമായി ബന്ധമുണ്ടെന്നായിരുന്നു ഇന്ത്യൻ ലോയേഴ്സ് അസോസിയേഷന്റെ വാദം. ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയ ചോദ്യങ്ങൾ മറ്റു സമുദായങ്ങളെ ബാധിക്കുന്നതാണോ അല്ലയോ എന്നു പരിശോധിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ശിരൂർ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ എന്തിനാണ് ഭരണഘടനാ ബെഞ്ച്? ഈ പരിഗണിക്കുന്ന ചോദ്യങ്ങൾ കേവലം അക്കാദമിക സ്വഭാവമുള്ളതും നീതിന്യായ സംവിധാനത്തിനു പരിഹരിക്കാൻ കഴിയാത്തതുമാണെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ വാദം. ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കു വസ്തുതകൾ പരാമർശിക്കാമെന്നും എന്നു കരുതി ജഡ്ജിമാർക്ക് ഓരോന്നുമിരുന്നു കേൾക്കാനാവില്ലെന്നുമുള്ള ചീഫ് ജസ്റ്റീസിന്റെ നിലപാട് വിശദീകരണവും നിർണ്ണായകമായി.
പുനഃപരിശോധന അനുവദിക്കുന്നത് അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന അഭിപ്രായമുണ്ടാക്കും. തെറ്റായ തീരുമാനമാണെന്ന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. പിന്നെ ആരെയാണ് ഞങ്ങൾ സമീപിക്കേണ്ടതെന്ന ചോദ്യവും ഉയർന്നു. ഇതിനിടെ ഒരാളുടെ മതം തീരുമാനിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് രാജേഷ് ധവാനും പറഞ്ഞു. കോടതി വിധിയിൽ തെറ്റില്ലെന്നും അതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും സോളിസിറ്റർ ജനറലും പറഞ്ഞു. ഈ എതിർപ്പുകളെ അംഗീകരിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ പ്രഖ്യാപനം. ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയ പ്രശ്നങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടിയിരുന്നു. വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന് അഭിഷേക് മനു സിങ്വിയാണ് നിർദ്ദേശം മുമ്പോട്ട് വച്ചത്. ഇത് അംഗീകരിക്കപ്പെട്ടു. അഭിഭാഷകരുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ കൃത്യത വരുത്തണമെന്ന് ചീഫ് ജസ്റ്റീസ് നിർദ്ദേശിച്ചു.
എല്ലാവരെയും കേൾക്കും. അതിനു മുൻപ് ബെഞ്ച് ചേരില്ല. ചില പ്രത്യേക വസ്തുതകൾ മാത്രം പരാമർശിക്കാതെ പുനഃപരിശോധനാ ഹർജിയുടെ പശ്ചാത്തലത്തിൽ എല്ലാം കാര്യങ്ങളും പരിഗണിക്കണമെന്ന് സി. ആര്യമ സുന്ദരവും ആവശ്യപ്പെട്ടു. വിധിന്യായത്തിൽ പരാമർശിക്കാത്ത ഒരു കാര്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റീസും മറുപടി നൽകി. സുപ്രീം കോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഏകോപിപ്പിക്കുക. മൂന്നാഴ്ചത്തെ സമയം അനുവദിക്കുന്നു. ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാദം തുടങ്ങും-ചീഫ് ജസ്റ്റീസ് പറഞ്ഞു.
ഭരണഘടനാ ബെഞ്ചിനു മുന്നിൽ 7 ചോദ്യങ്ങൾ
1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും മൗലികാവകാശം സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം
2. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 'പൊതുക്രമം, ധാർമികത, ആരോഗ്യം' എന്ന പ്രയോഗത്തിന്റെ വ്യാപ്തി എന്ത്?
3. 'ഭരണഘടനാ ധാർമികത' എന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ടതാണോ?
4. ആചാരങ്ങൾ മതത്തിന്റെ/ വിശ്വാസിസമൂഹത്തിന്റെ അവിഭാജ്യ ഘടകമാണോയെന്ന കാര്യം കോടതിക്ക് എത്രമാത്രം പരിശോധിക്കാം? ഇത് മത മേധാവികൾ മാത്രം തീരുമാനിക്കേണ്ടതാണോ?
5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) ആയി പറയുന്ന 'ഹൈന്ദവ വിഭാഗങ്ങൾ' എന്ന പ്രയോഗത്തിന്റെ അർഥമെന്ത്?
6. ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ 'ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾക്ക്' ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?
7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍