യുവതി പ്രവേശനം അംഗീകരിച്ചാൽ അത് മോദിക്കും പിണറായിക്കും ഇരുതല മൂർച്ചയുള്ള വാളാകും; ഹർജി തള്ളിയാൽ പിന്നീടുള്ളത് തിരുത്തൽ ഹർജിയെന്ന അതിവിദൂര സാധ്യത; വിശാല ബെഞ്ചിന് വിട്ടാൽ പഴയ വിധി ഫലത്തിൽ സ്റ്റേയാകും; വാദം കേൾക്കൽ തുടക്കം മുതൽ വീണ്ടും നടക്കും; വിധി എതിരായാൽ പരിവാറുകാർ അംഗീകരിക്കാനിടയില്ല; യുവതി പ്രവേശനത്തെ കോടതി അംഗീകരിച്ചാൽ വീണ്ടും പരിവാറുകാർ മല കയറും; ശബരിമലയിൽ ആകാംക്ഷയുടെ മുൾമുനയിലേക്ക് രാജ്യം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അയോധ്യ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീംകോടതി വിധിയെ പ്രതീക്ഷയോടെ കാണുകയാണ് അയ്യപ്പ വിശ്വാസികൾ. ശബരിമലയിൽ വിധി എതിരായാൽ അതിനെ ഹിന്ദു ഐക്യവേദിയെ പോലുള്ള സംഘടനകൾ അംഗീകരിക്കില്ല. യുവതി പ്രവേശനത്തെ കോടതി അനുകൂലിച്ചാൽ അതിനെ എതിർക്കും. ശബരിമലയിൽ യുവതികൾ എത്തുന്നില്ലെന്ന് ഉറപ്പിക്കാനുള്ള കർമ്മ പദ്ധതി സംഘപരിവാർ സംഘടനകൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തിന് സമാനമായി 1000 പേരെ ദിവസവും സന്നിധാനത്ത് എത്തിക്കാനാണ് ശബരിമല കർമ്മ സമിതിയും ആലോചിക്കുന്നത്. യുവതി പ്രവേശനത്തിൽ വിധി എതിരായാൽ കേന്ദ്ര നിയമം എന്ന ആവശ്യവും ഉയർത്തും.
വിധി എതിരായാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വെട്ടിലാകും. മണ്ഡലകാലത്തിന് ദിവസങ്ങളേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ വിധി എതിരായാൽ മനിതി പോലുള്ള സംഘടനകൾ മണ്ഡലകാലത്തിന് തുടക്കത്തിലേ ശബരിമലയിൽ എത്തും. ഇവർക്ക് പൊലീസിന് സംരക്ഷണവും ഒരുക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഈ വിധി പിണറായി സർക്കാരിന് ഏറെ നിർണ്ണായകവുമാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമ നിർമ്മാണമെന്ന ആവശ്യം മുമ്പോട്ട് വരുമ്പോൾ അതിലെ പ്രായോഗികതകൾ കേന്ദ്ര സർക്കാരിനും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ യുവതി പ്രവേശനത്തിന് എതിരായ വിധി വരുന്നതാകും സർക്കാരുകൾക്ക് ആശ്വാസം.
അയോദ്ധ്യ പോലെ കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയർന്നുവന്ന ശബരിമല പ്രശ്നത്തിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ വിധി പറയുമ്പോൾ എന്ത് സംഭവിക്കുമെന്ന ആശങ്ക വിശ്വാസികളിൽ സജീവമാണ്. കേന്ദ്ര നിയമ നിർമ്മാണത്തിലൂടെ ശബരിമലയിൽ യുവതികളെത്തുന്നത് തടയണമെന്ന ആവശ്യം പന്തളം കൊട്ടാരവും എൻ എസ് എസും ഉയർത്തും. ബിജെപിയുടെ പ്രകടന പത്രികയിലും നിയമ പരമായ വഴികളിലൂടെ ശബരിമലയിൽ പരിഹാരമുണ്ടാകുമെന്ന് എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഭക്തരുടെ വികാരം മാനിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 56 റിവ്യൂ ഹർജികളാണ് മുന്നിലുള്ളത്. അതേസമയം അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തലം പരിശോധിക്കുമ്പോൾ അടിടെ സുപ്രീംകോടതി നടത്തിയ കണ്ടെത്തലുകൾ ശബരിമലയിലും ബാധകമാകുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. അങ്ങിനെ വന്നാൽ വിശ്വാസത്തിന് മുൻതൂക്കം നൽകുമെന്നും വിധി സ്ത്രീകൾക്ക് എതിരായേക്കാമെന്നും ഇവർ പ്രവചിക്കുന്നു. രാമജന്മഭൂമിയിൽ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതായിരുന്നില്ല സുപ്രീംകോടതി പരിഗണിച്ചത്. പകരം അത്തരം ഒരു വിശ്വാസം ഹിന്ദുക്കൾ പിന്തുടർന്നിരുന്നു എന്നതിനായിരുന്നു പ്രധാന്യം നൽകിയത്.
രാമജന്മഭൂമി എന്നതിനല്ല ശ്രീരാമനാണ് നിയമപരിരക്ഷ എന്ന് വിലയിരുത്തിയ കോടതി മുസ്ളീങ്ങൾ പള്ളിക്കകത്ത് പ്രാർത്ഥന നടത്തുമ്പോൾ ഹിന്ദുക്കൾ പുറത്ത് പൂജ നടത്തിയിരുന്നു എന്നും പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമ്പോൾ ശബരിമലയിലും വിശ്വാസത്തിനാകും പ്രാധാന്യം കിട്ടാൻ പോകുക ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകൾ പ്രതീക്ഷിക്കുന്നത്. സ്ത്രീകളുടെ ഭരണഘടനാ അവകാശത്തിനപ്പുറത്ത് ശബരിമലയിലെ പ്രധാന വാദവും വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ളതാകും. ശബരിമലയിൽ സ്ത്രീകളെ കയറ്റാതിരിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. എന്നാൽ ഭക്തർ അങ്ങിനെ വിശ്വസിക്കുകയാണ്. ആർത്തവ കാലത്തെ സ്ത്രീകളുടെ സാന്നിദ്ധ്യം ശബരിമലയുടെ പരിശുദ്ധി നഷ്ടമാക്കുമെന്നും അതുകൊണ്ട് അത്തരം സ്ത്രീകൾ ശബരിമല സന്ദർശിക്കരുത് എന്നും കാലങ്ങളായി നില നിൽക്കുന്ന വിശ്വാസമാണ്. അത് അംഗീകരിക്കുമെന്ന് തന്നെയാണ് പ്രീതക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം ശബരിമലയുമായി ബന്ധപ്പെട്ട ആദ്യ വിധി പ്രസ്താവിച്ച ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആർത്തവ കാലയളവിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുമാണ് വിധിച്ചത്. എന്നാൽ ബഞ്ചിലെ ജസ്റ്റീസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ തീരുമാനത്തിന് എതിരായിരുന്നു. വിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നതിന് ഊന്നൽ നൽകിയായിരുന്നു വിധിപ്രസ്താവ്യത്തിൽ തന്റെ വിയോജനകുറിപ്പായി ഇന്ദു മൽഹോത്ര രേഖപ്പെടുത്തിയത്. ഇന്ദു മൽഹോത്രയുടേ അതേ നിലപാടാണ് അയോധ്യയിൽ വിശ്വാസത്തിൽ ഉന്നി നിന്ന് രഞ്ജൻ ഗൊഗോയിയുടെ വിധി പ്രസ്താവം നടത്തിയത്.
സുപ്രീംകോടതിക്ക് മുന്നിൽ എത്തിയിരിക്കുന്ന ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹർജികളിൽ ഭരണഘടന പരമായ വാദങ്ങൾ വിശ്വാസപരമായ കാര്യങ്ങൾക്ക് അപ്പുറത്ത് നിൽക്കുന്നതാണെന്നാണ് വിശ്വാസികളുടെ വാദം. പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കണക്കിലെടുത്താണ് സ്ത്രീകളെ ശ്രീകോവിലിലേക്ക് പ്രവേശിപ്പിക്കാത്തത് എന്നാണ് ഹർജിക്കാർ നൽകിയിരിക്കുന്ന വാദം. 12 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലായിരുന്നു ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. കേരളത്തെ ഇളക്കി മറിച്ച കേസിസാണ് സുപ്രീം കോടതിയിൽ നിന്ന് നാളെ വീണ്ടും തീരുമാനം വരുന്നത്.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പിറപ്പെടുവിച്ചത് . ദീപക് മിശ്ര വിരമിച്ചതിടെ ശബരിമല വിധിക്കെതിരെ നൽകിയ പുനഃപരിശോധ ഹർജികളും റിട്ട് ഹർജികളും ചീഫ് ജസ്റ്റിസും വിധി പറഞ്ഞ ബെഞ്ചിലെ ജസ്റിസുമാരായ ഡി.വൈ.ചന്ദ്രചൂട്, ആർ.എഫ് നരിമാൻ, എ.എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് പരിഗണിച്ചത്. രണ്ട് സാധ്യതകളാണ് ഉയർന്നു കേൾക്കുന്നത്. പുനഃപരിശോധന ഹർജികൾ തള്ളുകയാണെങ്കിൽ ശബരിമല നിയമപോരാട്ടം ഏതാണ്ട് പൂർണമായും അവസാനിക്കും. തിരുത്തൽ ഹർജിയെന്ന അതി വിദൂര സാധ്യത മാത്രമാകും പിന്നീട്. കേസ് വിശാല ബെഞ്ചിന് വിടുകയെന്നതാണ് രണ്ടാമത്തെ സാധ്യത. പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി താൽക്കാലികമായി മരവിപ്പിക്കപ്പെടും. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ച് കേസിൽ വീണ്ടും വാദം കേൾക്കും. കക്ഷികൾക്ക് ആദ്യം മുതൽ വാദം വീണ്ടും അവതരിപ്പിക്കാം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍