Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ; പ്രധാന വിഷയങ്ങൾ കോടതിയുടെ മുന്നിൽ എത്തിയില്ലെന്ന് എൻഎസ്എസ് വാദം; 1955ലെ സുപ്രീംകോടതി വിധി ഉയർത്തി അഡ്വ. പരാശരന്റെ വാദം; ആചാരം അസംബന്ധം ആയാലേ കോടതി ഇടപെടാവൂ എന്നും വാദം; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്നും ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകമെന്നും തന്ത്രിയുടെ അഭിഭാഷകന്റെ വാദം; നിർണായക കോടതി നടപടിയിൽ ആകാംക്ഷയോടെ ഭക്തർ

ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ; പ്രധാന വിഷയങ്ങൾ കോടതിയുടെ മുന്നിൽ എത്തിയില്ലെന്ന് എൻഎസ്എസ് വാദം; 1955ലെ സുപ്രീംകോടതി വിധി ഉയർത്തി അഡ്വ. പരാശരന്റെ വാദം; ആചാരം അസംബന്ധം ആയാലേ കോടതി ഇടപെടാവൂ എന്നും വാദം; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്നും ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകമെന്നും തന്ത്രിയുടെ അഭിഭാഷകന്റെ വാദം; നിർണായക കോടതി നടപടിയിൽ ആകാംക്ഷയോടെ ഭക്തർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. പുനഃപരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് തുറന്ന കോടതിയിൽ കേൾക്കുന്നത്. എൻഎസ്എസിന്റെ വാദമാണ് ഇപ്പോൾ കോടതി കേൾക്കുന്നത്. അഡ്വ. കെ. പരാശരനാണ് കോടതിയിൽ എൻഎസ്എസിന് വേണ്ടി വാദിക്കുന്നത്. ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രധാന വിഷയങ്ങൾ കോടതിയുടെ മുന്നിൽ എത്തിയില്ലെന്നാണ് എൻഎസ്എസ് വാദിക്കുന്നത്. 1955ലെ സുപ്രീംകോടതി വിധി ഉയർത്തി അഡ്വ. പരാശരന്റെ വാദം. ആചാരങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാദം. വാദം പുനപ്പരിശോധന ഹർജിയിൽ ഒതുങ്ങണമെന്ന് ചീഫ് ജസ്റ്റിസ് വാദം തുടങ്ങും മുമ്പ് പറഞ്ഞു.

ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസിൽ പ്രധാനമെന്ന് പരാശരൻ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 15ആം അനുച്ഛേദ പ്രകാരം മതേതര സ്ഥാപനങ്ങൾ തുറന്നു കൊടുത്തു. എന്നാൽ മതപരമായ പൊതുസ്ഥാപനങ്ങൾ അതിൽ ഉൾപ്പെടില്ലെന്ന് പരാശരൻ ചൂണ്ടിക്കാട്ടി. താൻ വിധിയിൽ പറഞ്ഞത് 15(2) നെപ്പറ്റിയെന്നു ഇടപെട്ട് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിൽ കോടതി പരാജയപ്പെട്ടുവെന്നാണ് ഗുരുതര പിഴവായി പരാശരൻ ചൂണ്ടിക്കാട്ടി. ഈ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഗൊഗോയി ജസ്റ്റിസ് നരിമാനുമായി കൂടിയാലോചന നടത്തി.

ആരാധാലയം പൊതുഇടമല്ലെന്നാണ് കോടതിയിൽ എൻഎസ്എസ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റായ നടപടിയെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊതു സ്ഥലങ്ങളിലെ തുല്യാവകാശം മതസ്ഥാപനങ്ങൾ പെടില്ലെന്നും അഡ്വ. പരാശരൻ ചൂണ്ടിക്കാട്ടി. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്നു പരാശരൻ ചൂണ്ടിക്കാട്ടി. ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറൂളൂവെന്ന് യഹോവ കേസിൽ കോടതി പറഞ്ഞിട്ടുണ്ടെന്നും വാദം ഉയർന്നു.

യുവതികൾക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മ അല്ലെന്നും അഡ്വ. പരാശരൻ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിർവചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുകൂടായ്മയെ വിധിയിൽ നിർവചിച്ച രീതി ഹിന്ദു ആരാധനാലായങ്ങൾക്ക് മാത്രമേ ബാധകമാകൂ; ഭരണഘടനയുടെ 25 (2) (ബി) പ്രകാരമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇത് ഉഭയകക്ഷി തര്ക്കമല്ല, മറ്റ് മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് പരാശരൻ വാദിച്ചത്. അതേസമയം നിങ്ങളുടെ വാദങ്ങൾ പട്ടിക ജാതി സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ചു എന്തു തോന്നൽ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് നരിമാൻ മറുചോദ്യം ഉന്നയിച്ചു. പട്ടിക ജാതി സ്ത്രീകൾ അവിടെ വന്നാൽ അവരുടെ തോനൽ എന്തെന്ന് ആലോചിച്ചിട്ടുണ്ടോ എന്നും ജസ്റ്റിസ് ചോദിച്ചു.

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മ ചര്യ സ്വഭാവം കാരണമാണ് നിയന്ത്രണമെന്നാണ് പരാശരൻ മറുപടിയായി പറഞ്ഞത്. ഞാൻ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹർജികൾ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാശരൻ വ്യക്തമാക്കി. അതേസമയം 1955ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ജസ്റ്റിസ് നരിമാൻ ഓർമ്മിപ്പിച്ചു. തൊട്ടു കൂടായ്മയുടെ അടിസ്ഥാനത്തിൽ മാത്രമല്ല വിധിയെന്നും ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി.

പരാശരന്റെ വാദത്തിന് ശേഷം വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികൾക്ക് നിയന്ത്രണം എന്ന് തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരി ചൂണ്ടിക്കാട്ടി. നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പൻ. എല്ലാ യുവതികൾക്കും. തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക സ്വഭാവമാണ്. അതാണ് ബ്രഹ്മചര്യം. മറ്റു ക്ഷേത്രങ്ങൾ പോലെയല്ലെന്നും വി ഗിരി വാദിച്ചു.ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിലെ വ്യാഖ്യാനം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെയും ഒഴിവാക്കി നിർത്തുകയല്ല. ആ തത്വങ്ങൾക്ക് ഇവിടെ ബന്ധമില്ലെന്നും ഗിരി ചൂണ്ടിക്കാട്ടി.

ആരെയും ഒഴിവാക്കി നിർത്തുകയല്ല ശബരിമലയിൽ ആ തത്വങ്ങൾക്ക് ഇവിടെ ബന്ധമില്ലെന്നും ഗിരി ചൂണ്ടിക്കാട്ടി. പ്രതിഷ്ഠയുടെ സ്വഭാവത്തിനോട് ഇണങ്ങുന്ന വിധം ഭക്തർക്ക് ഭരണഘടനാ പരമായ അവകാശം ഉണ്ട്. തൊട്ടുകൂടായ്മയ്ക്ക് ഈ ആചാരത്തിൽ ഒന്നും ചെയ്യാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേത് അനിവാര്യമായ മതാചാരം. ഭക്തർക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഗിരി പറഞ്ഞു. ഗിരിയുടെ വാദം പൂർത്തിയാക്കി പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി അഭിഷേഖ് സിങ്വി രംഗത്തെത്തി.

നേരത്തെ ബോർഡിന് വേണ്ടി ഹാജരായ സിങ്വി ഇപ്പോൾ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. അതിന് ഭിന്ന താൽപ്പര്യമാണ് ഉള്ളതെന്നും സിങ്വി ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് ദേവസ്വം ബേർഡ് അഭിഭാഷകൻ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടി. എന്നാൽ താൻ ബോർഡിന് വേണ്ടിയല്ല മുൻ ബോർഡ് ചെയർമാന് വേണ്ടിയാണ് ഹാജരാകുന്നതെന്ന് സിങ്വി സിങ്വി വാദം തുടരുന്നു. ഇന്ദു മൽഹോത്ര മാത്രമേ കൃത്യമായി നൈഷ്ഠിക ബ്രഹ്മചര്യ വാദങ്ങൾ കണക്കിൽ എടുത്തുള്ളൂവെന്നു സിങ്വി വ്യക്തമാക്കി.

പ്രത്യേക രൂപ ഭാവങ്ങളിലാണ് വിശ്വാസികൾ ദൈവത്തെ ആരാധിക്കുന്നത്. ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചര്യ ഭാവം. അത് അംഗീകാരിച്ചാൽ മറ്റ് വിഷയങ്ങൾ എല്ലാം ഇല്ലാതാകുമെന്നും സിങ്വി ചൂണ്ടിക്കാട്ടി. സ്ത്രീകളെയോ പുരുഷന്മാരെയോ മതത്തിന്റെ അടിസ്ഥാനത്തിൽ വിലക്കുന്നില്ല. പ്രതിഷ്ഠയുടെ സ്വഭാവ പ്രകാരമാണ് ഒഴിവാക്കലെന്നും അദ്ദേഹം കോടതി മുമ്പാകെ വാദിച്ചു. പൗരാവകാശ നിയമം 25,26 അനുച്ഛേദങ്ങളുമായി ചേർത്ത് വേണം വായിക്കാനെന്ന് ഭരണഘടനാ ധാർമ്മിക വിഷയം ഉന്നയിച്ച ജസ്റ്റിസ് നരിമാനോട് സിങ്വി പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തിൽ മതാചാരങ്ങളിലെ യുക്തി അളക്കുന്നത് ശരിയല്ല. അതിൽ ഭരണഘടനാ ധാർമ്മിക ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും സിങ്വി വാദിച്ചു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസമാണ്. അത് ഭരണഘടന ധാർമികത കൊണ്ട് അളക്കരുതെന്നും അദ്ദേഹം വാദിച്ചു. ഇന്ദു മൽഹോത്രയുടെ വിധിയോട് ചേർന്നു നിന്നാണ് സിങ്വിയും കേസ് വാദിച്ചത്. യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയം അല്ല ക്ഷേത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിങ്വിയുടെ വാദം പൂർത്തിയാക്കിയ ശേഷം ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖർ നാഫ്‌ഡേ വാദിക്കുകയാണ് ചെയത്. നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരമാണിതെന്ന് നാഫ്‌ഡേ പറഞ്ഞു. മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലർ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നുമെന്നും നാഫ്‌ഡേ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. വിധി വന്നപോൾ ആ സമയത്തു ടിവി കണ്ടാൽ മനസിലാകും വിശ്വാസികൾ ഈ വിധി അംഗീകരിക്കുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തിരുവിതാംകൂർ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു. നൽകാമെന്ന് നാഫ്‌ഡേയും വ്യക്തമാക്കി. അയ്യപ്പനെ എങ്ങനെ ആരാധിക്കണമെന്നത് പൊതുസമൂഹത്തിന്റെ വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.

നാഫ്‌ഡേയുടെ വാദം പൂർത്തിയായതിന് ശേഷം മുതിർന്ന അഭിഭാഷകൻ വെങ്കിട്ട രമണിയാണ് കേസ് ഇപ്പോൾ വാദിക്കുന്നത്. ഈ കോടതി വിധി നിരവധി വിശ്വാസങ്ങളെ ബാധിക്കുമെന്നും വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. ശബരിമലയിലേത് അനിവാര്യമായ മതാചാരം ആണ്. കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിൽ നാല് സെറ്റ് തെളിവുകൾ പരിഗണിച്ചതാണ്. ആചാരത്തിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ആചാരണങ്ങളിൽ സുപ്രധാനം ദേവപ്രശനമാണ്. തന്ത്രി ദേവപ്രശനം നടത്തി യുവതീ പ്രവേശനം പ്രതിഷ്ഠയ്ക്ക് അഹിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വിധിയിൽ ഉണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിൽ ശിരൂർ മഠം വിധിയെപ്പറ്റി പറയുന്നുണ്ട്. പക്ഷെ അനിവാര്യമായ മതാചാര്യം കോടതി നിർണ്ണയിക്കുന്നത് ഉചിതമല്ലെന്നും വെങ്കിട്ട രമണി ചൂണ്ടിക്കാട്ടി.

അനുവദനീയമായ ആചാരം ഏതാണ് ഏതല്ല എന്നു തീരുമാനിക്കേണ്ടത് കോടതി അല്ല. അവസരം ലഭിച്ചാൽ തെളിയിക്കും, ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യൻ പാരമ്പര്യം മാത്രം അല്ല. ഈജിപ്തിൽ അടക്കം ആർത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ട്. അതിന് തെളിവുണ്ടെന്നും അദ്ദേഹം വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. അതിനിടെ വാദം വേഗത്തിൽ തീർക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP