ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ; പ്രധാന വിഷയങ്ങൾ കോടതിയുടെ മുന്നിൽ എത്തിയില്ലെന്ന് എൻഎസ്എസ് വാദം; 1955ലെ സുപ്രീംകോടതി വിധി ഉയർത്തി അഡ്വ. പരാശരന്റെ വാദം; ആചാരം അസംബന്ധം ആയാലേ കോടതി ഇടപെടാവൂ എന്നും വാദം; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്നും ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകമെന്നും തന്ത്രിയുടെ അഭിഭാഷകന്റെ വാദം; നിർണായക കോടതി നടപടിയിൽ ആകാംക്ഷയോടെ ഭക്തർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. പുനഃപരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് തുറന്ന കോടതിയിൽ കേൾക്കുന്നത്. എൻഎസ്എസിന്റെ വാദമാണ് ഇപ്പോൾ കോടതി കേൾക്കുന്നത്. അഡ്വ. കെ. പരാശരനാണ് കോടതിയിൽ എൻഎസ്എസിന് വേണ്ടി വാദിക്കുന്നത്. ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രധാന വിഷയങ്ങൾ കോടതിയുടെ മുന്നിൽ എത്തിയില്ലെന്നാണ് എൻഎസ്എസ് വാദിക്കുന്നത്. 1955ലെ സുപ്രീംകോടതി വിധി ഉയർത്തി അഡ്വ. പരാശരന്റെ വാദം. ആചാരങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാദം. വാദം പുനപ്പരിശോധന ഹർജിയിൽ ഒതുങ്ങണമെന്ന് ചീഫ് ജസ്റ്റിസ് വാദം തുടങ്ങും മുമ്പ് പറഞ്ഞു.
ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസിൽ പ്രധാനമെന്ന് പരാശരൻ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 15ആം അനുച്ഛേദ പ്രകാരം മതേതര സ്ഥാപനങ്ങൾ തുറന്നു കൊടുത്തു. എന്നാൽ മതപരമായ പൊതുസ്ഥാപനങ്ങൾ അതിൽ ഉൾപ്പെടില്ലെന്ന് പരാശരൻ ചൂണ്ടിക്കാട്ടി. താൻ വിധിയിൽ പറഞ്ഞത് 15(2) നെപ്പറ്റിയെന്നു ഇടപെട്ട് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിൽ കോടതി പരാജയപ്പെട്ടുവെന്നാണ് ഗുരുതര പിഴവായി പരാശരൻ ചൂണ്ടിക്കാട്ടി. ഈ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഗൊഗോയി ജസ്റ്റിസ് നരിമാനുമായി കൂടിയാലോചന നടത്തി.
ആരാധാലയം പൊതുഇടമല്ലെന്നാണ് കോടതിയിൽ എൻഎസ്എസ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റായ നടപടിയെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊതു സ്ഥലങ്ങളിലെ തുല്യാവകാശം മതസ്ഥാപനങ്ങൾ പെടില്ലെന്നും അഡ്വ. പരാശരൻ ചൂണ്ടിക്കാട്ടി. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്നു പരാശരൻ ചൂണ്ടിക്കാട്ടി. ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറൂളൂവെന്ന് യഹോവ കേസിൽ കോടതി പറഞ്ഞിട്ടുണ്ടെന്നും വാദം ഉയർന്നു.
യുവതികൾക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മ അല്ലെന്നും അഡ്വ. പരാശരൻ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിർവചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുകൂടായ്മയെ വിധിയിൽ നിർവചിച്ച രീതി ഹിന്ദു ആരാധനാലായങ്ങൾക്ക് മാത്രമേ ബാധകമാകൂ; ഭരണഘടനയുടെ 25 (2) (ബി) പ്രകാരമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇത് ഉഭയകക്ഷി തര്ക്കമല്ല, മറ്റ് മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് പരാശരൻ വാദിച്ചത്. അതേസമയം നിങ്ങളുടെ വാദങ്ങൾ പട്ടിക ജാതി സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ചു എന്തു തോന്നൽ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് നരിമാൻ മറുചോദ്യം ഉന്നയിച്ചു. പട്ടിക ജാതി സ്ത്രീകൾ അവിടെ വന്നാൽ അവരുടെ തോനൽ എന്തെന്ന് ആലോചിച്ചിട്ടുണ്ടോ എന്നും ജസ്റ്റിസ് ചോദിച്ചു.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മ ചര്യ സ്വഭാവം കാരണമാണ് നിയന്ത്രണമെന്നാണ് പരാശരൻ മറുപടിയായി പറഞ്ഞത്. ഞാൻ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹർജികൾ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാശരൻ വ്യക്തമാക്കി. അതേസമയം 1955ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ജസ്റ്റിസ് നരിമാൻ ഓർമ്മിപ്പിച്ചു. തൊട്ടു കൂടായ്മയുടെ അടിസ്ഥാനത്തിൽ മാത്രമല്ല വിധിയെന്നും ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി.
പരാശരന്റെ വാദത്തിന് ശേഷം വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികൾക്ക് നിയന്ത്രണം എന്ന് തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരി ചൂണ്ടിക്കാട്ടി. നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പൻ. എല്ലാ യുവതികൾക്കും. തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക സ്വഭാവമാണ്. അതാണ് ബ്രഹ്മചര്യം. മറ്റു ക്ഷേത്രങ്ങൾ പോലെയല്ലെന്നും വി ഗിരി വാദിച്ചു.ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിലെ വ്യാഖ്യാനം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെയും ഒഴിവാക്കി നിർത്തുകയല്ല. ആ തത്വങ്ങൾക്ക് ഇവിടെ ബന്ധമില്ലെന്നും ഗിരി ചൂണ്ടിക്കാട്ടി.
ആരെയും ഒഴിവാക്കി നിർത്തുകയല്ല ശബരിമലയിൽ ആ തത്വങ്ങൾക്ക് ഇവിടെ ബന്ധമില്ലെന്നും ഗിരി ചൂണ്ടിക്കാട്ടി. പ്രതിഷ്ഠയുടെ സ്വഭാവത്തിനോട് ഇണങ്ങുന്ന വിധം ഭക്തർക്ക് ഭരണഘടനാ പരമായ അവകാശം ഉണ്ട്. തൊട്ടുകൂടായ്മയ്ക്ക് ഈ ആചാരത്തിൽ ഒന്നും ചെയ്യാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേത് അനിവാര്യമായ മതാചാരം. ഭക്തർക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഗിരി പറഞ്ഞു. ഗിരിയുടെ വാദം പൂർത്തിയാക്കി പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി അഭിഷേഖ് സിങ്വി രംഗത്തെത്തി.
നേരത്തെ ബോർഡിന് വേണ്ടി ഹാജരായ സിങ്വി ഇപ്പോൾ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. അതിന് ഭിന്ന താൽപ്പര്യമാണ് ഉള്ളതെന്നും സിങ്വി ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് ദേവസ്വം ബേർഡ് അഭിഭാഷകൻ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടി. എന്നാൽ താൻ ബോർഡിന് വേണ്ടിയല്ല മുൻ ബോർഡ് ചെയർമാന് വേണ്ടിയാണ് ഹാജരാകുന്നതെന്ന് സിങ്വി സിങ്വി വാദം തുടരുന്നു. ഇന്ദു മൽഹോത്ര മാത്രമേ കൃത്യമായി നൈഷ്ഠിക ബ്രഹ്മചര്യ വാദങ്ങൾ കണക്കിൽ എടുത്തുള്ളൂവെന്നു സിങ്വി വ്യക്തമാക്കി.
പ്രത്യേക രൂപ ഭാവങ്ങളിലാണ് വിശ്വാസികൾ ദൈവത്തെ ആരാധിക്കുന്നത്. ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചര്യ ഭാവം. അത് അംഗീകാരിച്ചാൽ മറ്റ് വിഷയങ്ങൾ എല്ലാം ഇല്ലാതാകുമെന്നും സിങ്വി ചൂണ്ടിക്കാട്ടി. സ്ത്രീകളെയോ പുരുഷന്മാരെയോ മതത്തിന്റെ അടിസ്ഥാനത്തിൽ വിലക്കുന്നില്ല. പ്രതിഷ്ഠയുടെ സ്വഭാവ പ്രകാരമാണ് ഒഴിവാക്കലെന്നും അദ്ദേഹം കോടതി മുമ്പാകെ വാദിച്ചു. പൗരാവകാശ നിയമം 25,26 അനുച്ഛേദങ്ങളുമായി ചേർത്ത് വേണം വായിക്കാനെന്ന് ഭരണഘടനാ ധാർമ്മിക വിഷയം ഉന്നയിച്ച ജസ്റ്റിസ് നരിമാനോട് സിങ്വി പറഞ്ഞു.
ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തിൽ മതാചാരങ്ങളിലെ യുക്തി അളക്കുന്നത് ശരിയല്ല. അതിൽ ഭരണഘടനാ ധാർമ്മിക ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും സിങ്വി വാദിച്ചു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസമാണ്. അത് ഭരണഘടന ധാർമികത കൊണ്ട് അളക്കരുതെന്നും അദ്ദേഹം വാദിച്ചു. ഇന്ദു മൽഹോത്രയുടെ വിധിയോട് ചേർന്നു നിന്നാണ് സിങ്വിയും കേസ് വാദിച്ചത്. യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയം അല്ല ക്ഷേത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിങ്വിയുടെ വാദം പൂർത്തിയാക്കിയ ശേഷം ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖർ നാഫ്ഡേ വാദിക്കുകയാണ് ചെയത്. നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരമാണിതെന്ന് നാഫ്ഡേ പറഞ്ഞു. മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലർ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നുമെന്നും നാഫ്ഡേ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. വിധി വന്നപോൾ ആ സമയത്തു ടിവി കണ്ടാൽ മനസിലാകും വിശ്വാസികൾ ഈ വിധി അംഗീകരിക്കുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തിരുവിതാംകൂർ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു. നൽകാമെന്ന് നാഫ്ഡേയും വ്യക്തമാക്കി. അയ്യപ്പനെ എങ്ങനെ ആരാധിക്കണമെന്നത് പൊതുസമൂഹത്തിന്റെ വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.
നാഫ്ഡേയുടെ വാദം പൂർത്തിയായതിന് ശേഷം മുതിർന്ന അഭിഭാഷകൻ വെങ്കിട്ട രമണിയാണ് കേസ് ഇപ്പോൾ വാദിക്കുന്നത്. ഈ കോടതി വിധി നിരവധി വിശ്വാസങ്ങളെ ബാധിക്കുമെന്നും വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. ശബരിമലയിലേത് അനിവാര്യമായ മതാചാരം ആണ്. കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിൽ നാല് സെറ്റ് തെളിവുകൾ പരിഗണിച്ചതാണ്. ആചാരത്തിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ആചാരണങ്ങളിൽ സുപ്രധാനം ദേവപ്രശനമാണ്. തന്ത്രി ദേവപ്രശനം നടത്തി യുവതീ പ്രവേശനം പ്രതിഷ്ഠയ്ക്ക് അഹിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വിധിയിൽ ഉണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിൽ ശിരൂർ മഠം വിധിയെപ്പറ്റി പറയുന്നുണ്ട്. പക്ഷെ അനിവാര്യമായ മതാചാര്യം കോടതി നിർണ്ണയിക്കുന്നത് ഉചിതമല്ലെന്നും വെങ്കിട്ട രമണി ചൂണ്ടിക്കാട്ടി.
അനുവദനീയമായ ആചാരം ഏതാണ് ഏതല്ല എന്നു തീരുമാനിക്കേണ്ടത് കോടതി അല്ല. അവസരം ലഭിച്ചാൽ തെളിയിക്കും, ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യൻ പാരമ്പര്യം മാത്രം അല്ല. ഈജിപ്തിൽ അടക്കം ആർത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ട്. അതിന് തെളിവുണ്ടെന്നും അദ്ദേഹം വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. അതിനിടെ വാദം വേഗത്തിൽ തീർക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്