ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇറാനിലാണ് പാഴ്സി മതം ഉണ്ടാകുന്നത്. ഈ മതത്തിന് അവിടെ ജാതികളില്ല. എന്നാൽ ഇന്ത്യയിൽ പാഴ്സിലുമുണ്ട് ജാതി സമ്പ്രദായം. ഞാനൊരു പുരോഹിത കുടുംബത്തിൽ ജനിച്ചതു കൊണ്ട് മാത്രമാണ് പാഴ്സി പുരോഹിതനാകാൻ കഴിഞ്ഞത്. അല്ലെങ്കിൽ എനിക്ക് അതിന് കഴിയുമായിരുന്നില്ല-2018ൽ എസ് സി-എസ് ടി വിഭാഗങ്ങളുടെ കേസുമായി ബന്ധപ്പെട്ട് അന്ന് ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്കൊപ്പമുള്ള ബെഞ്ചിലിരുന്ന് ആർ.എഫ്. നരിമാൻ പറഞ്ഞതാണ് ഈ വാക്കുകൾ. അതായത് ജസ്റ്റീസ് നരിമാൻ പാഴ്സി പുരോഹിതനാണ്. ശബരിമലയിൽ റഫൽ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഇനി ചില സംശയ ദൂരീകരണത്തിനാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത്. ശബരിമലയ്ക്കൊപ്പം പാഴ്സി മതവിഭാഗത്തിലെ പ്രശ്നവും പരിഗണിക്കും. അതുകൊണ്ട് തന്നെ പാഴ്സി പുരോഹിതനായ നരിമാൻ ഈ ബഞ്ചിൽ ഉൾപ്പെടുമോ എന്നതാണ് നിർണ്ണായകം. ഇക്കാര്യത്തിലെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യ.
ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇതുൾപ്പെടെ സമാനമായ കേസുകളിലെ പൊതുവായ ചോദ്യങ്ങൾക്ക് വിശാല ബെഞ്ചിൽനിന്ന് മറുപടി ലഭിച്ചശേഷം പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇന്നലെ വിധിച്ചത്. ഏഴോ അതിലേറെയോ ജഡ്ജിമാരുള്ള വിശാലബെഞ്ചാകും പൊതുവായ നിയമവിഷയങ്ങൾ പരിശോധിക്കുക. അതുവരെ പുനഃപരിശോധനാ ഹർജികൾ മാറ്റിവെക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കി. യുവതീപ്രവേശവിധി സ്റ്റേ ചെയ്തിട്ടുമില്ല. അതിനാൽ, പ്രായഭേദമെന്യേ ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച 2018-ലെ വിധി നിലനിൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. അതേസമയം, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാഹർജികൾ തള്ളിക്കൊണ്ട് പഴയവിധി നടപ്പാക്കണമെന്ന് ന്യൂനപക്ഷ വിധിയെഴുതി. ശബരിമലവിഷയം മാത്രമാണ് അഞ്ചംഗബെഞ്ചിനു മുന്നിലുള്ളതെന്നും മറ്റു കേസുകളിൽ അതത് ബെഞ്ചുകൾ എന്തു നിലപാടെടുക്കുമെന്നത് ഈ ബെഞ്ചിന്റെ വിഷയമല്ലെന്നും അവർ ന്യൂനപക്ഷവിധിയിൽ പറഞ്ഞു. ഇതാണ് ഭൂരിപക്ഷ വിധി തള്ളുന്നത്. ഇതോടെ സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്സി വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നുള്ള വിലക്കും ചർച്ചയാവുകയാണ്.
ശബരിമലയിലെ യുവതീപ്രവേശവിലക്കിനു സാധുത നൽകിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശം അനുവദിക്കൽ) ചട്ടം, മുസ്ലിംസ്ത്രീകൾക്കുള്ള പള്ളിവിലക്ക്, സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്സി വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നുള്ള വിലക്ക്, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം തുടങ്ങിയ വിഷയങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക. വിശാലബെഞ്ചിനു വിട്ടതോടെ ശബരിമല വിഷയത്തിലെ നിയമപോരാട്ടം ഇനിയും നീണ്ടുപോകുമെന്നുറപ്പായി. ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചുണ്ടാക്കുകയും വിവിധ കേസുകളിലെ സമാനവിഷയങ്ങൾ അതിലേക്കു വിടുകയും വേണം. ഈ കേസുകളിലെ പൊതുവായ നിയമപ്രശ്നങ്ങളിൽ വിശാലബെഞ്ച് തീരുമാനമെടുത്തശേഷമേ ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധിപറയാനാകൂ. പാഴ്സി വിഷയം കാരണം അടുത്ത വിശാല ബഞ്ചിൽ നിന്ന് നരിമാൻ മാറി നിൽക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിശാല ബഞ്ചിൽ ആചാര സംരക്ഷണത്തിന് കൂടുതൽ വഴിയൊരുക്കുന്ന നിലപാടുകളുണ്ടാകുമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. 2018-ൽ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് യുവതീപ്രവേശത്തെ എതിർത്തത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുപകരം ബെഞ്ചിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസ് വിശാലബെഞ്ചിനു വിടണമെന്ന് അഭിപ്രായപ്പെട്ടു. 2018-ലെ വിധിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച ജസ്റ്റിസ് ഖാൻവിൽകർ നിലപാടു മാറ്റി. വിഷയം വിശാലബെഞ്ചിനു വിടണമെന്ന് അദ്ദേഹവും നിലപാടെടുത്തു.
ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശം സംബന്ധിച്ച വേറെയും കേസുകൾ സുപ്രീംകോടതിയിൽ തീർപ്പാവാതെയുണ്ട്. ഈ കേസുകളിലും ശബരിമലയിലും പൊതുവായ ചോദ്യങ്ങൾ നിലനിൽക്കുന്നു. ശിരൂർ മഠം കേസിലെ ഏഴംഗബെഞ്ചിന്റെ വിധിയും അജ്മേർ ദർഗക്കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇതെല്ലാമാണ് വിശാലബെഞ്ച് എന്ന തീരുമാനത്തിലേക്കെത്തിച്ചത്. ഭരണഘടനയെ വ്യാഖ്യാനം ചെയ്യുന്ന വിഷയങ്ങൾ ചുരുങ്ങിയത് അഞ്ചംഗബെഞ്ചെങ്കിലും പരിഗണിക്കണമെന്ന നിബന്ധന 1950-ലാണു വന്നത്. അന്ന്, സുപ്രീംകോടതിയിൽ ഏഴു ജഡ്ജിമാരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 34 പേരുണ്ട്. യു.എസിലും മറ്റും ഫുൾകോർട്ട് (മുഴുവൻ ജഡ്ജിമാരും) ഇരുന്നാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്. ഈ മാതൃക ഈ കേസിലും വരാനാണ് സാധ്യത. അതുകൊണ്ടാണ് ഒൻപതംഗ ബഞ്ചാകും വിഷയം പരിഗണിക്കുകയെന്ന് ഏവരും പ്രതീക്ഷിക്കുന്നത്. പരമാവധി ജഡ്ജിമാർ ഇരുന്ന് ആധികാരികമായ തീരുമാനമെടുക്കുന്നതാകും ഉചിതമെന്ന് ഇന്നലത്തെ വിധിയിൽ പറയുന്നു. ഈ വിധിയിൽത്തന്നെ പറയുന്ന ശിരൂർ മഠം കേസിന്റെ വിധി പറഞ്ഞത് ഏഴംഗ ബെഞ്ചാണ്. അതുകൊണ്ടുതന്നെ ഏഴിലേറെ അംഗങ്ങളുള്ള ബെഞ്ചിലേക്ക് ശബരിമല വിഷയം പോയേക്കും.
ശബരിമല സ്ത്രീപ്രവേശകേസിലേതുപോലെ സമാനമായ വിഷയങ്ങൾ മറ്റു കേസുകളിലുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ വിധി.
1, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം
പുണെയിലെ ദമ്പതിമാരായ സുബേർ അഹമ്മദ് നസീർ, യാസ്മീൻ സുബേർ അഹമ്മദ് എന്നിവരാണ് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഈമാസം അഞ്ചിനാണ് കേസ് ഒടുവിൽ പരിഗണിച്ചത്. പത്ത് ദിവസത്തിനകം മറുപടി നൽകാൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകിയിരുന്നു. നാലാഴ്ച സമയം വേണമെന്നു പറഞ്ഞ കക്ഷികളോട്, പറ്റില്ലെന്നും പത്ത് ദിവസത്തിനകംതന്നെ മറുപടി നൽകണമെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. മാത്രമല്ല, അങ്ങനെ തീരുമാനിക്കാൻ മറ്റൊരു കാരണമുണ്ടെന്നും കോടതി പറഞ്ഞതോടെ, ശബരിമല കേസിന്റെ വിധിയുമായി അതിന് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുയർന്നു. വ്യാഴാഴ്ചത്തെ വിധി അത് ശരിവെക്കുകയും ചെയ്തു.
2. പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം
അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്സി സ്ത്രീയെ ഗുജറാത്തിലെ അവരുടെ ക്ഷേത്രത്തിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട കേസാണിത്. ഗൂൾരുഖ് ഗുപ്ത എന്ന സ്ത്രീയെ, അന്യമതസ്ഥനെ വിവാഹം കഴിച്ചതിനെത്തുടർന്ന് പാഴ്സി ക്ഷേത്രത്തിൽ വിലക്കിയത് ചോദ്യംചെയ്തായിരുന്നു ഹർജി. അതിൽ പാഴ്സി സ്ത്രീക്ക് ക്ഷേത്രത്തിൽ കയറാമെന്ന് അഞ്ചംഗ ബെഞ്ച് 2017 ഡിസംബർ 14-ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ കേസ് അവിടെ അവസാനിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെല്ലാം 2018 ജനുവരി ഒന്നിന് പരിഗണിക്കാനായി മാറ്റി. എന്നാൽ പിന്നീട് കേസ് സുപ്രീംകോടതി പരിഗണിച്ചതായി കാണുന്നില്ല. ഈ സമുദായത്തിലെ പുരോഹിതനാണ് ജസ്റ്റീസ് നരിമാൻ എന്നത് ഈ കേസിന് കൂടുതൽ പ്രാധാന്യം നൽകും. ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നരിമാൻ എത്തുമോ എന്നതാണ് ചർച്ചാ വിഷയം
3. ദാവൂദി ബോറ പെൺകുട്ടികളിലെ ചേലാകർമം
ഷിയാ മുസ്ലിങ്ങളിലെ വളരെ ന്യൂനപക്ഷമായൊരു വിഭാഗമാണ് ദാവൂദി ബോറ. അതിലെ പെൺകുട്ടികളെ ചേലാകർമത്തിന് വിധേയമാക്കുന്നത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി 2018 സെപ്റ്റംബർ 24-ന് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. പിന്നീട് ഈ കേസ് പരിഗണിച്ചിട്ടില്ല. അഡ്വ. സുനിത തിവാരിയാണ് ഹർജി നൽകിയത്. ദാവൂദി ബോറ വിഭാഗത്തിന്റെ അനിവാര്യമായ ആചാരമാണിതെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി വാദിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദത്തെ കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്തുണച്ചിരുന്നു. ഇതും അംഗീകരിക്കപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്