ചാണ്ടി ഉമ്മനും സോളാർ കേസിലെ പ്രതിയുമായി അവിഹിത ബന്ധം; ദൃശ്യങ്ങൾ അടങ്ങിയ സിഡി തിരുവഞ്ചൂരിന്റെ കൈയിൽ; സിഡി കാട്ടി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തു; മകനെ ചേർത്തു സോളാർ കമ്പനി ഉണ്ടാക്കാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു: രാഷ്ട്രീയ കേരളത്തിൽ കൊടുങ്കാറ്റു തീർത്തു മൂന്നാം ദിവസം സരിതയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെതിരെ സരിത എസ് നായർ. ചാണ്ടി ഉമ്മനെ ചേർത്ത് കമ്പനി രൂപീകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത സോളാർ കമ്മീഷൻ മുമ്പാകെ മൊഴിനൽകി.
കമ്പനി കാര്യം ചർച്ച ചെയ്യാൻ രണ്ട് തവണ ചാണ്ടി ഉമ്മനെ കണ്ടു. നിരവധി തവണ ഫോണിൽ വിളിച്ചുവെന്നും സരിത പറഞ്ഞു. സോളാർ പാനൽ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി. അമേരിക്കൻ കമ്പനിയായ സോളാർ ഫ്ളെയിംസ് വഴി പാനലുകൾ ഇറക്കുമതി ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ചാണ്ടി ഉമ്മനുമായി ബന്ധമുള്ളതു മറ്റൊരു സ്ത്രീക്ക്
ചാണ്ടി ഉമ്മനുമായി ബന്ധമുള്ള സ്ത്രീ താനല്ലെന്നും സരിത പറഞ്ഞു. താനുമായി അവിഹിതമുണ്ടെന്ന വിധത്തിലാണ് പ്രചരണങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ അത് ശരിയല്ല. കേസിൽ പ്രതിയായ മറ്റൊരു സ്ത്രീയുമായാണ് ചാണ്ടി ഉമ്മന് ബന്ധമുള്ളത്. അതേക്കുറിച്ച് കൂടുതൽ പറയാൻ ഇല്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായുള്ള സിഡി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈവശമാണ് ഉള്ളതെന്നും സരിത സോളാർകമ്മീഷൻ മുമ്പാകെ മൊഴി നൽകി. മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ സരിതയയോടു ശാലു മേനോനാണോ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശാലു മേനോന്റെ പേരു ഞാൻ പറഞ്ഞില്ലല്ലോ എന്നാണു സരിത മറുപടി പറഞ്ഞത്.
ന്യൂഡൽഹിയിൽ കുരുവിളയുടെ ഫോണാണ് ചാണ്ടി ഉമ്മനും ഉപയോഗിച്ചത്. മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കുവാൻ തിരുവഞ്ചൂർ ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങളടങ്ങിയ സിഡിയാണ് ഉപയോഗിച്ചത്. മുഖ്യമന്ത്രിയെ ബ്ലാക് മെയിൽ ചെയ്താണ് തിരുവഞ്ചൂർ മന്ത്രിസ്ഥാനം ഉറപ്പിച്ച് നിർത്തുന്നതെന്നും സരിത ആരോപിച്ചു. സാമ്പത്തിക അഴിമതി മറയ്ക്കാനാണ് ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നത്. തനിക്ക് നിരവധി മന്ത്രിമാരുമായി ബന്ധമുണ്ടെന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് സ്വമേധയാ പ്രതികരിക്കാൻ തയ്യാറല്ലെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനുമായി തനിക്ക് ബിസിനസ് ബന്ധം മാത്രം. കമ്പനിക്ക് സഹായം നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നും സരിത പറഞ്ഞു.
അനർട്ടിൽ നിന്നുള്ള കുടിശിക നേടിത്തരാൻ സഹായിച്ചതു മുഖ്യമന്ത്രിയും ആര്യാടനും
അനർട്ടിൽ നിന്നുള്ള കുടിശിക നേടിതരാൻ മുഖ്യമന്ത്രിയും ആര്യാടനും സഹായിച്ചു. 35 ലക്ഷം രൂപയുടെ കുടിശികയാണ് അനർട്ട് വരുത്തിയിരുന്നത്. ഇതിന്റെ രേഖകൾ അനർട്ടിലുണ്ടാവുമെന്നും സരിത അനർട്ടിന്റെ പരിപാടിയിൽ സോളാർ കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുരാന കമ്പനി വഴി കുറഞ്ഞ ടെണ്ടർ നേടി തന്നത് ആര്യാടൻ മുഹമ്മദാണ്. ഇന്നത്തെ തന്റെ മൊഴിയെടുപ്പ് അവസാനിപ്പിക്കണമെന്ന് സരിത കമ്മീഷനോട് ആവശ്യപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എല്ലാ കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുമെന്ന് സരിത എസ് നായർ പറഞ്ഞിരുന്നു. സോളാർ കമ്മീഷനിൽ മൂന്നാം ദിവസവും മൊഴി നൽകാൻ എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സരിത. സോളാറുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളും അടുക്കിലും ചിട്ടയിലുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സരിത പറഞ്ഞു. അടുപ്പമുള്ളവരോട് കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ആരും സ്വാധീനിച്ചതുകൊണ്ടല്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി നൽകിയ മൊഴിയിൽ ഓരോ വാക്കും കള്ളമാണ്. അത് തെളിവ് സഹിതം കമ്മീഷനെ ബോധ്യപ്പെടുത്തുകയാണ് ഇപ്പോൾ താൻ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ കമ്മീഷന് മൊഴി നൽകിയ ശേഷം വ്യക്തമാക്കാമെന്നും അവർ പറഞ്ഞു.
അതേസമയം സോളാർ കമ്മീഷന് മുന്നിൽ കൂടുതൽ തെളിവുകളും രേഖകളും നൽകില്ലെന്നാണ് സരിത വ്യക്തമാക്കിയത്. ശ്രീധരൻ നായരുമായി മുഖ്യമന്ത്രി സംസാരിക്കുന്നതിന്റെ ഉൾപ്പടെയുള്ളതിന് വീഡിയോ തെളിവുകൾ ഉണ്ടെന്ന് സരിത കഴിഞ്ഞ ദിവസം സരിത വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങളിൽ അണുകിട വ്യതിചലിക്കില്ലെന്ന സൂചനയാണ് ഇന്നും സരിത നൽകുന്നത്.
ടീം സോളാറിന്റെ സാധ്യത മുന്നിൽ കണ്ട് മറ്റൊരു കമ്പനി തുടങ്ങാൻ മുഖ്യമന്ത്രിയും കൂട്ടരും ശ്രമിച്ചുവെന്നൊരു ആരോപണവും സരിത ഉയർത്തുന്നുണ്ട്. ഇതിന്റെ രേഖകൾ ചില വകുപ്പുകളിലുണ്ട്. അത് പിടിച്ചെടുക്കണമെന്ന് സരിത കമ്മീഷനോട് അഭ്യർത്ഥിച്ചു. ഈ സമാന്തര കമ്പനിയിൽ, മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനും ബന്ധമുണ്ടെന്നും സരിത പറയും. കൂടാതെ മുഖ്യമന്ത്രിയും ശ്രീധരൻ നായരും തമ്മിൽ ചർച്ച നടത്തുന്നതിന്റെ തെളിവുകൾ സരിതയുടെ കൈവശമുണ്ടെന്നും സൂചനയുണ്ട്. ശ്രീധരൻ നായരെയും സരിതയെയും ഒരുമിച്ച് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സോളാർ കമ്മീഷന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നത്.
പിന്നിൽ ഐ ഗ്രൂപ്പുകാരല്ല
സോളാർ കേസിൽ എ ഗ്രൂപ്പുകാരുടെ പേരു പുറത്തുവന്നതിനു പിന്നിൽ ഐ ഗ്രൂപ്പുകാരല്ലെന്നും സരിത പറഞ്ഞു. ഐ ഗ്രൂപ്പ് നേതാക്കളാണോ സരിതയുടെ പിന്നിലെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സരിത.
കമ്യൂണിസ്റ്റുകാർ എന്നും തന്റെ ശത്രുക്കൾ
സിപിഎം നേതാക്കൾ തന്റെ ശത്രുക്കളാണെന്നും സരിത പറഞ്ഞു. കമ്യൂണിസ്റ്റുകാരാരും തന്നെ സഹായിച്ചിട്ടില്ല. അവർ എന്നും തന്നെ ശത്രുവായിട്ടേ കണ്ടിട്ടുള്ളൂവെന്നും സരിത പറഞ്ഞു.
മൂന്നു സിനിമയിൽ കരാറൊപ്പിട്ടു
ജയിലിൽ നിന്ന് ഇറങ്ങിയശേഷം തന്നെ സഹായിക്കാൻ ആരും ശ്രമിച്ചിട്ടില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണു നോക്കിയത്. മൂന്നു സിനിമകളിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഉടൻതന്നെ അതിന്റെ ചിത്രീകരണം തുടങ്ങുമെന്നും സരിത പറഞ്ഞു.
കമ്മീഷനു മുന്നിൽ പൊട്ടിക്കരഞ്ഞു സരിത
മൊഴി നൽകിയപ്പോൾ സരിത സോളാർ കമ്മീഷനു മുന്നിൽ പൊട്ടിക്കരഞ്ഞു. വിശ്വസിച്ചവർ വഞ്ചിച്ചെന്നും ഇനിയും പ്രതീക്ഷകൾ ഇല്ലാത്തതിനാൽ എല്ലാ സത്യവും കമ്മിഷൻ മുൻപാകെ തുറന്നു പറയുകയാണെന്നും പറഞ്ഞാണു സരിത മൊഴി നൽകുന്നതിനിടെ പല തവണ വിതുമ്പിയത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർ വാങ്ങിയ കോഴപ്പണം തിരിച്ചു നൽകാമെന്നും കേസിൽ നിന്നും രക്ഷപ്പെടുത്തുമെന്നും വാക്ക് നൽകിയതുകൊണ്ടാണ് പല തവണ മൊഴി തിരുത്തിയത്. അവസാനം എല്ലാവരും വിശുദ്ധരായപ്പോൾ എനിക്ക് മാത്രം തട്ടിപ്പുകാരിയെന്ന് പേരുകിട്ടി. താൻ രക്ഷിക്കാൻ ശ്രമിച്ചവർപോലും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുന്നതാണ് കണ്ടത്. സോളാർ കമ്മിഷൻ സത്യം പറയാനുള്ള അവസാന അവസരമാണ്. അതുകൊണ്ടാണ് സംഭവിച്ച കാര്യങ്ങളെല്ലാം മൊഴിയായി നൽകുന്നതെന്നുമാണു സരിത ഇന്നലെ കമ്മിഷനോട് പറഞ്ഞത്.
ഉമ്മൻ ചാണ്ടിയ്ക്കെതിരായ അന്വേഷണത്തിന് സംസ്ഥാന ഏജൻസി മതിയെന്നു പിണറായി
സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ മതിയെന്നും കേന്ദ്ര ഏജൻസിയുടെ ആവശ്യമില്ലെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്നും പിണറായി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്
അതിനിടെ ഐ ഗ്രൂപ്പ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. സോളാർ കേസ് പ്രതി സരിത എസ്.നായർ ജുഡീഷ്യൽ കമ്മീഷന് മുന്നിൽ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങളുടേയും മുഖ്യമന്ത്രിയെ പ്രതി ചേർക്കാനുള്ള കോടതി ഉത്തരവിന്റേയും പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയ്ക്കെതിരെ ഐ ഗ്രൂപ്പിന്റെ ആക്രമണം. ഐ.എൻ.ടി.യുസി സംസ്ഥാന അദ്ധ്യക്ഷൻ ആർ.ചന്ദ്രശേഖരനാണ് ഫേസ് ബുക്കിൽ വിമർശനവുമായി രംഗത്തെത്തിയത്.
ചരിത്രം ചിലപ്പോഴെങ്കിലും ആവർത്തിക്കാറുണ്ട് എന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തുടങ്ങുന്നത്. ''സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു കെ.കരുണാകരൻ. ലീഡറെ ചതിച്ച് അധികാരത്തിൽ നിന്ന് പുറത്താക്കിയവർക്ക് കാലം തിരിച്ചടി നൽകുന്നു. മഹാപാപത്തിനുള്ള ശിക്ഷയ്ക്ക് ജനങ്ങളല്ലല്ലോ ഉത്തരവാദികൾ. ഇനിയെന്ത്?'' പാർട്ടിയോ ജനങ്ങളോ ഇക്കാര്യം തീരുമാനിക്കണമെന്നും ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.
പൊതുപരിപാടികൾ റദ്ദാക്കി ആര്യാടനും
കനത്ത പ്രതിഷേധം സംസ്ഥാനത്ത് ഉയരുന്നതിനിടെ, മന്ത്രി ആര്യാടൻ മുഹമ്മദ് ഇന്നു നടത്തേണ്ടിയിരുന്ന പൊതുപരിപാടികൾ റദ്ദാക്കി. ഇടുക്കിയിൽ സംബന്ധിക്കേണ്ട പരിപാടികളാണ് ആര്യാടൻ റദ്ദാക്കിയത്. മുഖ്യമന്ത്രിക്കും ആര്യാടൻ മുഹമ്മദിനും എതിരായ വിജിലൻസ് ഉത്തരവിലുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായതോടെ നിവൃത്തിയില്ലാതെയാണ് പൊതുപരിപാടികൾ റദ്ദാക്കിയത്. എന്നാൽ, ഇന്ന് എറണാകുളത്ത് തങ്ങേണ്ട ആവശ്യം ഉണ്ടെന്നാണ് പരിപാടികൾ റദ്ദാക്കുന്നതിന് ആര്യാടൻ മുഹമ്മദ് നല്കിയ വിശദീകരണം.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്