മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ അതേ സമയം ചീഫ് സെക്രട്ടറി സൂപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു; മാപ്പ് സ്വീകരിച്ച് കോടതി അലക്ഷ്യ കേസിൽ നിന്നും പിന്മാറണമെന്നും സർക്കാരിന്റെ അപേക്ഷ; പുനപരിശോധനാ ഹർജിയും പിൻവലിച്ചു; കോടതി അലക്ഷ്യ കേസുമായി മുമ്പോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് സെൻകുമാറും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ടി.പി സെൻകുമാറിനെതിരായ കേസിൽ സർക്കാർ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയുമല്ല. കോടതി 25,000 രൂപ പിഴ ചുമത്തിയെന്നതും ശരിയല്ല. ലീഗൽ സർവീസ് സൊസൈറ്റിയിൽ 25,000 അടയ്ക്കാനാണ് പറഞ്ഞത്. ബാലനീതി പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു പറഞ്ഞ് മിനിറ്റുകൾക്ക് അകം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായാണ് ഇത്. ചീഫ് സെക്രട്ടറിയാണ് കേസിൽ മാപ്പ് അപേക്ഷ നൽകിയത്. സർക്കാരിനെതിരായ കോടതി അലക്ഷ്യ ഹർജി പിൻവലിക്കണമെന്ന അഭ്യർ്തഥനയും ചീഫ് സെക്രട്ടറി നടത്തി. ഇതോടെ വെട്ടിലായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി അറിയാതെയാണോ ചീഫ് സെക്രട്ടറിയുടെ മാപ്പ് പറച്ചിലെന്ന സംശയം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു.
സെൻകുമാർ കേസിൽ കോടതി നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാൻ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാൽ. വ്യക്തത തേടി അപേക്ഷ നൽകിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. നിലവിലെ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതെല്ലാം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായിരുന്നു. സെൻകുമാർ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ സർക്കാർ മാപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം നളിനി നെറ്റോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സർക്കാർ തലത്തിലെ തീരുമാനങ്ങൾക്ക് അനുസരിച്ച് മാത്രമേ സാധാരണ ഇത്തരം സത്യവാങ്മൂലങ്ങൾ ചീഫ് സെക്രട്ടറി നൽകാറുള്ളൂ. എന്നിട്ടും മാപ്പ് കൊടുക്കാൻ തീരുമാനിച്ച സർക്കാരിനായി അങ്ങനെയൊന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിക്കുകയായിരുന്നു.
സെൻകുമാർ കേസിൽ സർക്കാരിന് സുപ്രീം കോടതി പിഴ ചുമത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 25,000 രൂപ ലീഗൽ സർവീസസ് അഥോറിറ്റിയിൽ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസിൽ സർക്കാർ മാപ്പ് പറഞ്ഞിട്ടില്ല. സർക്കാർ സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രം. ആവശ്യമായ വിശദീകരണം കോടതിയിൽനിന്നു തേടുകമാത്രമാണ് ചെയ്തത്. വിധിയോട് സർക്കാർ ഒരു ഘട്ടത്തിലും അനാദരവ് കാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സെൻകുമാറിനെ മാറ്റിയത് തക്കതായ കാരണങ്ങളുണ്ടായിരുന്നതിനാലാണ്. സർക്കാരിന്റെ സാമന്യ ബുദ്ധിക്കു നിരക്കുന്ന കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ എത്തിയത്. അതിനിടെ നിയമനം കിട്ടിയകാര്യത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് സെൻകുമാറിന്റെ പക്ഷം.
സർക്കാർ വകുപ്പിന്റെ തലവനാണ് താൻ. അതുകൊണ്ട് തന്നെ സർക്കാരുമായി ഏറ്റുമുട്ടലിന് തയ്യാറല്ലെന്നാണ് സെൻകുമാറിന്റെ പക്ഷം. എന്നാൽ കോടതി അലക്ഷ്യ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ തീരുമാനം കോടതി എടുക്കട്ടേ എന്നാണ് സെൻകുമാറിന്റെ പക്ഷം. നാളെ ഹർജി പരിഗണിക്കുമ്പോൾ നിയമനം കിട്ടിയ കാര്യം സുപ്രീംകോടതിയെ സെൻകുമാറിന്റെ അഭിഭാഷകനും അറിയിക്കും. ബാക്കി കാര്യങ്ങൾ കോടതിയുടെ നിലപാടിന് വിടുകയും ചെയ്യും. തന്റെ ജൂനിയർ ഓഫീസർമാരുടെ സാധ്യത ഇല്ലായ്മ ചെയ്യാൻ തനിക്ക് ഡിജിപി സ്ഥാനത്ത് നഷ്ടമായ ദിനങ്ങൾ വേണമെന്ന് ആവശ്യപ്പെടില്ലെന്ന സൂചന നേരത്തെ സെൻകുമാർ നൽകിയിരുന്നു. തന്റെ വിരമിക്കൽ തീയതിയായ ജൂൺ 30ന് സ്ഥാനമൊഴിയാമെന്ന തീരുമാനമാണ് സെൻകുമാർ എടുത്തിട്ടുള്ളത്. എന്നാൽ എല്ലാ വിഷയത്തിലും വിശദ നിയമോപദേശം സെൻകുമാർ തേടുന്നുണ്ട്. കോടതിയുടെ പരാമർശങ്ങൾ എതിരാകുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നതാണ് സെൻകുമാറിന്റെ ആഗ്രഹം.
നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന്മേലുള്ള ചർച്ചയിലാണ് മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സെൻകുമാറിനെ നിയമിക്കണമെന്ന ഉത്തരവിൽ ആവശ്യമായ വിശദീകരണം തേടുകമാത്രമാണ് ചെയ്തത്. ഇങ്ങനെ ഒരു ഹർജി നൽകാൻ സർക്കാരിന് അവകാശമുണ്ടെന്നും അതുണ്ട് വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദം. സെൻകുമാറിനെ മാറ്റിയത് തക്കതായ കാരണമുള്ളതിനാലാണ്. സർക്കാരിന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമാണ് ചെയ്തത്. ഇതിൽ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ല. സാധാരണ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് സംഭവിച്ചത്. കോടതി വിധിയോട് അരു ഘട്ടത്തിലും സർക്കാർ അനാദരവ് കാട്ടിയിട്ടില്ല. മുഖത്തടി കിട്ടിയിത് ഈ സർക്കാരിനല്ല, കഴിഞ്ഞ സർക്കാരിനാണ് തുടർച്ചയായി തിരിച്ചടികൾ കിട്ടിയതെന്നും പറഞ്ഞിരുന്നു.
സെൻകുമാറിനെ നിയമിക്കാനുള്ള ഉത്തരവ് പാലിക്കാതെ അതിനെ ചോദ്യം ചെയ്തതിന് സർക്കാരിനെതിരെ പിഴ ചുമത്തിയത് സംസ്ഥാനത്തിന് ആകെ അപമാനമാണെന്ന് വിഷയം ഉന്നയിച്ച പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യക്തതാവരുത്തൽ ഹർജിയുമായി പോയി പിഴ വിധിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. ഇത് നാടിന് അപമാനമുണ്ടാക്കി. ഉപദേഷ്ടാക്കളെല്ലാം കൂടി ഉപദേശിച്ച് ഒരുവഴിക്കാക്കിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സെൻകുമാർ കേസിൽ സുപ്രീം കോടതി സർക്കാരിന് 25,000 രൂപ പിഴ വിധിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ വിഷയത്തിനെതിരേ സ്പീക്കർ രംഗത്തെത്തി. പ്രാധാന്യമില്ലാത്ത വിഷയങ്ങൾ അടിയന്തരപ്രമേയമായി കൊണ്ടുവരുന്ന പ്രവണത ശരിയല്ലെന്ന് സ്പീക്കർ പറഞ്ഞു. നോട്ടീസ് അനുവദിക്കരുതെന്ന് നിയമമന്ത്രി എ.കെ. ബാലനും പറഞ്ഞു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഷയം അടിയന്തര പ്രധാന്യമുള്ളതും അത്യപൂർവവുമാണ്. കോടതിയുടെ അന്തിമ വിധി വന്ന കേസാണിതെന്നും ചെന്നിത്തല പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍