Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിനെതിരായ ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടക്കേസ്: ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ്; കേസായത് സരിതയുടെ തട്ടിപ്പ് കമ്പനിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമർശം

വിഎസിനെതിരായ ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടക്കേസ്: ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ്; കേസായത് സരിതയുടെ തട്ടിപ്പ് കമ്പനിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമർശം

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻ പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദനെതിരെ നൽകിയ മാന നഷ്ട കേസിൽ ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ്. വിചാരണക്കോടതിയായ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്ബ് കോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ച് വി എസ് ഹർജി സമർപ്പിച്ചത്.

അഡ്വക്കേറ്റ് കമ്മീഷൻ മുഖേന നടത്തുന്ന സാക്ഷി വിസ്താരത്തിൽ ഈ രേഖകൾ പ്രതിഭാഗം തെളിവായി അക്കമിട്ട് തെളിവിൽ സ്വീകരിക്കാൻ കമ്മീഷന് നിർദ്ദേശം കൊടുക്കണമെന്നാണ് വി എസിന്റെ ആവശ്യം. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കമ്മീഷൻ നടത്തിയ പ്രതികൂല പരാമർശങ്ങളിൽ ചിലത് മാത്രമേ ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളുവെന്നും നിർണ്ണായക നിരീക്ഷണങ്ങളും ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ കണ്ടെത്തലുകളും ഇപ്പോഴും നിലവിലുള്ളതായി വി എസ് കോടതിയിൽ വാദിച്ചു.

കേസിൽ നേരത്തേ സ്‌പെഷ്യൽ അഭ്യന്തര സെക്രട്ടറി രാജശേഖരൻ നായരെ വിസ്തരിച്ചിരുന്നു.. സോളാർ കമ്മീഷനെ സംബന്ധിച്ചുള്ള ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സോളാർ അഴിമതി നടന്നുവെന്ന് സാക്ഷി പറഞ്ഞു. അന്നത്തെ ഭരണത്തലവന് എതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞിരുന്നു.

ടീം സോളാർ കമ്പനി ഉമ്മൻ ചാണ്ടിയുടേതാണെന്നുംനും തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്നും വി എസ് അച്ചുതാനന്ദൻ ചാനലിൽ പറഞ്ഞത് തനിക്ക് അപകീർത്തികരമാണെന്ന് ആരോപിച്ച് മാനനഷ്ട കേസ് നൽകുകയായിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിലാണ് നഷ്ടപരിഹാരത്തിനായുള്ള സിവിൾ കേസ് വിചാരണ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP