Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡിജിപി നിയമനത്തിലെ സുപ്രിംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന വാദം അംഗീകരിച്ചില്ല; കേരളത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി; പൊലീസ് മേധാവിയെ നിയമിക്കാനുള്ള അധികാരം യു പി എസ് സിക്ക് തന്നെ; ബെഹ്‌റ സ്ഥാനമൊഴിയുമ്പോൾ ഇഷ്ടക്കാരനെ നിയമിക്കാൻ പിണറായി സർക്കാരിനാകില്ല; പൊലീസിനെ കൈപ്പടിയിലൊതുക്കാനുള്ള സംസ്ഥാന താൽപ്പര്യം തകർത്ത് വീണ്ടും സുപ്രീംകോടതി

ഡിജിപി നിയമനത്തിലെ സുപ്രിംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന വാദം അംഗീകരിച്ചില്ല; കേരളത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി; പൊലീസ് മേധാവിയെ നിയമിക്കാനുള്ള അധികാരം യു പി എസ് സിക്ക് തന്നെ; ബെഹ്‌റ സ്ഥാനമൊഴിയുമ്പോൾ ഇഷ്ടക്കാരനെ നിയമിക്കാൻ പിണറായി സർക്കാരിനാകില്ല; പൊലീസിനെ കൈപ്പടിയിലൊതുക്കാനുള്ള സംസ്ഥാന താൽപ്പര്യം തകർത്ത് വീണ്ടും സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ഡിജിപിയുടെ നിയമനാധികാരം യു.പി.എസ്.സിക്കായി മാറും. സംസ്ഥാന സർക്കാരിന് താൽപ്പര്യമുള്ളവർ പൊലീസ് മേധാവിയായി എത്താത്തത് ഭരണത്തെ പോലും ബാധിക്കും. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധിക്കെതിരെ കേരളം അപ്പീൽ നൽകിയത്.

ഡിജിപി നിയമനത്തിന് മാർഗ്ഗരേഖ പുറപ്പെടുവിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പ്രത്യക്ഷത്തിൽ കേരളം അടക്കമുള്ള സംസ്ഥാന സർക്കാറുകളുടെ താൽപ്പര്യത്തിനേറ്റ തിരിച്ചടിയായിരുന്നു. ഓരോ സംസ്ഥാന സർക്കാറുകളും ഡിജിപിമാരായി നിയമിക്കുന്നത് അവർക്ക് താൽപ്പര്യമുള്ളവരെയാണ്. കേരളത്തിൽ സീനിയോരിറ്റി മറികടന്നും ലോകനാഥ് ബെഹ്റയെ നിയമിച്ചത് സർക്കാർ താൽപ്പര്യം കൊണ്ടാണ്. ഈ തീരുമാനത്തിനെതിരെ സെൻകുമാർ സുപ്രീംകോടതിയിൽ പോയി വീണ്ടും സർവീസിൽ തുടരുകയും ചെയ്തിരുന്നു.

ഡിജിപി നിയമനം സംസ്ഥാന ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് സംസ്ഥാനങ്ങളുടെ വാദം. സുപ്രീംകോടതി വിധി ഫലത്തിൽ സംസ്ഥാനത്തിന്റെ അധികാരം കവർന്നതിന് തുല്യമാകുമെന്നും വാദിക്കപ്പെടുന്നു. പൊലീസ് അധികാരം ഇല്ലാത്തെ ഡൽഹി പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഭാവിയിൽ ഡൽഹിയുടെ അനുഭവം തങ്ങൾക്കും ഉണ്ടാകുമോ എന്നതാണ് സംസ്ഥാനങ്ങളെ ഭയപ്പെടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ മാർഗരേഖ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപി നിയമനം യു.പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി നീക്കം സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്. സുപ്രീംകോടതി ഉത്തരവു പ്രകാരം ഇനി സംസ്ഥാന സർക്കാരുകൾക്ക് പൊലീസ് മേധാവിമാരെ നിയമിക്കാൻ അധികാരം ഉണ്ടായിരിക്കുന്നതല്ല. ഇതിനെയാണ് കേരളം സുപ്രീംകോടതയിൽ ചോദ്യം ചെ്തത്.

രാഷ്ട്രീയ താത്പര്യം നോക്കിയും താത്കാലികമായും ഡിജിപിമാരെ നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപിമാരുടെ കാലാവധി കുറഞ്ഞത് രണ്ടു വർഷമാണ്. ഈ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണം. അതോടൊപ്പം വിരമിക്കുന്നതിന് തൊട്ടു മുൻപ് ആരെയും ഡിജിപിയായി നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ മൂന്നു മാസം മുൻപ് പേരുകൾ യുപി.എസ്.സിക്ക് കൈമാറണം. ഡിജിപി നിയമനത്തിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ മാർഗരേഖ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ മുൻ നിരീക്ഷണം. ഇടക്കാല ഡിജിപി നിയമനം നടത്തുന്നത് പലപ്പോഴും സർക്കാറുകൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥനെ ഡിജിപിയായി ലഭിക്കാൻ വേണ്ടിയായിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മുമ്പ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പ്രകാശ് സിങ് കേസിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP