Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരട് ഫ്‌ളാറ്റ് പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നത്തിൽ ഉടൻ പഠനമില്ല; റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി; രജിസ്ട്രി തീരുമാനിക്കുമ്പോൾ മാത്രമേ കേസ് ലിസ്റ്റ് ചെയ്യുകയുള്ളുവെന്ന് ജസ്റ്റിസ് എൻ.വി.രമണ; റിട്ട് ഹർജി നൽകിയത് ഫ്‌ളാറ്റിന്റെ സമീപവാസി

മരട് ഫ്‌ളാറ്റ് പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നത്തിൽ ഉടൻ പഠനമില്ല; റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി; രജിസ്ട്രി തീരുമാനിക്കുമ്പോൾ മാത്രമേ കേസ് ലിസ്റ്റ് ചെയ്യുകയുള്ളുവെന്ന് ജസ്റ്റിസ് എൻ.വി.രമണ; റിട്ട് ഹർജി നൽകിയത് ഫ്‌ളാറ്റിന്റെ സമീപവാസി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഫ്‌ളാറ്റുകൾ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്‌നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ എൻ.ജി അഭിലാഷ് സമർപ്പിച്ച ഹർജിയാണ് ഉടൻ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. പൊളിക്കുന്ന ഫ്‌ളാറ്റിന്റെ സമീപവാസിയാണ് അഭിലാഷ്.

60 വർഷമായി തന്റെ കുടുംബം മരടിൽ താമസിക്കുന്നവരാണെന്നും ഫ്‌ളാറ്റ് പൊളിക്കുന്നതു തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ട് എന്നും ഹർജിയിൽ പറഞ്ഞു. പാരിസ്ഥിതിക പഠനത്തിന് എൻ.ഇ.ഇ.ആർ, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങി ഏതെങ്കിലും വിദഗ്ധ സംഘത്തെ നിയോഗിക്കണം. പാരിസ്ഥിതിക നഷ്ടത്തിന് നിയമ ലംഘനം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കിൽ അതു പരിഹരിക്കാനുള്ള ചെലവ് ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കക്ഷി ചേർത്തായിരുന്നു ഹർജി. മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി കേട്ടശേഷമേ ഫ്‌ളാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനത്തിൽ എത്താവൂ എന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

.തിങ്കളാഴ്ചയാണ് കേസ് പരിഗണനയ്ക്ക് വരാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഫ്‌ളാറ്റ് പൊളിക്കേണ്ട അന്ത്യശാസനം തീരുന്നത്. ഈ സാഹചര്യത്തിൽ കേസ് അടിയന്തരമായി കേൾക്കില്ലെന്നും രജിസ്ട്രി എപ്പോൾ ഈ കേസ് കേൾക്കണമെന്ന് തീരുമാനിക്കുന്നോ അപ്പോൾ മാത്രമേ ലിസ്റ്റ് ചെയ്യൂവെന്നും ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP