നിക്കാഹ് ഹലാലയുടേയും ബഹുഭാര്യാത്വത്തിന്റേയും ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി; നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും നിയമ കമ്മിഷനും നോട്ടീസ്; മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന ചരിത്ര വിധിക്കു പിന്നാലെ കൂടുതൽ ഇടപെടലുകളുമായി പരമോന്നത നീതിപീഠം; മുസ്ളീം മതത്തിലെ ആചാര രീതികളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടുന്നത് നിരവധി ഹർജികൾ പരിഗണിച്ച്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മുസ്ളീം സമുദായത്തിൽ നിലനിന്നിരുന്ന മുത്തലാഖിന് എതിരെ കഴിഞ്ഞവർഷം ശക്തമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബഹുഭാര്യാത്വ വിഷയത്തിലും 'നിക്കാഹ് ഹലാല' വിഷയത്തിലും ലഭിച്ച പരാതികൾ പരിഗണിച്ച് അവയുടെ സാധുത പരിശോധിക്കാൻ തീരുമാനിച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രവിധി കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഈയൊരു വിധി പുറപ്പെടുവിച്ചത്. കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് മുത്തലാഖ് ക്രിമിനിൽകുറ്റമായി വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്രസർക്കാർ പാസാക്കുകയും ചെയ്തിരുന്നു.
ഇപ്പോ്ൾ സമാനമായ രീതിയിൽ കോടതിക്കുമുന്നിലെത്തിയ നിരവധി പരാതികൾ പരിഗണിച്ചാണ് മുസ്ളീം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വത്തിന്റെയും 'നിക്കാഹ് ഹലാല'യുടെയും ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയും കഴിഞ്ഞ ഓഗസ്റ്റിൽ വിധി പറയുകയും ചെയ്ത അഞ്ചംഗ ബെഞ്ച് ബഹുഭാര്യാത്വ, നിക്കാഹ് ഹലാല വിഷയങ്ങളും വിശദ പരിശോധനയ്ക്കു തുറന്നിട്ടിരുന്നു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അന്ന് മുത്തലാഖ് വിഷയത്തിൽ മാത്രമാണ് കേന്ദ്രസർക്കാരിന്റെയും മറ്റും അഭിപ്രായം തേടിയ ശേഷം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. മറ്റു വിഷയങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് അന്ന് വിധിപ്രസ്താവ വേളയിൽ കോടതി വ്യക്തമാക്കുകയും ചെയ്തു.
ബഹുഭാര്യാത്വം ഭരണഘടനാ വിരുദ്ധമാണെന്നും മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്. മുസ്ലിം പുരുഷന് ആ മതം ഒന്നിൽ കൂടുതൽ ഭാര്യമാരെ അനുവദിക്കുന്നുവെന്നും എന്നാൽ ഒരു മുസ്ളീം സ്ത്രീക്ക് അത്തരത്തിൽ ഒന്നിൽകൂടുതൽ ഭർത്താക്കന്മാരെ സ്വീകരിക്കാൻ അനുവാദം നൽകുന്നില്ലെന്നും അതിനാൽ ആ മതനിയമം മുസ്ളീം വനിതകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടക്കാട്ടിയായിരുന്നു ഹർജി. ഡൽഹിയിൽ നിന്നുള്ള ഒരു വനിതയുടെ പരാതിയും കോടതി പരിഗണിച്ചു. ഈ രീതി ഇന്ത്യൻ പീനൽ കോഡിലെ 494-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പുരുഷന് ദ്വിഭാര്യാത്വം അനുവദിക്കുന്ന മതനിയമം സ്ത്രീക്ക് ദ്വിഭർതൃത്വം അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
ഇതോടൊപ്പം 'നിക്കാഹ് ഹലാലയ്ക്ക് എതിരെയും ഹർജികൾ കോടതിക്ക് മുന്നിലെത്തി. മുസ്ളീം പുരുഷൻ ഒരിക്കൽ വിവാഹബന്ധം വേർപെടുത്തിയ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യണമെങ്കിൽ അവരെ മറ്റൊരാൾ വിവാഹംചെയ്ത് മൊഴിചൊല്ലണമെന്നാണ് മതനിയമം അനുശാസിക്കുന്നത്. ഈ മതശാസനവും കോടതിയിൽ ചോദ്യംചെയ്യപ്പെടുന്നു. ഇത്തരത്തിൽ എത്തിയ ഒരു കൂട്ടം ഹർജികളിലാണു സുപ്രീംകോടതി തിങ്കളാഴ്ച നിലപാട് വ്യക്തമാക്കിയതും അതിൽ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും നിയമ കമ്മിഷനും നോട്ടീസ് അയച്ചതും.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച ചരിത്രവിധിയിലൂടെയാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. ആറുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ടുപേർ മുത്തലാഖ് നിരോധിക്കുന്നതിനെ എതിർത്തപ്പോൾ മൂന്നുപേരാണ് അനുകൂലിച്ചത്. അന്ന് ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവർ മുത്തലാഖ് മുസ്ളീം മതവിശ്വാസികളുടെ മൗലികാവകാശമാണെന്ന നിലപാട് സ്വീകരിച്ചപ്പോൾ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ എഫ്. നരിമാൻ, യു യു ലളിത് എന്നിവർ മുസ്ളിം വനിതകളുടെ മൗലികാവകാശത്തിന്റെ ലംഘനമാണ് ട്രിപ്പിൾ തലാഖ് എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു വിധിപ്രസ്താവത്തിൽ.
ഇതേത്തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയാൽ മൂന്ന് വർഷംവരെ തടവും പിഴയും ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. അന്ന് മുസ്ലിം ലീഗ് ബില്ലിനെ എതിർത്ത് സഭയിൽ നിന്നിറങ്ങിപ്പോയി. കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ബി.ജെ.ഡി., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പ്രതിപക്ഷപാർട്ടികൾ ബിൽ അവതരണരീതിയെയും ബില്ലിലെ ചില വ്യവസ്ഥകളെയും എതിർത്തു. ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് മുത്തലാഖ് ബിൽ (മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ ബിൽ) അവതരിപ്പിച്ചത്. ബിൽ ചരിത്രപരമാണെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകൾ ആഗ്രഹിക്കുന്ന ബില്ലാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധിച്ച സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവരുന്നത്. ബില്ലിനെ രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സുപ്രീംകോടതിയുടെ വിധിക്കുശേഷവും മുത്തലാഖ് നടക്കുന്ന കാര്യവും അന്ന് പാർലമെന്റിൽ ചർച്ചയായിരുന്നു. 2017-ൽ മുന്നൂറോളം മുത്തലാഖ് കേസുകൾ രാജ്യത്തുണ്ടായിയെന്നും മന്ത്രി ചൂണ്ടിക്കാട്ടുകയും ഇതിൽ നൂറെണ്ണം കോടതിവിധിയുണ്ടായ ശേഷമാണ് നടന്നതെന്ന് വ്യക്തമാക്കുകയും ചെയ്തതും ചർച്ചയായിരുന്നു.
ബില്ലിനെ പൊതുവേ അനുകൂലിക്കുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് കൊണ്ടുവന്ന രീതിയോട് വിയോജിപ്പുണ്ടെന്ന് ആണ് കോൺഗ്രസിന്റെ നിലപാടായി മല്ലികാർജുൻ ഖാർഗെ അന്ന് സഭയിൽ വ്യക്തമാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന വ്യവസ്ഥയെയും ബില്ലിലെ ജയിൽശിക്ഷാ വ്യവസ്ഥയെയും ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ എതിർത്ത് ഭേദഗതികൾ അവതരിപ്പിച്ചെങ്കിലും അവ തള്ളിയാണ് കേന്ദ്രസർക്കാർ മുത്തലാഖ് ബിൽ പാസാക്കിയത്. ഇപ്പോൾ വീണ്ടും മുസ്ളീം മതനിയമത്തിലെ മറ്റ് രണ്ട് വിഷയങ്ങളിൽ മുത്തലാഖിന്റേതിന് സമാനമായ രീതിയിൽ കേന്ദ്രസർക്കാരിന്റേയും നിയമ കമ്മിഷന്റേയും അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീം കോടതി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍