ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ ഒന്നും രണ്ടും പ്രതികളായ പൊലീസുകാർക്ക് വധശിക്ഷ വിധിച്ച് കോടതി; തൂക്കു കയർ ലഭിച്ചത് ഇപ്പോൾ ഡിസിആർബിയിൽ എഎസ്ഐ ആയ കെ ജിതകുമാറിനും നാർക്കോട്ടിക് സെൽ ഹെഡ്കോൺസ്റ്റബിൾ ശ്രീകുമാറിനും; മൂന്നും നാലും അഞ്ചും പ്രതികൾക്ക് മൂന്ന് വർഷം തടവു ശിക്ഷ; പിഴതുകയായി നാല് ലക്ഷം ഉദയകുമാറിന്റെ മാതാവിന് നൽകണം; കാക്കിക്കുള്ളിലെ കൊലയാളികൾക്ക് പരമാവധി ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വെച്ച് ഉദയകുമാർ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ജിതകുമാർ ഇപ്പോൾ ഡിസിആർബിയിൽ എഎസ്ഐ ആണ്. ശ്രീകുമാർ നർക്കോട്ടിക് സെല്ലിൽ ഹെഡ്കോൺസ്റ്റബിളാണ്. ഇരുവർക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. ഇവർ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. സർവീസിലുള്ള പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവ സംഭവമാണ്.
നാല് മുതൽ ആറുവരെ പ്രതികളായ നേമം പള്ളിച്ചൽ സ്വദേശിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയുമായ ടി. അജിത്കുമാർ, വെള്ളറട കെ.പി ഭവനിൽ മുൻ എസ്പി ഇ.കെ. സാബു എന്നിവർക്ക് ആറുവർഷം തടവ് ശിക്ഷയുമാണ് തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ. നാസർ വിധിച്ചത്. രണ്ട് കേസുകളിലായി മൂന്ന് വീതം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ മൂന്ന് വർഷം തടവ് അനുഭവിച്ചാൽ മതിയാകും. വട്ടിയൂർക്കാവ് സ്വദേശി മുൻ എസ്പി ടി.കെ. ഹരിദാസിനും മൂന്ന് വർഷം തടവ് കോടതി വിധി. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ. നാസറാണ് നിർണായകമായ വിധി പുറപ്പെടുവിച്ചത്.
സാധുവായ ഒരു യുവാവിനെ മോഷണ കേസിൽ കുടുക്കി ആസൂത്രിതമായി സ്റ്റേഷനിൽ കൊണ്ടുവന്ന് ഉരുട്ടിക്കൊന്നത് സമാനതകളില്ലാത്ത ക്രൂരകൃത്യമാണെന്ന് കണ്ടെത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം കോടതിയിൽ മൂന്ന് വർഷം തടവിന് വിധിച്ച പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രതിഭാഗം വക്കീൽ വ്യക്തമാക്കി.
ഒന്നും രണ്ടും പ്രതികൾ കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ് പ്രതികൾ തെളിവുനശിപ്പിക്കാൻ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളും ചെയ്തതായി കോടതി കണ്ടെത്തി. കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പൊലീസുകാരനായ സോമൻ ആറുമാസം മുമ്പ് മരണപ്പെട്ടിരുന്നു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
2005 സപ്തംബർ 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠേശ്വരം പാർക്കിൽ നിൽക്കെയാണ് ഉദയകുമാറിനെ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഫോർട്ട് സ്റ്റേഷനിലെത്തിച്ച് മറ്റൊരുപ്രതിയായ സോമനും ചേർന്ന് ലോക്കപ്പിൽ ഉരുട്ടിക്കൊന്നു. എസ്ഐ ആയിരുന്ന അജിത് കുമാർ, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ് എന്നിവർ പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് കള്ളക്കേസ് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരായിരുന്നു പ്രതികൾ. വിചാരണസമയത്ത് ദൃക്സാക്ഷികൾ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു.
കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിങ്ങനെ രണ്ടുകേസായി സിബിഐ കുറ്റപത്രം ഫയൽചെയ്തു. രണ്ടിലും ഒന്നിച്ച് വിചാരണ ആരംഭിച്ചു. പ്രതികൾ ചെയ്തത് ഹീനമായ കുറ്റമാണെന്ന് കോടതി കണ്ടെത്തി. സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി പി മനോജ്കുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പ്രതികളായ ഇ കെ സാബു ഡിവൈഎസ്പിയായും എ കെ ഹരിദാസ് എസ്പിയായും സർവീസിൽനിന്ന് വിരമിച്ചു. കേസ് നടക്കുമ്പോൾ എസ്ഐ ആയിരുന്ന ടി അജിത് കുമാർ ഇപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്.
ഉരുട്ടിക്കൊലക്കേസ് സംഭവം ഇങ്ങനെ
ശ്രീകണ്ഠേശ്വരം പാർക്കിൽ കിടന്നുറങ്ങിയ നെടുങ്കാട് സ്വദേശി ഉദയകുമാറിനെ ഫോർട്ട് പൊലീസ് 2005 സെപ്റ്റംബർ 27-ന് ഉച്ചയോടെയാണ് പിടികൂടിയത്. പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ എന്നിവരാണ് ഉദയകുമാറിനെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ പൊലീസുകാർ ഇരുമ്പ് പൈപ്പുപോലുള്ള സാധനംവെച്ച് ഉരുട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്.ഉച്ചയ്ക്ക് പിടികൂടിയ ഉദയകുമാർ രാത്രിയോടെയാണ് മരിച്ചത്.
മരണ കാരണം മർദ്ദനമേറ്റതിലെ ക്ഷതങ്ങൾ
പൊലീസ് മർദ്ദനത്തിലും ഉരുട്ടലിനും ശേഷം സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ ഉദയകുമാറിനെ ആശുപത്രിയിലെത്തിച്ചശേഷമാണ് മരണം ഉറപ്പാക്കിയത്. കാലിന്റെ ഇരു തുടകളിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധന നടത്തിയ ഫോറൻസിക് സർജൻ ശ്രീകുമാരി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഉദയകുമാർ അവശനിലയിലാണെന്ന വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എസ്ഐ., സിഐ. എന്നിവരെ അറിയിച്ചിരുന്നതായി കേസിലെ മാപ്പുസാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു. പൊലീസുകാരായ കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ, കെ.സോമൻ എന്നിവർ ചേർന്ന് ഉദയകുമാറിനെ ഉരുട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
കേസ് സിബിഐ.ക്ക് കൈമാറിയത് ഹൈക്കോടതി
ആദ്യം ലോക്കൽ പൊലീസിലെ നർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ പി.പ്രഭയാണ് കേസ് അന്വേഷിച്ചത്. ഇതിനുശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ രണ്ട് അന്വേഷണ സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കാതെ മൂന്ന് പൊലീസുകാരിൽ മാത്രമായി കുറ്റപത്രം ചുരുക്കിയിരുന്നു.ഇതിന്റെ വിചാരണ തിരുവനന്തപുരം അതിവേഗ കോടതിയിൽ നടക്കുമ്പോഴാണ് സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ കൂറുമാറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നത്. ഇതേത്തുടർന്ന് കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ച് സിബിഐ. അന്വേഷണം ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണം വഴിത്തിരിവായി
തിരുവനന്തപുരം യൂണിറ്റ് എസ്പി. കെ.പ്രദീപ് കുമാറിനായിരുന്നു അന്വേഷണച്ചുമതല. ഈ അന്വേഷണത്തിലാണ് കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശ്രമം നടന്നുവെന്ന് കണ്ടെത്തിയത്. ഉദയകുമാറിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരെ പ്രതിചേർത്തു.തെളിവു നശിപ്പിച്ചതിനും വ്യാജ എഫ്.ഐ.ആർ. തയ്യാറാക്കിയതിനും പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ, വി.പി.മോഹൻ, അന്നത്തെ ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ്ഐ. ടി.അജിത്കുമാർ, സർക്കിൾ ഇൻസ്പെക്ടർ ഇ.കെ.സാബു, അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.ഹരിദാസ്, വനിതാ പൊലീസുകാരായ സജിതകുമാരി, ഷീജകുമാരി, ഉദയകുമാറിനൊപ്പം പൊലീസ് പിടികൂടിയ മണി എന്നുവിളിക്കുന്ന സുരേഷ്, ക്രൈം എസ്ഐ. രവീന്ദ്രൻ നായർ, റൈറ്റർമാരായ ഹീരലാൽ, തങ്കമണി, വിജയകുമാർ എന്നിവരെ പ്രതിചേർത്ത് മറ്റൊരു കേസ് സിബിഐ. എടുത്തിരുന്നു.
സുഹൃത്തിന്റെ കൂറുമാറ്റം; നിർണ്ണായക വഴിത്തിരിവുണ്ടാക്കിയത് സിബിഐ
സിബിഐ അന്വേഷമം നടത്തിയ ശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജ രെഖകൾ ചമച്ചതിനും രണ്ട് കേസുകളെടുത്തു. രണ്ട് കോസുകളും ഒരുമിച്ച് വിചാരണ ചെയ്യുന്നത് തടയാൻ പൊലീസുകാർ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല.വിചാരണയ്ക്കിടെ മാപ്പ് സാക്ഷികളടക്കം ഏഴുപേർ കൂറുമാറുകയും ചെയ്തു. കൊല്ലപ്പെട്ട ഉദയകുമാറിന്റെ സുഹൃത്ത് മണി എന്ന സുരേഷ്കുമാറും പിന്നീട് കൂറുമാറിയിരുന്നു. പൊലീസുകാരനല്ലാത്ത ഏക സാക്ഷിയാണ് മണി. ജില്ലാക്കോടതിയിൽ സുരേഷിന്റെ ചാഞ്ചാട്ടം മനസ്സിലാക്കിയ സിബിഐ ഇയാൾ്ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്തിരുന്നു. കേസ് സംബന്ധിച്ച് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താം എന്ന ഉറപ്പിന് പിന്നാലെ ഇയാളെ മാപ്പ് സാക്ഷിയാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇയാൾ വീണ്ടും കൂറുമാറിയതിനാൽ തന്നെ തെളിവ് നശിപ്പക്കൽ കേസിൽ പ്രതിയായി തന്നെ തുടരും.
കേസിൽ വനിത പൊലീസും
ഇതിൽ പ്രതികളായ വനിതാ പൊലീസുകാരായ സജിതകുമാരി, ഷീജകുമാരി, ഉദയകുമാറിനൊപ്പം പൊലീസ് പിടികൂടിയ മണി എന്നു വിളിക്കുന്ന സുരേഷ്കുമാർ, ക്രൈം എസ്ഐ. രവീന്ദ്രൻ നായർ, റൈറ്റർമാരായ ഹീരലാൽ, തങ്കമണി, വിജയകുമാർ എന്നിവരെ കോടതി മാപ്പുസാക്ഷിയാക്കി. രണ്ട് കുറ്റപത്രവും വെവ്വേറെ പരിഗണിക്കണമെന്ന് പ്രതികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കൊലപാതകക്കേസിലും തെളിവുനശിപ്പിക്കൽ കേസിലും പ്രതിയായ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനായിരുന്ന സോമൻ രണ്ടുമാസം മുൻപ് സർവീസിൽനിന്ന് വിരമിച്ചശേഷം മരിച്ചു.പൊലീസുകാരനായ വി.പി.മോഹനനെ സിബിഐ. കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ വിചാരണനേരിട്ട മുൻ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.ഹരിദാസ്, സർക്കിൾ ഇൻസ്പെക്ടർ ഇ.കെ.സാബു എന്നിവർ സർവീസിൽനിന്നു വിരമിച്ചു. എസ്ഐ.യായിരുന്ന ടി.അജിത്കുമാർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി.യാണിപ്പോൾ. പൊലീസുകാരായ ജിതകുമാർ ഡി.സി.ആർ.ബി.യിൽ എഎസ്ഐ.യായും ശ്രീകുമാർ നർക്കോട്ടിക് സെല്ലിൽ ഹെഡ് കോൺസ്റ്റബിളായും ജോലി ചെയ്യുന്നു.
ഉദയകുമാറിന്റെ അമ്മ
വരില്ലെന്നറിഞ്ഞിട്ടും മകനു വേണ്ടി കാത്തുനിന്നിരിക്കുന്നു. പ്രഭാവതിയമ്മയ്ക്ക് ഇന്നും കണ്ണുകളിലുണ്ട് ആ കാഴ്ച. മകൻ ഉദയകുമാർ വീടിന്റെ പടിയിറങ്ങിപ്പോകുന്നത്. ജീവനോടെയിനി ഈ വീട്ടിലേക്കില്ലെന്നറിയാതെ.2005 സെപ്റ്റംബറിലെ ആ പകൽ ഭീതിയോടെ മാത്രമെ ആ അമ്മയ്ക്ക് ഓർക്കാൻ കഴിയുകയുള്ളു ചേങ്കോട്ടുകോണം മഠത്തിന് കീഴിലുള്ള ജഗതിയിലെ സ്കൂളിൽ ആയയായി ജോലി നോക്കുന്ന സമയം. രാവിലെ പതിനൊന്ന് മണിയോടെ അവിടെയെത്തിയ പൊലീസ് സംഘത്തിന്റെ പരുക്കൻ ഭാഷയിലൂടെയാണറിയുന്നത് മോർച്ചറിയിൽ മകൻ ഉദയകുമാർ കിടക്കുകയാണെന്ന്.
ഫോർട്ട് ഉരുട്ടിക്കൊലക്കേസിലെ സിബിഐ. കോടതിയുടെ വിധിവരാനിരിക്കേ, കഴിഞ്ഞ പതിമൂന്ന് വർഷമായി വേട്ടയാടുന്ന ദുഃസ്വപ്നങ്ങളുടെ കഥയാണ് അമ്മയ്ക്ക് പറയാനുള്ളത്. നൊന്ത് പെറ്റ മകന്റെ, മുറിവേറ്റ്, ചേതനയറ്റ ശരീരം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ഈ അമ്മയുടെ ഉള്ളിൽ എന്നുമുണ്ടിത്, ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതെന്ന നെഞ്ചുരുകിയുള്ള പ്രാർത്ഥന.'മകന്റെ മരണശേഷം സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. കിടക്കാനിടമില്ലാതിരുന്ന എനിക്ക് ഒരു വീട് നിർമ്മിച്ചു നൽകി. നന്ദിയുണ്ട്. പക്ഷേ, എന്റെ മോൻ. അവനില്ലാതെ എന്തുണ്ടായിട്ടെന്താ.. ഇനിയെങ്കിലും ഇത്തരം മരണങ്ങൾ ഉണ്ടാകരുത്. ഒരമ്മയ്ക്കും ഈ ദുഃഖം താങ്ങാനാവില്ല..' പ്രഭാവതിയമ്മ പറയുന്നത് ഇങ്ങനെയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്