Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലഖ്‌നൗവിലെ മദ്രസയിൽ പെൺകുട്ടികളെ ബന്ദികളാക്കി ലൈംഗിക പീഡനം; മദ്രസ മാനേജർ പീഡനത്തിനിരയാക്കിയ 51 കുട്ടികളെയും പൊലീസെത്തി മോചിപ്പിച്ചു; നിർബന്ധിച്ച് നൃത്തം ചെയ്യിച്ചതായും എതിർത്താൽ മർദ്ധിക്കുമായിരുന്നെന്നും കുട്ടികൾ

ലഖ്‌നൗവിലെ മദ്രസയിൽ പെൺകുട്ടികളെ ബന്ദികളാക്കി ലൈംഗിക പീഡനം; മദ്രസ മാനേജർ പീഡനത്തിനിരയാക്കിയ 51 കുട്ടികളെയും പൊലീസെത്തി മോചിപ്പിച്ചു; നിർബന്ധിച്ച് നൃത്തം ചെയ്യിച്ചതായും എതിർത്താൽ മർദ്ധിക്കുമായിരുന്നെന്നും കുട്ടികൾ

ലഖ്നൗ: ലഖ്‌നൗവിലെ മദ്രസയിൽ പെൺകുട്ടികൾക്ക് കൊടിയ ലൈംഗിക പീഡനം. 51 കുട്ടികളെയാണ് മദ്രസ മാനേജർ ബന്ദികളാക്കി പീഡിപ്പിച്ചത്. എതിർത്താൽ മർദ്ധനവും പതിവായിരുന്നു. പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയിൽ യു.പി.യിലെ ഓൾഡ് ലഖ്നൗ ഷഹദാദ്ഗഞ്ചിലെ ഒരു മദ്രസയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 51 പെൺകുട്ടികളെ മോചിപ്പിച്ചു.

മദ്രസയുടെ നടത്തിപ്പുകാരൻ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു റെയ്ഡ്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മദ്രസ മാനേജരെ അറസ്റ്റുചെയ്തു. 51 കുട്ടികളെയും പൊലീസ് മോചിപ്പിച്ചു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലഖ്‌നൗവിലെ പ്രധാനപ്പെട്ട സ്ഥലത്ത് മദ്രസ ഉണ്ടായിട്ടും ഇങ്ങനെ ഒരു സംഭവം നടന്നിട്ടും പുറം ലോകം അറിഞ്ഞില്ല.

പെൺകുട്ടികളെ പുറത്തുവിടാതെ ബന്ദികളാക്കി പീഡിപ്പിച്ചുവെന്ന്് രക്ഷിതാക്കൾ പൊലീസിനു നൽകിയ പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. മദ്രസയ്ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്രസയ്ക്ക് രജിസ്ട്രേഷനുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്ന് ലഖ്നൗ വെസ്റ്റ് എസ്.എസ്‌പി. ദീപക് കുമാർ പറഞ്ഞു. കൂടുതൽപ്പേർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നത് പരിശോധിച്ചുവരികയാണ്. കുറ്റക്കാർക്കെതിരേ കർശനമായ നടപടിയെടുക്കുമെന്നും അന്വേഷണം തുടരുകയാണെന്നും എസ്.എസ്‌പി. പറഞ്ഞു.

തയീബ് സിയ നിരന്തരമായി തങ്ങളെ പീഡിപ്പിക്കാറുണ്ടെന്നും നിർബന്ധിച്ച് നൃത്തംചെയ്യിക്കാറുണ്ടെന്നും വിസമ്മതിച്ചാൽ മർദിക്കാറുണ്ടെന്നുമാണ് പെൺകുട്ടികൾ പൊലീസിനു മൊഴിനൽകിയിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത 125-ലധികം പെൺകുട്ടികളാണ് മദ്രസയിൽ പേര് രജിസ്റ്റർചെയ്ത് പഠനം നടത്തുന്നത് എന്ന് പൊലീസ് പറഞ്ഞു. റെയ്ഡ് നടക്കുമ്പോൾ ഉണ്ടായിരുന്ന 51 പേരെയും പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടു.

ഷഹദാദ്ഗഞ്ചിലെ യാസിൻഗഞ്ചിലുള്ള ജാമിയ ഖദീജ്ദുൽ ഖുബ്ര ലിലാബനത്ത് മദ്രസയിലാണ് സംഭവം. മദ്രസയുടെ സമീപത്തെ വീട്ടിലേക്ക് അവിടെ നടക്കുന്ന പീഡനത്തെക്കുറിച്ച് പെൺകുട്ടികൾ കടലാസിൽ എഴുതി ചുരുട്ടിയെറിയുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. തുടർന്ന് പരിസരവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP