പ്രളയ പരാധീനതകൾ വകവയ്ക്കാതെ സ്കൂൾ കലോൽസവത്തിന് ഒരുങ്ങി ആലപ്പുഴ; പരാതിയും പരിഭവവുമില്ലാതെ ചിട്ടയോടെ സംഘടിപ്പിക്കാൻ സംഘാടകസമിതിയുടെ തീവ്രയത്നം; മത്സരയിനങ്ങളും വേദികളും വിശദമാക്കി കലോത്സവ കലണ്ടറിന്റെ പ്രകാശനം; മേളയ്ക്ക് മൂന്നുനാൾ ശേഷിക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ആർ പീയൂഷ്
ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് മൂന്നു ദിവസം ശേഷിക്കേ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. സംസ്ഥാന സ്കൂൾ കലോത്സവം പരാതിരഹിതമായി ചിട്ടയോട് സംഘടിപ്പിക്കാൻ സ്വാഗതസംഘം ചെയർമാൻ മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ തീരുമാനം. ആലപ്പുഴയുടെ തനിമയ്ക്കും സർക്കാരിന്റെ ഔന്നത്യത്തിനും യോജിക്കുംവിധം മേള സംഘടിപ്പിക്കാൻ ഏവരുടെയും സഹായസഹകരണമുണ്ടാവണമെന്നും താമസസ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മറ്റു ജില്ലകളിൽ നിന്ന് മേളയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഓർമ്മപ്പെടുത്തി. പ്രളയം സാമ്പത്തികമായി ആലപ്പുഴയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ പരാധീനത ബാധിക്കാതെ തന്നെ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സജ്ജീകരണം ഇവിടെ ഒരുക്കുന്നുണ്ട്. ചടങ്ങിൽ മൽസരയിനങ്ങളും വേദികളും പരാമർശിക്കുന്ന കലോൽസവ കലണ്ടറും അദ്ദേഹം പ്രകാശനം ചെയ്തു. 29 വേദികളിലായി പരമാവധി ചെലവു കുറഞ്ഞ രീതിയിൽ മികച്ച നിലയിലാണ് കലോൽസവം സംഘാടനം ചെയ്തിട്ടുള്ളതെന്ന് മേളയുടെ കോ-ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ചൂണ്ടിക്കാട്ടി. 12000 വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് മേളയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷ. ഇവർക്കാവശ്യമായ അത്യാവശ്യം സൗകര്യങ്ങളെല്ലാം ഒരുക്കി വരികയാണെന്നും ഇക്കാര്യത്തിൽ പരാതിക്കിട നൽകാത്ത വിധം പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
29 വേദികളുടെയും പെയിന്റിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്ന് പ്രോഗ്രാം കമ്മറ്റി അധ്യക്ഷനായ നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. വിവിധ വേദികളുടെ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപയാണ് നരസഭ ചെലവഴിക്കുന്നത്. കലോൽസവമാകെ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പാക്കാൻ നഗരസഭയുടെ മുഴുവൻ സംവിധാനവും ഉപയോഗിക്കും. നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരം മുഴുവൻ വൃത്തിയാക്കിയ മാതൃകയിൽ കലോൽസവ നാളുകളിലും നഗരസഭ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഒത്തൊരുമിച്ചു പ്രവർത്തിക്കും. രജിസ്ട്രേഷൻ ആറിന് തുടങ്ങും. മേളയിലേക്കുള്ള വിദ്യാർത്ഥികൾ ഈമാസം അഞ്ചോടെ ഇവിടെ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. ആറിന് രാവിലെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങും. ഇവർക്കും അദ്ധ്യാപകർക്കും സംഘാടകർക്കും ഉൾപ്പടെയുള്ളവർക്ക് നൽകാനുള്ള ബാഡ്ജുകൾ അഞ്ചിന് തയ്യാറാകും. 14 കേന്ദ്രങ്ങളിലായി 60 അദ്ധ്യാപകരാണ് രജിസ്ട്രേഷൻ കൗണ്ടറിലുണ്ടാവുക. കലോൽസവം നഗരത്തിലെ തന്നെ സ്കൂളുകൾ കേന്ദ്രീകരിച്ചായതിനാൽ അറവുകാട് മുതൽ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്കൂളുകളിലാണ് വിദ്യാർത്ഥികൾക്കുള്ള താമസസൗകര്യം ഒരുക്കുന്നത്. ഇവിടങ്ങളിൽ സഹായത്തിനായി പ്രാദേശികമായി ജനകീയ സമിതികളും 20 വിദ്യാർത്ഥികൾ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാകും. താമസകേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി പൊലീസ് സേവനവും ലഭ്യമാക്കും.
മൽസരാർഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുക ഇ.എം.എസ്. സ്റ്റേഡിയത്തിൽ ഒരുക്കുന്ന പ്രധാന കലവറയിലാകുമെങ്കിലും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നാലു കേന്ദ്രങ്ങൾ വഴിയാകും വിതരണം. ചെലവുചുരുക്കലിന്റെ ഭാഗമായാണിത്. പ്രത്യേക വാഹനങ്ങൽ ഭക്ഷണവും കുടിവെള്ളവും ഇവിടെ നിന്ന് നേരത്തെ എത്തിക്കുമെന്ന് ഭക്ഷണസമിതി അധ്യക്ഷനായ മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു. അഞ്ചുതരം കറിയും ചോറും പായസവും ഉൾപ്പെടുന്നതാകും ഉച്ചഭക്ഷണം. രാവിലെ ഇഡലി, ഉപ്പുമാവ് എന്നിവ മാറിമാറി നൽകും. സ്റ്റേഡിയത്തിൽ 10000 ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന പന്തൽ ഇതിനായി സജ്ജമാക്കും. എല്ലാകേന്ദ്രങ്ങളിലും ബുഫെ മാതൃകയിലാകും ഭക്ഷണവിതരണം. ആവശ്യത്തിന് സ്റ്റീൽ പാത്രങ്ങൾ ഇതിനായി സ്വരൂപിച്ചിട്ടുണ്ട്. കലോൽസവ ഭക്ഷണം തയ്യാറാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി ഇതിനകം രണ്ടുതവണയെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആറിനെത്തുന്ന കുട്ടികൾക്കു കൂടി ഭക്ഷണം കരുതണമെന്ന മന്ത്രിയുടെ നിർദ്ദേശം നടപ്പാക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. മേളയിൽ പങ്കെടുക്കുന്നവർക്കായി പ്രതിദിനം 30000 ലീറ്റർ കുടിവെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ജലഅഥോറിറ്റി, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ എത്തിക്കും.
ആറിന് മേളയിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് താമസകേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക. 18 സ്കൂൾ ബസുകൾ ഇതിനായി ക്രമീകരിക്കും. കെ.എസ്.ആർ.ടി.സി. സ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ പ്രത്യേക സഹായകേന്ദ്രങ്ങളും യാത്രാസൗകര്യവും ഏർപ്പെടുത്തും. കലോൽസവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകൾ സൗഹൃദയാത്രകൾ സംഘടിപ്പിക്കും. വേദികളെല്ലാം നഗരത്തിലാകയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസ് സേനയുടെ സഹായവും ലഭ്യമാക്കും. ഇതോടൊപ്പം നടക്കുന്ന സംസ്കൃതോൽസവത്തിനും അറബിക് കലോൽസവത്തിനും ആയിരത്തോളം വിദ്യാർത്ഥികളെത്തുമെന്നാണ് പ്രതീക്ഷ. സംസ്കൃതോൽസവം നാലുവേദികളിലായി 14 ഇനങ്ങളിലാണ് മൽസരം. 300 വിദ്യാർത്ഥികൾ പങ്കെടുക്കും. 19 ഇനങ്ങളിൽ നടക്കുന്ന അറബിക് കലോൽസവത്തിൽ 500 വിദ്യാർത്ഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ് സജ്ജമാക്കുക.
കലോൽസവത്തിനായി നഗരത്തിൽ എത്തിച്ചേരുന്ന ഒരു വിദ്യാർത്ഥിയും രക്ഷിതാവും വേദികളറിയാതെയും വേണ്ട സഹായം കിട്ടാതെയും അലഞ്ഞുതിരിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും ചെലവു കുറയ്ക്കലിന്റെ ഭാഗമായി സ്വീകരണ സമിതികൾ രൂപീകരിച്ചിട്ടില്ലെങ്കിലും അതിനായി പ്രത്യേകം സൗകര്യം ഒരുക്കണമെന്നും സംഘാടക സമിതി അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. മൂന്നു ദിവസവും ഭക്ഷണത്തോടൊപ്പം പായസം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സമാപന ദിനത്തിൽ അമ്പലപ്പുഴ പായസം നൽകാനും മന്ത്രി നിർദ്ദേശിച്ചു.
ഒരു സമയം 12000 പേർക്കുള്ള ഭക്ഷണം വിതരണം ചെയ്യുമ്പോൾ അത്രയും മാലിന്യവും ഉണ്ടാകുമെന്നതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യനിർമ്മാർജന സംവിധാനം ഈ ദിവസങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നുറപ്പാക്കണം. വിദ്യാർത്ഥികൾ വരുമ്പോഴും പോകുമ്പോഴും വാഹനസൗകര്യം സംബന്ധിച്ച കൃത്യമായ വിവരങ്ങളും ആവശ്യമായ സഹായവും നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കലോൽസവം ആസ്വദിക്കാൻ എത്തുന്നവർ ഉൾപ്പടെയുള്ള ജനങ്ങളെ നിയന്ത്രിക്കുന്നതിനും മറ്റുമായി ജില്ല പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതനനുസരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ എന്നിവരടങ്ങിയ പ്രത്യേക സമിതിക്കും യോഗം രൂപം നൽകി. ജില്ല കളക്ടർ ഉൾപ്പടെയുള്ള ജില്ല ഭരണകൂടത്തിന്റെ മുഴുവൻ സഹായവും സാന്നിധ്യവും കലോൽസവത്തിലുണ്ടാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു.
യോഗത്തിൽ പ്രതിഭ ഹരി എംഎൽഎ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി.മാത്യു, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജി.മനോജ്കുമാർ, അഡീഷണൽ ഡി.പി.ഐ.മാരായ ജെസി, ജിമ്മി കെ.ജോസ്, വിവിധ സമിതി ചെയർമാന്മാർ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍