സി.ആർ. നീലകണ്ഠന് കാറിൽ വിശ്രമിക്കേണ്ടിവന്നത് കട്ടിൽ ലഭിക്കാതിരുന്നതിനാൽ; താഴെക്കിടന്നിരുന്നവരെ ഒഴിവാക്കി സമരപന്തലിൽ ആരുമില്ലെന്നു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ വിദഗ്ദമായി എടുത്തത് രാത്രിയെത്തിയ ബ്രോ; ഡിവൈഎഫ്ഐയുടെ വീഡിയോയ്ക്കു മറുപടിയുമായി ആംആദ്മി പുതിയ വീഡിയോ പുറത്തുവിട്ടു; പെമ്പിളൈ ഒരുമൈ സമരം പൊളിക്കാനുള്ള നീക്കം ചെറുക്കുമെന്നും പാർട്ടി
മൂന്നാർ: സി.ആർ. നീലകണ്ഠനെ അധിക്ഷേപിച്ചുകൊണ്ട് സി.പി.എം പുറത്തുവിട്ട വീഡിയോയ്ക്കു മറുപടി നല്കി ആം ആദ്മി പാർട്ടി പുതിയ വീഡിയോ പുറത്തുവിട്ടു. സമരപന്തലിൽനിന്നുള്ള വിശദീകരണ വിഡിയോ ആണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്.
അശ്ലീല പരാമർശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരത്തിനു പിന്തുണപ്രഖ്യാപിച്ചെത്തിയ സി.ആർ. നീലകണ്ഠൻ രാത്രിയായപ്പോൾ ആഡംബര കാറിൽ വിശ്രമിക്കുന്ന ദൃശ്യങ്ങളെന്നു പറഞ്ഞാണ് സിപിഎമ്മും ഡിവൈഎഫ്ഐയും വീഡിയോ പ്രചരിപ്പിച്ചത്.
ഇതിനു മറുപടി നല്‍കികൊണ്ടാണ് ആംആദ്മി പുതിയ വീഡിയോ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമര പന്തലിൽ രാത്രി നടക്കുന്നത് എന്താണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെന്താണെന്നുമാണ് വീഡിയോയിൽ പറയുന്നത്. സമരം പൊളിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോയാണ് ഡിവൈഎഫ്ഐയുടേതെന്നും ആം ആദ്മി പറയുന്നു.
ഇന്നലെയായിരുന്നു സമര പന്തലിലെ രാത്രി ദൃശ്യം എന്ന പേരിൽ സേഷ്യൽമീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടിരുന്നത്. ആളൊഴിഞ്ഞ സമരപന്തലും കാറിനകത്തിരിക്കുന്നു നിരാഹാര സമരം നടത്തുന്ന ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠന്റെയും ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഇതിനുള്ള വിശദീകരണമായാണ് ആം ആദ്മിയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
'ഇന്നലെ രാത്രി മുതൽ ഒരു വീഡിയോ പ്രചരിക്കപ്പെടുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ തങ്ങൾ പുറത്തുവിടുന്നതെന്ന്' ആം ആദ്മി വിശദീകരിക്കുന്നു. ഇന്നലെ രാത്രി തങ്ങളെല്ലാം കടത്തിണ്ണയിൽ കിടന്നു. സമര പന്തലിൽ കട്ടിൽ ഉണ്ടായിരുന്നില്ല. അത് എത്തിക്കാമെന്നേറ്റയാൾക്ക് കൃത്യസമയത്ത് എത്തിക്കാൻ കഴിയാതെ വന്നു. ഇതിനാലാണ് സി.ആർ നീലകണ്ഠന് കാറിൽ കിടക്കേണ്ട അവസ്ഥ വന്നെന്നും പ്രവർത്തകൻ വീഡിയോയിലൂടെ പറയുന്നു.
സമരപന്തലിൽ പൊമ്പിളൈ ഒരുമൈയുടെ നേതാക്കൾ കാർബോർഡിന്റെ ഷീറ്റ് മുറിച്ച് അതിലാണ് രാത്രി കിടന്നതെന്നു പറയുന്ന പ്രവർത്തകൻ കട്ടിലില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും വ്യക്തമാക്കുന്നു. നേതാക്കളുടെ കൂടെ അവരുടെ കുടുംബാംഗവും ഉണ്ടായിരുന്നെന്നും ഇവർ നാല് പേരും അവിടെ കിടന്നതുകൊണ്ട് സി.ആർ നീലകണ്ഠന് അവിടെ കിടക്കാൻ കഴിഞ്ഞില്ലെന്നും ഇതേ തുടർന്നാണ് തങ്ങളുടെ പ്രവർത്തകന്റെ കാറിൽ അദ്ദേഹം കിടന്നതെന്നും വീഡിയോയിൽ പറയുന്നു.
സി.ആറിനൊപ്പം രണ്ട് പ്രവർത്തകരും കാറിൽ ഉണ്ടായിരുന്നെന്നു പറയുന്ന പ്രവർത്തകൻ ഇന്നലെ ഇവിടെയൊരു ബ്രോ വന്നിരുന്നെന്നും വിദഗ്ദമായാണ് അയാൾ വീഡിയോ എടുത്തതെന്നും പറയുന്നു. താഴെ കാർബോഡ് വിരിച്ച് കിടക്കുന്നവർ ക്യാമറയിൽപ്പെടാതെ സമര പന്തലിൽ ആരും ഇല്ലെന്ന് സ്ഥാപിക്കാനാണ് അയാൾ ശ്രമിച്ചതെന്നും നിലത്ത് ആളു കിടക്കുന്നതുകൊണ്ട് അവിടെ കെട്ടിയിരുന്ന ബാനർ വരെ പകർത്തിയ അയാൾ ആളുകൾ ഇതിൽ പെടാതെ നോക്കിയെന്നും ചൂണ്ടിക്കാട്ടി
വീഡിയോ എടുക്കാൻ വന്നയാൾക്ക് ഇങ്ങനെയൊരു ഉദ്ദേശമുണ്ടെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഇത് സമരം പൊളിക്കാനും പൊമ്പിളൈ ഒരുമൈയുടെ അവകാശങ്ങൾ ഇല്ലാതാക്കാനും ശ്രമിക്കുന്നവരുടെ സൃഷ്ടിയാണിതെന്നും ആം ആദ്മി വീഡിയോയിലൂടെ ആരോപിക്കുന്നു. 'വളരെ കൃത്യമായി കൃത്രിമമായി' നിർമ്മിച്ച ഈ വീഡിയോ സമരത്തെ ബാധിക്കില്ലെന്നും തങ്ങൾ സമരവുമായ് മുന്നോട്ട് പോകുമെന്നും പറയുന്ന ആം ആദ്മി പ്രവർത്തകൻ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന് കൂടെ ആം ആദ്മി കൺവീനർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന നിരാഹാര സമരമാണിതെന്നും ഇത് മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പറഞ്ഞു.
മന്ത്രി മണിക്കെതിരേ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം പൂർണമായും പൊളിക്കാൻ ലക്ഷ്യമിട്ടാണ് സിപിഎമ്മും ഡിവൈഎഫ്ഐയും വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സി.ആർ. നീലകണ്ഠൻ കാറിൽ വിശ്രമിച്ച വാർത്ത ദേശാഭിമാനിയും വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
മൂന്നാറിൽ നാൽവർസംഘം നടത്തുന്ന നിരാഹാരസമരത്തിന്റെ 'ശക്തി' തെളിയിക്കുന്ന ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലാകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ദേശാഭിമാനി വാർത്ത ആരംഭിക്കുന്നത്. ഗോമതി അടക്കമുള്ള മൂന്നു സ്ത്രീകൾക്കൊപ്പം നിരാഹാരം പ്രഖ്യാപിച്ച സിആർ നീലകണ്ഠൻ, അന്തിമയങ്ങിയപ്പോൾ ആഡംബരകാറിൽ വിശ്രമിക്കുന്നതിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും ദേശാഭിമാനി വാർത്തയിൽ പറയുന്നു.
'ചൊവ്വാഴ്ച ഉച്ചയോടെയാണ് നീലകണ്ഠനും നിരാഹാരം പ്രഖ്യാപിച്ചത്. സമരപ്പന്തലിൽ ഗോമതിയടക്കമുള്ള മൂന്നുസ്ത്രീകളും ചാനൽ പ്രതിനിധികളും മാത്രമായിരുന്നു ഒപ്പം. രാത്രിയായതോടെ ചാനലുകാർ കളംവിട്ടു. നല്ലതണുപ്പും. ഗോമതിയും കൂട്ടരും സമരപ്പന്തലിന് സമീപത്തെ പായയിൽ ഉറക്കമായി. അസ്വസ്ഥനായ നീലകണ്ഠൻ ഫോണിൽ ആരെയോ ബന്ധപ്പെട്ടതോടെ ഒരു ആഡംബരകാർ എത്തി. നീലകണ്ഠൻ അതിനുള്ളിൽ കയറി. ഒരാളെത്തി ഭക്ഷണപ്പൊതിയും വെള്ളവും കൈമാറി.' ദേശാഭിമാനിയുടെ വാർത്ത ഇങ്ങനെ തുടരുന്നു.സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയിലെ സംഭാഷണവും വാർത്തയിൽ ഉൾപ്പെടുത്തി.
മുൻപ് ലോ അക്കാദമി വിഷയത്തിലും സമാനമായ ആരോപണങ്ങളുമായി ദേശാഭിമാനിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. അന്ന് നിരാഹാരം കിടക്കുകയായിരുന്ന വി മുരളീധരൻ കാറിൽ കയറിപ്പോകുന്ന ദൃശ്യങ്ങളെ ചൊല്ലി, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ സുരേന്ദ്രനും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജുമായി ഫേസ്ബുക്കിൽ തർക്കവും നടന്നിരുന്നു. മുരളീധരൻ കാറിൽ കയറി, ഭക്ഷണം കഴിച്ച് ഉറങ്ങാൻ ഹോട്ടലിലേക്കുള്ള പോക്കായിരുന്നുവെന്നായിരുന്നു ദേശാഭിമാനിയുടെ ആരോപണം. എന്നാൽ പ്രാഥമികകൃത്യത്തിന് പോകുന്ന മുരളീധരനെ സിപിഐഎം അധിക്ഷേപിച്ചതാണെന്നായിരുന്നു ബിജെപിയുടെ മറുപടി. 'ശുചിമുറിയിൽ ഒളിക്യാമറ വെക്കുന്നത് മാധ്യമപ്രവർത്തനമല്ല മനോരോഗമാണ്'എന്ന് കെ സുരേന്ദ്രൻ മറുപടിയും നൽകി.
Stories you may Like
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് കേജ്രിവാൾ
- കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി ആംആദ്മി പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍