കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീറിങ് കോളേജിലെ രണ്ടും മൂന്നും വർഷ ബാച്ചുകൾക്ക് സസ്പെൻഷൻ; ഭിന്നിപ്പിച്ച് നേടാനുള്ള കത്തോലിക്കാ മാനേജ്മെന്റിന്റെ പിടിവാശിയിൽ ഭാവി അടഞ്ഞ് വിദ്യാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീറിങ് കോളേജ് അടച്ച് പൂട്ടിയിട്ട് ഒരാഴ്ച തികയുന്നു. കത്തോലിക്കാ സഭയുടെ മാനേജ്മെന്റിന് കീഴിലുള്ള കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീറിങ് കോളേജാണ് മാനേജ്മെന്റിന്റെ പിടിവാശിയെ തുടർന്ന് കഴിഞ്ഞ ആഴ്ച മുഴുവൻ അടഞ്ഞ് കിടന്നത്. നാളെ കോളേജ് വീണ്ടും തുറക്കുമ്പോൾ മാനേജ്മെന്റിന്റെ വൈരാഗ്യത്തിന് ഇരയായ രണ്ടും മൂന്നും വർഷ ബാച്ചുകൾക്കെല്ലാം സസ്പെൻഷനും.
ലക്ഷങ്ങൾ ഫീസ് കൊടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിക്കൊണ്ട് മാനേജ്മെന്റ് വൈരാഗ്യം തീർക്കുമ്പോൾ വാർത്ത പ്രസിദ്ധീകരിക്കാൻ മാദ്ധ്യമങ്ങളോ ഇടപെടാൻ രാഷ്ട്രീയക്കാരോ ഇല്ല എന്നതാണ് ഏറെ നിരാശാജനകം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയതിന്റെ പേരിലാണ് മാനേജ്മെന്റിന്റെ ഈ പകവീട്ടൽ.
സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയോ ഇല്ല എന്നു വിദ്യാർത്ഥികൾ എഴുതി നൽകിയാൽ മാത്രമേ സസ്പെൻഷനിലായ രണ്ട് ബാച്ചുകളിലും ഇനി ക്ലാസ് ആരംഭിക്കൂ എന്ന വാശിയിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേരിട്ടുള്ള ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റ്.കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് വരുത്തി തീർത്ത് മാതാപിതാക്കളെ ഭിന്നിപ്പിച്ചാണ് മാനേജ്മെന്റ് അഹന്ത കാട്ടുന്നത്. സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയോ ഇല്ല എന്നു വിദ്യാർത്ഥികൾ എഴുതി നൽകിയാൽ മാത്രമേ സസ്പെൻഷനിലായ രണ്ട് ബാച്ചുകളിലും ഇനി ക്ലാസ് ആരംഭിക്കൂ എന്ന വാശിയിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേരിട്ടുള്ള ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റ്. ഇതോടെ മക്കളുടെ ഭാവി അനിശ്ചിതത്വത്തിലായതിന്റെ നിരാശയിലാണ് അനേകം മാതാപിതാക്കൾ.
കേരളത്തിലെ ഏറ്റവും വലുതും ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്നതുമായ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജാണ് കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഈ കത്തോലിക്കാ മാനേജ്മെന്റ് സ്ഥാപനം. കർക്കശക്കാരായ മാനേജ്മെന്റിനെതിരെ മുമ്പും പരാതി ഉയർന്നിട്ടുണ്ടെങ്കിലും അതൊരു സമരമായി മാറുന്നത് ആദ്യമായാണ്.
ഈ സമരം അടിച്ചൊതുക്കാൻ മാനേജ്മെന്റ് സ്വീകരിച്ചത് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ്. അകാരണമായി രണ്ടും മൂന്നും ബാച്ചുകാരെ സസ്പെന്റ് ചെയ്യുകയും ഒന്നും നാലും ബാച്ചുകൾക്ക് ക്ലാസ് ആരംഭിക്കുകയും ചെയ്തത് ഈ ഭിന്നിപ്പിക്കലിന്റെ ഭാഗമായാണ്. ക്ലാസ് ആരംഭിച്ച ബാച്ചുകളുടെ സംരക്ഷണത്തിനായി മാതാപിതാക്കളെ കോളേജിൽ എത്തിച്ച് കാവലിരുത്താനാണ് മാനേജ്മെന്റ് തീരുമാനം, ഇതോടെ രണ്ടും മൂന്നും ബാച്ചുകാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി അവരെ പാഠം പഠിപ്പിച്ച് ഇനിയൊരിക്കലും സമരം നടത്തില്ലെന്ന് ഉറപ്പ് വരുത്തി മാത്രം തിരിച്ചെടുക്കണമെന്നാണ് മാനേജ്മെന്റിന്റെ ശ്രമം.
രണ്ടാം വർഷ വിദ്യാർത്ഥികളെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ല. നേരത്തെ അനുമതി ലഭിച്ചതിനെ തുടർന്ന് ഏറെ നാളത്തെ പരിശീലനത്തിനുശേഷമാണ് വിദ്യാർത്ഥികൾ ബാൻഡ് ഒരുക്കിയത്. എന്നാൽ, ഫെസ്റ്റിൽ ഇത് അവതരിപ്പിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചില്ല. സമയം ഇല്ല എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് വിദ്യാർത്ഥികളെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്.കുട്ടികൾക്കെതിരെ കോളേജ് മാനേജ്മെന്റ് കാട്ടുന്ന അനീതിക്ക് ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്. ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങൾ പ്രക്ഷോഭമായി പുറത്തുവന്നത് സെപ്റ്റംബർ അവസാനവാരം നടന്ന കോളേജ് ഫെസ്റ്റിനോട് അനുബന്ധിച്ചാണ്.
ഫെസ്റ്റിൽ രണ്ടാം വർഷ വിദ്യാർത്ഥികളെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കാൻ കോളേജ് അധികൃതർ അനുവദിച്ചിരുന്നില്ല. നേരത്തെ അനുമതി ലഭിച്ചതിനെ തുടർന്ന് ഏറെ നാളത്തെ പരിശീലനത്തിനുശേഷമാണ് വിദ്യാർത്ഥികൾ ബാൻഡ് ഒരുക്കിയത്. എന്നാൽ, ഫെസ്റ്റിൽ ഇത് അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചു. സമയം ഇല്ല എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് വിദ്യാർത്ഥികളെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്. വിവിധ കാരണങ്ങളിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞിരുന്ന വിദ്യാർത്ഥികൾ കോളേജ് അധികൃതർ പിന്നെയും തങ്ങളോട് കാട്ടുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലിന്റെ നടത്തിപ്പിനെതിരെയും ക്യാന്റീൻ ഭക്ഷണത്തിനെതിരെയും പരാതിയുണ്ട്. ഹോസ്റ്റൽ വാർഡനെതിരെയും ആക്ഷേപം നിലവിലുണ്ട്. കുട്ടികളോട് സഭ്യമല്ലാത്ത വാക്കുകളാണ് വാർഡൻ ഉപയോഗിക്കുന്നത്. ചില വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുകയും ചെയ്തു. ലാപ്ടോപ്പ് ഉപയോഗിക്കാനും ഹോസ്റ്റൽ വാർഡൻ വിദ്യാർത്ഥികളെ അനുവദിക്കുന്നില്ല. ആദ്യ വർഷത്തെ പരീക്ഷകളിൽ തോറ്റെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥികളെ ശിക്ഷിക്കുന്നു എന്ന പരാതിയും വിദ്യാർത്ഥികൾക്കുണ്ട്.
ഫീസിനത്തിലും മറ്റും ലക്ഷങ്ങൾ വാങ്ങിയിട്ടും കോളേജ് ക്യാന്റീനിൽ നിന്നും കുട്ടികൾക്ക് നൽകുന്ന ഭക്ഷണംപോലും തീരെ നിലവാരമില്ലാത്തതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. രുചികരമല്ലാത്ത ഭക്ഷണമാണ് ക്യാന്റീനിൽ വിളമ്പുന്നത്. കടുത്ത അനീതിയാണ് ഹോസ്റ്റലിലെ കാര്യങ്ങളിലും. ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിന്റെ കാര്യവും പറയാതിരിക്കുന്നതാണ് ഭേദം. അടുത്തിടെ മെസ് ഫീസും വർധിപ്പിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ പണം വാങ്ങുന്നു എന്നും കുട്ടികൾ പറയുന്നു.
ഹോസ്റ്റൽ വാർഡൻ മാത്രമല്ല, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികളോട് ക്രൂരമായാണ് ഇടപെടുന്നത്. അച്ചടക്കം എന്ന പേരിൽ പട്ടാളച്ചിട്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികളോടുള്ള ഇടപെടലിൽ മുമ്പുതന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. വീട്ടുകാരെ ഉൾപ്പെടെ അവഹേളിക്കുന്ന തരത്തിൽ വളരെ മോശമായാണ് ഹോസ്റ്റൽ ജീവനക്കാർ വിദ്യാർത്ഥികളോട് പെരുമാറുന്നത്. ഹോസ്റ്റൽ വാർഡൻ മാത്രമല്ല, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികളോട് ക്രൂരമായാണ് ഇടപെടുന്നത്. അച്ചടക്കം എന്ന പേരിൽ പട്ടാളച്ചിട്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികളോടുള്ള ഇടപെടലിൽ മുമ്പുതന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. വീട്ടുകാരെ ഉൾപ്പെടെ അവഹേളിക്കുന്ന തരത്തിൽ വളരെ മോശമായാണ് ഹോസ്റ്റൽ ജീവനക്കാർ വിദ്യാർത്ഥികളോട് പെരുമാറുന്നത്.
വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഹോസ്റ്റലിൽ അനുവദിക്കുന്നില്ല. ഹോസ്റ്റലിൽ നിന്ന് എന്തെങ്കിലും കാര്യത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികളെയും പീഡിപ്പിക്കുകയാണ് വാർഡനും സെക്യൂരിറ്റി ജീവനക്കാരും. ഔട്ട്പാസിൽ രേഖപ്പെടുത്തുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിന്റെ പേരിൽ വീട്ടുകാരെയുൾപ്പെടെ തെറിവിളിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം, ആയിരത്തോളം വിദ്യാർത്ഥികൾ നടത്തുന്ന സമരം അനാവശ്യമെന്ന തരത്തിലാണ് മാനേജ്മെന്റിന്റെ പ്രചാരണം. ചെറിയ കാര്യങ്ങൾക്ക് വേണ്ടിയാണ് കുട്ടികൾ വാശിപിടിക്കുന്നതെന്ന മട്ടിൽ നടത്തുന്ന പ്രചാരണത്തിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കുട്ടികളുടെ സമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് സ്വീകരിച്ച നയത്തിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ രണ്ടും മൂന്നും വർഷ ബാച്ചുകളെ ഒഴിവാക്കി. ഒന്നും നാലും ബാച്ചിന് മാത്രം ക്ലാസ് തുടങ്ങി രക്ഷിതാക്കളെയുൾപ്പെടെ സമ്മർദത്തിലാക്കിയുള്ള നീക്കമാണ് മാനേജ്മെന്റിന്റേത്. നന്മക്ക് എന്നു വ്യാജേന ചെയ്തുകൂട്ടുന്ന കോളേജ് അധികൃതരുടെ പൈശാചികമായ നയങ്ങൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കോളേജ് മാനേജ്മെന്റിനെതിരെ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. ആയിരത്തിലേറെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് തങ്ങളുടെ അടിമകളായി കുട്ടികളെ അടിച്ചമർത്താനുള്ള ശ്രമമാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നെന്ന് പൂർവ വിദ്യാർത്ഥികൾ പറയുന്നു. കോളേജ് മാനേജ്മെന്റിന്റെ ഭീകരത അനുഭവിച്ചവരാണ് തങ്ങളെന്നും ഇവർ പറയുന്നു. ഒറ്റമനസോടെ തങ്ങൾ ഹോസ്റ്റലിനും ക്യാന്റീനിലും മറ്റും നടക്കുന്ന കിരാത നടപടികൾക്കെതിരെ പോരാടിയിട്ടും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ് മാനേജ്മെന്റെന്നും വിദ്യാർത്ഥികൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്