അപൂർവ്വ രോഗം ബാധിച്ച കൈക്കുഞ്ഞിനായി കൈകൂപ്പി കേരളം; ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസും; കുഞ്ഞിനെ അമൃതയിലെത്തിച്ചത് ആംബുലൻസ് ജഡായു വേഗതയിൽ പറന്ന്; ശസ്ത്രക്രിയ ഉടൻ തുടങ്ങും
November 22, 2019 | 10:00 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അപൂർവ്വ രോഗം ബാധിച്ച ഒരു മാസം മാത്രം പ്രായമായ കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിന്റെ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടത്തിവിട്ടത്.
കുഞ്ഞുകഴിക്കുന്ന മുലപ്പാൽ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂർവ്വ രോഗമാണ് കുട്ടിക്കെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ അമൃത ആശുപത്രിയിൽ മാത്രമാണുള്ളത്.
അപൂർവ രോഗം ബാധിച്ച നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ ആരോഗ്യ മന്ത്രി ഇടപെട്ടതിന്റെ ഫലമായാണ് റോഡ് വഴി കൊച്ചിയിൽ എത്തിച്ച് ഓപ്പറേഷന് സൗകര്യം ഒരുക്കിയത്. പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛൻ.
കൈയ് ലോ തെറാക്സ് എന്ന അപൂർവ്വ രോഗമാണ് കുഞ്ഞിന് പിടിപ്പെട്ടത്. കുഞ്ഞുകഴിക്കുന്ന മുലപ്പാൽ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂർവ്വ രോഗമാണിത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടത്തിവിട്ടത്. റോഡിൽ ഗതാഗത തടസമുണ്ടാക്കരുതെന്നും ആംബുലൻസിന് പോകാൻ മറ്റ് വാഹനങ്ങൾ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
.
