പിണറായി പച്ചക്കൊടി കാട്ടിയതോടെ പദ്ധതിയുടെ രൂപരേഖയുമായി കെഎസ്ഇബി; 1000 കോടി മുടക്കി വെള്ളച്ചാട്ടത്തിന് ആറ് കിലോമീറ്റർ മുകളിൽ അണക്കെട്ട് പണിയും; വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷമുള്ള വെള്ളം വീണ്ടും പുഴയിൽ എത്തുന്നത് വെള്ളച്ചാട്ടം കഴിഞ്ഞ് ഏഴ് കിലോമീറ്റർ പിന്നിടുമ്പോൾ
തിരുവനന്തപുരം: എതിർപ്പുകൾ എത്ര ശക്തമാണെങ്കിലും അത് വകവെയ്ക്കാതെ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകാനാണ് എൽഡിഎഫ് സർക്കാറിന്റെ തീരുമാനമെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ അതിരപ്പള്ളി പദ്ധതിയുടെ വിശദമായി വിവരങ്ങൾ തയ്യാറാക്കി കെഎസ്ഇബിയും രംഗത്തെത്തി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമ്മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോർഡ് തയാറാക്കിയിരിക്കുന്നത്. എതിർപ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ സൂചനയായി തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങളെ വിലയിരുത്തുന്നത്.
നിലവിലെ പദ്ദതി പ്രകാരമാണെങ്കിൽ അതിരപ്പള്ളി അണക്കെട്ടിന്റെ ഭംഗിയും ചാരുതയും നശിപ്പിക്കുന്ന വിധത്തിൽ തന്നെയാകും അതിരപ്പള്ളി പദ്ധതി നടപ്പിലാകുക എന്നാണ് വൈദ്യുതി ബോർഡിന്റെ പദ്ധതിരേഖ പരിശോധിച്ചാൽ വ്യക്തമാകുക. സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയാൽ ഏതു നിമിഷവും ടെൻഡർ നടപടി തുടങ്ങാൻ പാകത്തിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 936 കോടി രൂപയാണ് ആകെ ചെലവ്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിൽ നിന്നു 2.52 കിലോമീറ്റർ ദൂരെയാണു പുതിയ ഡാം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ വൈദ്യുതി ഉൽപാദിപ്പിച്ചു പുറത്തേക്കു വിടുന്ന വെള്ളമാണ് ഇപ്പോൾ ചാലക്കുടിപ്പുഴയിലൂടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി കടന്നുപോകുന്നത്. പുതിയ ഡാം നിർമ്മിക്കുന്നതോടെ ഈ വെള്ളം മുകളിൽ തടഞ്ഞുനിർത്തും. ഡാമിൽ നിന്നു മൂന്നര മീറ്റർ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റർ ദൂരെയുള്ള കണ്ണങ്കുഴിയിൽ എത്തിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുക. വൈദ്യുതി ഉൽപാദനത്തിനു ശേഷം ഡാമിൽ നിന്ന് 7.8 കിലോമീറ്റർ താഴെ ചാലക്കുടിപ്പുഴയിലേക്കു തന്നെ ഈ വെള്ളം ഒഴുക്കിവിടും. ഇതോടെ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി അപ്രത്യക്ഷമാകുമെന്ന കാര്യം ഉറപ്പാണ്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റർ താഴെയാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥലം. പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഡാമിന് 84.4 ലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷിയേ ഉള്ളൂ. ഇത് ഉപയോഗിച്ച് ആറു മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. വെള്ളം പൂർണമായും തടഞ്ഞുനിർത്തിയാൽ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകും. ഈ സാഹചര്യത്തിൽ പുതിയ ഡാമിനു തൊട്ടുതാഴെ മൂന്നു മെഗാവാട്ടിന്റെ ചെറിയ വൈദ്യുത നിലയം കൂടി ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.
പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ 48 മെഗാവാട്ട് ഉൽപാദനമുണ്ടെങ്കിലും രാത്രിയിൽ മാത്രമേ എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിക്കാറുള്ളു. പകൽ ശരാശരി എട്ടു മെഗാവാട്ട് മാത്രമാണ് ഉൽപാദനം. ഈ വെള്ളമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടമായി താഴേക്ക് ഒഴുകുന്നത്. പെരിങ്ങൽക്കുത്തിൽ ശരാശരി എട്ടു മെഗാവാട്ട് ഉൽപാദിപ്പിക്കുമ്പോൾ പുറത്തേക്ക് ഒഴുകുന്ന അത്രയും വെള്ളം പുതിയ ഡാമിനു താഴെ സ്ഥാപിക്കുന്ന മൂന്നു മെഗാവാട്ട് നിലയത്തിനു വേണ്ടി പുറത്തേക്കു വിടുമെന്നാണു ബോർഡിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്.
അങ്ങനെ വരുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇപ്പോഴത്തേതു പോലെ തുടരും. പെരിങ്ങൽക്കുത്തിൽ വേനൽക്കാലത്തു വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം സെക്കൻഡിൽ 7.65 ഘനമീറ്റർ വെള്ളമാണു പകൽസമയത്തു പുറത്തുവിടുന്നത്. പുതിയ ഡാമിനു താഴെയുള്ള മൂന്നു മെഗാവാട്ട് നിലയത്തിൽ നിന്ന് ഇത്രയും തന്നെ വെള്ളം പുറത്തുവിടുമെന്നും അതിലൂടെ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നും ബോർഡ് പറയുന്നു.
അതിരപ്പിള്ളി പദ്ധതിയുടെ പ്രധാന പവർ ഹൗസിൽ 80 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളാണു സ്ഥാപിക്കുക. രണ്ടു പവർ ഹൗസുകളിൽ നിന്നുമായി 163 മെഗാവാട്ട് ലഭിക്കും. വർഷം കുറഞ്ഞത് 23.3 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള അനുമതിയാണു കേന്ദ്ര വൈദ്യുതി അഥോറിറ്റി നൽകിയിരിക്കുന്നതെങ്കിലും നല്ല മഴ ലഭിച്ചാൽ വർഷം 60 കോടി യൂണിറ്റ് വരെ ഉൽപാദിപ്പിക്കാമെന്നു വിദഗ്ദ്ധർ പറയുന്നു.
പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി നാശവും വളരെ വലുതാണ്. 138.6 ഹെക്ടർ വനഭൂമിയെ ബാധിക്കുമെന്നത് തന്നെയാണ് പരിസ്ഥിതി പ്രേമികളെ ആശങ്കയിലാക്കുന്നത്. ഇതിൽ 42 ഹെക്ടറിലെ മരം മുറിക്കണം. ടണൽ പോകുന്ന 14.2 ഹെക്ടർ ഏറ്റെടുക്കുമെങ്കിലും പിന്നീടു വനം വകുപ്പിനു തിരികെ നൽകും. 104.4 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലാകും. ഇതിൽ 36.8 ഹെക്ടർ തേക്കു തോട്ടമാണ്. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുകളും കേന്ദ്ര ജല കമ്മിഷനും കേന്ദ്ര വൈദ്യുതി അഥോറിറ്റിയും പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി എന്തു വേണമെന്നു സംസ്ഥാന സർക്കാരാണു തീരുമാനിക്കേണ്ടത്.
പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ നിന്നു പുറത്തേക്കു വിടുന്ന വെള്ളവും അതിരപ്പിള്ളിയിലെ 26 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു ലഭിക്കുന്ന വെള്ളവും ഉപയോഗിച്ചാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ 94 ശതമാനവും പെരിങ്ങൽക്കുത്തിലെ വെള്ളമാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു 13 കിലോമീറ്റർ താഴെ ജലവിഭവ വകുപ്പിന്റെ ഏഴു മീറ്റർ ഉയരമുള്ള തടയണയുണ്ട്. അവിടെ നിന്നു കൃഷിക്കു വെള്ളം വിതരണം ചെയ്തുവരുന്നു. അതിരപ്പിള്ളിയിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം വെള്ളം തുറന്നുവിടുന്നത് ഈ തടയണയിലേക്ക് ആയതിനാൽ ജലസേചനത്തെ പദ്ധതി ബാധിക്കില്ലെന്നു പ്രോജക്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനു 2001ൽ ആലോചിക്കുമ്പോൾ 409 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ ഇതു 936 കോടി രൂപയായി. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിനു നാലു രൂപ വില വരും. ഇ.കെ.നായനാർ മുഖ്യമന്ത്രിയും പിണറായി വിജയൻ വൈദ്യുതി മന്ത്രിയുമായിരിക്കെ ഈ പദ്ധതി നടപ്പാക്കാൻ എൻടിപിസി തയാറായതാണ്. പക്ഷേ സർക്കാർ അനുമതി നൽകിയില്ല. വിവാദങ്ങൾക്കിടയിലും സംസ്ഥാന സർക്കാർ അനുവദിച്ചാൽ വായ്പയെടുത്തു സ്വയം പദ്ധതി നടപ്പാക്കാനാണു ബോർഡിന്റെ തീരുമാനം.
അതേസമയം അതിരപ്പള്ളി പദ്ധതിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞിട്ടില്ലെന്ന് മുൻ വനം പരിസ്ഥിതി മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. എല്ലാത്തരം അറിവുകളും ചേർത്തുവച്ച പഠനം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. പരിസ്ഥിതിയെ തകർക്കുന്ന ഒരു പദ്ധതിയേയും അംഗീകരിക്കില്ല. എന്ത് ചെയ്തും വികസനം ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് ഇടതുപക്ഷത്തിന് യോജിക്കുന്നതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദനും പദ്ധതിക്ക് അനുകൂലമല്ല തന്റെ നിലപാടെന്ന് സൂചന നൽകി രംഗത്തെത്തുകയുണ്ടാിയ. ജനവിരുദ്ധമായ ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്നും ജനങ്ങളെ വിശ്വസത്തിലെടുത്തുള്ള തീരുമാനങ്ങൾ മാത്രമേ എൽ.ഡി.എഫ് സർക്കാർ എടുക്കൂ എന്നും വി എസ് പാലക്കാട് പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാർട്ടി നേതാവായ കൃഷിമന്ത്രി വി എസ്.സുനിൽ കുമാറും അതിരപ്പള്ളി പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും വൈദ്യുതി മന്ത്രി കടന്നപ്പള്ളി സുരേന്ദ്രന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ എൽ.ഡി.എഫിൽ അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് ഭിന്നത ശക്തമായിരിക്കുകയാണ്. വി.എസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എ.കെ.ബാലൻ പദ്ധതിയെ അനുകൂലിച്ച് രംഗത്ത് വരുകയും എന്നാൽ സിപിഐ അടക്കമുള്ളവർ എതിർക്കുകയും ചെയ്തിരുന്നു.
Stories you may Like
- വാഹനത്തിന് പിഴയിട്ട എംവിഡി ഓഫിസിന്റെ ഫ്യുസ് ഊരി കെഎസ്ഇബി
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- അധിക ബാധ്യതയിൽ സിഎജിയുടെ സ്ഥിരീകരണം; കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ
- വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്