ഇരുമ്പിനെ മോഷ്ടിച്ച് അത് സ്വർണമാക്കി മാറ്റൂ അതാണ് സർഗാത്മകത; ഇപ്പോഴത്തെ കാലം വ്യാജ നിർമ്മിതിയുടേത്; ടീച്ചറെ സെലിബ്രിറ്റിയാക്കിയത് ആരോ പറഞ്ഞുകൊടുത്ത വരികളും ബീഫ് ഫെസ്റ്റിവലും; സമൂഹമാധ്യമങ്ങളിലെ പ്രശസ്തിക്കായി വിവാദവും തകൃതി; ദീപ നിശാന്തിനെ എങ്ങിനെ എഴുത്തുകാരിയായി കാണാൻ കഴിയുമെന്ന് ബാലചന്ദ്രൻ വടക്കേടത്ത്
എം മനോജ് കുമാർ
തിരുവനന്തപുരം: തന്റെ പുതിയ പുസ്തകമായ 'ഒഴിഞ്ഞ കസേരയിൽ കയറി ഇരിക്കരുതി'ലെ ഒരു അദ്ധ്യായം തന്നെ നിശാന്ത രചനകൾക്കായി നീക്കിവെച്ചിട്ടുണ്ടെന്നു സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. ഇത് ദീപ നിശാന്തിനെ ഉദ്ദേശിച്ചുള്ളതായിരുന്നു- വടക്കേടത്ത് മറുനാടൻ മലയാളിയോട് പ്രതികരിച്ചു, ആശയ ചോരണത്തെക്കുറിച്ച് സഞ്ജയൻ എഴുതിയിട്ടുണ്ട്. നിങ്ങൾ ഇരുമ്പു കഷ്ണം മോഷ്ടിച്ച് ആ ഇരുമ്പിനെ സ്വർണമാക്കി മാറ്റൂ. ആ കളവിന് സർഗാത്മകതയുണ്ട്. ഒരു ആശയം എടുത്ത് സ്വന്തം ഉലയിലിട്ട് അത് സ്വർണമാക്കി മാറ്റുമ്പോൾ അതിൽ സർഗാത്മകതയുണ്ട്.
വി സി.ബാലകൃഷ്ണ പണിക്കരെകുറിച്ച് എഴുതുമ്പോഴാണ് സഞ്ജയൻ ഇങ്ങിനെ പറഞ്ഞത്. വാല്മീകി പോലും ആശയത്തെ അനുകരിച്ചിട്ടുണ്ട്. നാരദൻ പറഞ്ഞുകൊടുത്ത ആശയമാണ് വാത്മീകി രാമായണമായി എഴുതുന്നത്. രാമായണം നാരദന്റെയാണോ? അത് വാത്മീകിയുടേതാണ്. വത്മീകിയെ അനുകരിച്ചാണ് എത്രയോ കവികൾ കവിതകൾ ഉണ്ടാക്കിയത്, കാളിദാസൻ പോലും വലിയ കവിയായി മാറി. പക്ഷെ ഒരു കവിത എടുത്ത് വരികൾ വെട്ടിക്കളഞ്ഞു സ്വന്തം പേരിൽ പ്രസിദ്ധപ്പെടുത്തുമ്പോൾ ആ ചെയ്തി വലിയ സാഹസം തന്നെയാണ്. ആശയചോരണം എന്നോ സാഹിത്യ മോഷണം എന്നോ പോലും വിശേഷിപ്പിക്കാൻ കഴിയുന്നതല്ല ദീപയുടെ ചെയ്തികൾ.
ആശയങ്ങളും ഭാവനകളും ആണ് മുൻപ് അനുകരിക്കപ്പെട്ടത്. ഈ ചോരണത്തെ എന്ത് പറഞ്ഞു വിശേഷിപ്പിക്കും. അത്രമാത്രം ദയനീയമാണ് അവസ്ഥ. അവൻ മാറ്റി, അവൾ എന്നാക്കുകയാണ് സെലിബ്രിറ്റി ചെയ്യുന്നത്. കളവുകൾ പോലും ആഘോഷമാക്കുകയാണ്. വ്യാജ രചനകളിലൂടെയാണ് ഇവർ സെലിബ്രിറ്റിയായത്. സാഹിത്യരചനകൾ എന്ന് പറയാൻ കഴിയാത്ത കാര്യങ്ങൾ ആണ് ഇവർ എഴുതുന്നത്. പക്ഷെ സാഹിത്യമായി ഇത് അവർ ആഘോഷിക്കുന്നു. . പകർത്തി എഴുതിയ ആളും സ്വന്തം പേര് വെച്ച് പ്രസിദ്ധീകരിക്കാൻ നൽകിയ ആളും മോഷണത്തെ ആഘോഷമാക്കുകയാണ്. ഇത് ഒരു മോശം കാലത്തിന്റെ ലക്ഷണമാണ്. മാപ്പ് ഇതിനു പരിഹാരമല്ല.
തങ്ങൾ ചെയ്തത് തെറ്റാണ് ഇവർ രണ്ടുപേരും ദീപാ നിഷാന്തും ശ്രീചിത്രനും പൊതുസമൂഹത്തോട് പറയണം. രണ്ടു പേരും തെറ്റിൽ തുല്യ പങ്കാളികളാണ്. ദീപയെ എഴുത്തുകാരിയായി എങ്ങിനെ കാണാൻ കഴിയും. ഫെയ്സ് ബൂക്കിലൂടെ സെലിബ്രിറ്റികൾ ആകുന്ന ഒട്ടനവധിപേർ ഇന്നു കേരളത്തിലുണ്ട്. ദീപയെ പോലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണ് 'എത്രയെത്ര എഴുത്തുകാർ' എന്ന അധ്യായം പുതിയ പുസ്തകത്തിൽ ഞാൻ നീക്കിവെച്ചത്. സാഹിത്യത്തിലെ പുതിയ പ്രവണതകൾ വിവരിക്കാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചത്. വിവിധ രചനാ രീതികളെ കുറിച്ചാണ് ഈ പുസ്തകത്തിൽ പറയുന്നത്.
ഒന്ന് നിലവിലുള്ള ദീപാ നിഷാന്ത് വിവാദത്തിന്റെ രീതിയിലുള്ളത്. മറ്റൊന്ന് കേട്ടെഴുത്താണ്. കേട്ടെഴുതി പുസ്തകമാക്കുന്നതാണ് ഈ രീതി. കുറിപ്പുകൾ എഴുതി പുസ്തകമാക്കുന്ന ഒരു രീതിയാണിത്. ദീപാ നിഷാന്ത് പിന്തുടരുന്നത് ഈ രീതിയാണ്. സോഷ്യൽ മീഡിയയിൽ എഴുതുന്നത് ഒരു സാമൂഹ്യ പ്രവർത്തനമായി ചിലർ കാണുന്നു. ഒരു സംഭവം വരുമ്പോൾ തനിക്ക് തോന്നുന്നത് എഴുതാൻ ഈ മാധ്യമം സൗകര്യം ഒരുക്കുന്നു. ബീഫ് ഫെസ്റ്റിവൽ വ്യാപകമായി നടക്കുമ്പോൾ ഒരു പ്രതിരോധ സേനയെ സോഷ്യൽ മീഡിയ രൂപപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ വരുന്ന സോഷ്യൽ മീഡിയാ കുറിപ്പുകൾ പുസ്തകമാക്കാനുള്ള ത്വര ഇപ്പോൾ ഉയർന്നു വരുന്നു.
ഫെയ്സ് ബുക്ക് കവിതകളും പുസ്തകമാക്കാനും ചിലർ ശ്രമിക്കുന്നു. സമൂഹമാധ്യമത്തിൽ വിവാദമുണ്ടാകാൻ ശ്രമിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരാണ് ഇപ്പോൾ സെലിബ്രിറ്റികളായി മാറുന്നത്. അവരുടെ കുറിപ്പുകളും അഭിപ്രായങ്ങളും പുസ്തകരൂപത്തിലാക്കാനാനുള്ള ശ്രമം ഒരു സംവാദ വിഷയമാണ്. സോഷ്യൽ മീഡിയ പുസ്തക മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് ഈ സെലിബ്രിറ്റികൾ വഴിയാണ്. പിന്നീട് അവർ സാഹിത്യത്തിൽ അധികാരികളായി മാറുന്നു, ഇവരുടെ ആസ്വാദന കുറിപ്പുകളും അഭിപ്രായങ്ങളും സാഹിത്യത്തിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളല്ല. . എന്നിട്ടും അവയുടെ പേരിൽ സ്വയം ധർഷ്ട്യത്തോടെ എഴുത്തുകാരായി മാറാൻഇവർ ശ്രമിക്കുന്നു. ഇവരുടെ എഴുത്തിനെ നിഷാന്തരചനകൾ എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് താത്പര്യം. സാഹിത്യത്തിൽ തങ്ങൾ ഒഴിച്ചു കൂടാനാകാത്ത ആളുകളാണെന്നു ഇവർ സ്വയം പ്രഖ്യാപിക്കുന്നു.
ഇവരുടെ എഴുത്ത് മലയാള ഭാഷയെ എത്രമാത്രം മലിനമാക്കുന്നുവെന്നു എഴുത്തുകാരും പ്രസാധകരും തിരിച്ചറിയാത്തതാണ് എന്നെ അത്ഭുതപെടുത്തുന്നത്. ഈ നിശാന്ത രചനകൾ ദീപയെ ഉദ്ദേശിച്ചാണ് ഞാൻ എഴുതിയത്. ദീപയെ എഴുത്തുകാരിയായി എങ്ങിനെ കാണാൻ കഴിയും. ഇങ്ങിനെ ഫെയ്സ് ബുക്ക് വഴി സെലിബ്രിറ്റികളാകുന്ന ഒട്ടനവധി ആളുകൾ ഉണ്ട് ഈ കേരളത്തിൽ. സംശയാസ്പദമാണ് ഇവരുടെ എഴുത്തിന്റെ രീതികൾ. ദീപ സർഗാത്മകതയുള്ള എഴുത്തുകാരിയല്ല. അവരുടെ പുസ്തകങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ പ്രതിഭയുടെ നിഴൽവെട്ടം ഞാൻ കണ്ടതുമില്ല. സർഗാത്മകത പ്രകടിപ്പിക്കാൻ അതിന്റേതായ രീതികളുണ്ട്.
ക്രിയേറ്റിവിറ്റി ഇല്ലാത്തവരാണ് മോഷണം നടത്തി എഴുത്തുകാർ ആകാൻ ശ്രമിക്കുന്നത്. സർഗാത്മകത ഉള്ളവർ സ്വയം കവിതകൾ . എഴുതിക്കൊണ്ടിരിക്കും. വേറൊരാളുടെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിക്കണമെങ്കിൽ എത്ര വലിയ ധൈര്യം വേണം. ഈ ധൈര്യമാണ് ദീപ നിഷാന്ത് പ്രകടിപ്പിച്ചത്. ഞാൻ തെറ്റ് ചെയ്തില്ല എന്ന് ദീപ പറയുന്നു. എന്നെ ചതിച്ചതാണ് എന്ന് പറയുന്നു. ഇത്തരം പ്രചാരണങ്ങളിലൂടെ. ദീപ സ്വയം അപഹാസ്യമായി മാറുകയാണ്. . പോപ്പുലാരിറ്റി ലക്ഷ്യംവച്ചുള്ള ദീപയുടെ നീക്കങ്ങൾ ആണ് ദീപയെ കുഴിയിൽ ചാടിച്ചത്.
എങ്ങിനെയൊക്കെ പോപ്പുലാരിറ്റി ഉണ്ടാക്കാം എന്ന ചിന്ത വരുമ്പോൾ തന്നെ കുഴപ്പവും ഒപ്പം വരും. ജീവിതത്തിൽ ഇന്നുവരെ ദീപ കവിത എഴുതിയിട്ടുണ്ടോ? ആരോ പറഞ്ഞു കൊടുത്ത വരികളും ബീഫ് ഫെസ്റ്റിവലും ആണ് സോഷ്യൽ മീഡിയയിൽ ദീപയെ താരമാക്കിയത്- ഈ ദീപയെ ആണ് നവോത്ഥാന നായികയായി സാഹിത്യകാരൻ അശോകൻ ചെരുവിലും സാംസ്കാരിക രംഗത്തെ സാന്നിധ്യമായ ജയശങ്കറും വാഴ്ത്തുന്നത്-വടക്കേടത്ത് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍