Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല നട ചവിട്ടാൻ ശ്രമിച്ച് മകൾ ഭക്തർക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി അമ്മ മല കയറുന്നു; മകളുടെ പാപ പരിഹാരത്തിന് അയ്യന്റെ സന്നിധിയിലേക്ക് മല ചവിട്ടുന്നത് ദളിത് ആക്ടിവിസ്റ്റ് ബിന്ദുവിന്റെ മാതാവ്

ശബരിമല നട ചവിട്ടാൻ ശ്രമിച്ച് മകൾ ഭക്തർക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി അമ്മ മല കയറുന്നു; മകളുടെ പാപ പരിഹാരത്തിന് അയ്യന്റെ സന്നിധിയിലേക്ക് മല ചവിട്ടുന്നത് ദളിത് ആക്ടിവിസ്റ്റ് ബിന്ദുവിന്റെ മാതാവ്

കറുകച്ചാൽ : ശബരിമല യാത്രയ്‌ക്കെത്തിയ ബിന്ദുവിന്റെ നടപടിയിൽ അയ്യപ്പ ഭക്തർക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി അമ്മ മല ചവിട്ടും. മകളുടെ പാപപരിഹാരത്തിനായി താൻ ശബരിമലയ്ക്കു പോകുമെന്നു ബിന്ദുവിന്റെ മാതാവ് തങ്കമ്മ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം തങ്കമ്മ അറിയിച്ചത്.

ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അതിനുള്ള സുരക്ഷ നൽകുമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആക്ടിവിസ്റ്റുകളെ അതിന് അനുദിക്കുകയുമില്ലെന്നും വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ശബരിമല ദർശനത്തിന് അനുമതി ചോദിച്ച ബിന്ദുവും ആക്ടിവിസ്റ്റാണെന്നും മാവോയിസ്റ്റിന്റെ ഭാര്യയാണെന്നും വിശദീകരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനെത്തിയത്. ഇതോടെ വീണ്ടു സന്നിധാനം കരുതലിലായി. ബിന്ദു പമ്പയിലേക്ക് തിരിച്ചെന്നും അഭ്യൂഹമെത്തി. എന്നാൽ ബിന്ദുവിന് കണമലയിൽ ബസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ബിന്ദു ശ്രമം ഉപേക്ഷിച്ച് മടങ്ങി. കോഴിക്കോട്ട് ഊരുവിലക്കും നേരിടേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിനെ തള്ളി പറഞ്ഞ് അമ്മയുമെത്തുന്നത്.

ബിന്ദു കമൽ സി ചവറയുടെ ആദ്യ ഭാര്യയാണ്. ഒരു മകൾ ഉണ്ട്. ഭൂമിക. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ആക്ടിവിസ്റ്റാണ്. കറുകച്ചാൽ സ്വദേശിയായ ബിന്ദു ഏറെ നാളായി കോഴിക്കോടാണ് താമസം. ദളിത് സ്ത്രീകളുടെ അവകാശ പോരാട്ടത്തിൽ മുമ്പിലുള്ള വ്യക്തിത്വമാണ് ബിന്ദു. ശബരിമലയിലും കോടതി വിധി നടപ്പാക്കിയെന്ന് ഉറപ്പാക്കിയുള്ള അവകാശ സംരക്ഷണമാണ് ബിന്ദു ശബരിമലയിൽ ലക്ഷ്യമിടുന്നത്. ഇരുമുടികെട്ടില്ലാതെയാണ് ബിന്ദു ദർശനത്തിന് തയ്യാറെടുത്തത്. ആദ്യ ഭർത്താവിൽ നിന്ന് മകളെ രക്ഷപ്പെടുത്തിയത് ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ ഇടപെട്ട് വാർത്തകളിലെത്തിയ വ്യക്തിത്വമാണ് ബിന്ദു. ദളിത് പോരാട്ടത്തിന്റെ മുന്നണിയിൽ നിന്ന് സാമൂഹിക ഇടപെടുലുകളിലും ശ്രദ്ധേ കേന്ദ്രമായി.

വിവാഹം വേർപിരിഞ്ഞ കമൽ സി ചവറ ബിന്ദു ദമ്പതികളുടെ മകളെയാണ് അമ്മ ബിന്ദുവിന്റെ ഇടപെടലിൽ മോചിപ്പിച്ചത്. വിവാഹബന്ധം വേര്പിരിഞ്ഞതോടെ അച്ഛനൊപ്പം ആയിരുന്നു മകളുടെ താമസം. വിവാദ എഴുത്തുകാരൻ കമൽ സി ചവറയുടെ വ്യക്തിജീവിതത്തിൽ നിന്നും അങ്ങനെ വീണ്ടും ഒരു വാർത്ത കൂടി. ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയായിരുന്നു ഇത്. യാതൊരു ജോലിയും വരുമാനവുമില്ലാതെ ഭാര്യമാരുടെ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കമൽ തന്നെയും തനുമായുണ്ടായിരുന്ന ബന്ധത്തിൽ ഉള്ള കുട്ടിയെയെയും വൈകാരികമായി ഭീഷണിപ്പെടുത്തുന്നതായി പോസ്റ്റിൽ പറഞ്ഞിരുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നപ്പോൾ തന്നെ ദർശനത്തിന് എത്തുമെന്ന് ബിന്ദു നിലപാട് എടുത്തിരുന്നു. വടക്കൻ കേരളത്തിൽ നിന്ന് കൂടുതൽ സ്ത്രീകൾ മല ചവിട്ടും. തീർത്ഥാടന കാലത്ത് സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അറിയിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ നിരവധി സ്ത്രീകൾ ശബരിമലയിലേക്ക് പോയാലോയെന്ന ആഗ്രഹം അറിയിച്ച് വിളിച്ചിരുന്നു. ശബരിമലയിലേക്ക് പോവുക ഒറ്റയ്ക്കായിരിക്കില്ല ഒരു സംഘമായി ആയിരിക്കുമെന്നും ബിന്ദു ടീച്ചർ വിശദമാക്കി. ഒരുപാട് സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും ജീവനിൽ ഭയമുള്ളതുകൊണ്ടും കുടുംബം ഒറ്റപ്പെട്ട് പോകുമെന്ന സാമൂഹ്യ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടുമാണ് പോകാത്തത്. ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ല. എല്ലാ സുരക്ഷാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞിരുന്നു

തെരുവിൽ സ്ത്രീകൾ സമരം ചെയ്യുന്നത് വിശ്വാസത്തിന്റെ പേരിൽ അല്ല. അവർ രാഷ്ട്രീയ അജണ്ടയുടെ ഉപകരണങ്ങളാണ്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ആർത്തവം അശുദ്ധിയല്ലെന്ന് ബിന്ദു ടീച്ചർ പറയുന്നു. കോട്ടയം കറുകച്ചാൽ സ്വദേശിയായ ബിന്ദു കോഴിക്കോട് ചേവായൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP