വയനാട്ടിൽ പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റുകൾ കൂടുതൽ സൗകര്യങ്ങളോടെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നു; നടപടി കർണാടകത്തിൽനിന്നുള്ള വ്യാജമദ്യ ഒഴുക്കു തടയാൻ
കൽപ്പറ്റ: വയനാട് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ബീവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ അടിസ്ഥാന സൗകര്യങ്ങളോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനും അടച്ചുകിടക്കുന്ന മദ്യഷോപ്പുകൾ തുറന്നുപ്രവർത്തിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കേരളാ സ്റ്റേറ്റ് ബീവറേജസ് കോർപറേഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.
മുൻസർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ ആകെയുണ്ടായിരുന്ന 11 എഫ് എൽ-1 ഷോപ്പുകളിൽ എഫ് എൽ-1-12002, മേപ്പാടി, എഫ് എൽ-1 12003 കാവുമന്ദം, എഫ് എൽ-1 12004 കൽപ്പറ്റ, എഫ് എൽ-1 12006 മീനങ്ങാടി, എഫ് എൽ-1 12010 ചീപ്പാട് എന്നീ ഷോപ്പുകൾ നിർത്തൽ ചെയ്തതാണ്. നിലവിൽ ആറ് ഷോപ്പുകളാണ് ജില്ലയിൽ പ്രവർത്തിച്ചുവന്നിരുന്നത്.
എന്നാൽ സുപ്രീംകോടതിയുടെ 2016-ലെ വിധിയെ തുടർന്ന് ഇവയിൽ വൈത്തിരി, പനമരം, സുൽത്താൻബത്തേരി എന്നിവടങ്ങളിലെ ഔട്ട് ലെറ്റുകൾ ദേശീയ-സംസ്ഥാന പാതയിൽ നിന്നും 500 മീറ്ററിന് ഉള്ളിലായിരുന്നതിനാൽ മാറ്റി സ്ഥാപിച്ചു. ഏപ്രിൽ 12-ലെ ഹൈക്കോടതി വിധിയെ തുടർന്ന് വൈത്തിരി, പനമരം എന്നീ രണ്ട് മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്.
ഭൂരിപക്ഷ ആദിവാസി ജില്ലയായ വയനാട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് മൂലം കർണാടക, തമിഴ്നാട് അതിർത്തികളിൽ നിന്ന് വ്യാജമദ്യം വ്യാപകമായി ജില്ലയിലെത്താൻ ഇടയാക്കിയെന്നും അധികൃതർ പറയുന്നു.
കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മദ്യപിച്ച് ധാരാളമാളുകൾ കർണാടകയിലെത്തി വില കുറഞ്ഞ വ്യാജമദ്യം ഉൾപ്പടെയുള്ളവ ഉപയോഗിച്ചുവരുന്നുണ്ടെന്നും, ആയതിനാൽ അതിർത്തികളിൽ നിന്നുള്ള വ്യാജമദ്യം തടയാൻ മാനന്തവാടിയിലെ മദ്യശാല ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും, പനമത്തേത് ഉടൻ തുറന്നുപ്രവർത്തിക്കണമെന്നുമാണ് ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ജോയിന്റ് കമ്മീഷണർ ബീവറേജസ് കോർപറേഷന് നൽകിയ നിർദ്ദേശം.
അതിർത്തി പ്രദേശങ്ങളിൽ വ്യാജമദ്യമാഫിയകൾ പിടിമുറുക്കുകയാണെന്നും സമ്പൂർണ ആദിവാസി പഞ്ചായത്തായ തിരുനെല്ലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആദിവാസികളുടെ സാമൂഹ്യജീവിതത്തിൽ കടുത്ത വെല്ലുവിളിയായിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന സംസ്ഥാന മുഖ്യമന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ചെക്ക് പോസ്റ്റുകളിലൂടെയുള്ള വ്യാജമദ്യക്കടത്ത് തടയുന്നതിന് ബോർഡർ പെട്രോളിങ്, അന്തർ സംസ്ഥാന റെയ്ഡുകൾ എന്നിവ കർശനമാക്കുമെന്നും ആദിവാസികൾക്കിടയിലുള്ള അമിതമദ്യപാനം കുറക്കുന്നതിന് അടിയന്തര ബോധവത്ക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുമെന്നും എക്സൈസ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.
സുപ്രീംകോടതിയിലെ പാതയോരത്തെ മദ്യശാലാ നിരോധനം കർണാടക അതിർത്തി പ്രദേശങ്ങളായ കുട്ട, ബാവലി, മച്ചൂർ, തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ താളൂർ, പാട്ടവയൽ തുടങ്ങിയ പ്രദേശങ്ങളിലെ മദ്യശാലകളെ കാര്യമായി ബാധിച്ചിട്ടില്ല.
പഴയ മദ്യശാലകളിൽ ഭൂരിപക്ഷവും ഇപ്പോഴും പ്രവർത്തിക്കുന്നതിനാൽ വയനാട്ടിലെ മദ്യലഭ്യത പരമാവധി മുതലെടുക്കുകയും വ്യാജമദ്യമുൾപ്പെടെയുള്ള വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ടെന്നും ആദിവാസി സമൂഹങ്ങൾ കൂടുതൽ വില കുറഞ്ഞ ഇത്തരം മദ്യങ്ങളിൽ ആകൃഷ്ടരാവുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഗാന്ധിജയന്തി ദിനത്തിലുൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും അതിർത്തികളിൽ മദ്യക്കച്ചവടം നിർലോഭം നടക്കാറുണ്ട്. കൂടാതെ മദ്യേതര ലഹരി വസ്തുക്കളുടെ ഉപയോഗവും ജില്ലയിൽ കൂടിവരുന്നതിനായി എക്സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു.
കർണാടകയുടെ ഭാഗമായ ആനമാളം, മച്ചൂർ, കോട്ട തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ വ്യാജനിർമ്മാണത്തിനും നിലവാരം കുറഞ്ഞ സ്പിരിറ്റിൽ കൃത്രിമ കളറുകൾ ചേർന്ന് കടലാസ് പാക്കറ്റുകളിലാക്കി വിൽപ്പനക്കെത്തുകയും ചെയ്യുന്നുണ്ട്.
അതിർത്തിപ്രദേശങ്ങളിലെ മദ്യശാലകൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് മൈസൂർ ജില്ലാകലക്ടർക്ക് തിരുനെല്ലി പഞ്ചായത്ത് നൽകിയ അപേക്ഷ നൽകിയിരുന്നെങ്കിലും മദ്യശാലകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
മാനന്തവാടിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ ചില്ലറ വിൽപ്പനശാല അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും, അല്ലാത്തപക്ഷം വലിയ ദുരന്തങ്ങൾക്കും നിയമലംഘനങ്ങൾക്കും കാരണമാവുമെന്നുമാണ് ഫയർ ആൻഡ് സേഫ്ടി, പൊലീസ്, നഗരസഭ, പി ഡബ്ല്യു ഡി എന്നിവർ മാനന്തവാടി സബ്കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍