തെരഞ്ഞെടുപ്പ് ചൂടിൽ കാട്ടായിക്കോണം മാസ്റ്റർപ്ലാനിൽ ബിജെപി-സിപിഐ(എം) സംഘർഷം; തെരുവിലെ ഏറ്റുമുട്ടലിൽ ഒറ്റ രാത്രിയിൽ നാടിന് നഷ്ടം കോടികൾ; ജനങ്ങളെ വലയ്ക്കാൻ തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹർത്താലും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. കാട്ടായിക്കോണത്തെ ബിജെപി-സിപിഐ(എം) സംഘർത്തെത്തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. കഴക്കൂട്ടം-കാട്ടായിക്കോണം മേഖലയിൽ സിപിഎമ്മും ഹർത്താൽ ആചരിക്കുന്നുണ്ട്.
കാട്ടായിക്കോണത്ത് ബിജെപി-സിപിഐ(എം) പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ അക്രമികൾ കത്തിച്ചു. നിരവധി കടകളും തകർത്തു. 10 പൊലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ. പരീക്ഷകളും ഉൽസവങ്ങളും നടക്കുന്ന സാഹചര്യത്തിൽ വാഹനം തടയാതെയും സ്കൂൾ കോളേജ് പരീക്ഷകൾക്ക് തടസമുണ്ടാകാതെയും സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. അവശ്യ മേഖലകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
കാട്ടായിക്കോണം മാസ്റ്റർപ്ലാൻ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രകടനമാണ് സംധർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. രാത്രി വൈകിയും സംഘർഷം തുടർന്നു. മുന്മേയറുടെ കോലംകത്തിച്ചാണ് അക്രമങ്ങൾക്ക് കാരണമായത്. നാലു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ചേങ്കോട്ടുകോണം സ്വദേശി സതീശൻ (48), ലക്ഷംവീട് കോളനി അനീഷ് (31) എന്നിവരുടെ നില അതീവഗുരുതരമാണ്. 15 ഓളം ബിജെപി പ്രവർത്തകർക്ക് മാരകമായി പരിക്കേറ്റു. സംഘടിച്ചെത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകരും തിരിച്ചടിച്ചു. ഇതോടെ സംഘർഷം ശക്തമായി. ഇതാണ് രണ്ട് കോടി രൂപയുടെ നഷ്ടം സംഘർഷത്തിൽ ഉണ്ടായെന്നാണ് കണക്ക്.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴക്കൂട്ടത്ത് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. സിപിഎമ്മിനായി ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും. ഈ സാഹചര്യത്തിൽ ഇവിടെ ശക്തമായ പ്രചരണമാണ് ഇരു പാർട്ടികളും നടത്തുന്നത്. അതിനിടെയാണ് സംഘർഷവും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്തെ പ്രചരണ ചൂടിന്റെ യഥാർത്ഥ ചിത്രം കൂടിയാണ് സംഘർഷം.
കാട്ടായിക്കോണം മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നേരത്തേയും ഈ മേഖലയിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഐ(എം) നിയന്ത്രണത്തിലുള്ള കോർപ്പറേഷനാണ് പദ്ധതിക്ക് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ എല്ലാത്തിനും പിന്നിൽ കോൺഗ്രസും സംസ്ഥാന സർക്കാരും ആണെന്ന് സിപിഎമ്മും പറയുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാനാണ് ബിജെപിയുടേയും സിപിഎമ്മിന്റേയും തീരുമാനം. ഈ സാഹചര്യത്തിലാണ് ഈ വിഷയമുയർത്തി പ്രതിഷേധവും ഈ മേഖലയിൽ സജീവമാകുന്നത്. ഈ പ്രശ്നം സിപിഎമ്മിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കുമെന്നാണ് സിപിഐ(എം) നിലപാട്.
ബിജെപി നേതാവും ഞാണ്ടൂർക്കോണം വാർഡ് കൗൺസിലറുമായ പ്രദീപ്, മാങ്ങാട്ടുകോണം അശോക് തുടങ്ങിയവരുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകർക്കും ആറ്റിങ്ങൽ ഡി.വൈ.എസ്പി. ചന്ദ്രശേഖരപിള്ള, കഴക്കൂട്ടം സിഐപ്രമോദ് കൃഷ്ണ, പോത്തൻകോട് എസ്.ഐ. പ്രശാന്ത് , സ്പെഷ്യൽബ്രാഞ്ചിലെ നിസാർ എന്നിവരുൾപ്പെടെ ആറോളം പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവർത്തകരായ അമൽകൃഷ്ണ, അർജ്ജുൻഗോപാൽ എന്നിവരെ മെഡിക്കൽ കോളേജിൽ നിന്ന്കിംസിലേക്ക് മാറ്റി. സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴാണ് ബിജെപി നേതാവ് വി. മുരളീധരന് കല്ലേറിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നേതാക്കളെ ആക്രമിച്ചതറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ ക്ഷുഭിതരായി നഗരത്തിൽ അക്രമം അഴിച്ചുവിട്ടു. ഇതിനെതിരെ പ്രതികരിക്കാനെത്തിയ സിപിഐ(എം) പ്രവർത്തകരും റോഡിലെത്തി കണ്ണിൽകണ്ടതെല്ലാം അടിച്ചുതകർത്തു. അക്രമത്തിൽ നിരവധി വാഹനങ്ങളും കടകളും വീടുകളും നശിപ്പിക്കപ്പെട്ടു.കഴക്കൂട്ടം പോത്തൻകോട് റോഡിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ബിജെപി അക്രമത്തിൽ സി.പി. എം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
വികസനത്തിനായി സ്ഥലങ്ങളേറ്റെടുക്കാനിടയുണ്ടാക്കുന്ന നഗരത്തിന്റെ മാസ്റ്റർപ്ളാൻ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാരോപിച്ച് സിപിഎമ്മും സർക്കാർ നീക്കത്തിന് സിപിഐ(എം) നേതൃത്വത്തിലുള്ള നഗരസഭ ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് ബിജെപിയും സമരത്തിനിറങ്ങിയതാണ് സംഘർഷത്തിനിടയാക്കിയത്. മാസ്റ്റർപ്ളാൻ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സിപിഐ(എം) ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തിയിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും നഗരസഭ മാസ്റ്റർ പ്ളാൻ നടപ്പാക്കാൻ ഒരുക്കം നടത്തുകയാണെന്നും ആരോപിച്ച് കാട്ടായിക്കോണത്ത് പ്രകടനം നടത്തിയ ബിജെപിക്കാർ മേയറുടെ കോലം കത്തിക്കാൻ ശ്രമിച്ചു. ഇതിനെ സിപിഐ(എം) പ്രവർത്തകർ ബലംപ്രയോഗിച്ച് തടയാൻ ശ്രമിച്ചതോടെ രാത്രി ഏഴുമണിക്കാണ് സംഘർഷം തുടങ്ങിയത്.
സമരത്തിന് നേതൃത്വം നൽകിയ ബിജെപി നേതാവ് ഞാണ്ടൂർകോണം കൗൺസിലർ പ്രദീപിന് സംഘർഷത്തിൽ പരിക്കേറ്റു. ഇതോടെ പ്രകോപിതരായ ബിജെപിക്കാൻ കൂടുതൽ സംഘടിച്ച് മരങ്ങാട്ടുകോണം, കഴക്കൂട്ടം മേഖലകളിൽ സിപിഐ(എം) പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നേരെ കല്ലേറ് നടത്തി. ഏതാനും പൊലീസ് വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കാട്ടായികോണം, മരങ്ങാട്ടുകോണം ഭാഗങ്ങളിൽ പലയിടത്തുവച്ചും സി.പി. എം, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.
സംഘർഷം നിയന്ത്രിക്കാൻ കഴക്കൂട്ടം, പോത്തൻകോട് ഭാഗങ്ങളിൽ നിന്നും എ. ആർ.പി.ക്യാമ്പ്,ദ്രുതകർമ്മ സേന തുടങ്ങി വിഭാഗങ്ങളിൽ നിന്നും കൂടുതൽ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മേയർ വി. കെ. പ്രശാന്തും സ്ഥലം സന്ദർശിച്ചു. സംഘർഷം അനാവശ്യമാണെന്നും മാസ്റ്റർപ്ളാൻ വീണ്ടും കൊണ്ടുവരാനുള്ളഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മേയർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍