അനാഥയുവാവിനെ കാരിയറാക്കി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഏജന്റിനെ പറ്റിച്ച് ബ്രൗൺ ഷുഗർ വിൽക്കാനും ശ്രമിച്ചു; പടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കൊടുത്തയച്ചയാൾ ആത്മഹത്യ ചെയ്തു; എബിന്റെ മരണം മറ്റ് മൂന്ന് പേരേയും കുടുക്കി; അറസ്റ്റിലായത് ആലുവയിൽ നിന്നുള്ള യുവാക്കൾ
ആലുവ: കുവൈത്തിലേക്ക് പോയ അനാഥനായ ഉദ്യോഗാർത്ഥിയുടെ പക്കൽ കൊടുത്തുവിട്ട ഒന്നര കിലോ ബ്രൗൺഷുഗർ നാട്ടിൽ തന്നെ മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതറിഞ്ഞ് ഏജന്റ് തൂങ്ങിമരിച്ചു. ഏജന്റിന്റെ ആത്മഹത്യ തുടർന്ന് പിടിക്കപ്പെടുമെന്ന് ഉറപ്പായായപ്പോൾ ഉദ്യോഗാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കീഴടങ്ങി. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ഇടപാടുകൾ വ്യക്തമാക്കുന്നതാണ് സംഭവങ്ങൾ. മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമായി ദൈവത്തിന്റെ സ്വന്തം നാട് മാറുന്നു. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒരു തന്ത്രം കൂടിയാണ് ഈ സംഭവത്തോടെ പുറത്തു വരുന്നത്.
പറവൂർ വള്ളുവള്ളി നടുവിലേപ്പറമ്പിൽ നിസാർ അഹമ്മദിന്റെ മകൻ മുഹമ്മദ് ഹാരിസി(27)നെയാണ് ഞായറാഴ്ച പുലർച്ചെ 4.30ഓടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ്. കോഴിക്കോട് വേനപ്പാറ പുതുമന വീട്ടിൽ എബിൻ ജോസ് (24), ആലുവ തുരുത്ത് മംഗലശ്ശേരി വീട്ടിൽ ഷാഫി നൗഷാദ് (21), ആലുവ തോട്ടുമുഖം പണിക്കാശ്ശേരി വീട്ടിൽ ആബിക് (27) എന്നിവരാണ് ഇയാൾ കൊടുത്തയച്ച മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ചത്. നിൽക്കക്കള്ളിയില്ലാതെ ആയപ്പോഴാണ് ഇവർ കീഴടങ്ങിയത്. ആത്മഹത്യ ചെയ്ത ഹാരിസ് വള്ളുവള്ളി കൊച്ചാലിലുള്ള എൽജി ഗോഡൗണിൽ സൂപ്പർവൈസറായിരുന്നു.
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള പ്രതികളിലൊരാളായ പറവൂർ വള്ളുവള്ളി നടുവിലപ്പറമ്പിൽ മുഹമ്മദ് ഹാരിഷ് ആത്മഹത്യചെയ്തതിനെ തുടർന്ന് താൻ മയക്കുമരുന്ന് റാക്കറ്റിന്റെ വലയിൽ അകപ്പെട്ടതാണെന്ന് പറഞ്ഞ് എബിൻ ജോസും മറ്റ് രണ്ട് സൃഹൃത്തുക്കളും ചേർന്ന് ഹെറോയിൻ ആലുവ എക്സൈസ് സ്ക്വാഡിന്റെ ഓഫിസിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആലുവയിൽനിന്ന് ബംഗളരൂവിലേക്കുള്ള സ്വകാര്യ വോൾവോ ബസിലാണ് എബിൻ ജോസ് കുവൈത്തിലേക്ക് പോകുന്നതിന് യാത്രയായത്. വണ്ടിയത്തെിയ സമയത്താണ് ആലുവ സ്വദേശിയായ ഇബ്രാഹിം എന്നയാൾ മയക്കുമരുന്ന് അടങ്ങിയ ബാഗും വിമാനടിക്കറ്റും വിസയും കൈമാറിയത്.
എന്നാൽ, എബിൻ ജോസിന് വിസ തരപ്പെടുത്താൻ ഇടനിലക്കാരായി നിന്ന സുഹൃത്തുക്കളായ ആലുവ തുരുത്ത് സ്വദേശി മുഹമ്മദ് ഷാഫിയും തോട്ടുംമുഖം സ്വദേശി അബീക്കും ബാഗിൽ കുഴൽപ്പണമാണെന്നും യാത്രാമധ്യേ തൃശൂരിൽ ഇറങ്ങി ബാഗ് കൈമാറണമെന്നും ആവശ്യപ്പെട്ടു. തൃശ്ശൂർ പാലിയേക്കര ടോളിനടുത്ത് ബസിൽനിന്നിറങ്ങി എബിൻ അവിടെ കാത്തുനിന്ന കാറിൽ ആലുവ സ്വദേശിയായ അമിയെന്ന ആളോടൊപ്പം കയറി ബാഗ ് പരിശോധിച്ചപ്പോൾ ബാഗിനകത്ത് പലഹാരങ്ങൾക്കടിയിലായി പ്രത്യേകം തുന്നിചേർത്ത അറയിൽ കാർബൺ പേപ്പറുകളിൽ പൊതിഞ്ഞ നിലയിൽ ഹെറോയിൻ കണ്ടത്തെി. തുടർന്ന്, ആലുവയിൽവച്ച് ബാഗ് കൈമാറിയ ഇബ്രാഹിമിനെ വിളിച്ച് മയക്കുമരുന്നടങ്ങിയ ബാഗ് തിരിച്ചുനൽകണമെങ്കിൽ 25 ലക്ഷം രൂപ തരണമെന്നാവശ്യപ്പെട്ടു. ഇതിനിടെ, മുഹമ്മദ് ഹാരിഷ് മരിച്ചെന്ന് അറിഞ്ഞതോടെയാണ് കേസിൽ തങ്ങൾ അറിയാതെ അകപ്പെട്ടതാണെന്ന് പറഞ്ഞ് മൂവർസംഘം എക്സൈസിന് കീഴടങ്ങിയത്. എന്നാൽ തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കഥയാകെ മാറി. ബ്രൗൺ ഷുഗർ മറിച്ചു വിൽക്കാൻ കീഴടങ്ങിയ മൂവരും ശ്രമിച്ചെന്നും വ്യക്തമായി.
സംഭവത്തെ കുറിച്ച് എക്സൈസ് വിശദീകരിക്കുന്നത് ഇങ്ങനെ: കുവൈത്തിലേക്ക് പോയ എബിന്റെ കൈവശമാണ് ഹാരിഷ് ബ്രൗൺഷുഗർ കൊടുത്ത് വിട്ടത്. കുവൈറ്റിലുള്ള ഏജന്റിന് കൈമാറാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, എബിൻ മറ്റു പ്രതികളോടൊപ്പം ചേർന്ന് ബ്രൗൺഷുഗർ തൃശ്ശൂർ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടിൽ ബ്രൗൺഷുഗർ വിറ്റാൽ പിടിക്കപെടുമെന്ന് അറിയാമായിരുന്ന ഹാരിഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. കുവൈറ്റിലേക്ക് ജോലിക്ക് പോകാനിരുന്ന എബിന്റെ കൈവശം ഏജന്റ് ഹാരിഷാണ് മയക്കുമരുന്ന് അടങ്ങിയ ബാഗ് നൽകിയത്. മയക്കുമരുന്ന് മറിച്ചുവിറ്റ് പണം ഉണ്ടാക്കാനുള്ള ശ്രമത്തിലായി എബിൻ. ഇതിന് ഷാഫി നൗഷാദിനെയും ആബിക്കിനെയും ഒപ്പം കൂട്ടി. ഇക്കാര്യം പുറത്തായതോടെയാണ് ഹാരിഷ് ഭയന്ന് ആത്മഹത്യ ചെയ്തത്. തുടർന്ന് എക്സൈസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ആദ്യം ശ്രമിച്ച മൂന്ന് പേരും പിന്നീട് കീഴടങ്ങുകയായിരുന്നു
വീട്ടിൽ സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ എബിൻ ജോസ് കഴിഞ്ഞ പത്ത് വർഷത്തോളമായി ആലുവ സ്നേഹക്കൂട് എന്ന അനാഥാലയത്തിലായിരുന്നു. പത്താം ക്ളാസിന് ശേഷം സി.സി ടി.വി കാമറയുടെ സർവീസിംഗുമായി ബന്ധപ്പെട്ട് ജോലി ചെയ്തുതുടങ്ങി. അതോടെ, സുഹൃത്തുക്കളുമൊന്നിച്ച് നസ്രത്തിന് സമീപം വീട് വാടകയ്ക്കെടുത്തായി താമസം. ഈ സമയം കൂടെ ജോലി ചെയ്തിരുന്നവരാണ് ഷാഫിയും ആബിക്കും. ഷാഫി മുഖേനയാണ് എബിൻ ഹാരിഷിനെ പരിചയപ്പെട്ടത്. 2012 മുതൽ രണ്ട് വർഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ള എബിൻ വീണ്ടും വിദേശത്ത് പോകാൻ ഹാരിഷിനെ സമീപിക്കുകയായിരുന്നു. കുവൈറ്റിൽ സൂപ്പർമാർക്കറ്റിൽ ജോലിക്കുള്ള സൗജന്യ വിസയും വിമാനടിക്കറ്റുമെല്ലാം ശരിയാക്കിയെന്നാണ് അറിയിച്ചത്.
പ്രതികൾക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന കാസർകോട് സ്വദേശി അബുവെന്നയാൾ മയക്കുമരുന്ന് കേസിൽ കുവൈറ്റിൽ ജയിലിൽ കിടക്കുകയാണ്. അന്ന് ഹാരിഷാണ് അബുവിന്റെ കൈവശം മയക്കുമരുന്ന് കൊടുത്തുവിട്ടതെന്ന് എബിനും അറിയാം. ഇത്തരത്തിൽ തനിക്കും തന്നയക്കുന്ന മയക്കുമരുന്ന് മറിച്ച് വിൽക്കാമെന്നുമായിരുന്നു എബിന്റെ കണക്കുകൂട്ടൽ. ബാംഗ്ളൂരിൽ നിന്ന് ഞായറാഴ്ച്ച വൈകിട്ടാണ് വിമാനത്തിന് ടിക്കറ്റ് ലഭിച്ചത്. ഇതനുസരിച്ച് ശനിയാഴ്ച്ച വൈകിട്ട് നാലിന് ആലുവ ബൈപ്പാസിൽ നിന്നും സ്വകാര്യ ബസിലാണ് എബിൻ ബാംഗ്ളൂർക്ക് തിരിച്ചത്. നാല് മണിയോടെ ഹാരീഷിന്റെ രണ്ട് സുഹൃത്തുക്കൾ ബൈക്കിലെത്തി പലഹാരങ്ങളെന്ന ഭാവേന ബാഗ് കൈമാറി. എബിൻ തൃശൂരിൽ ബസ് ഇറങ്ങിയ ശേഷം കൂട്ടാളികളെ വിളിച്ചു വരുത്തി ആലുവയിലേക്ക് പോകുകയായിരുന്നു.
ഇതിനിടയിൽ ഹാരീഷിനെ എബിൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മയക്കുമരുന്ന് മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി ഹാരീഷിന് സൂചന കിട്ടിയത്. തുടർന്നായിരുന്നു ഹാരീഷിന്റെ ആത്മഹത്യ. പ്രതികളെ എക്സൈസ് സിഐ ശശികുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഹാരിസിന്റെ മാതാവ്: മറിയുമ്മ, സഹോദരി: തസ്നി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍