കൊല്ലം കലക്ടറുടെ പരസ്യപ്രസ്താവനയെ വിമർശിച്ച് മന്ത്രിസഭാ യോഗം; പുറ്റിങ്ങൽ ദുരന്തം സിബിഐക്കു വിടും; നിലപാടു ഹൈക്കോടതിയെ അറിയിക്കും; ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊല്ലം കലക്ടർ ഷൈനമോൾക്കെതിരെ മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശനം. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരസ്യപ്രസ്താവനയെയാണു മന്ത്രിസഭാ യോഗത്തിൽ വിമർശിച്ചത്.
കലക്ടറുടെ പരസ്യ പ്രസ്താവനകളിൽ മന്ത്രിസഭ അതൃപ്തിയും രേഖപ്പെടുത്തി. വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നായിരുന്നു കലക്ടർ എ ഷൈനാമോൾ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് മന്ത്രിസഭാ യോഗം ചർച്ച ചെയ്യവെയാണ് കലക്ടർക്കെതിരെ വിമർശനം ഉയർന്നത്.
പരവൂരിലെ പുറ്റിങ്ങൽ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിനു വിടാനും മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം ഹൈക്കോടതിയെ സർക്കാർ അറിയിക്കും. ദുരന്തത്തിൽ അട്ടിമറിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ റവന്യൂ-ആഭ്യന്തര വകുപ്പുകൾ തമ്മിലെ തർക്കമായി സംഭവം മാറിയതിനാൽ സിബിഐ അന്വേഷിക്കട്ടേ എന്നാണ് സർക്കാർ തീരുമാനം. ഇതാണ് മന്ത്രിസഭയുടെ നിലപാടിൽ പ്രതിഫലിക്കുന്നതും.
പുറ്റിങ്ങൽ ദുരന്തത്തിലെ നാശനഷ്ടങ്ങൾ മനസ്സിലാക്കാൻ മന്ത്രിസഭാ ഉപസമിതിയേയും നിശ്ചയിച്ചു. റവന്യൂമന്ത്രി അടൂർ പ്രകാശ്, തൊഴിൽ മന്ത്രി ഷിബു ബേബിജോൺ, ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ സംഭവ സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും. ദുരന്തമുണ്ടാക്കിയ നാശനഷ്ടത്തിന്റെ കണക്കെടുക്കും. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിച്ച ശേഷം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള തീരുമാനം എടുക്കും. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട സിപിഐ(എം) പിബി അംഗം പിണറായി വിജയന്റെ പ്രസ്താവനയേയും മുഖ്യമന്ത്രി വിമർശിച്ചു.
പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം എന്നിവ ഇടത് സർക്കാരിന്റെ കാലത്തുണ്ടായതാണ്. അന്നും സുരക്ഷാ വീഴ്ചയുടെ പ്രശ്നങ്ങളുണ്ടായി. എന്നാൽ ആരും ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടില്ല. അന്ന് എല്ലാവരും ദുരന്തത്തിൽപ്പെട്ടവർക്ക് സഹായം എത്തിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇന്ന് പ്രതിപക്ഷം രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെടുന്നു. ഇത് ശരിയായ നടപടിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഇക്കാര്യമാണ് വാർത്താ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി വിശദീകരിച്ചു.
ദുരന്തത്തിൽ ഹൈക്കോടതിയുടെ രൂക്ഷ പരാമർശമുള്ളതും കേസ് സിബിഐയ്ക്ക് വിടാൻ സർക്കാരിനെ പ്രേരിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ സംഭവത്തിൽ എൻഐഎ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ക്ഷേത്ര ഭാരവാഹികളായ സുരേന്ദ്രനാഥപിള്ള, മുരുകൻ എന്നിവർ കൂടി കീഴടങ്ങിയതോടെ കസ്റ്റഡിയിലായവർ 13 ആയി. കസ്റ്റഡിയിലുള്ള രണ്ട് തമിഴ്നാട്ടുകാരടക്കം ആറ് തൊഴിലാളികളെ കേസിൽ പ്രതിചേർക്കും. കമ്പക്കെട്ടിന്റെ മുഖ്യകരാറുകാരൻ കഴക്കൂട്ടം സുരേന്ദ്രന്റെ മക്കളായ ഉമേഷ്, ദീപു എന്നിവരെയും അറസ്റ്റ് ചെയ്യും. ഉമേഷ് തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. കൊല്ലത്ത് ചികിത്സയിലായിരുന്ന ദീപു പൊലീസിനെ വെട്ടിച്ച് മുങ്ങിയിരിക്കുകയാണ്.
വിവാദങ്ങൾ ഒഴിവാക്കാൻ സിബിഐ അന്വേഷണമാണ് നല്ലതെന്നാണ് മന്ത്രിസഭയുടെ നിലപാട്. കമ്പക്കെട്ടിന് നിരോധനമേർപ്പെടുത്തിയ അഡി. ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവ് നടപ്പാക്കാതിരുന്ന കൊല്ലം കമ്മിഷണർ പി. പ്രകാശിനെ തത്സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുന്നോടിയായി ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചാത്തന്നൂർ അസി. കമ്മിഷണർ, പരവൂർ സി.ഐ, എസ്.ഐ എന്നിവർക്കെതിരെയും നടപടിയുണ്ടാവും. വിഷയത്തിൽ സർക്കാരിന് ആരേയും രക്ഷിക്കാനില്ലെന്ന സന്ദേശം നൽകാനാണ് ഇത്. അതിനിടെ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് കളക്ടർ നൽകിയ റിപ്പോർട്ടും നിർണ്ണായകമാണ്. ഇതുകൊണ്ട് തന്നെ പൊലീസുകാർക്കെതിരെ കടുത്ത നടപടി എടുക്കേണ്ടി വരുമെന്നാണ് സൂചന.
അങ്ങനെ പൊലീസിന് വീഴ്ച വന്നുവെന്ന് പ്രാഥമികമായി വിലയിരുത്തിയ സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷിക്കട്ടേ എന്നാണ് സർക്കാർ നിലപാട്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പക്കെട്ട് തടയാൻ ശ്രമിച്ചിരുന്നെങ്കിൽ കലാപമുണ്ടാകുമായിരുന്നെന്നാണ് കൊല്ലം പൊലീസിന്റെ റിപ്പോർട്ട്. വർഷങ്ങളായി ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കമ്പക്കെട്ട് നടത്തുന്നത്. ദുരന്തത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് കൊല്ലം കളക്ടർ എ. ഷൈനാമോൾ ഇന്നലെ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇത് റവന്യൂ, ആഭ്യന്തര സെക്രട്ടറിമാർക്ക് കൈമാറിയിട്ടുണ്ട്. ഇതും മന്ത്രിസഭായോഗം കളക്ടറുടെ റിപ്പോർട്ട് ചർച്ച ചെയ്തു. കളക്ടറുടെ റിപ്പോർട്ടിലെ നിഗമനങ്ങൾ അതീവ ഗൗരവതരമാണ്. അതുകൊണ്ട് സിബിഐ അന്വേഷിക്കട്ടേ എന്നാണ് മന്ത്രിസഭയുടെ പൊതുവികാരം.
എക്സ്പ്ളോസീവ്സ് ആക്ടിലെ ഏഴു ചട്ടങ്ങൾ ലംഘിച്ചാണ് പരവൂരിൽ വെടിക്കെട്ടു നടത്തിയതെന്ന് കേന്ദ്ര സർക്കാരിനും ചീഫ് എക്സ്പ്ളോസീവ് കൺട്രോളറും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദൂരപരിധി, സമയം, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, വെടിക്കെട്ടിനുള്ള നിയമപരമായ അനുമതി, സുരക്ഷാ മുൻകരുതൽ തുടങ്ങിയ വ്യവസ്ഥകളാണ് ലംഘിച്ചത്. പൊലീസ് ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും തടഞ്ഞില്ലെന്നതാണ് ആക്ഷേപം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിൽ പൊലീസിന്റെ നടപടികളും പരിശോധിക്കും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍