Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിസാമിനെതിരെ കാപ്പ ചുമത്തുന്നതിന് താമസം വരുന്നത് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ; കേസിൽ മാദ്ധ്യമ വിചാരണ ആവശ്യമില്ലെന്നും ചെന്നിത്തല; ഡിജിപിയിൽ പൂർണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രിയും

നിസാമിനെതിരെ കാപ്പ ചുമത്തുന്നതിന് താമസം വരുന്നത് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ; കേസിൽ മാദ്ധ്യമ വിചാരണ ആവശ്യമില്ലെന്നും ചെന്നിത്തല; ഡിജിപിയിൽ പൂർണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രിയും

തിരുവനന്തപുരം: തൃശ്ശൂർ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ നടക്കുന്ന അന്വേഷണത്തിൽ അപാകതയില്ലെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. അതിനിടെ നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു.

നിസാമിനെതിരെ നടക്കുന്ന അന്വേഷണത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കി. നിസാമിനെതിരെ കാപ്പ ചുമത്തുന്നതിന് താമസം നേരിടുന്നത് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേരിടുന്ന താമസം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മാദ്ധ്യമ വിചാരണ ആവശ്യമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം സർക്കാർ ചീഫ് വിപ്പ് പി.സി. ജോർജിനെ തള്ളി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യത്തിൽ സർക്കാരിന് പൂർണ വിശ്വാസമുണ്ട്. ജോർജ് നൽകിയ സിഡിയിൽ ഡിജിപിക്കെതിരെ നേരിട്ട് തെളിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ ഡിജിപി എം.എൻ. കൃഷ്ണമൂർത്തിയും മുൻ കമ്മിഷണർ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണമാണ് പി.സി.ജോർജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയിരുന്നത്. മുഹമ്മദ് നിഷാമിനുവേണ്ടി കേസ് ഒതുക്കുന്നതിൽ ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ പങ്ക് ഈ സംഭാഷണം വെളിവാക്കുന്നുവെന്ന ജോർജിന്റെ അവകാശവാദം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തന്നെ തള്ളിയിരുന്നു. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയെയും ഇന്നലെ മന്ത്രി രമേശ് ചെന്നിത്തലയെയും സന്ദർശിച്ച ജോർജ് വൈകിട്ട് വാർത്താ സമ്മേളനം നടത്തി തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട 'തെളിവ് പുറത്തുവിടുകയായിരുന്നു. ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ഇത്.

അതിനിടെ നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ ഇയാളെ വിയ്യൂർ ജയിലിൽ എത്തിച്ചു. ബംഗളൂരു സ്വദേശിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിസാമിനെ കർണാടക പൊലീസ് പ്രൊഡക്ഷൻ വാറന്റിൽ കഴിഞ്ഞ മൂന്നിനാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരു എട്ടാംനമ്പർ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നിസാമിനെ ജുഡീഷ്യൽ കസ്റ്റഡിയിലും പിന്നീട് ബംഗളൂരു കോടതി കേരള പൊലീസ് കസ്റ്റഡിയിലേക്കും വിട്ടുകൊടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP