Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് പിടികിട്ടാപ്പുള്ളി; ശിക്ഷ നടപ്പാക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു; ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ദുബായിലെത്തിക്കാൻ നീക്കം ആരംഭിച്ച് ജാസ് ടൂറിസം കമ്പനി

ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് പിടികിട്ടാപ്പുള്ളി; ശിക്ഷ നടപ്പാക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു; ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ദുബായിലെത്തിക്കാൻ നീക്കം ആരംഭിച്ച് ജാസ് ടൂറിസം കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ചവറ എംഎ‍ൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ദുബായിലെത്തിക്കാൻ ജാസ് ടൂറിസം കമ്പനി നീക്കം തുടങ്ങി. ചെക്ക് മടങ്ങിയ കേസിൽ ദുബായ് കോടതി ശ്രീജിത്തിനെ രണ്ട് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഈ വിധി ശരിവച്ച പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജാസ് ടൂറിസം കമ്പനി വഴിയാണ് ശ്രീജിത്ത് പണം കൈപ്പറ്റിയത്. അതേസമയം മകൻ ശ്രീജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി നേരിടട്ടെയെന്ന് ചവറ എംഎൽഎ വിജയൻപിള്ള പറഞ്ഞു.

2017 മെയ് 25 നാണ് ശ്രീജിത്ത് വിജയൻ പിള്ളക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ ദുബായ് കോടതി വിധിച്ചത്. ചെക്ക് മടങ്ങിയതിന്റെ പേരിൽ ജാസ് ടൂറിസം കമ്പനിയുടെ മാനേജിങ് പാർട്നർ ഹസൻ അബ്ദുള്ള അൽ മർസൂഖി നൽകിയ കേസിലാണ് വിധി വന്നത്. ശിക്ഷ നടപ്പാക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിടികിട്ടാപ്പുള്ളിയെന്ന വിശേഷണമാണ് പ്രോസിക്യുഷൻ ശ്രീജിത്തിന് നൽകിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് കടന്ന് കടഞ്ഞ ശ്രീജിത്തിനെ ഇന്റർപോളിന്റെ സഹായത്തോടെ തിരിച്ച് ദുബായിലെത്തിക്കാൻ വാദിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പുവച്ചിട്ടുണ്ട്. ഈ സാധ്യത മുതലെടുത്ത് ശ്രീജിത്തിനെ ഇന്റർപോൾ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമവും അനുകൂല വിധി സമ്പാധിച്ച ഹസൻ അബ്ദുള്ള അൽ മർസൂഖിയും ഇടനിലക്കാരൻ രാകുൽ കൃഷ്ണയും ശ്രമിക്കുന്നുണ്ട്.

മകൻ ശ്രീജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി നേരിടട്ടെയെന്ന് ചവറ എംഎൽഎ വിജയൻപിള്ള. മകൻ 11 കോടിയുടെ വായ്പ തിരിച്ചടയ്ക്കാൻ ഉണ്ടെന്ന പരാതി അവിശ്വസനീയമാണ്. പ്രശ്നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാൽ അച്ഛൻ ഇടപെടേണ്ട എന്നാണ് പറഞ്ഞതെന്നും രാകുൽ കൃഷ്ണയുമായി ബന്ധപ്പെട്ടവർ ഒരു തവണ തന്നെ വന്നു കണ്ടിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും നിയമപരമായി വിഷയത്തെ മകൻ നേരിടുമെന്നും വിജയൻപിള്ള പറഞ്ഞു.

മകനെതിരായ ആരോപണം കോടതിയിൽ തെളിയട്ടെയെന്ന് പറഞ്ഞ വിജയൻപിള്ള, തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ കൈപ്പറ്റിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പത്ത് കോടി രൂപയുടെ വണ്ടിച്ചെക്ക് നൽകി ശ്രീജിത്ത് കബളിപ്പിച്ചെന്ന ജാസ് ടൂറിസം കമ്ബനിയുടെ പരാതിയിലാണ് വിജയൻപിള്ള എംഎൽഎയുടെ മകൻ ശ്രീജിത്തിനെ ദുബായ് കോടതി രണ്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.

ജാസ് ടൂറിസം കമ്ബനിയുടെ ഉടമയായിരുന്ന രാഹുൽ കൃഷ്ണയുടെ പരാതിയിലാണ് ശ്രീജിത്തിന് തടവുശിക്ഷ ലഭിച്ചത്. 11 കോടിയുടെ ചെക്ക് മതിയായ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയെന്ന് കാണിച്ചാണ് മലയാളി വ്യവസായി രാഹുൽ കൃഷ്ണ പരാതി നൽകിയത്. എന്നാൽ ജാസ് ടൂറിസത്തിന്റെ പാർട്ട്ണറായ രാഹുൽ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നാണ് ശ്രീജിത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം, തന്റെ വാദം കേൾക്കാതെയാണ് ശിക്ഷവിധിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. ഇക്കാര്യം ദുബായ് കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രീജിത്തിന്റെ ശ്രമം. 2017 മെയ് 25 നാണ് ശ്രീജിത്തിന് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. അതിന് മുൻപേ ഇയാൾ ദുബായിൽനിന്ന് മടങ്ങിയെന്നാണ് വാദം. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP