ചെരുപ്പ് തുന്നിക്കിട്ടുന്നതും കടം വാങ്ങിയതും ചേർത്ത് നാല് ലക്ഷം നൽകിയത് സ്വന്തം വീട് സ്വപ്നം കണ്ട്; വീടും സ്ഥലവും നൽകാമെന്ന് വാഗ്ദാനം ചെയ്ത മാരാമുറ്റം സ്വദേശി അഞ്ച് വർഷം കാത്തിരുന്നിട്ടും ചെറുവിരലനക്കിയില്ല; കുറിപ്പെഴുതി വച്ച് ജീവനൊടുക്കി യുവാവ്; അന്വേഷണവുമായി പെരുമ്പടപ്പ് പൊലീസ്
ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറം പെരുമ്പടപ്പ് അയിരൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെരുമ്പടപ്പ് പൊലീസിന്റെ അന്വേഷണം. ആത്മഹത്യാക്കുറിപ്പിനെ തുടർന്നാണ് നടപടി. വീടും സ്ഥലവും നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷം തട്ടിയെടുത്തതായാണ് മരണക്കുറിപ്പിൽ പറയുന്നത്. ചെരുപ്പ് തുന്നി കിട്ടുന്ന തുകയും കടം വാങ്ങിയുമാണ് അയിരൂർ സ്വദേശിയായ ഷാജു പുറങ്ങ് മാരാമുറ്റം സ്വദേശിക്ക് നാലുലക്ഷം രൂപ നൽകിയത്. സ്ഥലവും വീടും നൽകാമെന്ന് പറഞ്ഞ ഉറപ്പിലായിരുന്നു പണം നൽകിയത്. എന്നാൽ വർഷം അഞ്ച് കഴിഞ്ഞിട്ടും വീട് പോയിട്ട് സ്ഥലം പോലും നൽകിയില്ലെന്നും കുറിപ്പിൽ പറയുന്നു. പ്ലസ് വണിന് പഠിക്കുന്ന മകളുമുണ്ട് ഷാജുവിന്.
പുറങ്ങിലെ ചെറിയ കടയിൽ ചെരിപ്പ് റിപ്പയറിംഗിന്റെ ജോലി ചെയ്യുകയായിരുന്നു ഷാജു. പന്ത്രണ്ട് വർഷമായി താമസിക്കുന്ന പുറങ്ങിലെ വാടക ക്വാർട്ടേഴ്സ് വിൽക്കുകയാണന്നും അതിനാൽ ഒഴിഞ്ഞ് തരണമെന്നും ഉടമ ആവശ്യപ്പെടുകയും പകരമായി വേറെ സ്ഥലം ശരിയാക്കി തരാമെന്നും പതിനാല് ലക്ഷം നൽകുകയാണങ്കിൽ സ്വന്തമായി വീടും സ്ഥലവും നൽകാമെന്നായിരുന്നു വാഗ്ദാനം. സ്വന്തം വീടെന്ന സ്വപ്നം കണ്ട ഷാജു പല വിധേനയും ഒപ്പിച്ച് 4 ലക്ഷം ആദ്യം നൽകി. ബാക്കി തുക നൽകാൻ സാധിച്ചില്ലെന്ന് ഷാജു മരണക്കുറിപ്പിൽ പറയുന്നു. നാല് ലക്ഷത്തിന് മൂന്ന് സെന്റ് സ്ഥലവും വീടും നൽകാമെന്ന് മാരാമുറ്റം സ്വദേശി ഉറപ്പ് നൽകിയങ്കിലും വർഷം അഞ്ച് കഴിഞ്ഞിട്ടും തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് മരണക്കുറിപ്പിൽ വ്യക്തമാക്കുന്നത്. പൊലീസും സ്പീക്കറും ഇടപ്പെട്ട് തന്റെ കുടുംബത്തിന് 10 ലക്ഷം വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 29നാണ് ഷാജു ആത്മഹത്യചെയ്തത്. സംഭവത്തെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ആത്മഹത്യാകുറിപ്പിൽ വലിയ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്. സിഐ ബിജുവിന്റേയും, എസ്ഐ സി.സുരേഷിന്റെയും നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനുപുറമെ ആരോപണ വിധേയനായ മണമ്മൽ അബ്ദുൽ കാദറിനെയും ചോദ്യംചെയ്തു. സ്ഥലം നൽകാമെന്ന് പറഞ്ഞ് മുഴുവൻ പണവും നൽകാതിരിക്കുകയും, നിരവധിപേരിൽ നിന്നും വൻതോതിൽ കടംവാങ്ങിയ അവസ്ഥയിലായിരുന്നു ഷാജുവെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്നും എസ്ഐ സുരേഷ് പറഞ്ഞു. നൽകിയ പണത്തിനുള്ള മൂന്നുസെന്റ് ഭൂമി ഇവർക്ക് മണമ്മൽ അബ്ദുൽ കാദർ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
'പെരുംമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ അവർകൾക്ക് ഞാൻ ഷാജു - അതിയാടത്തൽ നാരായണൻ മകൻ ഷാജു' എന്ന തലക്കെട്ടിലാണ് ആത്മഹത്യാകുറിപ്പ് തെയ്യാറാക്കി ഷാജു ആത്മഹത്യചെയ്തത്. ആത്മഹത്യാകുറിപ്പിന്റെ പൂർണ രൂപം താഴെ:
പെരുംമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ അവർകൾക്ക് ഞാൻ ഷാജു -
അതിയാടത്തൽ നാരായണൻ മകൻ ഷാജു- അയിന്ദ്രർ ബോധിപ്പിക്കുന്നത്
ഞാനും മണമ്മൽ അബ്ദുൽ കാദർ 9846334424 ഞങ്ങൾ തമ്മിൽ ഒരു ഇടപാടുണ്ട്. കുറച്ച് പഴക്കം ഉണ്ട്. ഞാൻ ഇവിടെ കട തുടങ്ങി. ഒരു 15കൊല്ലമായി. എന്റെ മകൾ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇവിടെ ക്വാട്ടേസിൽ വന്നതാണ് ഞങ്ങൾ. ഇപ്പോൾ മകൾ പ്ലസ് വണിന്് പഠിക്കുന്നു. അതിനിടയ്ക്ക് ഈ ക്വാട്ടേഴ്സ് വേറെ ആൾക്ക് വിൽക്കുന്നു. അപ്പോൾ ഇവിടെയുള്ളവരോട് മാറാൻ പറഞ്ഞു. എന്നോട് പറഞ്ഞു മാരാമുറ്റം പുറങ്ങ് കാവ് അമ്പലത്തിനടുത്ത് ഒരു സ്ഥലം എടുക്കാൻ പറ്റുമെങ്കിൽഎടുത്തോളാൻ പറഞ്ഞു.അതു പ്രകാരം ഞാൻ 3ലക്ഷം രൂപ കൊടുത്തു അങ്ങോട്ട് മാറി താമസിച്ചു. എനിക്ക് ഒരു കുറി ഉണ്ടായിരുന്നു.
തൃശൂർ പൂരം കുറി 10 ലക്ഷം രൂപയുടെ. അത് കിട്ടിയാൽ ബാക്കി പൈസ കൊടുക്കാം എന്ന്ഞാൻ പറഞ്ഞു. എകദേശം ഒരു 14 ലക്ഷം രൂപക്ക് ആ വീടും സ്ഥലവും എനിക്ക് തരാം എന്നാണ് പറഞ്ഞത് നിർഭാഗ്യവശാൽ ആകുറി എനിക്ക് കിട്ടിയില്ലാ. ഇപ്പോഴും ആ കുറി കിട്ടിയിട്ടില്ല. അങ്ങനെ അവിടെ രണ്ട് കൊല്ലത്തിലധികം അവിടെ താമസിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു പൈസക്ക് ആവിശ്യം . ഈ വീടും സ്ഥലവും കൊടുത്ത് അതിന്റെഅടുത്ത് 3സെന്റ് സ്ഥലം എനിക്ക് തരാം അവിടെ വീടും വെച്ച് തരാം. അത് വരെ പണ്ട് താമസിച്ച കോട്ടേഴ്സ് അവിടെക്ക് തന്നെ മാറിതാമസിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു - എനിക്ക് കൊഴപ്പം ഒന്നും ഇല്ല. അദ്ദേഹം പറഞ്ഞു തൽക്കാലം ഒരു 4മാസം അതിനുള്ളിൽ അവിടെ വീട് ഉണ്ടാക്കി തരാം മെന്ന് പറഞ്ഞു. അത് വരെ തൽക്കാലം കോർട്ടേഴ്സിൽ താമസിക്കാൻ. വാടക അദ്ദേഹം കൊടുക്കാം. എന്ന് പറഞ്ഞു. ഇതു വരെ വാടക അദ്ദേഹം കൊടുക്കുന്നുണ്ട്. 4മാസം എന്ന് പറഞ്ഞിട്ട് ഇപ്പോൾ 5 കൊല്ലമായി. ഇതുവരെ ആസ്ഥലം ഒന്ന് റയ്ക്ക് പോലും ചെയ്ത്തന്നിട്ടില്ല... ഇതിലിടയ്ക്ക് ഞാൻ പല കുറികളും വിളിച്ച് അദ്ദേഹത്തിന് 4-5ലക്ഷം രൂപയോളം കൊടുത്തു. 2012 മുതൽ ഇപ്പോൾ2019 ആയി മേൽ പറഞ്ഞ കാര്യങ്ങൾ ഒന്നു തന്നെ ഇത് വരെ ശരിയാക്കിതന്നില്ല.ഞാൻ ആണെങ്കിൽ ആകെ കടത്തിലും ആയി
സുരേഷ് മാമ്പ്രയുടെ കുറി , ദിനേശന്റെ കുറി , കല്ലൂർ സൂര്യന്റെ കുറിഎന്നിങ്ങനെ പല കുറികളും വിളിച്ച്, ആണ്. ഞാൻ ഇദ്ദേഹത്തിന്
പൈസ കൊടുത്തിട്ടുള്ളത്
ഞാൻ ഇവിടെ കടവത്ത് ചെരുപ്പ് തുന്നുന്ന ഒരു കടയാണ് ഉള്ളത്. അതിൽ നിന്ന് കിട്ടുന്ന വക്കുധനം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.
ഞാൻ എന്ത് ചെയ്യും- 45 ലക്ഷം രൂപ അദ്ദേഹത്തിന്റെ കയ്യിലും ആയി. എന്ന് ചോദിച്ചാലും നാളെ ശരിയാക്കാം. അടുത്ത ആഴ്ച ശരിയാക്കാം
എന്ന് പറയും. പണിക്കർ പ്രകാശൻ സാമുകിയാണ്. ഈ കാര്യങ്ങൾ എന്റെ കടയിൽ വെച്ച് നടത്തുന്നത്. കൊല്ലം മുമ്പ്
14ലക്ഷം രൂപയ്ക്ക് എനിക്ക് തരാം എന്ന് പഞ്ഞ സ്ഥലം പൊറത്തുകൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അതിനടുത്ത് 3 സെന്റ് സ്ഥലം
അതിൽ ഒരു വീട് വെച്ച് തരാം എന്ന് പറഞ്ഞു. ആ സ്ഥലം കൊടുത്തത്. 22 ലക്ഷം രൂപയ്ക്ക്. ഞാൻ പറഞ്ഞു എനിക്ക് ലാഭം വേണ്ട. ആ 3സെന്റ്
സ്ഥലത്ത് വീട് ഉണ്ടാക്കിതന്നാൽ മതി എന്ന് പറഞ്ഞു. ഇപ്പോൾ വീടു ഇല്ല സ്ഥലവും ഇല്ല. ഞാൻ കടം കേറി മുടിഞ്ഞു. ഈ കടം വീട്ടാൻ
ഞാൻ ഇപ്പോൾ നട്ടം തിരിയുന്നു. ഈ വീട്ടിൽ ഉള്ള എന്റെ ഭാര്യയുടെയും മക്കളുടെയും സകല പണ്ടങ്ങൾ പണയം വെച്ചും
പലിശയടച്ചും കഴിയുന്നു. അതിന് പുറമെ കുറെ പെസ് പലിശക്ക് എടുത്തിട്ടുണ്ട്. ഇനി എനിക്ക് ജീവിച്ച് പോവാൻ പറ്റില്ല. അതു കൊണ്ട് ഞാൻ
എന്റെ ജീവിതം അവസാനിപ്പിക്കുന്നു. അതിന് ഉത്തരവാദി പുറങ്ങ് മാരാമുറ്റം മണമിൽ അബ്ദുൽ കാദർ ആണ്. അത്
ആസ്ഥലം വിറ്റ വക ലാഭം കൂടി എനിക്ക് 10 ലക്ഷം രൂപ മണമിൽ അബ്ദുൽ കാദർക്ക് തരണം. അത് നാട്ടുകാരും പെരുംമ്പടപ്പ്
പൊലീസ് - പൊന്നാനി സർക്കിൾ ഇൻസ്പെകടർ -എംഎൽഎ ശ്രീരമക്യഷ്ണൻ അവർകൾ എല്ലാവരും കൂടി എന്റെ
കുടുംബത്തിന് വാങ്ങി കൊടുക്കണം. എന്റെ ഭാര്യയും കുട്ടികൾക്ക് ജീവിക്കട്ടെ.... അവർ വഴിയാധാരമാവരുത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍