ആദ്യം 37 രൂപ പറഞ്ഞ് ആക്ഷേപിച്ചു; പ്രതിഷേധിച്ചപ്പോൾ 150 ആക്കി; ഒടുവിൽ 200ന് സമ്മതിച്ചു; കർഷകർ ഒരുമിച്ചപ്പോൾ സർക്കാർ മുട്ടു മടക്കി; ആശങ്ക വേണ്ടെന്നും മനുഷ്യരിലേക്ക് പകരുന്ന വെറസുകൾ ഇല്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി പ്രതിരോധത്തിനായി രണ്ട് ലക്ഷം താറാവുകളെയാണ് കൊല്ലേണ്ടത്. എളുപ്പത്തിൽ സാധിക്കുമെന്നാണ് സർക്കാർ കരുതിയത്. രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ താറാവുകളെ കൊല്ലാൻ പ്രത്യേക സംഘവുമെത്തി. പക്ഷിപ്പനി മനുഷ്യരിലെത്തിയാലുള്ള ഭീതിയിൽ കർഷകർ വഴങ്ങുമെന്ന് തന്നെയാണ് കരുതിയത്. എന്നാൽ കൊല്ലാൻ വന്നവരോട് കർഷകർ ചോദിച്ചു. താറാവിലെ തരാം. പക്ഷേ എത്രരൂപ ഒന്നിന് കിട്ടും. 37 രൂപയെന്നായിരുന്നു മറുപടി. ഇതു കേട്ടതോടെ കർഷകർ തിരിച്ചു പറഞ്ഞു. ഞങ്ങളുടെ താറാവിന് പക്ഷിപ്പനിയൊന്നുമല്ല. അതുകൊണ്ട് ആരും അതിനെ കൊല്ലേണ്ടെന്നും.
ഇതോടെ ചർച്ച ചൂടുപിടിച്ചു. മുഖ്യന്ത്രി ഉമൻചാണ്ടി ഉന്നതതല യോഗം വിളിച്ചു. താറാവിനെ എല്ലാം കൊല്ലണമെന്ന് തീരുമാനവുമെടുത്തു. താറാവ് ഒന്നിന് 150 രൂപയും കുഞ്ഞിന് 70 രൂപയും നൽകാമെന്ന് പ്രഖ്യാപിച്ചു. പക്ഷേ കർഷകർ വഴങ്ങിയില്ല. അവർ ഒന്നിച്ചു നിന്നു. ദേശീയ പാത ഉപരോധിച്ചു. തങ്ങളുടെ വിയർപ്പിന് മതിയായ നഷ്ടപരിഹാരം നൽകാതെ ഒന്നും നടക്കില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് സ്ഥലത്ത് എത്തി. പ്രശ്നങ്ങൾ മനസ്സിലാക്കി. കർഷകരുടെ എതിർപ്പിന്റെ കാഠിന്യവും മനസ്സിലായി. ഇതോടെ സർക്കാർ വഴങ്ങി.
മന്ത്രിസഭായോഗം നഷ്ടപരിഹാര തുക ഉയർത്തി. ഒരു താറാവിന് 200 രൂപ നൽകും. കുഞ്ഞു താറാവിന് 1500 രൂപയും. രണ്ട് മാസത്തിൽ താഴെയുള്ളതിനാണ് 100 രൂപ നൽകുക. ഇതോടെ പക്ഷിപ്പനി മൂലം താറാവ് കർഷകർ വലിയ പ്രതിസന്ധിയിലാകില്ലെന്നും ഉറപ്പായി. ഇനി താറാവുകളെ കൊല്ലാൻ കർഷകർ സമ്മതിക്കും. രോഗത്തിന്റെ ഭീതി ഉയർത്തി തുച്ഛമായ നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കത്തെയാണ് കുട്ടനാട്ടിലെ താറാവ് കർഷകർ ഒരുമിച്ച് നിന്ന് എതിർത്ത് തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ പക്ഷിപ്പനിയെന്ന നിലപാടിനെ പോലും അവർ ചോദ്യം ചെയ്തു. അങ്ങനെ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് മുട്ട് മടക്കേണ്ടിയും വന്നു.
ജനപ്രതിനിധികൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിച്ചു. മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ ആശങ്കയ്ക്ക് വകയില്ല. എന്നാൽ അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സ്ഥിതിഗതികഗൾ നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകൾ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഒൻപത് ദിവസത്തേക്കുള്ള കരുതൽ മരുന്ന് ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പക്ഷിപ്പനി നേരിടുന്നതിന് സംസ്ഥാന സർക്കാർ രണ്ടു കോടിരൂപയും അനുവദിച്ചു. പക്ഷിപ്പനി നേരിടുന്നതിന് രാജസ്ഥാനിൽ നിന്ന് മരുന്നുകൾ എത്തിക്കുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എച്ച് 1 എൻ 1 രോഗത്തിന് നൽകുന്ന മരുന്നുകളാണ് എത്തിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പത്ത് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചത്തപക്ഷികളെ കുഴിച്ചിടുവാൻ പാടില്ലെന്നും കത്തിച്ചുകളയണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശവും നൽകി. പക്ഷിപ്പനി നേരിടുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടാനും തീരുമാനമായി. ഇതു സംബന്ധിച്ച് വിശദമായ കത്ത് സംസ്ഥാനം കേന്ദ്രത്തിന് അയച്ചു.
ഇതിനിടെ ആലപ്പുഴ പുറക്കാട് പഞ്ചായത്തിൽ താറാവുകളെ കൊല്ലുവാനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് താറാവുകളെ കൊല്ലുന്നത്. നഷ്ടപരിഹാര തുകയിൽ സർക്കാർ വ്യക്തവരുത്തിയതോടെയാണ് ഇത്. നാട്ടുകാരും ഇതുമായി സഹകരിക്കുന്നുണ്ട്. അതിനിടെ പക്ഷിപ്പനിയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ മൂന്നംഗ് കേന്ദ്ര സംഘവും ആലപ്പുഴയിലെത്തു. സ്ഥിതി അതീവ ഗൗരവമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്.
അതിനിടെ പക്ഷിപ്പനി ബാധിച്ച മേഖലകളിൽ ജനങ്ങൾക്കും പനി ബാധിച്ചതായി ആശങ്കയുണ്ട്. ആലപ്പുഴ ജില്ലയിലെ പുറക്കാട്, ഇല്ലിച്ചിറ മേഖലയിൽ നിന്ന് രണ്ട് കുടുംബങ്ങളിലെ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുടുംബങ്ങളിലെയും മൂന്നും നാലും പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പക്ഷിപ്പനി ഭീതിയെ തുടർന്ന് കുട്ടനാട്, ആമ്പലപ്പുഴ, താലൂക്കുകളിലെ വിവിധ ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ ക്രമാതീതമായ വർധനുമുണ്ട്.
പക്ഷിപ്പനി ഭീതി പടർന്നതോടെ ജനങ്ങൾ കൂട്ടമായി ആശുപത്രിയിൽ എത്തുകയാണ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങളാണ് വരുന്നവരിൽ കൂടുതൽ പേർക്കും ഉള്ളത്. ഇത്തരം രോഗലക്ഷണങ്ങളുമായി വരുന്നവരുടെ കണക്കെടുപ്പ് ആരോഗ്യവകുപ്പ് ആരംഭിച്ചു. രോഗ ലക്ഷണം, രോഗിയുടെ വിവരം, രോഗി താമസിക്കുന്ന പ്രദേശത്തിന്റെ വിവരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക രജിസ്റ്റർ എഴുതി തയാറാക്കി സൂക്ഷിക്കാൻ ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നിർദ്ദേശം നൽകി.
പക്ഷിപ്പി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗനിയന്ത്രണ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആലപ്പുഴ കളക്റ്റ്രേറ്റ്, ജില്ലാ മൃഗസംരക്ഷണ ഓഫീസ് എന്നിവിടങ്ങളിൽ കൺട്രോൾ റൂമും ജില്ലാ മെഡിക്കൽ ഓഫീസിൽ ഹെൽപ്പ് ഡെസ്കും തുടങ്ങി. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. ഹെൽപ്പ് ഡസ്ക് ഫോൺ: 0477 2251650, 9446075229. കളക് ട്രേറ്റ് കൺട്രോൾ റൂം: 0477 2238630 ജില്ലാ മൃഗസംരക്ഷണ ഓഫീസ് കൺട്രോൾ റൂം : 0477 2252635/2252636.
പത്തനംതിട്ട കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ സെല്ലിന്റെ കൺട്രോൾ റൂമിൽ 1077 എന്ന ടോൾ ഫ്രീ നമ്പരിൽ പക്ഷിപ്പനി സംബന്ധിച്ച അടിയന്തിര വിവരങ്ങൾ അറിയിക്കാം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു-ഫോൺ മ്പർ 04692617991.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍