കഞ്ഞിപിഴിഞ്ഞ ഖദറുമിട്ട് തട്ടിപ്പ് പതിവാക്കിയ മുഹമ്മദ് മർദനക്കേസിലും പ്രതി; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് കൈ നനയാതെ മീൻപിടിക്കാൻ തുനിഞ്ഞ യുവാക്കളെ: തട്ടിപ്പും വെട്ടിപ്പും പതിവാക്കിയ കെപിസിസി അംഗത്തിന്റെ കഥയിങ്ങനെ
എം പി റാഫി
തൃശൂർ: ബിവറേജ് കോർപറേഷനിൽ ജോലി തരപ്പെടുത്തുന്നതിനായി ഓരോ ലക്ഷം രൂപ വീതം നൽകിയ മൂന്ന് ചെറുപ്പക്കാർ വർഷം ഒമ്പത് കഴിഞ്ഞിട്ടും നീതിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ്. നൽകിയ പണമോ വാഗ്ദാനം ചെയ്ത ജോലിയോ ഇവർക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. 2005 ൽ ബിവറേജസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണവുമായി മുങ്ങിയ കോൺഗ്രസ് നേതാവും മുൻ കെപിസിസി അംഗവുമായിരുന്ന ആൾ പൊങ്ങിയത് വർഷങ്ങൾ കഴിഞ്ഞായിരുന്നു. ഒരു തവണ കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങിയ ഇദ്ദേഹത്തെ പൊലീസ് പിന്നീട് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചെങ്കിലും യാതൊരു പിടിയും കിട്ടിയില്ല. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നേതാവിനെ പൊലീസ് കയ്യോടെ പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും മൂന്ന് ലക്ഷം രൂപ അടിച്ചുമാറ്റിയ മുൻ കെപിസിസി അംഗംത്തിന്റെ തട്ടിപ്പിന്റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്:
2005ൽ യു.ഡി.എഫ് സർക്കാറിന്റെ ഭരണകാലം. അന്ന് മലപ്പുറം ഡിസിസി സെക്രട്ടറിയായിരുന്നു അരീക്കോട്ടുകാരനായ തച്ചണ്ണ മുത്തേടത്ത് പാറയ്ക്കൽ വീട്ടിൽ എം പി മുഹമ്മദ്. മുഹമ്മദിന്റെ ബിസിനസ് ഇടപാടുകാരനും സാമ്പത്തിക ഇടനിലക്കാരനുമാണ് തൃശൂർ കേച്ചേരി സ്വദേശി രവി. കോൺഗ്രസ് നേതാവും മന്ത്രിസഭയിൽ പിടിപാടുമുള്ള എംപി മൂഹമ്മദിന്റെ തട്ടിപ്പുകളിലെ ഇടനിലക്കാരൻ കൂടിയാണ് രവി. രവി മുഖേനയായിരുന്നു തൃശൂർ കൂർക്കഞ്ചേരി വടൂകര സ്വദേശിയായ പുളിപ്പറമ്പിൽ വീട്ടിൽ ജിലേഷിനെയും കൂട്ടുകാരായ ജിഷാദ,് സാലിഷ് എന്നിവരെയും മലപ്പുറത്തുള്ള കോൺഗ്രസ് നേതാവിന് പരിചയപ്പെടുത്തുന്നത്. ബിവറേജസിൽ ഒരു ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു ഈ ചെറുപ്പക്കാരുടെ അടുത്ത് തന്റെ സുഹൃത്തുമായി രവി ആദ്യം എത്തിയത്. നേതാവിനെ നേരിൽ കണ്ടാൽ കാര്യം ശരിയാകുമെന്നും അദ്ദേഹം ഒരുപാട് പേർക്ക് ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും രവി ചെറുപ്പക്കാരെ ധരിപ്പിച്ചു.
പഠനം കഴിഞ്ഞ് ജോലിയൊന്നും ശരിയാകാതെ അലഞ്ഞു നടന്നിരുന്ന സമയത്ത് യുവാക്കളുടെ മുന്നിൽ തുറന്നിട്ട മോഹകൊട്ടാരമായിരുന്നു രവിയുടെ വാഗ്ദാനം. തൊട്ടടുത്ത ദിവസം തന്നെ രവിയോടൊപ്പം അവർ മലപ്പുറത്തേക്ക് വണ്ടി കയറി. ഡിസിസി സെക്രട്ടറി എം പി മുഹമ്മദിനെ കാണാനായി അരീക്കോട്ടെ വീട്ടിലെത്തി. കാര്യം സംസാരിച്ചുറപ്പിച്ചെങ്കിലും അന്ന് തുക കൈമാറ്റം നടന്നില്ല. ഒരു ദിവസം തൃശൂരിലേക്ക് വിളിപ്പിക്കാം അന്ന് തുക കൊണ്ടു വന്നാൽ മതിയെന്നായിരുന്നു നേതാവ് നിർദ്ദേശം നൽകിയത്. കടം വാങ്ങിയും പലിശക്കെടുത്തും സ്വർണം വിറ്റുമെല്ലാം അവർ പണം സ്വരൂപിക്കുന്ന നെട്ടോട്ടത്തിലായിരുന്നു.
ഏതാനും ദിവസത്തിനുള്ളിൽ തന്നെ തൃശൂർ എലൈറ്റ് ലോഡ്ജിലേക്ക് മൂന്ന് ചെറുപ്പക്കാരെയും വിളിപ്പിച്ചു. കോൺഗ്രസ് നേതാവ് എം പി മുഹമ്മദും കൂടെ മൂന്ന് സൂഹൃത്തുക്കളും പിന്നെ ഇടനിലക്കാരൻ രവിയുമാണ് ഇവർ ചെന്നപ്പോൾ അവിടെയെയുണ്ടായിരുന്നത്. പറഞ്ഞുറപ്പിച്ചത് പ്രകാരം മൂന്ന് ചെറുപ്പക്കാരും ഓരോ ലക്ഷം രൂപ വീതം നേതാവിന്റെ കൈകളിലേക്ക് നീട്ടി. തുകയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒരു ഫോട്ടോയും അദ്ദേഹത്തെ ഏൽപ്പിച്ചു. അടുത്ത മാസം 15ന് മുമ്പായി ജോലിയിൽ എടുത്തതിന്റെ മെമോ വീട്ടിൽ വരും, ഇതനുസരിച്ച് നിങ്ങൾക്ക് തൃശൂരിലെ ബിവറേജസിൽ തന്നെ ജോലി തുടങ്ങാമെന്നും ഉറപ്പു നൽകിയ ശേഷമായിരുന്നു അന്ന് എലൈറ്റ് ലോഡ്ജിൽ നിന്നും അവർ പിരിഞ്ഞത്.
രണ്ട് മാസം കഴിഞ്ഞ് മെമോയുമില്ല ജോലിയുമില്ലെന്നായപ്പോൾ പല തവണ ഇടനിലക്കാരൻ രവിയേയും ഡിസിസി സെക്രട്ടറി മുഹമ്മദിനെയും യുവാക്കൾ നേരിൽ ചെന്ന് കണ്ടു. ഓരോ തവണ പോകുമ്പോഴും അടുത്തമാസം എന്ന് പറഞ്ഞ് മാസങ്ങൾ നിരവധി കടന്നുപോയി. ജോലി വേണ്ട പണം തിരികെ തന്നാൽ മതിയെന്ന് ആവശ്യപ്പെട്ടപ്പോൾ പിന്നെ നേതാവ് മുങ്ങാൻ തുടങ്ങി. ഒരു വർഷത്തിനുള്ളിൽ നിരവധി തവണ ഇവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മൂന്നു പേരും ചേർന്ന് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയും കോൺഗ്രസ് നേതാവ് മുഹമ്മദ് ഒന്നാം പ്രതിയും ഇടനിലക്കാരൻ രവി രണ്ടാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണവും തുടങ്ങി.
തൃശൂർ ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണൻ, സിഐ ഷാഹുൽ ഹമീദ് തുടങ്ങിയ ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കേസ് കോടതിയിൽ എത്തിയപ്പോൾ പലതവണ പ്രതികളെ വിളിച്ചെങ്കിലും ഇവർ ഹാജരാവാതെ മുങ്ങി നടന്നു. രണ്ടു വർഷത്തിനു ശേഷം ഒരു തവണ കോടതിയിൽ എത്തി ജാമ്യമെടുത്ത് പോയ ഇയാൾ പിന്നീട് വർഷങ്ങളായി മുങ്ങി നടക്കുകയായിരുന്നു. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച അരീക്കോട് നിവാസികളായ പലരുടെയും വിവരത്തെ തുടർന്ന് തൃശൂർ ഈസ്റ്റ് എസ്.ഐ ലാൽ കുമാറിന്റെ നേതൃത്വത്തിൽ മൂഹമ്മദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഒമ്പത് വർഷത്തിനിടയിൽ ഡിസിസിയിൽ നിന്നും കെപിസിസി അംഗം വരെയായ എംപി മുഹമ്മദ് എന്ന കോൺഗ്രസ് നേതാവിനെ പതുക്കെ കോൺഗ്രസുകാരും കൈവിട്ടു തുടങ്ങി. ഇപ്പോൾ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിലൊന്നും മുഹമ്മദില്ല. ഇതിനിടയിൽ വിവിധങ്ങളായ കോടതികളിൽ വേറെയും കേസുകൾ. വഖ്ഫ് ബോർഡ് അംഗത്തെ മർദ്ധിച്ച കേസിലും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിയെടുത്ത തുക തിരിച്ചു ലഭിക്കാതെ നീതിക്കായി കാത്തിരിക്കുകയാണ് ഇന്നും തൃശൂരിലെ മൂന്ന് യൂവാക്കൾ. കൈ നനയാതെ മീൻ പിടിക്കാൻ ആഗ്രഹിക്കുന്ന ഓരോ യുവാക്കൾക്കും ഇതൊരു പാഠമാണ്, രാഷ്ട്രീയ പ്രവർത്തനം ബിസിനസായി കണ്ട് കീശ വീർപ്പിക്കുന്ന കള്ളനാണയങ്ങളെ സമൂഹം തിരിച്ചറിയേണ്ടത് അനിവാര്യവുമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍