വിദേശ ഭാഷ പഠിപ്പിക്കാൻ പണം കളയരുതെന്ന് പറഞ്ഞ് ജിജി തോംസൺ; മതതാൽപ്പര്യം സർക്കാർ ചെലവിൽ വേണ്ടെന്ന് കെഎം എബ്രഹാം' അറബിക് സർവ്വകലാശാലയ്ക്ക് എതിരു നിന്ന് ഐഎഎസ് ഉദ്യോഗസ്ഥർ വർഗ്ഗീയ വാദികൾ എന്നാരോപിച്ച് അബ്ദുറബ്ബ്; സർക്കാരിന് നാണക്കേടുമായി മന്ത്രിസഭാ യോഗ രേഖ പുറത്ത്
തിരുവനന്തപുരം: കേരളത്തിൽ രാജ്യാന്തര അറബിക് സർവകലാശാല സ്ഥാപിക്കുന്നത് നടപടിക്രമം പാലിച്ചുവേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം എന്നിവർക്കെതിരേ രൂക്ഷ വിമർശനങ്ങളുള്ള കുറിപ്പ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് മന്ത്രിസഭായോഗത്തിൽ സമർപ്പിച്ചു. ഈ കുറിപ്പും മറ്റ് രേഖകളുമാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിലെ കരട് മന്ത്രിസഭാ കുറിപ്പ് അംഗീകാരത്തിനായി 2016 ജനുവരി 11ന് എത്തിക്കണമെന്നു വിദ്യാഭ്യാസമന്ത്രി നിർദേശിക്കുന്നു. (ഫയൽ നം. 7786/ബി2/14/ ഉന്നത വിദ്യാഭ്യാസ വകുപ്പ്.) മലയാളം സർവകലാശാലയ്ക്കുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നുവെന്ന് ആരോപിക്കുന്ന മന്ത്രി അബ്ദുറബ് സംസ്കൃതം, സുറിയാനി, ലത്തീൻ, അരാമിക് എന്നിവയെ മൃതഭാഷകളായി വിശേഷിപ്പിക്കുന്നു.
കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിച്ചാൽ വിദേശത്തുനിന്ന് വൻതോതിലുള്ള ധനസഹായം ലഭിക്കുമെന്നു പറഞ്ഞ മന്ത്രി അറബിക് സർവകലാശാലയെ സൗദ്യ അറേബ്യയിലെ കിങ് അബ്ദുൾ അസീസ് സർവകലാശാലയുമായും മദീന സർവകലാശാലയുമായും താരതമ്യപ്പെടുത്തുകയും ചെയ്തു. ധനവകുപ്പ് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും ലോപമില്ലാതെ പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികളുള്ള സ്പെഷൽ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ അറബിക് സർവകലാശാലയ്ക്കുവേണ്ടി പണം ചെലവഴിക്കാൻ കഴിയില്ലെന്നു ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറയുന്നത് ഏതു സമൂഹത്തെ സന്തോഷിപ്പിക്കാനാണെന്നു മന്ത്രി അബ്ദുറബ് ചോദിക്കുന്നു.
ഭരണഘടനയിൽ പരാമർശിക്കപ്പെടാത്ത അറബി ഭാഷയ്ക്കുവേണ്ടി സർവകലാശാല തുടങ്ങുന്നത് അബദ്ധമാകുമെന്നു മന്ത്രിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ മറുപടി നൽകിയത്. ഒരു വിദേശഭാഷയ്ക്കുവേണ്ടിമാത്രം കേരളത്തിൽ സർവകലാശാല തുടങ്ങുന്നത് അഭികാമ്യമല്ല. സംസ്കൃതത്തിന്റെ വളർച്ചയ്ക്കുവേണ്ടി രൂപം നൽകിയ സംസ്കൃത സർവകലാശാല പോലും പൂർണമായും പരാജയപ്പെട്ടു. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ചൈനീസ് ഉൾപ്പെടെ വിവിധ വിദേശഭാഷകൾ പഠിപ്പിക്കാനായി ഒരു സർവകലാശാല തുടങ്ങുന്നതാകും അഭികാമ്യം അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാഷ, മതം, ജാതി, സംസ്കാരം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ധ്രുവീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മന്ത്രിസഭായോഗത്തിൽ ഹാജരാക്കിയ കുറിപ്പിൽ രേഖപ്പെടുത്തിയത്. ഈ ലക്ഷ്യം മുൻനിർത്തി അറബിക് സർവകലാശാല തുടങ്ങരുതെന്നും അദ്ദേഹം പറയുന്നു. താനും ചീഫ് സെക്രട്ടറിയും സ്വീകരിച്ച നിലപാടിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താതെ ഉപരിപ്ലവമായി കാര്യങ്ങൾ പറഞ്ഞുപോകുകയാണ് മന്ത്രി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ താൽപര്യം നോക്കുകയാണെങ്കിൽ അറബിക് സർവകലാശാലയ്ക്കു പ്രസക്തിയില്ല. താൻ രേഖപ്പെടുത്തിയ അഭിപ്രായത്തിന്മേൽ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏബ്രഹാം ചൂണ്ടിക്കാണിക്കുന്നു.
ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതശീർഷരായ രണ്ടു ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയ അഭിപ്രായം ഖേദകരമെന്നാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറിക്കുന്നത്. സംസ്ഥാനത്തെ വർഗീയ വത്കരിക്കുമെന്ന ഇവരുടെ അഭിപ്രായം മുൻവിധിയോടെ വിഷയത്തിന്റെ അന്തസത്ത ഉൾക്കൊള്ളാതെയുമാണ്. ഈ സർക്കാർ നടത്തിവരുന്ന തുടർ നടപടിയോടുള്ള കടുത്ത വിവേചനവും അവഗണനയുമാണ് അവർ വ്യക്തമാക്കുന്നത്. ഇത് അവരവർ കൈയാളുന്ന പദവിക്ക് ഒട്ടും യോജിച്ചതല്ല.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
കേരളത്തിൽ വർഗീയ ധ്രൂവീകരണമില്ല. നേരേമറിച്ച് രാഷ്ട്രീയ സംഘർഷങ്ങളും രാഷ്ട്രീയ ധ്രൂവീകരണങ്ങളുമാണു നടക്കാറുള്ളത്. എന്നാൽ, വർഗീയ ധ്രുവീകരണങ്ങൾ അപൂർവം ചില ഉന്നത ശീർഷരുടെ മനസുകളിൽ രൂപപ്പെടുന്നുണ്ടെങ്കിൽ അത് അപകടകരമാണ്.
ലോകത്തെ 23 രാജ്യങ്ങളിൽ മാതൃഭാഷയായി ഉപയോഗിക്കുന്ന അറബിക് ഭാഷ 220 മില്യൺ ജനങ്ങളുടെ സംസാരഭാഷയാണ്. ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച ആറ് ലോക ഭാഷകളിൽ ഒന്നാണ് അറബി.
ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഈ ഭാഷയെ ഏതാനും കോളജുകളിൽമാത്രം ഒതുങ്ങിനിൽക്കുന്ന സുറിയാനി, ലത്തീൻ, അരാമിക് എന്നീ മൃതഭാഷകളുമായി താരതമ്യപ്പെടുത്തിയത് അത്യന്തം വിചിത്രവും യുക്തിഹീനവുമാണ്. അറബി ഭാഷയോട് മുസ്ലിം സമൂഹത്തിന് വൈകാരികമായ ഐക്യമുണ്ട്. പ്രവാസികൾക്ക് അറബി ഭാഷ പ്രാവീണ്യമില്ലാത്തതുകാരണം നിസാര വേതനംമാത്രമാണ് ലഭിക്കുന്നത്.
പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും എല്ലാംതന്നെ സംസ്കൃത ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും സംസ്കൃത ഭാഷ സംസാരിക്കുന്നുണ്ടോ? എങ്കിലും സംസ്കൃത സർവകലാശാല സ്ഥാപിച്ചപ്പോൾ ആരും അതിൽ അസഹിഷ്ണുത പുലർത്തിയില്ല. സംസ്കൃത സർവകലാശാലയുടെയും പിന്നീട് സ്ഥാപിതമായ മലയാളം സർവകലാശാലയുടെയും ദൈനദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനു കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നത് ലാഭ നഷ്ട കണക്കുകൾ നോക്കിയിട്ടാണോ? എന്നിട്ടും ആരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഒരു എതിർപ്പും ഉണ്ടായിട്ടില്ലല്ലോ.
50 കുട്ടികളുള്ള സ്പെഷ്യൽ സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകാനുള്ള നടപടി സ്വീകരിച്ചുവരുന്നു. (ധനവകുപ്പിനു ഇക്കാര്യത്തിലും എതിർപ്പില്ലാത്തത് ഏത് സമൂഹത്തെ സന്തോഷിപ്പിക്കാനാണാവോ...?) ലോകത്തിലെവിടെയും പ്രത്യേകിച്ച് അറബി നാടുകളിൽപോലും അറബിക്കിനുവേണ്ടി മാത്രം സർവകലാശാലകളില്ലെന്ന വിചിത്രവാദവും ഉന്നയിച്ചിരിക്കുന്നത്. പശ്ചിമബംഗാളിൽ ആലിയ യൂണിവേഴ്സിറ്റിയുണ്ടെന്ന കാര്യം അറിവില്ലായ്മയോ സൗകര്യപൂർവം മറന്നതോ ആകാം. സുരക്ഷതത്വത്തിന്റെ പ്രശ്നമാണ് മറ്റൊന്ന്. തീവ്രാദികളെ സൃഷ്ടിക്കാൻ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലിബാൻ സ്ഥാപിച്ചിട്ടുള്ള മദ്രസകളെ പോലെയുള്ള സ്ഥാപനമല്ല അന്താരാഷ്ട്ര അറബി സർവകലാശാല കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് മുൻവിധിയോടെയല്ലാതെ കാര്യങ്ങളെ സമീപിക്കുന്നവർക്ക് മൻസിലാക്കാൻ കഴിയും.
ഒരുതരത്തിലും ഇക്കാര്യം സുരക്ഷയെ ബാധിക്കില്ല. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുസംബന്ധിച്ച് ഇന്റലിജൻസ് സോഴ്സിൽനിന്ന് ആഭ്യന്തരവകുപ്പിനോടാണ് ആരായേണ്ടിയിരുന്നത്. ധനകാര്യ വകുപ്പിനോടല്ല. സംസ്ഥാനങ്ങൾക്ക് സർവകലാശാല ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ സമ്മതം ആവശ്യമില്ല. അതുകൊണ്ട് ധനമന്ത്രിയും മുഖ്യമന്ത്രിയും സമ്മതിച്ചതുപോലെ മന്ത്രിസഭ മുമ്പാകെ ഈ വിഷയം സമർപ്പിക്കാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍