കോവിഡ് 19ൽ കൊച്ചിയിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടം;രോഗികളുടെ അതിവേഗത്തിലുള്ള വർധന തടഞ്ഞുകൊണ്ട് കൊറോണയെ പ്രതിരോധിക്കാൻ കരുതലുകളുമായി എറണാകുളം
സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറായതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ടേർഷ്യറി കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, കമ്മ്യൂണിറ്റി ലെവൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഷോർട്ട് സ്റ്റേ ഹോംസ്, ഹോം ഐസൊലേഷൻ എന്നിങ്ങനെയാണ് ജില്ലയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ ഘടന നിർണ്ണയിച്ചിട്ടുള്ളത്. രോഗികളുടെ അതിവേഗത്തിലുള്ള വർധന തടഞ്ഞുകൊണ്ട് കൊറോണയെ പ്രതിരോധിക്കുകയെന്നതാണ് ജില്ലാ ഭരണകൂടവും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രവും ആരോഗ്യവകുപ്പും തയാറാക്കിയ സമഗ്ര പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ പ്ലാൻ എ, ബി, സി എന്നിങ്ങനെ മൂന്ന് പ്ലാനുകളായി തിരിച്ചിരിക്കുന്നു. സർക്കാർ മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ സ്ഥാപനം എന്നതിന്റെ അടിസ്ഥാനത്തിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ആശുപത്രികളെ ഈ രീതിയിൽ തരംതിരിച്ചിരിക്കുന്നത്.
കോവിഡ് ചികിത്സയുടെ പ്രധാന കേന്ദ്രമായ കോവിഡ് ടേർഷ്യറി കെയർ സെന്ററായ എറണാകുളം മെഡിക്കൽ കോളേജിൽ 650 കിടക്കകളും 20 ഐ.സി.യു കിടക്കകളും 25 വെന്റിലേറ്ററുകളുമാണുള്ളത്. പത്ത് സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിർണ്ണയിച്ചിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയും മുവാറ്റുപുഴ ജനറൽ ആശുപത്രിയുമാണ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കളമശേരി മെഡിക്കൽ കോളേജിനെ 500 കിടക്കകളുള്ള ആശുപത്രിയായി മാറ്റിക്കഴിഞ്ഞു. ഒരു കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഐ.സി.യുവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. 14 വെന്റിലേറ്ററുകളും 70 ഐസിയു കിടക്കകളും 70 സിംഗിൾ റൂമുകളുമായി പി.വി എസ് ആശുപത്രി പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. കേരളത്തിലെത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനായി 36 ഷോർട്ട് സ്റ്റേ ഹോമുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ പാർപ്പിക്കുന്നതിനായി 1941 സിംഗിൾ റൂമുകളാണ് ഈ കേന്ദ്രങ്ങളിലുള്ളത്.
എമർജൻസി റെസ്പോൺസ് പ്ലാൻ പ്രകാരം ജില്ലയിലെ ജനസംഖ്യയുടെ 10% ത്തിന് രോഗബാധയുണ്ടായേക്കാമെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കുന്നത്. 70-80% രോഗികൾക്ക് കോവിഡ് പ്രാഥമിക ചികിത്സ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുള്ള ഇവർക്ക് പഞ്ചായത്ത് തലത്തിൽ തയാറാകുന്ന പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സ മതിയാകുമെന്നാണ് കരുതുന്നത്. പ്രാഥമിക ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ജില്ലയിലെ മൊത്തം ആരോഗ്യ പരിരക്ഷാ സംവിധാന ക്ഷമതയേക്കാൾ വളരെയധികമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രീകൃതമായ ചികിത്സാ സംവിധാനത്തേക്കാൾ പഞ്ചായത്ത്, വാർഡ് തല ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനാണ് പദ്ധതി തയാറാകുന്നത്.
79% പേർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടാകുക. അതിനാൽ ഇവർ വീട്ടിൽ ഐസൊലേഷനിൽ കഴിയുക എന്നതു മാത്രമാണ് ചെയ്യാനുള്ളത്. ഇതിനായി ഡിജിറ്റൽ സംവിധാനങ്ങളുടെ ഏകോപനം അനിവാര്യമാണ്. ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനം ഓരോ പഞ്ചായത്ത് തലത്തിലും സ്ഥാപിക്കും. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തിന്റെ സേവനം ഓരോ പഞ്ചായത്ത് തലത്തിലും കോവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കും. ഡോക്ടർമാരുടെയും മെഡിക്കൽ ഡെലിവറി സംവിധാനങ്ങളുടെയും ഈ ശൃംഖല ടെലി മെഡിസിൻ സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കും. വിരമിച്ച ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.
ഓരോ പഞ്ചായത്തിലെയും ജനങ്ങൾക്ക് ടെലിമെഡിസിൻ സംവിധാനത്തിലേക്ക് വിളിക്കാം. ഓരോ വാർഡിലെയും അംഗങ്ങളെ ആശ വൊളന്റിയർമാർ ബന്ധപ്പെടുകയും പനിയുള്ളവരുടെ വിവരങ്ങൾ മെഡിക്കൽ ഓഫീസറെ അറിയിക്കുകയും ചെയ്യും. അത്തരം രോഗികളെ പഞ്ചായത്ത് തലത്തിലുള്ള ടെലിമെഡിസിൻ യൂണിറ്റിൽ നിന്ന് ബന്ധപ്പെടും. ഡോക്ടർക്കോ മെഡിക്കൽ ഓഫീസർക്കോ രോഗിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള സംശയമുണ്ടായാൽ ജില്ലാതലത്തിലുള്ള ടെലിമെഡിസിൻ സംവിധാനവുമായി ബന്ധപ്പെടും. പനിയുണ്ടെങ്കിൽ വിളിക്കേണ്ട നമ്പർ ഓരോ വീടുകളിലും അറിയാമെന്ന കാര്യം സാക്ഷരത മിഷൻ ഉറപ്പാക്കും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ജില്ലാതല ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനവുമുണ്ട്.
വാർഡ് തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ. ജില്ലയിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾക്ക് പിന്തുണ നൽകാനായി താത്കാലികമായി തയാറാക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രമാണിത്. 70-80% വരെ രോഗികൾക്ക് ഇവിടെ ചികിത്സ നൽകാനാകും. പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹാളുകൾ പോലുള്ള കേന്ദ്രങ്ങളിലായിരിക്കും ഇത്തരം താത്ക്കാലിക സംവിധാനങ്ങൾ സജ്ജീകരിക്കുക. ആരോഗ്യപരിക്ഷാ സംവിധാനങ്ങളുടെ വികേന്ദ്രീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 25 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് തയ്യാറെടുക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരു ആംബുലൻസും ഒരു ടെസ്റ്റിങ് കേന്ദ്രവുമുണ്ടായിരിക്കണം. കോവിഡ് രോഗലക്ഷണങ്ങളാണ് ഇവിടെ പരിശോധിക്കുക. പഞ്ചായത്ത് തലത്തിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
ഓരോ രണ്ട് പഞ്ചായത്തുകൾക്കുമായി ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ഫീൽഡ് റെസ്പോൺസ് ഹോം കെയർ ടീമിനെ വിന്യസിക്കും. ചെറിയ രോഗലക്ഷണങ്ങളുള്ള സന്ദർശിക്കുകയും പരിശോധന നടത്തുകയും വിലയിരുത്തൽ നടത്തുകയുമാണ് ഇവരുടെ ലക്ഷ്യം. ഇതോടൊപ്പം കോവിഡ് ഇതര രോഗങ്ങളുടെ കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനത്തിന്റെ മാതൃകയിൽ മരുന്നുകളുടെ വിതരണവും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി സർവെയ്ലൻസ് സംവിധാനത്തിനുള്ള മാർഗരേഖയും പദ്ധതിയിലുണ്ട്. ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. വാർഡ് തലം മുതൽ ജില്ലാതലം വരെ സർവെയ്ലൻസ് യൂണിറ്റ് പ്രവർത്തിക്കും. കൂടുതൽ സാംപിൾ ശേഖരണ കേന്ദ്രങ്ങളും സജ്ജമാക്കും.
ആദ്യഘട്ടത്തിൽ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാകും സാംപിൾ ശേഖരണ കേന്ദ്രങ്ങൾ. രണ്ടാം ഘട്ടത്തിൽ തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളിലും തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കോവിഡ് കെയർ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലും സാംപിളുകൾ ശേഖരിക്കും. വേഗത്തിൽ ഫലം ലഭിക്കാനും കൂടുതൽ സാംപിളുകൾ ശേഖരിക്കാനും ഇതുവഴി കഴിയും. വലിയ രീതിയിലുള്ള വൈറസ് വ്യാപനമുണ്ടായാൽ പഞ്ചായത്ത്/നഗരസഭ തലത്തിൽ മൊബൈൽ കളക്ഷൻ യൂണിറ്റുകൾ സ്ഥാപിക്കും. മൊബൈൽ സാംപിൾ കളക്ഷൻ ക്യാബിനെറ്റുകൾ രൂപകൽപ്പന ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ക്യാബിനെറ്റുകൾ ഇന്ത്യയിൽ ആദ്യമായായിരിക്കും പരീക്ഷിക്കപ്പെടുക. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) പ്രാദേശികമായി നിർമ്മിക്കാനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. സിഎസ്ആർ സഹായത്തോടെ ഹാൻഡ് സാനിറ്റൈസർ ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. തുണി കൊണ്ടുള്ള മാസ്കുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. 654 ആംബുലൻസുകളാണ് ജില്ലയിലുള്ളത്. ഇതിൽ 58 എണ്ണമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കൂടുതൽ വൈറസ് വ്യാപനം കണ്ടെത്തിയാൽ ഓരോ പഞ്ചായത്തിനും രണ്ട് ആംബുലൻസുകൾ വീതം നൽകും. വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള സ്റ്റേഷൻ ഓരോ പഞ്ചായത്തിലും/താലൂക്കിലും സജ്ജമാക്കും.
3.2 ദശലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. 50% ത്തിലധികം ജനങ്ങളും നഗര മേഖലയിലാണ് ജീവിക്കുന്നത്. ഉയർന്ന ജനസാന്ദ്രതയുള്ള ജില്ലയിൽ ഒരു മെഡിക്കൽ കോളേജും രണ്ട് ജനറൽ ആശുപത്രികളും ഒരു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും 11 താലൂക്ക് ആശുപത്രികളും 22 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 76 പിഎച്ച്സി/എഫ്എച്ച്സികളും 410 സബ്സെന്ററുകളും 15 അർബൻ പിഎച്ച്സികളുമാണുള്ളത്. കിടത്തി ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളും (സ്വകാര്യ/ഇഎസ്ഐ) ജില്ലയിലുണ്ട്. ഇതിനു പുറമേ മൂന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകളും 27 ആയുർവേദ ആശുപത്രികളും 41 ഹോമിയോ ഡിസ്പെൻസറികളും ഒരു സിദ്ധ ഡിസ്പെൻസറിയുമുണ്ട്. സർക്കാർ മേഖലയിൽ ആകെ 2310 കിടക്കകളും 24 വെന്റിലേറ്ററുകളുമാണുള്ളത്. സ്വകാര്യ മേഖലയിൽ 6596 കിടക്കകളും 259 വെന്റിലേറ്ററുകളുമുണ്ട്. ആകെ 9906 കിടക്കകളും 283 വെന്റിലേറ്ററുകളുമാണുള്ളത്. സർക്കാർ മേഖലയിൽ ആകെ 518 ഡോക്ടർമാരും 11 അനസ്തെസ്റ്റിസ്റ്റുകളും 22 ഫിസിഷ്യൻസും 834 നഴ്സുമാരുമാണ് സേവനമനുഷ്ടിക്കുന്നത്.
ജില്ലയിൽ 65 വയസിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം 3,71,557 ആണ്. ആശ പ്രവർത്തകർക്ക് ലഭ്യമായ കണക്ക് പ്രകാരം വൃദ്ധസദനങ്ങൾ, ഷെൽറ്റർ ഹോമുകൾ, പാലിയേറ്റീവ് കെയർ ഹോമുകൾ തുടങ്ങിയ 229 സ്ഥാപനങ്ങളിലായി 5269 അന്തേവാസികളാണ് രോഗസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത്. ജില്ലയിൽ ഭൂപ്രദേശപരമായി രോഗസാധ്യതയുള്ള ജനവിഭാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലാകെ 231 ചേരി പ്രദേശങ്ങളാണുള്ളത്. ഈ മേഖലയിലെ ആകെ ജനസംഖ്യ 60678 ആണ്.
ആധികാരിക വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പത്രക്കുറിപ്പുകളും സോഷ്യൽ മീഡിയ ക്യാംപെയ്നുകളും നൽകിവരുന്നുണ്ട്. ഡിജിറ്റൽ പോസ്റ്ററുകൾ, റേഡിയോ സന്ദേശങ്ങൾ എന്നിവയും നൽകുന്നുണ്ട്. ബ്രേക്ക് ദ ചെയ്ൻ, ലോക്ക് ഡൗൺ ക്യാംപെയ്ന്റെ ഭാഗമായുള്ള ലഘുലേഖകളും ഹോർഡിങ്സുകളും തയാറാക്കിയിട്ടുണ്ട്. ഡോക്ടർമാരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാവുന്ന ഡോക്ടർ ഓൺ ഫേസ്ബുക്ക് ലൈവ് പരിപാടിയും ദിവസവും സംപ്രേഷണം ചെയ്യുന്നു.
വൈദ്യ സഹായം അഭ്യർത്ഥിക്കാനും ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യാനും മാനസികപ്രശ്നങ്ങളുള്ളവർക്ക് കൗൺസലിങ് നൽകുന്നതിനും ആംബുലൻസ് സേവനങ്ങൾക്കുമായി ഓൺലൈൻ പ്ലാറ്റ്ഫോമും സജ്ജമാക്കിയിട്ടുണ്ട്. കൊറോണ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ പ്രായമേറിയവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ നവജാത ശിശുക്കളുടെ ആരോഗ്യ പരിപാലനവും നിർവഹിക്കുന്നുണ്ട്.
മാർച്ച് 26 മുതൽ ജില്ലയിൽ സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കൺട്രോൾ റൂമിൽ ആശുപത്രികളിലെ കിടക്കകൾ/വെന്റിലേറ്റർ/ഐസിയു എന്നിവയുടെ ലഭ്യത സംബന്ധിച്ച തത്സമയ വിവരങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആംബുലൻസിന്റെ സ്ഥാനവും മരുന്നുകളുടെയും മറ്റ് സാമഗ്രികളുടെയും നീക്കവും വിലയിരുത്തുന്നുണ്ട്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്