ശ്രീമൂലം തിരുന്നാളിന് ഭൂമി നൽകിയത് ദാമോദര തേവർ; പൗരാണികമൂല്യം ഏറെയുള്ള കൊട്ടാരത്തിന്റെ ചുമരുകളിൽ ഇപ്പോൾ പരസ്യങ്ങൾ; ബസുകാർക്ക് വാടകയ്ക്ക് കൊടുത്തും പണം തട്ടൽ; വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കും ഹാളും കൊടുക്കും; വ്യാജ രേഖ ചമച്ച് കൊട്ടാരവസ്തുക്കൾ സ്വന്തമാക്കി കൈയേറ്റം; കുറ്റാലം കൊട്ടാരം കേരളത്തിന് നഷ്ടമാകുമോ?
തിരുവനന്തപുരം: കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരംവക വസ്തുവകകൾ കൊട്ടാരം സൂപ്രണ്ട് വ്യാജരേഖകൾവഴി സ്വന്തമാക്കിയതായി അന്വേഷണറിപ്പോർട്ട്. സർക്കാർ അറിയാതെ കൊട്ടാരം വാടകയ്ക്കും ഭൂമി പാട്ടത്തിനും നൽകി തട്ടിപ്പ് നടത്തിയതായി റിപ്പോർട്ടിൽപറയുന്നു. കൊട്ടാരം സൂപ്രണ്ട് തമിഴ്നാട് സ്വദേശി പ്രഭു ദാമോദരനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തു.
തമിഴ്നാട് തിരുനെൽവേലി ജില്ലയിലാണ് കുറ്റാലം കൊട്ടാരം. ചെങ്കോട്ടയും കുറ്റാലവും തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു മുമ്പ്. ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രമായ കുറ്റാലത്ത് വേനൽക്കാലവസതിയെന്ന നിലയിലാണ് ശ്രീമൂലം തിരുന്നാൾ മഹാരാജാവ് കൊട്ടാരം പണികഴിപ്പിച്ചത്. 1957-ൽ സംസ്ഥാന രൂപവത്കരണത്തോടെ തിരുവിതാംകൂർ സർക്കാരിൽനിന്ന് കൊട്ടാരത്തിന്റെ ഉടമാവകാശം കേരളസർക്കാരിലെത്തി. പൊതുമരാമത്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ് കൊട്ടാരമിപ്പോൾ. ആധാരപ്രകാരം 56.68 ഏക്കറാണ് വിസ്തൃതി. വർഷങ്ങളായി നടന്നുവന്ന കൈയേറ്റങ്ങളുടെ ഫലമായി ആധാരത്തിലുള്ളതിന്റെ നാലിലൊന്ന് ഭൂമി മാത്രമാണ് ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്.
തമിഴ്നാട് സ്വദേശി ദാമോദര തേവർ 1979 ഓഗസ്റ്റ് 31-ന് വിരമിക്കുംവരെ കൊട്ടാരം സൂപ്രണ്ടായിരുന്നു. 97 വർഷംമുമ്പ് തന്റെ അപ്പൂപ്പനാണ് കുറ്റാലം കൊട്ടാരം നിൽക്കുന്ന ഭൂമി തിരുവിതാംകൂർ മഹാരാജാവിന് വിറ്റതെന്ന ദാമോദര തേവരുടെ അവകാശവാദമാണ് സംസ്ഥാനസർക്കാരും അംഗീകരിച്ചിത്. ദാമോദര തേവരുടെ അപ്പൂപ്പനെയാണ് മഹാരാജാവ് ആദ്യം കൊട്ടാരം സൂപ്രണ്ടായി നിയമിച്ചതത്രെ. അപ്പൂപ്പൻ വിരമിച്ചശേഷം തേവരുടെ അച്ഛൻ സൂപ്രണ്ടായി. 1949 മുതൽ 1979 വരെ 30 വർഷം ദാമോദര തേവർ ആ സ്ഥാനത്ത് തുടർന്നു. 2007 വരെ തേവരുടെ മകൻ വേലായുധം കൊട്ടാരത്തിന്റെ ചുമതലക്കാരനായി. വേലായുധം വിരമിച്ചശേഷമാണ് അയാളുടെ സഹോദരൻ മൂർത്തി പാണ്ഡ്യന്റെ മകൻ പ്രഭു ദാമോദരൻ കൊട്ടാരം സൂപ്രണ്ടാകുന്നത്.
സഹോദരൻ ഗണേശ് ദാമോദരന്റെ സഹായത്തോടെ കൊട്ടാരത്തിന്റെ ഭൂമി വ്യാജരേഖകൾവഴി പ്രഭു സ്വന്തമാക്കിയതായാണ് കേരളത്തിലെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പൊതുമരാമത്തുവകുപ്പ് കൊല്ലം ഡിവിഷനിലെ സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യുട്ടീവ് എൻജിനീയർ, പുനലൂർ അസിസ്റ്റന്റ് എൻജിനീയർ എന്നിവരടങ്ങിയ സംഘമാണ് സർക്കാരിന് റിപ്പോർട്ടുനൽകിയത്. 56.68 ഏക്കറിൽ സ്ഥിതിചെയ്യുന്ന കൊട്ടാരവും വസ്തുവകകളും കേരളാ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ്. കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം തമിഴ്നാട് സ്വദേശിയായ സൂപ്രണ്ട് എഴുതിയെടുത്തതു കേരളത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
1957-ൽ സംസ്ഥാനരൂപീകരണത്തോടെയാണു തമിഴ്നാട് തിരുനെൽവേലി ജില്ലയിലുള്ള കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം തിരുവിതാംകൂർ രാജകുടുംബത്തിൽനിന്നു കേരളസർക്കാരിനു ലഭിച്ചത്. ഇതുസംബന്ധിച്ചു കുറ്റാലം ഗ്രാമപഞ്ചായത്തിലെ ഫയലുകൾ തിരുത്തി. ഈ രേഖകൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രഭുവിന്റെ ഗുണ്ടകൾ വിരട്ടിയോടിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ, വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കുമായി കൊട്ടാരം വൻതുകയ്ക്കു വിട്ടുകൊടുത്തു. മരാമത്തുവകുപ്പിനെ അറിയിക്കാതെ, ചരിത്രപ്രാധാന്യമുള്ള കൊട്ടാരത്തിൽ ശുചിമുറികൾ ഉൾപ്പെടെ നിർമ്മിച്ചാണു വാടകയ്ക്കു കൊടുത്തത്. 2014-ൽ ഇവിടെ പരിശോധനയ്ക്കെത്തിയ കൊല്ലം ജില്ലാ കലക്ടറും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കൊട്ടാരം വളപ്പിന്റെ ഒരുഭാഗം സ്വകാര്യ ബസുകൾക്കു പാർക്കിങ്ങിനു നൽകി.
ബസ് ജീവനക്കാർ കൊട്ടാരത്തിൽതന്നെയാണു താമസം. ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ, ഒട്ടേറെപ്പേരെ കൊട്ടാരത്തിൽ സ്ഥിരമായി താമസിപ്പിച്ചു. സർക്കാരിനുകിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ 2009-ൽ കൊല്ലം അസിസ്റ്റന്റ് കളക്ടർ കൊട്ടാരത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 2014-ൽ കൊല്ലം കളക്ടർ കൊട്ടാരത്തിൽ പരിശോധന നടത്തി സൂപ്രണ്ടിനെതിരേ റിപ്പോർട്ട് നൽകി. കൊട്ടാരം വളപ്പിന്റെ ഒരുഭാഗം സ്വകാര്യബസ് പാർക്കിങ്ങിനായി മാറ്റിയെന്ന് 2016 ഒക്ടോബറിൽ പൊതുമരാമത്തുവകുപ്പ് അഡീഷണൽ സെക്രട്ടറി വകുപ്പുമന്ത്രിക്ക് റിപ്പോർട്ട് നൽകി. ബസ് ജീവനക്കാർ കൊട്ടാരത്തിലായിരുന്നു താമസിച്ചിരുന്നത്. തുടർന്നാണ് കുറ്റാലം കൊട്ടാരത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ സമിതി രൂപവത്കരിക്കുന്നത്.
പൂക്കൃഷിക്കാരുടെയും വൻകിട പച്ചക്കറി കൃഷിക്കാരുടെയും കൈവശമാണ് കൊട്ടാരം വക ഭൂമിയുടെ നല്ലൊരുഭാഗം. കൊട്ടാരവളപ്പിലുണ്ടായിരുന്ന വലിയ തേക്കുമരങ്ങൾ ഉൾപ്പെടെ വൃക്ഷങ്ങൾ വെട്ടിമാറ്റിയതുവഴി സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായി. വ്യക്തികളുടെ നിയന്ത്രണത്തിലുള്ള തെങ്ങ്, തേക്ക് നഴ്സറികൾ വളപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിലെ തൊഴിലാളികൾ വളപ്പിൽ കുടിൽകെട്ടിയും തോട്ട ഉടമകൾ കൊട്ടാരത്തിലുമാണ് താമസം. പൗരാണികമൂല്യം ഏറെയുള്ള കൊട്ടാരത്തിന്റെ ചുമരുകളിൽ പരസ്യങ്ങൾ പതിക്കാനും പ്രഭു സ്വന്തം നിലയിൽ അനുമതി നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍