Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യംതുടങ്ങി; മുഖം തിരിച്ചതോടെ അറ്റകൈയായി രാത്രി വീട്ടിലെത്തി ജനലിൽ തട്ടി വിളിക്കൽ; യുവാവിന്റെ ശല്യംസഹിക്കാനാവാതെ പരാതി നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയും പിതാവും; പിടിയിലായ 23 കാരൻ റിമാൻഡിൽ

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യംതുടങ്ങി; മുഖം തിരിച്ചതോടെ അറ്റകൈയായി രാത്രി വീട്ടിലെത്തി ജനലിൽ തട്ടി വിളിക്കൽ; യുവാവിന്റെ ശല്യംസഹിക്കാനാവാതെ പരാതി നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയും പിതാവും; പിടിയിലായ 23 കാരൻ റിമാൻഡിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യംതുടങ്ങി. പിടികൊടുക്കാതിരുന്നതോടെ അവസാനം രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി ജനലിൽ തട്ടി വിളിച്ചു. യുവാവിന്റെ ശല്യംസഹിക്കാനാവാതെ പ്ലസ്വിദ്യാർത്ഥിനിയും പിതാവും നൽകിയ പരാതിയിൽ പിടിയിലായ 23കാരനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ നിരന്തരമായി പിറകെ നടന്ന് ശല്യപ്പെടുത്തിയ കേസിൽ പ്രതിയെ കൊളത്തൂർ പൊലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്.

പുഴക്കാട്ടിരി മധുരം കുന്നത്ത് മുബഷിറിനെയാണ് (23) കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ പി.എം ഷമീറിന്റെ നേതൃത്യത്തിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പ്രതി ഇഷ്ടമാണെന്ന് പറഞ്ഞ് കൊണ്ടും പിന്നീട് വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടന്നും പറഞ്ഞ് നിരന്തരം പിറകെ നടക്കുകയായിരുന്നു. തുടർന്ന് രാത്രിയും, കുട്ടി താമസിക്കുന്ന വീട്ടിൽ വന്ന് ജനലിൽ തട്ടി വിളിക്കുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി പിതാവിനോടൊപ്പം കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു. കഴിഞ്ഞ 22 ന് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലാകുന്നത്. കൊളത്തൂർ എസ്‌ഐ സെയ്തലവി തെക്കത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതേ സമയം പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള ആസാം ബാലികയെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിലെ പ്രതിയെ പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പാണ്. താമസിക്കുന്ന മലപ്പുറത്തെ വാടക ക്വാർട്ടേഴ്‌സിൽവെച്ച്ാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്‌സോകേസിൽ കേസിൽ അറസ്റ്റിലായ യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തിരുന്നു. ആസാം നാഗോൻ പുതിഹെട്ടി ഷാജഹാൻ അലി (20)നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ആസാമിൽ നിന്നും രക്ഷിതാക്കൾക്കൊപ്പം കേരളത്തിലെത്തി മലപ്പുറം ആലത്തൂർപടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്നു ബാലിക.

പതിനെട്ടു വയസ്സായാൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 2020 മാർച്ച് നാലിന് താമസ സ്ഥലത്തു വെച്ചും അതിന് 20 ദിവസം മുമ്പ് അലുവയിലെ രണ്ട് ലോഡ്ജുകളിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വാടക ക്വാർട്ടേഴ്‌സ് ഉടമ അഷ്‌റഫും കേസിൽ പ്രതിയാണ്. പീഡനത്തിനിരയായ പെൺകുട്ടി മലപ്പുറം സ്‌നേഹിത റെസ്‌ക്യൂ ഹോമിലാണിപ്പോഴുള്ളത്. മലപ്പുറം വനിതാ എസ് ഐ റസിയ ബംഗാളത്ത് ആണ് ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം 12വയസ്സുകാരിയെ വാടക ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച കേസ് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ബന്ധുക്കളെന്ന് പറഞ്ഞ് ഒപ്പംതാമസിച്ചവർ പണംവാങ്ങി കുട്ടിയെ പലർക്കായി കാഴ്ചവച്ചാതായാണ് കേസ്. കൊടുംക്രൂരത നടന്നത് കോട്ടക്കലിലെ വാടക ക്വാർട്ടേഴ്സിലാണ്.

സംഭവത്തിൽ, ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തു. ിതും. ഇതര സംസ്ഥാനക്കാരിയായ ബാലികയെയാണ് വാടക ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചത്. അസം സ്വദേശിനിയായ 12 വയസ്സുകാരിയോടാണ് കൊടുംക്രൂരത നടന്നത്. ബന്ധുക്കളെന്ന് പറഞ്ഞ് ഒപ്പംതാമസിച്ചവർ പണംവാങ്ങി കുട്ടിയെ പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു.കുട്ടിയുടെ ബന്ധുവെന്ന് പറയപ്പെടുന്ന അസം സ്വദേശിനിയായ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന ആറു് പേർക്കെതിരെയുമാണ് കേസ്. അസം സ്വദേശിനിയും ഭർത്താവും പൊലീസ് അറസ്റ്റചെയ്തു്.. ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ പെൺകുട്ടിയെ സർക്കാർ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ആസാമീസ് ഭാഷമാത്രമേ കുട്ടിക്കറിയൂ. അതിനാൽ വിശദമൊഴിയെടുക്കാനായില്ല. ദ്വിഭാഷിയുടെ സഹായത്താൽ ഉടൻ വിശദ മൊഴി രേഖപ്പെടുത്തും.

പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ചിലർ നിരീക്ഷണത്തിലാണ്. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീം പറഞ്ഞു. പോക്‌സോ പ്രകാരം രജിസ്റ്റർചെയ്ത കേസിൽ ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്തടക്കം അന്വേഷിക്കും.കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മൊഴി നൽകിയിരുന്നു. നാട് കാണിക്കാം എന്ന് പറഞ്ഞ് ബന്ധുവെന്ന് പറയപ്പെടുന്ന സ്ത്രീയും ഭർത്താവും ഒരാഴ്ചമുമ്പാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. അവർക്കൊപ്പം ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ചു. സമീപവാസികളാണ് ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ വിവരമറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP