ക്രിസ്ത്യാനിയും മുസ്ലിംമും ക്ഷേത്രഭരണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ ഭയക്കുന്നത് ദളിതരും ആദിവാസികളും പൂജാരിമാരാകുന്ന കാലത്തെ; ദേവസ്വം ബോർഡ് നിയമനം പിഎസ് സിക്ക് വിട്ടാൽ സംവരണവും ഉറപ്പ്: തുറന്നെതിർക്കാനാവാതെ സംഘപരിവാർ
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണം നിലനിൽക്കുന്ന സമയത്താണ് ക്ഷേത്രഭരണം നടത്തുന്നത് മുസ്ലിംങ്ങളും ക്രിസ്ത്യാനികളുമാണെന്ന് സംഘപരിവാർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ക്ഷേത്രവരുമാനം സർക്കാർ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്ന പ്രചരണമായിരുന്നു ഈക്കൂട്ടർ നടത്തിയത്. എന്നാൽ, അതിന് അടിസ്ഥാനമില്ലെന്ന് രേഖകളിലൂടെ തന്നെ വ്യക്തമാകുകയും ചെയ്തു. എന്നാൽ, ഇത്തരം പ്രചരണം നടത്തുന്നവർ ശരിക്കും ഭയക്കുന്നത് അബ്രാഹ്മണരായ ദളിതനും ആദിവാസികളും ക്ഷേത്ര പൂജാരിമാരാകുന്ന സാമൂഹികാവസ്ഥയെയാണ്. സവർണ്ണ മനോഭാവം വച്ചു പുലർത്തുന്ന സംഘപരിവാറിന് ഈ വിഷയത്തിൽ ശക്തമായ നിലപാട് കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.
ഇടതു സർക്കാർ അധികാരത്തിൽ എത്തിയതോടെ ദേവസ്വം ബോർഡുകളിലെ നിയമനം പിഎസ്സിക്ക് വിടാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെയാണ് തുറന്നെതിർക്കാൻ സംഘപരിവാറിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിയമനം പിഎസ്സിക്ക് വിടുന്നതോടെ ദേവസ്വം ബോർഡുകളിലെ സവർണ്ണ മേൽക്കോയ്മയിൽ ഇടിവ് സംഭവിക്കും. നിയമനത്തിൽ സംവരണ മാനദണ്ഡങ്ങളും ഉൾപ്പെടുത്തും എന്നതു കൊണ്ട് തന്നെ അബ്രാഹ്മണൽ അടക്ക0ം ശാന്തിക്കാരിയ എത്തും. ഇത് ചുരുക്കത്തിൽ കേരളത്തിൽ ഒരു വിപ്ലവത്തിന് തന്നെ വഴിവെക്കും.
പ്രധാന കർമമായ പൂജാവിധികളിൽ 99 ശതമാനവും നിർവഹിച്ചിരുന്നത് ബ്രാഹ്മണരാണ്. അതിനാൽ ശാന്തി തസ്തികയിൽ കൂടി സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ സംവരണ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാൽ ശാന്തി മേഖലയിലെ ബ്രഹ്മണ മേധാവിത്വം തകരുന്ന സ്ഥിതിവിശേഷം വരും. പൂജാവിധികൾ അറിയുന്നവരുടെ ജാതി നോക്കാതെ തന്നെ ശാന്തിക്കാരാക്കുന്നതിൽ തെറ്റില്ലെന്ന് അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിരുന്നു.
ജന്മംകൊണ്ട് ആരും ബ്രാഹ്മണനാകുന്നില്ലെന്നും ബ്രാഹ്മണ്യം കർമത്തിൽ അധിഷ്ഠിതമാണെന്നുമുള്ള വേദവചനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ശാന്തി തസ്തികയിലും സംവരണം നടപ്പാക്കണമെന്ന് പൂജാവിധികൾ പഠിച്ച ഇതര സമുദായക്കാർ വാദിക്കുന്നത്. ഇതു പ്രാവർത്തികമായാൽ ഹിന്ദു സമുദായത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണു ഹൈന്ദവ സംഘടനകളുടെ കണക്കുകൂട്ടൽ. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഇതുവരെ സംവരണം പാലിച്ചിരുന്നില്ല. സംസ്ഥാനത്ത് നിലവിലുള്ള അഞ്ചു ദേവസ്വം ബോർഡുകളിലും ജോലിചെയ്യുന്ന 80 ശതമാനത്തിലധികം പേരും സവർണ സമുദായത്തിൽപ്പെട്ടവരാണ്. കഴകം അടക്കമുള്ള ചില ജോലികളും പരമ്പരാഗതമായി ചില സമുദായങ്ങൾതന്നെ നടത്തിവരുന്നു. ഇത്തരം സമുദായങ്ങൾക്കുള്ള കുത്തക തകർക്കുന്ന തീരുമാനമാണ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിലൂടെ സംഭവിക്കുന്നത്.
2007ൽ ഇടതുസർക്കാരിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ദേവസ്വം നിയമം ഭേദഗതി ചെയ്ത് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിരുന്നു. എങ്കിലും നിയമനം പ്രവർത്തികമാക്കാൻ കഴിഞ്ഞില്ല. ഇതു സംബന്ധിച്ച സ്പെഷൽ റൂൾ തയാറാക്കാൻ കാലതാമസം വന്നതോടെയാണ് അന്നു നിയമനത്തിനു തടസമായത്. പിന്നീട് സ്പെഷൽ റൂൾ തയാറായപ്പോഴേക്കും പുതിയ സർക്കാർ അധികാരത്തിൽ വന്നു. ദേവസ്വം തസ്തികകൾ ഓരോന്നിനും കൃത്യമായ യോഗ്യതാ വ്യവസ്ഥകൾ, നിയമനം ഹിന്ദുക്കൾക്ക് മാത്രം തുടങ്ങിയവ എല്ലാം നിഷ്കർഷിക്കുന്നതായിരുന്നു സ്പെഷൽ റൂൾ. 2010ൽ സ്പെഷൽ റൂളിന് പി.എസ്.സി അംഗീകാരവും ലഭിച്ചു. അതിനാൽ ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട ഇപ്പോഴത്തെ സർക്കാർ നടപടി കാലതാമസം കൂടാതെ നടപ്പാക്കാനാകും എന്നാണ് വിലയിരുത്തൽ.
എന്നാൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിടുന്നത് എളുപ്പമാകില്ലെന്ന വാദവും ശക്തമാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. അതിനാൽ പിരിച്ചുവിടുന്ന തിനുമുമ്പ് ഇക്കാര്യം ഹൈക്കൊടതിയെ ബോധ്യപ്പെടുത്തണം. 2007-ൽ ദേവസ്വം ബോർഡ് അഴിമതിയെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് പരിപൂർണൻ കമ്മിഷന്റെ ശിപാർശ പ്രകാരമാണ് ബോർഡ് രൂപീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ കീഴിൽ 1200 ക്ഷേത്രങ്ങളും മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ 1600 ക്ഷേത്രങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ 400 ക്ഷേത്രങ്ങളും ഗുരുവായൂർ ദേവസ്വം ബോർഡ് മാനേജിങ് കമ്മിറ്റിയുടെ കീഴിൽ പത്ത് ക്ഷേത്രങ്ങളുമാണുള്ളത്. കൂടൽമാണിക്യം ദേവസ്വം ബോർഡിന്റെ കീഴിൽ ഒരു ക്ഷേത്രം മാത്രമാണുള്ളത്.
സാധാരണ പി.എസ്.സി നിയമനങ്ങളിൽ പിന്നാക്ക ഹിന്ദുക്കൾക്ക് പുറമെ മുസ്ലിം, ലത്തീൻ കത്തോലിക്ക തുടങ്ങി ഇതര സമുദായങ്ങൾക്ക് 17 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. ആ 17 ശതമാനം കൂടി ജനറൽ കാറ്റഗറിയിലേക്ക് നൽകിക്കൊണ്ടാണ് സ്പെഷൽ റൂൾ തയാറാക്കിയതെന്ന് അതിന് നേതൃത്വം നൽകിയ തിരുവിതാംകൂർ ദേവസ്വം മുൻ കമ്മിഷണറായിരുന്ന എൻ. വാസു മംഗളത്തോടു പറഞ്ഞു. 2011-ൽ അധികാരത്തിൽ വന്ന യു.ഡി.എഫ്. സർക്കാരാണ് പി.എസ്.സിക്കു പകരം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്കു വിടുന്നതും നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതും ശക്തമായി എതിർത്തിരുന്നത് എൻ.എസ്.എസ്. ആണ്. ദേവസ്വം ബോർഡിൽ സംവരണം നടപ്പാക്കണമെന്ന് എസ്.എൻ.ഡി.പി അടക്കം പിന്നാക്ക സമുദായ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2007ൽ ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്കു വിട്ട സർക്കാർ തീരുമാനത്തെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രണ്ടാം ക്ഷേത്ര പ്രവേശ വിളംബരം എന്നാണ് വിശേഷിപ്പിച്ചത്. യു.ഡി.എഫ് സർക്കാർ റിക്രൂട്ട്മെന്റ് ബോർഡ് രൂപവൽക്കരിച്ചപ്പോൾ നിയമനങ്ങളിൽ സംവരണത്തിന് വ്യവസ്ഥ വേണമെന്ന് എസ്.എൻ.ഡി.പി ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് റിക്രൂട്ട്മെന്റ് ബോർഡ് രൂപവൽക്കരിച്ചതും നിയമന വ്യവസ്ഥകളിൽ നിന്നും സംവരണം ഒഴിവാക്കിയതുമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Stories you may Like
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍