'സാക് ഏജൻസി' കൃഷ്ണൻകുട്ടിയിൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയത് മകൾക്ക് ചൈനയിൽ മെഡിസിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നേറ്റ്; അത് നടക്കാതെ വന്നപ്പോൾ വീണ്ടും ആറരലക്ഷം രൂപ കൂടി വാങ്ങി പൂജയ്ക്ക് യുക്രയിനിൽ അഡ്മിഷൻ തരപ്പെടുത്തിയത് ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ; പണം തിരികെ ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കളക്ടർ ഇടപെട്ടതോടെ സ്ഥാപനം പൂട്ടി മുങ്ങി പാർടണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും
കെ വി നിരഞ്ജൻ
കോഴിക്കോട്: ഒന്നും രണ്ടുമല്ല ഒമ്പതര ലക്ഷം രൂപയാണ് മകളുടെ ഉപരിപഠനത്തിന് സഹായിക്കാം എന്ന് പറഞ്ഞ് എജ്യുക്കേഷണൽ ഏജൻസി കൃഷ്ണൻകുട്ടിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടിയവർ സ്ഥാപനവും പൂട്ടി മുങ്ങി. കണ്ടെത്താൻ കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടി. ഗതികേടുകൾക്കിടയിലും മകൾ പഠിച്ച് നല്ലൊരു നിലയിലെത്തണമെന്ന ആഗ്രഹത്തിൽ കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയും നൽകിയ പണം നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് കരുണ നിവാസിൽ ഒ എം കൃഷ്ണൻ കുട്ടിയും ഭാര്യ കെ പി സബിതയും. അതേസമയം, തട്ടിപ്പ് സംഘം കൂടുതൽ വലിയ തട്ടിപ്പുകൾക്ക് കോപ്പുകൂട്ടുന്നതായി കൃഷ്ണൻകുട്ടി പറയുന്നു.
കൃഷ്ണൻകുട്ടിയുടെ മകൾ പൂജാ കൃഷ്ണന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മെഡിസിൻ പഠനം. സാമ്പത്തികമായി പ്രയാസത്തിലാണെങ്കിലും മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു കൃഷ്ണൻകുട്ടി. അങ്ങിനെയാണ് ഇദ്ദേഹം കോഴിക്കോട് പുതിയറക്കടുത്തുള്ള സ്വകാര്യ വിദ്യാഭ്യാസ ഏജൻസിയായ 'സാക് ഏജൻസി'യെ സമീപിക്കുന്നത്. വിദേശത്ത് മെഡിക്കൽ സീറ്റിനായി സമീപിച്ച ഈ അച്ഛനോട് മൂന്നു ലക്ഷം രൂപയാണ് ആദ്യം ഏജൻസി അധികൃതർ വാങ്ങിയത്. ചൈനയിലെ സിൻജിയാങ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ പിന്നീട് ഇതിനെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല.
തുടർന്ന് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ചൈനയിൽ സീറ്റ് ശരിയായില്ലെന്നും യുക്രയിനിൽ സീറ്റ് റെഡിയാണെന്നും പറഞ്ഞ് ആറര ലക്ഷം രൂപ കൂടി വാങ്ങി. നേരത്തെ ചൈനയിലേക്ക് വേണ്ടി വാങ്ങിയ പണം തിരികെ നൽകുമെന്നായിരുന്നു ഏജൻസിയുടെ വാഗ്ദാനം.
'ഞങ്ങൾ അത്രവലിയ പണക്കാരൊന്നുമല്ല. പോസ്റ്റ് ഓഫീസ് ഇ ഡി ജീവനക്കാരനാണ് ഞാൻ. മകളുടെ ആഗ്രഹമായതുകൊണ്ട് പ്രയാസം സഹിച്ചും പണമുണ്ടാക്കി. ജില്ലാ പട്ടികജാതി വികസനവകുപ്പ്, ജില്ലയിലെ വിവിധ ബാങ്കുകൾ എന്നിവടങ്ങളിലെല്ലാം ലോണിനായി ചെന്നിരുന്നു. എന്നാൽ ആരും ലോൺ അനുവദിച്ചില്ല. തുടർന്ന് സ്ഥലം വിറ്റും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയും ഇത്രയും തുക ഉണ്ടാക്കി. എന്നാൽ അവർ ഇത്തരത്തിൽ ചതിക്കുമെന്ന് കരുതിയിരുന്നില്ല' - കൃഷ്ണൻ കുട്ടി പറഞ്ഞു.
പണമെല്ലാം നൽകി പൂജ യുക്രയിനിലേക്ക് പോവുകയും ചെയ്തു. ഇനിയാണ് വഞ്ചനയുടെ കഥ പുറത്തുവരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 23 നാണ് പൂജ യുക്രയനിലെ സർവ്വകലാശാലയിൽ എം ബി ബി എസിന് ചേർന്നത്. ആദ്യ സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷമാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്. ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിലായിരുന്നു എം ബി ബി എസിന് പ്രവേശനം തരപ്പെടുത്തി നൽകിയിരുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. അറിയാത്ത രാജ്യത്ത് പൂജ നിസ്സഹായയായി. അവിടെ തുടർന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയപ്പോൾ മറ്റ് സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് പൂജ അവിടെ നിന്നുള്ള ആളുകളുടെ സഹായത്തോടെ യുക്രയിനിലെ തന്നെ മറ്റൊരു സർവ്വകലാശാലയിൽ പ്രവേശനം നേടിയിട്ടുണ്ട്. അവിടേക്ക് തിരിച്ചുപോയി പഠനം തുടരുകയാണ് അവൾ. ആഗ്രഹിച്ചുപോയി. ഇനി അതിൽ മാറ്റം വരുത്തേണ്ട എന്നതുകൊണ്ടാണ് പഠനം തുടരാൻ സമ്മതിച്ചതെന്ന് കൃഷ്ണൻ കുട്ടി പറയുന്നു.
പഠനത്തിന് ഇനി നല്ലൊരു തുക വേണം. എന്നാൽ ആദ്യതവണ ഏജൻസിക്ക് ഒമ്പതര ലക്ഷമാണ് നൽകിയത്. അത് പലരിൽ നിന്നും കടം വാങ്ങിയതും സ്ഥലം വിറ്റതുമാണ്. ഇനി പഠനത്തിനുള്ള തുക ഉണ്ടാക്കാൻ പ്രയാസമാണ്. തട്ടിപ്പ് നടത്തിയ ഏജൻസി തുക തിരിച്ചു തന്നിരുന്നെങ്കിലും വലിയ ആശ്വാസം ആകുമായിരുന്നുവെന്നാണ് കൃഷ്ണൻ കുട്ടി വ്യക്തമാക്കുന്നത്. എന്നാൽ, കൃഷ്ണൻ കുട്ടിയുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ള പ്രതിയെ പൊലീസ് പിടികൂടാത്തതാണെന്ന് കൃഷ്ണൻ കുട്ടിയും വ്യക്തമാക്കുന്നു. ജില്ലാ കലക്ടർ, നടക്കാവ് പൊലീസ്,സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കെല്ലാം കൃഷ്ണൻ കുട്ടി പരാതി നൽകിയിരുന്നു.
കലക്ടർ പ്രശ്നത്തിൽ ഇടപെടുകയും തുക തിരിച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സാക് ഏജൻസിയുടെ പാർട്ണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും പുതിയറ പി കെ ടവേഴ്സിലെ ഓഫീസ് പൂട്ടി മുങ്ങിയത്. ഇവരോട് നേരത്തെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നു മറുപടി. പിന്നീട് ഫോൺ വിളിച്ചാലും കിട്ടാതായി. ഒടുവിൽ അവർ സ്ഥാപനം പൂട്ടി മുങ്ങുകയും ചെയ്തു. പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ് പറയുമ്പോഴും സംഘം മറ്റ് പലയിടങ്ങളിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തുന്നതായി അറിയാൻ കഴിഞ്ഞതായി കൃഷ്ണൻ കുട്ടി പറയുന്നു.
സാക് ഏജൻസിയുടെ കോഴിക്കോട്ടെ ഓഫീസിപ്പോൾ അടഞ്ഞു കിടക്കുകയാണ്. വലിയ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളയാളാണ് സ്ഥാപനം നടത്തിയിരുന്നത്. പത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകുകയും പ്രമുഖ പത്രങ്ങളുമായി ചേർന്ന വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇവർ. അതുകൊണ്ട് തന്നെ പ്രമുഖ പത്രങ്ങളിലൊന്നും ഇതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും വരുന്നുമില്ല. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ ആളുകളെ വിദഗ്ധമായി കബളിപ്പിച്ചിരുന്നത്. വിദേശത്ത് പഠിക്കാൻ ചെലവ് കുറവാണെന്ന് പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്. എം ബി ബി എസിന് പുറമെ മറ്റ് നിരവധി കോഴ്സുകളിലേക്കും ഇവർ സീറ്റ് തരപ്പെടുത്തിക്കൊടുക്കാറുണ്ട്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശാഖകളുള്ള സ്ഥാപനമാണ് സാക് ഏജൻസി. എന്നാൽ ഈ സ്ഥാപനങ്ങളിൽ വിളിക്കുമ്പോൾ അതെല്ലാം ട്രാവൽ ഏജൻസികളും മറ്റുമാണന്ന് വ്യക്തമായി. തങ്ങൾക്കാർക്കും അവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവരെല്ലാം പറയുന്നത്. സംസ്ഥാനത്ത് നിരവധി പേരെ സാക് ഏജൻസി കബളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ പരാതികളുമായി ആളുകൾ വരുമെന്ന് തന്നെയാണ് കൃഷ്ണൻ കുട്ടി വിശ്വസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍