Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വ്യാജരേഖ വിവാദം: പോൾ തേലക്കാട്ട് ആലുവ ഡിവൈഎസ്‌പിക്ക് മുന്നിൽ നേരിട്ട് ഹാജരാകും; കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചതിൽ തേലക്കാട് ഒന്നാം പ്രതിയും ബിഷപ്പ് മനത്തോട്ടം രണ്ടാം പ്രതിയും  

വ്യാജരേഖ വിവാദം: പോൾ തേലക്കാട്ട് ആലുവ ഡിവൈഎസ്‌പിക്ക് മുന്നിൽ നേരിട്ട് ഹാജരാകും; കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചതിൽ തേലക്കാട് ഒന്നാം പ്രതിയും ബിഷപ്പ് മനത്തോട്ടം രണ്ടാം പ്രതിയും   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സീറോ മലബാർ സഭാ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ കേസിൽ പ്രതി ചേർക്കപ്പെട്ട ഫാ. പോൾ തേലക്കാട്ട് പൊലീസിനു മുന്നിൽ നേരിട്ട് ഹാജരാകും. കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചതിൽ ഫാ.പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും ബിഷപ്പ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കിയും കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫാ. ജോബി മാപ്രക്കാവിൽ നൽകിയ പരാതിയിലാണ് നിർണായക നീക്കമുണ്ടായത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആലുവ ഡി. വൈ. എസ്. പി മുമ്പാകെ ഹാജരായി സത്യം ബോധിപ്പിക്കാനാണ് തീരുമാനം. വ്യാജരേഖക്കേസിൽ അന്വേഷണവുമായി പരിപൂർണ്ണമായി സഹകരിക്കുമെന്ന് ഫാ. പോൾ തേലക്കാട്ട് അറിയിച്ചു.കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ബാങ്കിടപാട് എന്ന പേരിൽ തനിക്ക് ലഭിച്ച ചില രേഖകൾ ഫാ.പോൾ തേലക്കാട് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനു കൈമാറുകയായിരുന്നു. ബിഷപ്പ് മനത്തോട്ടം രേഖകൾ സിനഡിന് കൈമാറുകയും ചെയ്തു. എന്നാൽ താൻ ബാങ്കിടപാടുകൾ നടത്തിയിട്ടില്ലെന്ന് കർദ്ദിനാൾ വ്യക്തമായതിനെ തുടർന്നാണ് സഭാ നേതൃത്വം പരാതി നൽകുന്നത്. പിന്നാലെയാണ് ഇരുവരെയും പ്രതി ചേർത്ത് കേസെടുത്തത്. അതിരൂപത ഭൂമിയിടപാട് വിവാദമായതിനെ തുടർന്ന് പ്രശ്നപരിഹാരത്തിനായി വത്തിക്കാനാണ് അഡ്‌മിനിസ്ട്രേറ്ററായി ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ നിയമിച്ചത്.

കേസ്...

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ 2019 ജനുവരി 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തിൽ നടന്ന സിനഡിൽ സമർപ്പിച്ചു മാർ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാൻ ശ്രമിച്ചു എന്നതാണ് വ്യാജ രേഖ കേസ്. സിറോ മലബാർ സഭ ഇന്റർനെറ്റ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോബി മപ്രകാവിൽ നൽകിയ പരാതിയിൽ കെസിബിസി മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിലിനെയും അതിരൂപത അപ്പസ്റ്റോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തെയുമാണ് പ്രതി ചേർത്തിരുന്നത്.

ഫാ. തേലക്കാട്ട് നൽകിയ രേഖകൾ അഡ്‌മിനിസ്ട്രേറ്റർ കർദിനാളിന് നൽകുകയും കർദിനാൾ രേഖകൾ സിനഡിനു മുമ്പാകെ സമർപ്പിക്കുകയുമായിരുന്നു. സിനഡ് നടത്തിയ പരിശോധനയിൽ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇന്റർനെറ്റ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോബി മപ്രകാവിലിനെ കേസ് കൊടുക്കാൻ ചുമതലപ്പെടുത്തിയത്. ഫാ. ജോബി മപ്രകാവിൽ ഫാ. തേലക്കാട്ടിലിനും അപ്പസ്റ്റോലിക് അഡ്‌മിനിസ്ട്രേറ്ററിനും എതിരായ വാ മൊഴിയാണ് പൊലീസിന് നൽകിയത്. ഇതിൻപ്രകാരം ഫാ. തേലക്കാട്ടിലിനെ ഒന്നാം പ്രതിയും അഡ്‌മിനിസ്ട്രേറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP