ഫസലിനെ കൊന്നത് കാരായിമാരല്ലെന്നു സമ്മതിച്ച് ആർഎസ്എസുകാരന്റെ മൊഴി; തീർത്തതുകൊടിമരവും ബോർഡും സ്ഥിരമായി നശിപ്പിച്ച എൻഡിഎഫുകാരനോടുള്ള പക; സുബീഷിന്റെ വെളിപ്പെടുത്തലോടെ താൽക്കാലിക ആശ്വാസമാകുന്നത് സിപിഐഎമ്മിനും കാരായി സഹോദരന്മാർക്കും
കണ്ണൂർ: കോളിളക്കമുണ്ടാക്കിയ തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകത്തിനു പിന്നിൽ തങ്ങളാണെന്നു വെളിപ്പെടുത്തി ആർഎസ്എസ് പ്രവർത്തകന്റെ മൊഴി. നിരന്തരമായി ആർഎസ്എസിന്റെ കൊടിമരവും ബോർഡും നശിപ്പിച്ചതിലെ പ്രതികാരമാണ് ഫസലിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നും തലശേരി ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നൽകി. മൊഴിയുടെ വീഡിയോ പകർപ്പു പുറത്തുവന്നു. താനടക്കം നാലുപേർ ചേർന്നാണ് ഫസലിനെ കൊന്നതെന്നും സുബീഷ് പൊലീസിനോടു വെളിപ്പെടുത്തി.
സുബീഷിന്റെ മൊഴി ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ സിബിഐ കോടതിയിൽ സമർപ്പിച്ചു. ആദ്യം ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന സംശയത്തിലായിരുന്നു അന്വേഷണം. എന്നാൽ, പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു നടത്തിയ അന്വേഷണത്തിൽ കൊലയ്ക്കു പിന്നിൽ സിപിഐഎം ആണെന്ന നിഗമനത്തിലാണെത്തിയത്. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെ പ്രതികളായി കണ്ടെത്തി സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുബീഷിന്റെ മൊഴി പുറത്തുവരുന്നതോടെ സിപിഐഎമ്മിനും കാരായി സഹോദരന്മാർക്കുമാണു താൽകാലികാശ്വാസമാകുന്നത്.
കൊലപാതകത്തിന് ശേഷം കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ വാങ്ങിവച്ചത് മാഹിയിലെ തിലകൻ ചേട്ടനാണെന്നാണു സുബീഷ് പൊലീസിനോടു പറഞ്ഞത്. അതിനു ശേഷം ആർഎസ്എസിന്റെ തലശേരിയിലെ കാര്യാലയത്തിലെത്തി കാര്യം അറിയിച്ചു. ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരായിരുന്നു ഫസലിനെ വകവരുത്തിയ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെന്നും സുബീഷ് പറഞ്ഞു. രണ്ടു വർഷം മുമ്പു പൊലീസിനെ ബോംബെറിഞ്ഞ കേസിൽ തടവുശിക്ഷ അനുഭവിച്ചയാളാണു ഷിനോജ്.
ഷിനോജടക്കമുള്ളവരാണ് കൊലപാതകത്തിനുള്ള ആയുധങ്ങൾ കൊണ്ടുവന്നത്. മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് സുബീഷ് ഫസൽ കേസിലെ നിർണായകമായ മൊഴി പുറത്തുവന്നത്. കുപ്പി സുബീഷ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. നേരത്തേ കേസിൽ അറസ്റ്റിലായ രാജനും ചന്ദ്രശേഖരനും തങ്ങൾക്കും പാർട്ടിക്കും ബന്ധമില്ലെന്ന നിലപാടാണ് ആവർത്തിച്ചിരുന്നത്. കാരായി രാജനെയും ചന്ദ്രശേഖരനെയും കേസിൽ നുണപരിശോധനയ്ക്കു വരെ വിധേയമാക്കിയിരുന്നു.
ഷിനോജും പ്രമീഷും പ്രബീഷും ചേർന്നാണു ഫസലിനെ വധിക്കാനുള്ള പദ്ധതി തയാറാക്കിയത്. അതിനുശേഷം തന്നെ വീട്ടിൽ വന്നു കണ്ടെന്നും കാര്യം അറിയിച്ചെന്നുമാണു സുബീഷ് നൽകിയിരിക്കുന്ന മൊഴി. ഒരു ബൈക്കിലാണ് നാലു പേരും ചേർന്നു ഫസലിനെ വധിക്കാൻ പോയത്. തേജസ് പത്രത്തിന്റെ ഏജന്റ് കൂടിയായ ഫസൽ പുലർച്ചെ പത്രവിതരണത്തിനു പോകുന്ന സമയത്ത് വഴിയിൽ കാത്തുനിന്നു. സൈക്കിളിൽ ഫസൽ വന്നപ്പോൾ താൻ ഒഴികെയുള്ള മൂന്നു പേരും ചേർന്നു വെട്ടി. പിടഞ്ഞുവീണ ഫസലിന് താൻ കാവൽ നിന്നു.
മറ്റു മൂന്നുപേരും ബൈക്കിൽ പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകനായ തിലകന്റെ വീട്ടിൽ പോയി. അവിടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ചത്. ആരോടും കാര്യം പറയേണ്ടെന്നും തിലകൻ പറഞ്ഞു. പിറ്റേന്ന് ആർഎസ്എസ് കാര്യാലയത്തിലെത്തി വിവരം നൽകിയിരുന്നെന്നും സുബീഷ് നൽകിയ മൊഴിയിൽ പറയുന്നു. നാലുപേർ രണ്ടു വാളുകൾ അടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് പോയത്. വെട്ടേറ്റു സൈക്കിളിൽനിന്നു വീണ ഫസൽ എണീക്കും മുമ്പ് പലതവണ വെട്ടുകയായിരുന്നു.
2014ൽ ചിറ്റാരിപ്പറമ്പിൽ പവിത്രനെ കൊലചെയ്ത കേസിലും തങ്ങൾക്കു പങ്കുണ്ടെന്നു സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്നും സംഘത്തിനു വ്യക്തമായ പങ്കുണ്ടെന്നു കാണിക്കുന്ന നിരവധി ഫോൺകോളുകളുടെ രേഖകൾ നേരത്തേ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോഴാണ് കൂടുതൽ ശക്തമായ മൊഴി പുറത്തുവരുന്നത്. കേസിൽ, സിപിഐഎമ്മിനാണു പങ്കെന്ന സിബിഐ കണ്ടെത്തൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസും ബിജെപിയും പ്രചാരണായുധമാക്കിയിരുന്നു.
സിപിഐഎം പ്രവർത്തകരാണു കൊലപാതകത്തിനു പിന്നിലെന്ന സിബിഐയുടെ കണ്ടെത്തലിനെതിരേ മുമ്പു തന്നെ ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, സിപിഐഎം തന്നെയാണെന്ന വാദത്തിൽ സിബിഐ ഉറച്ചുനിൽക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ കാരായി സഹോദരന്മാർക്കു കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുകയാണ്. കാരായിമാരെ കേസിൽ ബന്ധിപ്പിക്കാൻ യാതൊരു തെളിവും ലഭിച്ചിരുന്നില്ല.
അതേസമയം, രക്തം പുരണ്ട ഫസലിന്റെ വസ്ത്രം ആർഎസ്എസ് കാര്യാലയ വളപ്പിൽനിന്നു കിട്ടിയത് സിബിഐ തെളിവായി സ്വീകരിക്കുകയും ചെയ്തില്ല. അന്നു സിപിഐഎം ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജൻ. ചന്ദ്രശേഖരൻ തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയും. ആർഎസ്എസാണ് കൊലപാതകത്തിനു പിന്നിൽ എന്നു സംശയിക്കുന്നതായി കാരായി രാജൻ നൽകിയ അഭിമുഖം അദ്ദേഹത്തിലേക്കു തന്നെ തിരിയുകയായിരുന്നു. സംഘർഷമുണ്ടാക്കി നാട്ടിൽ വർഗീയ കലാപത്തിനു ശ്രമിക്കുകയാണെന്നായിരുന്നു സിബിഐയുടെ നിലപാട്.
ഏറെക്കാലം ഇരുവരും ജയിലിലായിരുന്നു. കണ്ണൂരിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാൽ എറണാകുളത്തായിരുന്നു താമസം. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിച്ചിരുന്നു. തലശേരി നഗരസഭയിലേക്കു ചന്ദ്രശേഖരനും കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കു രാജനും ജയിച്ചു. കണ്ണൂരിൽ പ്രവേശിക്കാനാകാത്തതിനാൽ ഇരുവരും പിന്നീട് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് രാജൻ. ചന്ദ്രശേഖരൻ തലശേരി ഏരിയാക്കമ്മിറ്റി അംഗവും.
സിപിഎമ്മിന്റെ തലയിൽ ചുമത്തിയിരുന്ന വലിയൊരു രക്തക്കറയാണ് സുബീഷിന്റെ വെളിപ്പെടുത്തലോടെ മാറുന്നത്. കേരള രാഷ്ട്രീയത്തിൽതന്നെ നിർണായകമാകുന്നതാണ് വെളിപ്പെടുത്തൽ. കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കും സ്വാധീനത്തിനും വഴിവച്ച ഫസൽ വധക്കേസിൽ ആസൂത്രണത്തിൽ ആർഎസ്എസിന് എന്തു പങ്കാണുള്ളതെന്നും നേതാക്കൾക്കു പങ്കുണ്ടോ എന്നുമാണ് ഇനി അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍