ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ പാലത്തിനു മുകളിൽ 25 കിലോമീറ്റർ ദേശീയപാതനിർമ്മിക്കാൻ പഠനം; ഫ്ളൈഓവറായി നാലു വരിപ്പാത വരുമ്പോൾ ഭൂമി ഏറ്റെടുക്കൽ പ്രശ്നം ഒഴിവാക്കാം; ആറു മാസത്തിനുള്ളിൽ ലാഭമേതാണെന്നു പഠിക്കാനും സ്വകാര്യ ഏജൻസിക്കു നിർദ്ദേശം
അർജുൻ സി വനജ്
കൊച്ചി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഏറ്റവും വലിയ എതിർപ്പുയരുന്ന ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഫ്ളൈഓവർ നിർമ്മിച്ച് നാലു വരിയിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാൻ സാധ്യത പരിശോധിക്കുന്നു. ഇരുപത്തഞ്ചു കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ നിലവിൽ ദേശീയപാത കടന്നുപോകുന്ന മുപ്പതു മീറ്ററിൽ മുകൡലായി ഫ്ളൈഓവറിൽ നാലുവരിപ്പാത കൂടി നിർമ്മിക്കാനാണ് സാധ്യതാ പഠനം നടത്തുന്നത്. 45 മീറ്ററിൽ ദേശീയപാത നിർമ്മിക്കണമെങ്കിൽ പതിനഞ്ചു മീറ്റർ കൂടി ഏറ്റെടുക്കേണ്ടിവരും. ഇതാണോ എലിവേറ്റഡ് ഹൈവേയാണോ ലാഭമെന്നും പരിശോധിക്കാൻ ഹൈദ്രാബാദ് ആസ്ഥാനമായുള്ള സീഡ് ബാക്ക് കൺസൽറ്റന്റ് കമ്പനിയോടു നിർദ്ദേശിച്ചിട്ടുണ്ട്.
ദേശീയപാതാ സംയുക്ത സമര സമിതി ആദ്യം മുതൽ ചൂണ്ടിക്കാണിക്കുന്ന പരിഹാരമാണ് എലിവേറ്റഡ് ഹൈവേ. എന്നാൽ ഭൂമി ഏറ്റെടുത്തു നിലവിലുള്ള ഹൈവേയുടെ വീതി കൂട്ടി നാലുവരി നിർമ്മിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. 45 മീറ്ററിൽ പാത നിർമ്മിക്കുകയാണ് നയമെന്നു പിണറായി സർക്കാരും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഇതും സാധ്യമല്ലാത്ത സാഹചര്യത്തിലാണ് എലിവേറ്റഡ് ഹൈവേയെന്ന ആലോചന ഉണ്ടായത്.
സീഡ് ബാക്ക് കൺസൾട്ടന്റ് നിലവിൽ ഇടപ്പള്ളി മുതൽ കോഴിക്കോട് വെങ്ങളം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന ഏജൻസിയാണ്. ചേർത്തല മുതൽ കഴക്കൂട്ടം വരെ എസ്.എം.ഇ.സി എന്ന ഏജൻസിയാണ് പഠനം നടത്തുന്നത്. ആറ് മാസം കൊണ്ട് പഠന റിപ്പോർട്ട് തയ്യാറാക്കാനാണ് ദേശീയ പാത അഥോറിറ്റിയുടെ നിർദ്ദേശം. രണ്ടു മാസമെങ്കിലും വേണ്ട പഠനം ആറുമാസത്തിനുള്ളിൽ തീർക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ 90 ശതമാനം കുറയ്ക്കാം
45 മീറ്ററിൽ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള പഠനം അവസാനഘട്ടത്തിലെത്തി നിൽക്കേയാണ് എലിവേറ്റഡ് ഹൈവേയ്ക്കുകൂടിയുള്ള പഠനം നടത്താൻ നിർദ്ദേശം വന്നിരിക്കുന്നത്. ദേശീയ പാതയ്ക്കായി നിലവിൽ ഏറ്റെടുത്ത 30 മീറ്ററിന് മുകളിലായി നാല് വരി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിലൂടെ, ഭൂമി ഏറ്റെടുക്കലും കുടിയൊഴുപ്പിക്കലും 90 ശതമാനം വരെ കുറയ്ക്കാമെന്ന ദേശീയപാതാ സമരസമിതി നേതാവ് ഷാഷീം ചേന്ദമ്പള്ളി മറുനാടൻ മലയാളിയോട് പറഞ്ഞു.
200607 ൽ വിൽബർസ്മിത്ത് ഇന്ത്യ അസോസിയേറ്റാണ് 45 മീറ്റർ പാതയ്ക്കുള്ള പഠനം നടത്തിയത്. അന്ന് 5000 മുതൽ 50000 രൂപ വരെയാണ് ഭൂമി വില വില നിശ്ചയിച്ചാണ് പഠന റിപ്പോർട്ട് നൽകിയത്. പൊളിക്കേണ്ട കെട്ടിടങ്ങളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും എണ്ണത്തിലും ഭീമമായ കുറവാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ദേശീയപാതയ്ക്കുള്ള അനുമതി നൽകിയത്. തുടർന്ന് 2014 ലാണ് ദേശീയ പാത സംയുക്ത സമരസമിതി, കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയോട് സുതാര്യമായ പഠനം ആവശ്യപ്പെട്ട് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും പഠനം നടക്കുന്നത്. ഇന്റർകോണ്ടിനന്റൽ കൺസൽറ്റന്റ് ആൻഡ് ടെക്നോക്രാറ്റ് കമ്പനിയാണ് ആദ്യം പഠനം നടത്തിയത്.
കഴിഞ്ഞ മാസം ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജില്ലയിലെ എംഎൽ.എ മാരും എംപി മാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. എലിവേറ്റഡ് ഹൈവേയോട് ജനപ്രതിനിധികൾക്ക് 100 ശതമാനവും യോജിപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യതാ പഠനം നടത്താൻ ശുപാർശ ചെയ്തത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള 25 കിലോമീറ്ററിൽ 30 മീറ്റർ വീതിയിൽ 10 വർഷം മുമ്പ് സ്ഥലം ഏറ്റെടുത്തതാണ്. ഇതിനായി നൂറുകണക്കിന് കുടുംബങ്ങൾക്ക് അവരുടെ വീടും സ്ഥലവും വിട്ട് നൽകേണ്ടി വന്നിരുന്നു. പലരും ഉള്ള സ്ഥലത്ത്, റോഡിൽ നിന്ന് പിന്നോട്ട് മാറി വീടുവെച്ചു. പലരുടേയും വീട് നിർമ്മാണം 10 വർഷമായിട്ടും പൂർത്തിയായിട്ടില്ല. അപ്പോഴാണ് 15 മീറ്റർ വീണ്ടും സ്ഥലം ഏറ്റെടുക്കാൻ പഠനം ആരംഭിച്ചത്. ഇതാണ് വിവാദത്തിന് വഴിവച്ചതും.
നിലവിൽ ഏറ്റെടുത്ത 30 മീറ്ററിൽ നാലുവരി എലിവേറ്റഡ് പാത നിർമ്മിക്കുന്നതാണോ, അതോ 15 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നതാണോ, സാമ്പത്തികമായി ഉചിതം എന്നും വിശദമായി പഠനം നടത്തി റിപ്പോർട്ട് നടത്താനാണ് സ്വകാര്യ ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പഠനത്തിന് ആവശ്യമായ സമയം കൃത്യമായി കിട്ടിയില്ലെങ്കിൽ, വീണ്ടും സ്ഥലം ഏറ്റെടുക്കുന്നതാണ് ഉചിതം എന്ന റിപ്പോർട്ട് സമർപ്പിക്കുമോ എന്ന ആശങ്ക സംയുക്ത സമരസമിതിക്കുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍