Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊളിക്കാനായി കൊണ്ട് വന്ന കപ്പൽ കുടുങ്ങി പോയത് വടം പൊട്ടിയതോടെ; മാലി ദ്വീപിൽ നിന്നും കൊണ്ടുവന്ന കപ്പൽ കടലിൽ പെട്ടത് മൂന്ന് ആഴ്ചയോളം; രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുകി പരക്കാൻ തുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത് നാട്ടുകാർ; ധർമ്മടം കടലിൽ മൺതിട്ടയിൽ കുടുങ്ങിയ വിദേശ കപ്പൽ നീക്കം ചെയ്യാനായി ടഗ്ഗ് എത്തിക്കാൻ തീരുമാനം

പൊളിക്കാനായി കൊണ്ട് വന്ന കപ്പൽ കുടുങ്ങി പോയത് വടം പൊട്ടിയതോടെ; മാലി ദ്വീപിൽ നിന്നും കൊണ്ടുവന്ന കപ്പൽ കടലിൽ പെട്ടത് മൂന്ന് ആഴ്ചയോളം; രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുകി പരക്കാൻ തുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത് നാട്ടുകാർ; ധർമ്മടം കടലിൽ മൺതിട്ടയിൽ കുടുങ്ങിയ വിദേശ കപ്പൽ നീക്കം ചെയ്യാനായി ടഗ്ഗ് എത്തിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ധർമ്മടം കടലിൽ മൺതിട്ടയിൽ കുടുങ്ങിയ വിദേശ കപ്പൽ നീക്കാൻ ഇന്ന് ടഗ്ഗ് എത്തും. ആലപ്പുഴയിൽ നിന്നും ടഗ്ഗും ബോട്ടുകളും എത്തിക്കാനുള്ള നടപടി പൂർത്തിയായതോടെയാണ് കടൽക്ഷോഭത്തിൽപെട്ട് ധർമ്മടത്തും അഴീക്കൽ അഴിമുഖത്തും വടം പൊട്ടി കപ്പലുകൾ കുടുങ്ങിയത്. അഴീക്കൽ സിൽക്കിലേക്ക് പൊളിക്കാനായി കൊണ്ട് പോകാൻ മാലദ്വീപിൽ നിന്നും ടഗ്ഗ് ഉപയോഗിച്ച് വലിച്ചു കൊണ്ടു വന്നതായിരുന്നു രണ്ട് കപ്പലുകളും. കാലവർഷക്കാലത്ത് കപ്പലുകൾ കൊണ്ടു വന്നത് നിയമങ്ങൾ പാലിക്കാതെയാണെന്ന പരാതിയിന്മേൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് പുറമേ കോസ്റ്റ് ഗാർഡും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

മാലി ദ്വീപിൽ നിന്നും കൊണ്ടുവരികയായിരുന്ന 'ഒയിവാലി 'എന്ന കപ്പലാണ് കടലിൽ കുടുങ്ങിയിരിക്കുന്നത്. മൂന്നാഴ്ചയോളമായി കടലിൽപെട്ട ഈ കപ്പലിൽ നിന്ന് രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുകുന്നുവെന്ന പരാതി ദേശവാസികൾ ഉന്നയിച്ചിരുന്നു. ടഗ്ഗിലെ വടം പൊട്ടി കപ്പൽ കടലിൽ കുടുങ്ങുകയായിരുന്നു. കപ്പലിനകത്ത് കയറിയ മഴവെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ധർമ്മടം പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചിരുന്നു.

ജില്ലാ ഭരണ കൂടത്തേയും ബന്ധപ്പെട്ട അധികാരികളേയും അറിയിക്കാതെ രണ്ട് കപ്പലുകളാണ് ടഗ്ഗിൽ കെട്ടി വലിച്ച് കൊണ്ടു പോകാൻ ശ്രമിച്ചത്. അതിലൊന്നാണ് വടം പൊട്ടി കടലിൽ കിടക്കുന്നത്. ആലപ്പുഴയിൽ നിന്നുള്ള വിദഗ്ദരെ എത്തിച്ച് മണലിൽ പുതഞ്ഞ് കിടക്കുന്ന കപ്പൽ വലിക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ ടി.വി. സുഭാഷ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ കപ്പൽ ഇനിയും കടലിൽ കിടക്കുകയാണെങ്കിൽ അതിലെ രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുകുകതന്നെ ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.
ആലപ്പുഴയിൽ നിന്നും ടഗ്ഗും അനുബന്ധ ഉപകരണങ്ങളും എത്തുന്നതോടെ കപ്പൽ പ്രശ്നം പരിഹരിക്കപ്പെടും.

തൂത്തുക്കുടി സ്വദേശിയായ ഒരു വ്യക്തിയാണ് പൊളിക്കാനുള്ള കപ്പൽ വാങ്ങിയതെന്നാണ് വിവരം. പ്രദേശവാസികൾ അടുത്ത ദിവസം തന്നെപ്രക്ഷോഭസമരത്തിന് ഒരുങ്ങാനിരിക്കുകയായിരുന്നു ജില്ലാ ഭരണാധികാരികളുടെ അനുകൂല തീരുമാനം വന്നത്. കപ്പൽ ഇനിയെങ്കിലും ഇവിടെ നിന്ന് മാറ്റിയില്ലെങ്കിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം നേരിടേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു. രണ്ട് കപ്പലുകൾ ഒന്നിച്ച് ടഗ്ഗിൽ കെട്ടിവലിച്ച് മാലിദ്വീപിൽ നിന്നും കൊണ്ടു വരികയായിരുന്നു. അതിലൊരെണ്ണമായ ട്രൂ ട്രാവലർ കപ്പൽ അഴീക്കൽ പുലിമുട്ടിന് സമീപം എത്തിച്ചിരുന്നു. അതിനകത്തെ വെള്ളം നീക്കാനുള്ള ശ്രമം അഴീക്കൽ ദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിയിരുന്നു. കപ്പൽ പൊളിശാലയായ സിൽക്കിലെത്തിച്ച് എല്ലാ സുരക്ഷയും ഉറപ്പാക്കിയ ശേഷമേ കപ്പൽ പൊളിക്കാവൂ എന്ന് കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP