നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മെയ് 16 മുതൽ 20 വരെ അങ്കമാലിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം, ഫെബ്രുവരി 4, 2020: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് അങ്കമാലി വേദിയാകും. പരിപാടിയുടെ ബ്രോഷർ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. ഓ രാജഗോപാൽ എം എൽ എ യ്ക്ക് ബ്രോഷർ കൈമാറിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. വി എസ് ശിവകുമാർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാരായ ഒ രാജഗോപാൽ, റോജി എം ജോൺ തുടങ്ങിയവരും പങ്കെടുത്തു. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) കേന്ദ്ര-സംസ്ഥാന സർക്കാർ, സർക്കാറിതര സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ അങ്കമാലി അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെന്ററിലാണ് അരങ്ങേറുന്നത്. കേന്ദ്ര ആയുഷ്, വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയങ്ങൾ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ എം എ ഐ), ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്ച്വറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ഡ്രഗ്സ് മാനുഫാക്ച്വറേഴ്സ് അസോസിയേഷൻ, സർവീസ് സംഘടനകൾ, അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകൾ തുടങ്ങി നിരവധി സംഘടനകൾ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സംസ്ഥാനത്തിന് തന്നെ ഒരു മുതൽക്കൂട്ടായിത്തീരും എന്ന് പ്രതീക്ഷിക്കുന്നതായി ബ്രോഷർ പ്രകാശനം നിർവശിച്ചു സംസാരിച്ച ആരോഗ്യ-സാമൂഹ്യ നീതി മന്ത്രി ശ്രീമതി കെ കെ ശൈലജ പറഞ്ഞു. ഈ സദുദ്യമത്തിന് സംസ്ഥാന സർക്കാറിന്റെ പൂർണ പിന്തുണയുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം മനുഷ്യ ശരീരത്തെയും മനസ്സിനെയും തൊട്ടറിയുന്ന ആയുർവേദത്തെയും പ്രതിഷ്ഠിക്കണം. രോഗപ്രതിരോധത്തിനും ശരീരത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദം ഉതകും. നല്ല പ്രതിരോധ ശേഷിയുണ്ടെങ്കിൽ കൊറോണ വന്നാലും പ്രതിരോധിക്കാനാവും. ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ട് നാം ഒട്ടേറെ അസുഖങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ശരീരത്തിന് ഉത്തേജനം നല്കേണ്ട ആഹാരം ശത്രുവായി മാറുന്ന അവസ്ഥയുണ്ട്. ആയുർവേദത്തെ ജീവിത ചര്യയാക്കി മാറ്റുന്നതിലൂടെ നമുക്കിതിനെ പ്രതിരോധിക്കാനാവും. ആയുർവേദ രംഗത്തെ ഗവേഷണത്തിനായി സംസ്ഥാന സർക്കാറിന്റെ മുൻകൈയിൽ സ്ഥാപനം വരുന്നുണ്ട്, മന്ത്രി പറഞ്ഞു.
പകർച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും വർധിച്ചത് ആയുർവേദത്തെ മറന്നതുകൊണ്ടാണ്. നമ്മുടെ തനതായ ജീവിതചര്യയിലേക്ക് കൊണ്ടുപോകാൻ ആയുർവേദത്തിന് കഴിയുമെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ശ്രീ വി എസ് ശിവകുമാർ എം എൽ എ പറഞ്ഞു. പുതിയ കാല വെല്ലുവിളികളെ അതിജീവിക്കാൻ ആയുർവേദത്തിലൂടെ കഴിയും. കേരളത്തിന്റെ ആരോഗ്യരംഗത്തും ടൂറിസം മേഖലയിലും സാമ്പത്തിക രംഗത്തും ആയുർവേദത്തിന്റെ സംഭാവനകളുണ്ട്, അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുരാതനമായ ശാസ്ത്ര വിഭാഗമാണ് ആയുർവേദമെന്നും, ഏറ്റവും ഊന്നൽ നല്കേണ്ടത് ഗവേഷണത്തിലാണെന്നും ശ്രീ ഒ. രാജഗോപാൽ എം എൽ എ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറിന്റെ മുൻ കൈയിൽ കണ്ണൂരിൽ അതിനുള്ള സ്ഥാപനം നിലവിൽ വരുന്നത് നല്ല കാര്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു
ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020 ന്റെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ച ഫെസ്റ്റിവൽ വൈസ് ചെയർമാൻ ശ്രീ റോജി ജോൺ എം എൽ എ, ആയുർവേദത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്നവരുടെ ഒരു മെഗാ കാർണിവലായി ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മാറട്ടെ എന്ന് ആശംസിച്ചു.
മെയ് 16 മുതൽ 20 വരെ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയിൽ അമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അയ്യായിരത്തോളം ഡെലിഗേറ്റുകൾ മേളയുടെ ഭാഗമാകും. അഞ്ഞൂറോളം സ്റ്റോളുകൾ പ്രദർശനത്തിൽ ഉണ്ടാകും. പ്രതിദിനം അരലക്ഷത്തോളം സന്ദർശകർ മേളയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ആയുർവേദത്തെ കുറിച്ചുള്ള ഏറ്റവും വലിയ സംവാദവേദിയായി മേള മാറും. അക്കാദമിക് സെഷനുകൾ, ആയുഷ് ക്ലിനിക്കുകൾ, ശില്പശാലകൾ, പാനൽ ചർച്ചകൾ, പൊതുജന അവബോധ പരിപാടികൾ, സോളിഡാരിറ്റി മീറ്റുകൾ, ആയുർവേദ-നാടൻ ഭക്ഷ്യമേളകൾ, പുസ്തകമേള, കലാസാംസ്കാരിക പരിപാടികൾ, ഫോട്ടോഗ്രഫി മത്സരം, ഗൈഡഡ് ടൂറുകൾ, ഡോക്യുമെന്ററി ചലച്ചിത്രോത്സവം എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. ഇന്റർനാഷണൽ സെമിനാർ, ഗ്ലോബൽ ആയുർവേദ എക്സിബിഷൻ, ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് എന്നീ മൂന്ന് പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
ലോകമെമ്പാടുമുള്ള ആയുർവേദ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ഒത്തുചേരലിനാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കുന്നത്. അറിവും അനുഭവങ്ങളും പങ്കുവെച്ചും പങ്കാളിത്തത്തിന്റെ സാധ്യതകൾ ചർച്ച ചെയ്തും ഈ രംഗത്തെ വളർച്ചയ്ക്കും വികാസത്തിനുമുള്ള സാധ്യതകൾ ആരായും. വിദ്യാർത്ഥികൾ, ഗവേഷകർ, നയരൂപീകരണ വിദഗ്ദ്ധർ, ഡോക്ടർമാർ, അദ്ധ്യാപകർ, സംരംഭകർ തുടങ്ങി ആയുർവേദത്തിന്റെ മാഹാത്മ്യത്തെ തൊട്ടറിയുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ആഗോള ചികിത്സാ പദ്ധതി എന്ന നിലയിൽ വിഭാവനം ചെയ്യുന്ന മേളയിൽ വിദേശ രാജ്യങ്ങളിൽ നിന്നും പ്രാതിനിധ്യമുണ്ടാകും. ആയുർവേദത്തിന്റെ ഔന്നത്യത്തെ രാജ്യാന്തര തലത്തിൽ എത്തിക്കാൻ യത്നിക്കുന്നവരുടെ സംഗമവേദി കൂടിയായ മേള അക്ഷരാർഥത്തിൽ ആഗോള ഫെസ്റ്റിവലായി മാറുമെന്ന് സംഘാടകർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളർ തങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതോടൊപ്പം ആവശ്യങ്ങളും മുന്നോട്ടുവെയ്ക്കും. പങ്കാളിത്തത്തിനും സഹകരണത്തിനുമുള്ള സാധ്യതകളും ആരായും.
വൻവിജയമായ മൂന്നാം പതിപ്പിൽ 42 രാജ്യങ്ങളിൽ നിന്നാണ് പ്രതിനിധികൾ എത്തിയത്. ആരോഗ്യരക്ഷ, വ്യാപാരം, ആഗോള സാധ്യതകൾ എന്നിവയിൽ ഊന്നിയുള്ള വിപുലമായ കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും അവസരം സൃഷ്ടിക്കുന്നതിനാൽ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്നവർക്ക് മേള വലിയതോതിൽ ആകർഷകമാവും. വളർച്ചയ്ക്കും വികാസത്തിനുമുള്ള അവസരങ്ങളും തുറന്നുകിട്ടും .
ആയുർവേദ മെഡിക്കൽ ടൂറിസം: അവിശ്വസനീയ ഇന്ത്യയെ യാഥാർഥ്യമാക്കൽ എന്ന വിഷയത്തിൽ ഊന്നിയുള്ള സംവാദം അരങ്ങേറുന്നുണ്ട്. ആയുർവേദത്തിന്റെ മെഡിക്കൽ, വെൽനസ്സ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവരുടെയും നേട്ടങ്ങൾ സ്വായത്തമാക്കാൻ ആഗ്രഹിക്കുന്നവരുടെയും കൂട്ടായ്മയായി മേള മാറും. സംവാദങ്ങൾ, പ്രദർശനങ്ങൾ, വ്യാപാര സാധ്യതകൾ എന്നീ മൂന്ന് വിഭാഗങ്ങളിലും ആയുർവേദ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യും.
കുട്ടികളുടെ ആരോഗ്യം: ഗർഭാവസ്ഥ മുതൽ കൗമാരം വരെ എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള മുന്നൊരുക്കങ്ങൾ, ഗർഭകാല സുരക്ഷ, പ്രസവാനന്തര സുരക്ഷ, നവജാതശിശു സുരക്ഷ, പ്രതിരോധവും ആയുർവേദവും, ശിശുപോഷണം, പ്രാകാരയോഗ, സുവർണപ്രാസ, വളർച്ചയും വികാസവും, കുട്ടികളിൽ സാധാരണ കണ്ടുവരുന്ന അസുഖങ്ങളും ചികിത്സയും, പെരുമാറ്റ വൈകല്യങ്ങൾ, വളർച്ചാ ക്രമക്കേടുകൾ, ജനിതക സവിശേഷതകൾ, പോഷണവും പരിപാലനവും തുടങ്ങി കുട്ടികളുടെ ആരോഗ്യ സുരക്ഷയെ സമഗ്രമായി ഉൾക്കൊള്ളുന്ന രീതിയിലാണ് അവതരണം.
മുഖ്യപ്രമേയങ്ങൾക്ക് പുറമെ നിരവധി ഉപവിഷയങ്ങളിലും സെമിനാറുകൾ അരങ്ങേറുന്നുണ്ട്. പരിസ്ഥിതിയെയും കാലാവസ്ഥ വ്യതിയാനത്തെയും ആയുർവേദവുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക സെഷനും ആയുർവേദത്തിന്റെ ഉയർത്തെഴുന്നേൽപ്പ് എന്ന വിഷയത്തിലുള്ള ചർച്ചയും നടക്കും. അന്താരാഷ്ട്ര കോൺക്ലേവിന്റെ ഭാഗമായ ആസിയാൻ മീറ്റിൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, തായ്ലൻഡ്, ബ്രൂണെ, വിയറ്റ്നാം, ലാവോസ്, മ്യാന്മർ, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കുചേരും. ഇന്റർനാഷണൽ ഡെലിഗേറ്റ് അസംബ്ളിയിൽ ആസിയാൻ രാജ്യങ്ങൾക്ക് പുറമേ അമേരിക്ക, യുറോപ്പ്, റഷ്യ, ലാറ്റിൻ അമേരിക്കൻ പങ്കാളിത്തവുമുണ്ടാകും. മേളയുടെ മറ്റൊരു ആകർഷണം ആയുർവേദം ആഫ്രിക്കയിൽ എന്ന വിഷയത്തിലുള്ള പ്രത്യേക ചർച്ചയാണ്. എം എസ് എം ഇ മീറ്റ്, ഗ്രാൻഡ് കേരള ആയുർവേദ ഫെയർ, ഔഷധസസ്യ കർഷകരുടെ കൂട്ടായ്മ, ആയുർവേദ ജോബ് ഫെയർ എന്നിവയും ഇതോടൊപ്പം നടക്കും. മേളയുടെ മുന്നോടിയായി മെയ് 14, 15 തിയ്യതികളിൽ പഞ്ചകർമ, മർമ, ഔഷധസസ്യ വർഗീകരണ ശില്പശാലകൾ സംഘടിപ്പിക്കുന്നുണ്ട്. 'ആഹാരം ഔഷധമായി' എന്ന വിഷയത്തിൽ വിദേശ ഡെലിഗേറ്റുകൾക്ക് മാത്രമായുള്ള ശില്പശാലയും അരങ്ങേറും.
കേന്ദ്ര ആയുഷ് മന്ത്രി (മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്-സ്വതന്ത്ര ചുമതല) ശ്രീപദ് യെസ്സോ നായിക്; സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവർ രക്ഷാധികാരികളായും കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ചെയർമാനായും പ്രവർത്തിക്കുന്ന സംഘാടക സമിതിയുടെ വർക്കിങ്ങ് ചെയർമാൻ ഡോ. പി മാധവൻകുട്ടി വാര്യരാണ്. ഡോ. ജി ജി ഗംഗാധരൻ സെക്രട്ടറി ജനറലും ഡോ. സുരേഷ്കുമാർ സി ചീഫ് കോ-ഓർഡിനേറ്ററുമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്