ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ നൽകും; ആകൃഷ്ടരായ ഉപഭോക്താക്കൾ ഓൺലൈനിൽ ബുക്ക് ചെയ്ത് പണവും നൽകി കൊറിയർ പൊളിക്കുമ്പോൾ കണ്ണുതള്ളിപ്പോകും; ലഭിക്കുന്നത് ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഏഴയലത്തുപോലും വരാത്ത പഴകിയ വസ്ത്രത്തെക്കാളും നിലവാരം കുറഞ്ഞവ; തിരിച്ചുകൊടുത്താൽ വാങ്ങില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് 2000രൂപ തിരിച്ചു നൽകി വായടപ്പിച്ചു; ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ് ഇങ്ങിനെ...
ജംഷാദ് മലപ്പുറം
മലപ്പുറം: ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ പ്രദർശിപ്പിക്കും. ശേഷം വസ്ത്രങ്ങളുടെ ഫോട്ടോകളും, ഓൺലൈൻബുക്കിംഗിന്റെ ലിങ്കും ഫേസ്ബുക്ക് വ്യാപകമായി പ്രചരിപ്പിക്കും. പുതുപുത്തന്മോഡൽ ഷർട്ടുകളും, ക്വാളിറ്റി കൂടിയ മെറ്റീരിയലുമടങ്ങുന്ന ഷർട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ഫോട്ടോ കാണുന്നവർ ഓൺലൈനിൽ ഉടൻ തന്നെ ബുക്കുചെയ്യും, പക്ഷെ പുതുപുത്തൻ വസ്ത്രം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ലഭിക്കുന്നതാകട്ടെ യാതൊരു ക്വാളിറ്റിയുമില്ലാത്ത, തങ്ങൾ ബുക്ക് ചെയ്ത ഷർട്ടിന്റെ ഏഴയലത്തുപോലും എത്താത്ത വസ്ത്രങ്ങളാകും, റിട്ടേൺ അയച്ചാൽ സ്വീകരിക്കില്ല. റിട്ടേൺചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും ഗുണഭോക്താവിനെ കളിപ്പിച്ചും, ഫോൺ കട്ട് ചെയ്തും മടുപ്പിക്കും. ചെറിയ പണമല്ലേ പോയതെന്ന് കരുതി തട്ടിപ്പിനിരയായവർ പിന്നാലെ മിണ്ടാണ്ടിക്കും. ഇതാണ് പുതിയ ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ്. നിരവധി ഓൺലൈൻ കമ്പനികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി കൊറിയർ സർവീസ് ഏജന്റ്സികൾ തന്നെ പറയുന്നു. തങ്ങൾ മുഖേന എത്തുന്ന കൊറിയറുകൾ ഇത്തരത്തിൽ ഉപഭോക്താക്കൾ തിരിച്ചു നൽകുന്ന അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.
മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ മുജീബ് റഹ്മാനാണ് മേൽപറഞ്ഞ രീതിയിൽ തട്ടിപ്പിനിരായായ ഒരാൾ. ബിസ്സിനസ്സ് ബേ എന്ന ഓൺലൈൻ ലിങ്ക് വഴിയാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. 160രൂപ മുതൽ 220രൂപവരെ വിലയുള്ള ഷർട്ടുകളാണ് ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നത്. ഫേസ്ബുക്കിൽ വന്ന ഒരു ലfങ്ക് കണ്ടാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. ഓരോ ഷർട്ടിന്റെ ഫോട്ടോക്കൊപ്പം അതിന്റെ വിലയും കാണിക്കുന്നുണ്ട്, ക്വാളിറ്റി കൂടിയ നല്ല ഷർട്ടുകളുടെ ഫോട്ടോ കണ്ടതോടെ ഇതിൽ ആകൃഷ്ടനയാ മുജീബ് 5300 രൂപക്ക് നിരവധി ഷർട്ടുകൾ ഓർഡർ ചെയ്തു.
ഓൺലൈനിൽ ഓർഡർ ചെയ്യുമ്പേൾ വിലയുടെ 10ശതമാനം അപ്പോൾതന്നെ അവരുടെ അക്കൗണ്ടിൽ ഇട്ടുനൽകി. ബാക്കി കൊറിയർ കയ്യിൽകിട്ടിയ ശേഷം അവരുടെ കയ്യിൽ നൽകിയാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് ശേഷം താൻ ഓർഡർ ചെയ്ത വസ്ത്രങ്ങൾ കയ്യിൽ കിട്ടിയപ്പോൾ മുജീബിന്റെ കണ്ണുതള്ളിപ്പോയി. താൻ ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഒരു മാച്ചുംഇല്ലാത്ത, ഷർട്ടിന് കീശപോലുമില്ലാത്ത ക്വാളിറ്റിയില്ലാത്ത ധരിക്കാൻ കഴിയാത്ത രീതിയിലുള്ള ഷർട്ടുകളാണ് ലഭിച്ചത്. അപ്പോൾ തന്നെ മുജീബ് കൊറിയർ സർവീസുകാരനോട് പറഞ്ഞു, തനിക്ക് ഇതുവേണ്ട, തന്റെ പണം തിരിച്ചുതരണമെന്ന്, പണം നൽകിയ ശേഷമാണ് കൊറിയർ കയ്യിൽനൽകുകയുള്ളു. എന്നാൽ പണം തിരിച്ചു നൽകാൻ തനിക്കു കഴിയില്ലെന്നും നിങ്ങൾ ഇവ റിട്ടേൺ അയച്ചാൽ പണം തിരിച്ചുലഭിക്കുമെന്നും പറഞ്ഞാണ് കൊറിയർ സർവീസുകാരൻ പോയത്.
ഇതുപ്രകാരം വസ്ത്രം റിട്ടേൺ നൽകാൻ ഓൺലൈനിൽ അപേക്ഷിച്ചിട്ടും യാതൊരു മറുപടിയും, ലഭിച്ചില്ല, സൈറ്റിൽ കണ്ട നമ്പറിൽ വിളിച്ചു റിട്ടേൺ കാര്യം പറയുമ്പോൾ അവർ ഫോൺ കട്ടാക്കുന്നു. വിട്ടുകൊടുക്കാൻ തെയ്യാറാകാതെ മുജീബ് വിവിധ നമ്പറുകളിൽ നിന്നും വിളിച്ചു അങ്ങോട്ടും ഭീഷണിപ്പെടുത്തി. എന്റെ പണം തിരിച്ചു നൽകിയില്ലെങ്കിൽ കോടതിയിൽ പോകുമെന്നും കേസ്കൊടുക്കുമെന്നും വരെ പറഞ്ഞു. തുടർന്നു പല നമ്പറുകളിൽനിന്നും വിളിച്ചപ്പോൾ റിട്ടേൺ എടുക്കാമെന്നും 800രൂപ സർവീസ് ചാർജായി നൽകണമെന്നും പറഞ്ഞു. ഇതിന് സമ്മതിച്ചിട്ടും റിട്ടേൺ കൊണ്ടുപോകാൻ ആരം വന്നില്ല. തുടർന്നു വീണ്ടും വിട്ടുകൊടുക്കാതെ ഫോൺവിളി തുടർന്നതോടെയാണ് മുജീബിനോട് 2000 രൂപ തരാം വസ്ത്രം നിങ്ങൾ തന്നെ എടുത്തോളുവെന്ന് പറഞ്ഞു. മുജീബിന്റെ വായടപ്പിച്ചത്. 2000രൂപ തിരിച്ചുകിട്ടിയാലും തനിക്ക് നഷ്ടമാണെന്ന മുജീബിന് തോന്നിയെങ്കിലും അവസാനം കിട്ടയത് ലഭിച്ചു മിണ്ടാതിരിക്കാമെന്ന് കരുതി മുജീബ് രണ്ടായിരംരൂപ തിരിച്ചുവാങ്ങിക്കുകയായിരുന്നു. ഇതാണ് ഓൺലൈൻ വസ്ത്രത്തിന്റെ തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വ്യാപകമായ ആരുംകേൾക്കാത്ത പല സൈറ്റുകൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്,
തട്ടിപ്പിന്റെ മറ്റൊരു രീതിയും നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് 1000 രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 97,500 രൂപ നഷ്ടപ്പെട്ടിരുന്നു. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിൽ നിന്നാണ് ജിജോ ചുരിദാർ ഓർഡർ ചെയ്തത് മാസങ്ങൾക്ക് മുമ്പാണ് ചുരിദാർ പാഴ്സലായി ലഭിച്ചത്. എന്നാൽ ഓൺലൈൻ സൈറ്റിൽ പറയുന്നയത്ര ഗുണനിലവാരം വസ്ത്രത്തിനില്ലെന്ന് മനസിലായതോടെ ഇത് തിരികെ അയയ്ക്കാൻ തീരുമാനിച്ചു. പണം തിരിച്ച് നൽകാനായി അക്കൗണ്ട് നമ്പറും ഒടിപി കോഡും കൈമാറണമെന്ന് കമ്പനിയിൽ നിന്നും അറിയിക്കുകയും ഇങ്ങനെ ചെയ്തതിന് പിന്നാലെ ജിജോയുടെ അക്കൗണ്ടിൽ നിന്നും വെറും പത്തു മിനിട്ടിനകം 95,000 രൂപ നഷ്ടമാകുകയായിരുന്നു.
ഇത്രയധികം തുക പോയപ്പോൾ ഇക്കാര്യം കമ്പനിയെ ഉടൻ അറിയിച്ചു. 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 5,000 രൂപ മിനിമം ബാലൻസുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാൻ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Stories you may Like
- നരകാസുരനും ഭസ്മാസുരനും തമ്മിലുള്ള സഖ്യം!
- ജപ്പാൻകാരുടെ ഉറക്കം കെടുത്തി വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
- ഓൺലൈൻ തട്ടിപ്പിൽ യുവതിക്കും രണ്ടു യുവാക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി
- കണ്ണൂരിൽ കെ എസ് ആർ ടി സി കൊറിയർ സർവീസ് ആരംഭിച്ചു
- 'ആൾക്കൂട്ടത്തിൽ വെച്ച് ഉൾവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു' വിദ്യാർത്ഥികൾ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍