Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒരു അവധിക്കാലത്താണ് രജീഷ് എന്നെ ലൈംഗികമായി പീഡിപ്പിച്ചത്'; മാവോയിസ്റ്റ് ദമ്പതികളുടെ മകൾ താൻ അനുഭവിച്ച ലൈംഗിക അതിക്രമം വെളിപ്പെടുത്തിയത് ഫേസ്‌ബുക്കിലൂടെ; ദീർഘ നാളുകൾക്ക് ശേഷം ആക്ടിവിസ്റ്റായ യുവാവ് അറസ്റ്റിൽ; പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയെന്നും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ലോകത്തോട് വിളിച്ച് പറഞ്ഞത് മാസങ്ങൾ മുന്നേ

'ഒരു അവധിക്കാലത്താണ് രജീഷ് എന്നെ ലൈംഗികമായി പീഡിപ്പിച്ചത്'; മാവോയിസ്റ്റ് ദമ്പതികളുടെ മകൾ താൻ അനുഭവിച്ച ലൈംഗിക അതിക്രമം വെളിപ്പെടുത്തിയത് ഫേസ്‌ബുക്കിലൂടെ;  ദീർഘ നാളുകൾക്ക് ശേഷം ആക്ടിവിസ്റ്റായ യുവാവ് അറസ്റ്റിൽ; പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയെന്നും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ലോകത്തോട് വിളിച്ച് പറഞ്ഞത് മാസങ്ങൾ മുന്നേ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച വിവരം പുറം ലോകമറിഞ്ഞത് പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ. പിലാത്തറയിൽ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇച്ചേരിപ്പാട്ട് രജീഷ് പോളാണ് കേസിൽ പരിയാരം പൊലീസിന്റെ പിടിയിലായത്. ഇയാൾ കോഴിക്കോട് വച്ച് നടന്ന അമാനവ സംഘമത്തിന്റെ നേതൃനിരയിലുള്ള വ്യക്തിയാണ്.

താൻ 16ാം വയസിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പെൺകുട്ടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 2012 ഓഗസ്റ്റ് മുതൽ 2013 വരെയുള്ള കാലയളവിലാണ് രജീഷ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു.

താൻ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട സംഭവം ഫേസ്‌ബുക്കിലൂടെ തുറന്ന് പറഞ്ഞതിന് പിന്നാലെ രജീഷ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വ്യക്തമാക്കി. നടന്ന സംഭവങ്ങൾ പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെ രജീഷിനെതിരെ കേസെടുക്കുകയായിരുന്നു.

സംഭവം നടന്നത് പരിയാരം പൊലീസ് സേ്റ്റഷൻ പരിധിയിലായതിനാൽ പാലക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത് കേസ് ഇവിടേക്ക് കൈമാറി. കേസെടുത്തതിനെ തുടർന്ന് രജീഷ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.

ബ്രഹ്മാണിക്കൽ അജണ്ടയുടെ ഭാഗമായി മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന് ആരോപിച്ച് 'ഫക്ക് ഹ്യൂമനിസം' എന്ന പേരിൽ കോഴിക്കോട് കടപ്പുറത്ത് 2015ൽ സംഘടിപ്പിച്ച അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനും ആക്ടിവിസ്റ്റുമാാണ് രജേഷ് പോൾ. ഇയാൾക്കെതിരെ മുൻപും ലൈംഗകാരോപണം ഉയർന്നിട്ടുണ്ടെന്നാണ് വിവരം.

സൈബർ ലോകത്ത് അറിയപ്പെടുന്ന യുവതിയാണ് പതിനാറാമത്തെ വയസ്സിൽ അയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. സഹായിക്കാനെന്ന ഭാവേനെ അടുത്തുകൂടി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ യുവതി വെളിപ്പെടുത്തിയത്.

'അയാളുടെ പൊയ്മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത് പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. താനും തന്റെ പിതാവും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അടുപ്പകാരന്ന് പറഞ്ഞു കൊണ്ട് അടുത്തുകൂടിയാണ് രജേഷ് പോൾ പീഡിപ്പിച്ചതെന്നു യുവതി പറയുന്നത്.

അയാൾ സഹതാപങ്ങൾ പറഞ്ഞും തന്നെ ലൈംഗികമായി അബ്യൂസ് ചെയ്്തും ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. അമാനവ സംഗമം നടത്താൻ നേതൃത്വം നൽകിയ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർ ലൈംഗിക കുറ്റകൃത്യം ചെയ്തതായി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ ഡോ. രേഖാ രാജ് അടക്കമുള്ളവർ നേരത്തെ പ്രതികരിച്ചിരുന്നു.

ദലിതരോടും സ്ത്രീകളോടും മുസ്ലീങ്ങളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികൾ നടത്തുകയും ചെയ്യുന്ന  ആക്റ്റീവിസ്റ്റുകൾ അവരുടെ പസ്വകാര്യജീവിതത്തിൽ എത്രമാത്രം സത്യസന്ധരാണെന്ന് ഡോ.രേഖാരാ്ജ് ഫേസ്‌ബുക്ക്പോസ്റ്റിട്ടതോടെ സൈബർ ലോകത്ത് ഈ വിഷയം ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP