Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂർ വിമാനത്താവളം: സംസ്ഥാന സർക്കാർ 175 കോടിയുടെ ഓഹരി കൂടിയെടുക്കും; 100 കോടിയുടെ ഓഹരി സ്വന്തമാക്കാൻ ഭാരത് പെട്രോളിയവും

കണ്ണൂർ വിമാനത്താവളം: സംസ്ഥാന സർക്കാർ 175 കോടിയുടെ ഓഹരി കൂടിയെടുക്കും; 100 കോടിയുടെ ഓഹരി സ്വന്തമാക്കാൻ ഭാരത് പെട്രോളിയവും

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൊത്തം ഓഹരിമൂലധനം 1500 കോടി രൂപയായി വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനസർക്കാർ 175 കോടി രൂപയുടെ ഓഹരി കൂടിയെടുക്കുക്കാൻ തീരുമാനമായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കമ്പനിയും 100 കോടിയുടെ ഓഹരി പുതുതായി എടുക്കും.

വിമാനത്താവള റൺവേയുടെ നീളം നാലായിരം മീറ്ററായി വർധിപ്പിക്കുന്നതടക്കമുള്ള വിപുലപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് ഓഹരിമൂലധനം 1000 കോടിയിൽനിന്ന് 1500 കോടിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന് 35 ശതമാനം ഓഹരിയാണ് നേരത്തെ തീരുമാനിച്ചിരുന്നു. അതു നിലനിർത്താനാണ് 175 കോടി നൽകുന്നത്.

കിയാലിന് കൂടുതലായി നൽകിയ ഭൂമി പാട്ടത്തിനാണ്. അത് പാട്ടത്തിൽതന്നെ നിലനിർത്തി 175 കോടി രൂപ പണമായിത്തന്നെ നൽകണമെന്നാണ് കിയാൽ ആവശ്യപ്പെട്ടിരിക്കുന്നത്. റൺവേ നീളം കൂട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് പണം കണ്ടെത്താനാണിത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലിന് 20 ശതമാനം ഓഹരി നിലനിർത്താൻ 100 കോടി രൂപകൂടി അടയ്ക്കണം. ഈ തുക വൈകാതെ അടയ്ക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധനവിതരണം നടത്തുന്നത് ബി.പി.സി.എൽ. ആണ്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപയുടെ 10 ശതമാനം ഓഹരിയുണ്ടായിരുന്നത് ഓഹരി മൂലധനം വർധിച്ചതോടെ ഏഴര ശതമാനമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP