ഞാൻ മുസ്ളീമാണ്... മുസ്ളീമായി ജീവിക്കണം; അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണം; നിരീശ്വരവാദിയായ അച്ഛൻ എന്നെ എതിർക്കുന്നത് ചിലരുടെ സ്വാധീനത്തിന് വഴങ്ങി; കുമ്മനവും രാഹുൽ ഈശ്വറും വീട്ടിലെത്തി അച്ഛനെ കണ്ടു; ഇസ്ളാം മതം ഉപേക്ഷിക്കാൻ പലരും ഭീഷണിപ്പെടുത്തി: ആവശ്യങ്ങളും ആക്ഷേപങ്ങളും എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയിൽ ഹാദിയ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: താൻ മുസ്ളീം ആണെന്നും മുസ്ളീമായി ജീവിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹാദിയയുടെ സത്യവാങ്മൂലം. വീ്ട്ടുതടങ്കലിൽ ആയിരുന്നപ്പോൾ വേറെ വിവാഹം കഴിക്കാൻ നിർബന്ധമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം. ഇത് കോടതി വ്യാഴാഴ്ച പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെ നിരവധി നേതാക്കൾ തന്റെ അച്ഛനെ സന്ദർശിച്ചതായും തന്നെ ഇസ്ളാംമതം ഉപേക്ഷിക്കാൻ ഇവരിൽ പലരും ഭീഷണിപ്പെടുത്തിയതായും ഹാദിയ എന്ന അഖില സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ നൽകിയ ഹർജിയിൽ ഹാദിയയെ സുപ്രിം കോടതി കഴിഞ്ഞ മാസം കക്ഷി ചേർത്തിരുന്നു. മതം മാറ്റം, ഷെഫിൻ ജഹാനുമായുള്ള വിവാഹം എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടു.
ചാനൽ റിപ്പോർട്ട് ഇങ്ങനെ:
അഭിഭാഷകനായ സയ്യദ് മർസൂക് ബാഫഖിയാണ് 27 ഖണ്ഡികകൾ ഉള്ള 25 പേജ് ദൈർഘ്യമുള്ള ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സത്യവാങ്മൂലത്തിലാണ് താൻ മുസ്ലിം ആണെന്ന് ഹാദിയ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ആയി ജീവിക്കണം. അവകാശപ്പെട്ട സ്വാതന്ത്ര്യം നിഷേധിച്ച് തടങ്കലിൽ ആയിരുന്നു. ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ് ജീവിതം. സ്വതന്ത്രയായി ജീവിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സത്യവാങ്മൂലത്തിലൂടെ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷെഫിൻ ജഹാനെ രക്ഷകർത്താവായി നിയമിക്കണമെന്ന് ഹാദിയ കോടതിയോട് അഭ്യർത്ഥിക്കുന്നു. ഷെഫിൻ ജഹാൻ ഭർത്താവാണ്. ഭർത്താവും ഭാര്യയുമായി ജീവിക്കാൻ കോടതി അനുവദിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഫിൻ ജഹാൻ വിദ്യാസമ്പന്നനാണ്. നല്ല കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയെന്ന നിലയിൽ തന്നെ വിവാഹം കഴിക്കുകയാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അച്ഛൻ ചിലരുടെ സ്വാധീനത്തിലാണ്. നിരീശ്വരവാദിയായ അച്ഛൻ എന്തുകൊണ്ടാണ് താൻ മതം മാറിയതിനെയും മറ്റൊരു മതത്തിൽപ്പെട്ട ആളിനെ വിവാഹം കഴിച്ചതിനെയും എതിർക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ സന്ദർശിക്കാൻ വന്നവരുടെ വിശദംശങ്ങൾ സന്ദർശകപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പരിശോധിച്ചാൽ ഹിന്ദു മതത്തിലേക്ക് മാറ്റാൻ ഭീഷണിപ്പെടുത്തിയവരുടെയും സമ്മർദം നടത്തിയവരുടെയും വിശദശാംശം മനസിലാകും. അച്ഛന് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നവരെയും, തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹാദിയ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
മാതാപിതാക്കളോട് വെറുപ്പില്ല. അവരോടുള്ള കടപ്പാട് വിലമതിക്കാൻ കഴിയാത്തതാണ്. അവരെ അനാഥരാക്കിയിട്ടില്ല. ഇനി ആക്കുകയുമില്ല. രക്ഷകർത്താക്കളെ തള്ളിപ്പറയില്ല. ഇസ്ലാമിനെ കുറിച്ചുള്ള പഠനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ സാധിക്കില്ല. കാരണം ഇസ്ലാം വിശ്വാസം ഉപേക്ഷിച്ച ശേഷമേ വീട്ടിലേക്ക് മടങ്ങി വരാവു എന്നാണ് മാതാപിതാക്കൾ നിഷ്കർഷിക്കുന്നത്. ഒരു ഇന്ത്യൻ പൗരയായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഈ അവകാശം ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും ഹാദിയ തന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
അപരിഹാര്യമായ നഷ്ടമാണ് തനിക്ക് ഉണ്ടായത്. അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണം തനിക്കെതിരെ ഉണ്ടായി. മാനസികനില തകരാറിലാണെന്നും ഐഎസുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമവിചാരണ നടന്നു. ഡോക്ടർ എന്ന നിലയിലുള്ള തന്റെ ഭാവിയെ ഇത് ബാധിക്കും. ക്രിമിനലും തീവ്രവാദിയും എന്ന മുൻവിധിയോടെയാണ് എൻഐഎയിലെ ചില ഉദ്യോഗസ്ഥർ പെരുമാറിയത്. ഈ അനുഭവിച്ച പീഡനങ്ങൾ ഒന്നും തെറ്റ് ചെയ്തതിനല്ല. മറിച്ച് ഭരണഘടന ഉറപ്പാക്കുന്ന മൗലികഅവകാശം വിനിയോഗിച്ചതിനും സ്വന്തം ഇഷ്ടം നടപ്പിലാക്കിയതിനുമാണ്. അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരുകളോടും ഉത്തരവാദിത്ത പ്പെട്ടവരോടും നിർദ്ദേശിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടുതടങ്കലിൽ ഇരിക്കെ വേറെ വിവാഹത്തിന് സമ്മർദ്ദം
വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ പുതിയ വിവാഹം കഴിക്കാൻ സമ്മർദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോൾ ഭയം തോന്നി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാൻ വന്ന കൗൺസിലർമാരെ ഏതു തരത്തിലും പീഡനം നടത്താൻ പൊലീസ് അനുവദിച്ചു എന്നും ഹാദിയ ആരോപിക്കുന്നുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ എത്തിയതിന്റെ രണ്ടാം ദിവസം മുതൽ പലരും തന്നെ സന്ദർശിച്ചതായി ഹാദിയ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പലരും പേരുപോലും വെളിപ്പെടുത്താൻ തയ്യാറായില്ല. കൗൺസിലിങ്ങിനാണ് പലരും എത്തിയത്. എന്നാൽ കൗൺസിലിങ്ങിന് പകരം മാനസികവും ശാരീരികവുമായ പീഡനമായിരുന്നു പലതും. ഇസ്ലാം മതം ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു അവരിൽ പലരും. ശിവശക്തി യോഗ സെന്ററിൽ നിന്നാണ് ഇവരിൽ പലരും എത്തിയതെന്ന് പിന്നീടാണ് മനസിലായതെന്നും ഹാദിയ സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയും തോറും വർധിച്ചു. തലയിൽ ചുറ്റിയിരുന്ന ഷാൾ നീക്കം ചെയ്യാൻ ബന്ധുക്കൾ ശ്രമിച്ചു. തന്റെ ഭർത്താവ് നിരവധി വിവാഹം കഴിച്ചയാൾ ആണെന്നും പ്രായം കൂടിയ ആൾ ആണെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. ആദ്യമൊക്കെ ഇസ്ലാം ഒരു നല്ല മതമല്ലെന്ന് എന്നെ വിശ്വസിപ്പിക്കാൻ കൗൺസിലർമാർ ശ്രമിച്ചു. എന്നാൽ അതിൽ അവർ വിജയിച്ചില്ല. ഇസ്ലാം മതത്തെയും അടുപ്പം ഉള്ളവരിൽ നിന്നും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൗൺസിലർമാർ പുതിയ തന്ത്രം എടുത്തു. പുതിയ വിവാഹം.
കൈയും കാലും കെട്ടിയിട്ട ശേഷം എന്റെ അനുമതി ഇല്ലാതെ വിവാഹം നടത്തും എന്ന് അവർ ഭീഷണിപ്പെടുത്തി. എന്നാൽ ഈ ഭീഷണികൾ വകവെച്ചില്ല. എന്നാൽ ഈ നിലപാടിനോട് പൊലീസുകാരും യോജിപ്പ് രേഖപെടുത്തിയപ്പോൾ ഭയം തോന്നി. ഒരിക്കൽ പോലും എന്റെ മുറിയിൽ നിന്ന് പുറത്ത് വരാൻ പൊലീസ് അനുവദിച്ചിരുന്നില്ല. എന്നാൽ കൗൺസിലർമാരെ ഏതു തരത്തിലും പീഡനം നടത്താൻ പൊലീസ് അനുവദിച്ചു. കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ എത്തിയ ആദ്യ ദിവസങ്ങളിൽ അച്ഛനിൽ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചതിനും ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതിനും ആയിരുന്നു ഈ അക്രമവും പീഡനവും എല്ലാം.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വീട്ടിലേക്ക് മാറ്റിയപ്പോൾ, പൊലീസ് അവിടെ ഉണ്ടാകില്ലെന്നാണ് കരുതിയത്. പൊലീസ് ഒപ്പം ഉണ്ടായിരുന്നില്ല എങ്കിൽ ഭർത്താവ് ഷെഫിൻ ജഹാന്റെ അടുത്തേക്ക് എന്ത് വില നൽകിയും പോയേനെ. എന്നാൽ കാര്യങ്ങൾ തന്റെ നിയന്ത്രണത്തിൽ അല്ലെന്ന് ബോധ്യമായി. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ തന്റെ കിടപ്പ് മുറിയിലും ഉണ്ടായിരുന്നു. എട്ട് പൊലീസ് ഉദ്യോഗസ്ഥർ മുറിക്ക് പുറത്തും. എന്നാൽ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാൻ പ്രയാസം ആയിരുന്നു. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ പ്രാർത്ഥന (നമസ്) നടത്തുന്നത് നിറുത്തി. മുസ്ലിം വിശ്വാസ പ്രകാരം ഹലാൽ അല്ലാത്ത രീതിയിൽ തരുന്ന മാംസം കഴിക്കാൻ തുടങ്ങി.
ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അധികാരം ഉണ്ട്. ഉത്തരവാദിത്വപെട്ട അധികാരികൾ നീതി ഉറപ്പാക്കേണ്ടത് ആയിരുന്നു. എന്നാൽ സാഹചര്യങ്ങളും സമ്മർദ്ദങ്ങളും കാരണം ഇസ്ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നിൽ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയിൽ മാത്രമായി പ്രാർത്ഥന. ചിലപ്പോൾ മനസിലും ഒതുങ്ങി. എന്റെ സുരക്ഷയും ചുറ്റും ഉള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗൺസിലർമാർ വരുമ്പോൾ എതിർത്തിരുന്നില്ല. എന്നാൽ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നും ഇല്ല. ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. ഒരു ദിവസം മെഹറായി ലഭിച്ചത് ഉൾപ്പടെ ഉള്ള സ്വർണ്ണാഭരണങ്ങൾ പൊലീസിന്റെ സാന്നിധ്യത്തിൽ അച്ഛൻ ഊരി വാങ്ങി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ആഭരണങ്ങൾ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഹൈക്കോടതി അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും രാഹുൽ ഈശ്വറും പല ദിവസങ്ങളിലായി വീട്ടിൽ എത്തി അച്ഛനെ സന്ദർശിച്ചു. മറ്റ് പല നേതാക്കളും വീട്ടിൽ എത്തി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഇവരിൽ പലരും ഭീഷണിപ്പെടുത്തി. എന്നാൽ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, വനിതാ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെ കാണുന്നതിൽ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകർഷിക്കുന്നതിനായി ബഹളം വെച്ചു. എന്നാൽ ഒപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭീഷണി പെടുത്തുകയും വലിച്ച് ഇഴക്കുകയും ചെയ്തു. വാ തുറക്കാൻ പോലും കൗൺസിലർമാർ അനുവദിച്ചില്ല.
തന്റെ ആഗ്രഹത്തിനും, തീരുമാനത്തിനും എതിരെ മാസങ്ങളോളം അവരെ കേൾക്കേണ്ടി വന്നു. ചോദ്യങ്ങൾ അവർ അനുവദിച്ചിരുന്നില്ല. എന്തെങ്കിലും പറയാൻ ശ്രമിച്ചാൽ വഴക്ക് പറയുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. എന്താണ് തെറ്റെന്ന് വിശ്വസിച്ചുവോ, അതൊക്കെ രാവിലെ മുതൽ വൈകിട്ട് വരെ കേൾക്കാൻ ബാധ്യസ്ഥയായി. ഇസ്ലാം മതം താൻ ഉപേക്ഷിക്കുക എന്നത് മാത്രമാണ് ഈ കൗൺസിലർമാരുടെ ലക്ഷ്യം. വീട്ടിൽ എത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം വായിക്കാൻ പുസ്തകവും പത്രവും നൽകണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാൽ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങൾ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങൾക്കും കാരണം വായന ആണെന്ന് കുറ്റപ്പെടുത്തി.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താമസിച്ചിരുന്ന ഹോസ്റ്റൽ ഭയാനകം ആയിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐഎസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോൾ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുറാനോ, പ്രാർത്ഥനയ്ക്ക് ഉള്ള വസ്ത്രമോ തരാൻ തയ്യാറായില്ല. ഹോസ്റ്റലിൽ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നു എന്നും ഹാദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകനായ സയ്യദ് മർസൂക് ബാഫഖി ഫയൽ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്