കാത്തിരിപ്പിന് ശേഷം വിമാനത്താവളം സഫലമായെങ്കിലും കണ്ണൂരിന്റെ കൈത്തറി തകർച്ചയിലേക്ക് കൂപ്പു കുത്തുന്നു; വിദേശികളെ ആകർഷിക്കാൻ കൈത്തറിയുടെ ഗുണമേന്മയോടെ നെയ്യുന്ന യന്ത്രതറിക്കാരെ പ്രോത്സാഹിപ്പിക്കണം; അതുവഴി കണ്ണൂരിന്റെ പഴയ മാഞ്ചസ്റ്റർ പദവി നിലനിർത്താം
രഞ്ജിത് ബാബു
കണ്ണൂർ: വിമാനത്താവളം പൂർത്തിയാകുമ്പോഴേക്കും കൈത്തറി നാമാവശേഷമാവുകയാണ്. 25 ഓളം കൈത്തറി കയറ്റുമതിക്കാരുള്ള കണ്ണൂർ ജില്ലയിൽ ഇന്നത് വിരലിലെണ്ണാവുന്നവരായി അവശേഷിക്കുകയാണ്.കൈത്തറിയുമായി ബന്ധപ്പെടുത്തിയായിരുന്നു കണ്ണൂർ വിമാനത്താവളമെന്ന ആശയത്തിന് തുടക്കമിട്ടത്. മൂന്ന് പതിറ്റാണ്ട് മുമ്പ് കണ്ണൂരിലെ കൈത്തറി വ്യവസായികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും കൈകോർത്തു കൊണ്ട് ഉന്നയിച്ച ആവശ്യത്തിന് സാക്ഷാത്ക്കാരമാവുമ്പോഴേക്കും കൈത്തറി തന്നെ ഇല്ലാതാവുകയാണ്. ഇരുനൂറ്റമ്പത് കോടിയോളം രൂപയുടെ കൈത്തറി തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന കേരളത്തിലെ ഏക കേന്ദ്രമായിരുന്നു കണ്ണൂർ.
കേരളത്തിലെ മഞ്ചസ്റ്റർ എന്ന് കീർത്തിയുള്ള കൈത്തറി വാങ്ങാൻ യൂറോപ്യന്മാരും അമേരിക്കക്കാരും കാനഡക്കാരും എത്താൻ വിമാനത്താവളവും ആധുനിക ഹോട്ടലുകളും വേണമെന്ന ആവശ്യത്തിന് മുപ്പതാണ്ടിന്റെ പഴക്കമുണ്ട്. കൈത്തറി ഉടമകൾതന്നെ കണ്ണൂരിൽ ഹോട്ടലുകൾ പണിതപ്പോൾ സായിപ്പന്മാർ തുണികൾ തേടി എത്തി. അങ്ങനെ ലോകത്ത് ആദ്യമായി കണ്ണൂർ ക്രെയിപ്പ് എന്ന തുണി രൂപപ്പെട്ടു. ദിനം പ്രതി കണ്ണൂരിൽ നിന്നും വിവിധ വർണ്ണത്തിലുള്ള ക്രെയിപ്പ് തുണികൾ കടൽ കടന്നു. കൈത്തറിതൊഴിലാളികൾ മുതൽ ഉടമകൾ വരെ സാമ്പത്തിക ഭദ്രതയിലുമായി. എന്നാൽ ഇക്കാലത്ത് ഗതാഗതക്കുരുക്ക് മറുനാട്ടുകാരുടെ കണ്ണൂരിലെ വരവിനെ സാരമായി ബാധിച്ചു.
കോഴിക്കോട് വിമാനമിറങ്ങുന്ന വിദേശികൾക്ക് റോഡുമാർഗ്ഗം കണ്ണൂർ വരെയുള്ള യാത്ര ദുസ്സഹമായി. ഇഷ്ടമുള്ള തുണിക്ക് ഓഡർ കൊടുത്ത് അവർക്ക് യഥാസമയം തിരിച്ച് പോകാൻ വയ്യാതായി. ഓഡറുകൾ യഥാസമയം അയക്കാൻ കഴിയാതെ കൈത്തറി മേഖല ബുദ്ധിമുട്ടി. വിമാനത്താവളത്തിന്റെ മുറവിളി അപ്പോഴും മുഴങ്ങി. ഒരു തലമുറ മുഴുവൻ കൈത്തറി നെയ്ത്തിൽ നിന്നും വിരമിച്ചു. ക്രെയിപ്പ് നെയ്യാവുന്നവർ ഇന്ന് വിരലിലെണ്ണാവുന്നവർ. അമ്പത് വയസ്സ് കഴിഞ്ഞവരുടെ ലോകമാണ് ഇന്ന് കണ്ണൂർ കൈത്തറിയുടേത്. . കൈത്തറി ്ന്വേഷിച്ച് വിദേശികൾ വന്നാലും അവർ ഉദ്ദേശിക്കുന്ന കൈത്തറി യഥാസമയം നൽകാൻ ഇന്ന് കണ്ണൂരിലാവില്ല.
കണ്ണൂർ കൈത്തറി എന്ന മറവിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്ക, കാനഡ, ന്നെിവിടങ്ങളിലേക്കും കയറ്റി അയക്കുന്നത് തമിഴ് നാട്ടിലെ ഈറോഡ് കരൂർ എന്നിവിടങ്ങളിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന പവർലൂം തുണികളാണ്. വിദേശ ഓർഡറുകൾ നിലക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. കൈത്തറിയുടെ മറവിൽ കണ്ണൂരിൽ നിന്നും കയറ്റി അയച്ചത് പവർലൂം തുണികളുമായി. കൈത്തറി നെയ്യാൻ മീറ്റിന് 100 രൂപ വേണ്ടുന്ന സ്ഥാനത്ത് അമ്പത് രൂപക്ക് പവർ ലൂം മിൽ നിന്നും ലഭിച്ചു. കണ്ണൂർ കൈത്തറി എന്ന പേരിൽ വ്യാജൻ കടന്നതോടെ കൈത്തറി എന്ന നിഷ്ക്കർഷിച്ച് വാങ്ങാൻ തയ്യാറുള്ള വിദേശങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളും കണ്ണൂർ കൈത്തറിയെ കയ്യൊഴിഞ്ഞു. മാത്രമല്ല കൈത്തറിയിലുണ്ടാക്കുന്ന വില കാരണം പല വിദേശികളും കൈത്തറിയുടെ ഗുണവും സൗന്ദര്യവും പാലിക്കുന്ന പവർ ലൂമിൽ നിന്നും തുണികൾ വാങ്ങാൻ തയ്യാറായി.
അതോടെ കണ്ണൂർ മുദ്ര ഉപയോഗിച്ച് ഏർജെറ്റ് , റാപ്പിയർ ലൂം എന്നിവയിൽ നെയ്ത തുണികളാണ് അവർ കയറ്റുന്നത്. കണ്ണൂരിലെ കൈത്തറി ഉടമകളും തമിഴ് നാട്ടിൽ നിന്ന് കൈത്തറി ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. 250 കോടി രൂപയുടെ കണ്ണൂർ കൈത്തറിയുടെ മാർക്കറ്റ് ഇന്നും നിലനിൽക്കുന്നുണ്ട്. അത് കേരളത്തിൽ ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യാൻ നിലവിൽ ഒരു സാഹചര്യവുമില്ല.25 സഹകരണ സംഘങ്ങളും 50 സ്വകാര്യ സംരഭകരുമായി കണ്ണൂർ കൈത്തറി മേഖലയിൽ ഇപ്പോൾ അവശേഷിക്കുന്നത്. നിലവിൽ ഉള്ളവർ കൊഴിഞ്ഞു പോകുവുകയല്ലാതെ ഒരു ഒററയാളും കൈത്തറിയിലേക്ക് കടന്നു വരുന്നില്ല. പത്ത് വർഷം മുമ്പ് 60,000 പേർ ജോലി ചെയ്ത കണ്ണൂർ കൈത്തറിയിൽ ഇന്ന് അവശേഷിക്കുന്നത് ഇരുപത്തി അയ്യാരത്തിൽ താഴെയാണ്. നിലവിലുള്ളവർ പോലും ഈ മേഖല കൈവെടിഞ്ഞു കൊണ്ടിരിക്കുന്നു. എന്തിന്റെ പേരിലായിരുന്നോ വിമാനത്താവളം കൊണ്ടു വന്നത് ആ ഉദ്ദേശം സമസ്ക്കരിക്കപ്പെട്ടു കഴിഞ്ഞു.
അവരിൽ ചിലർ പവർലൂമിലേക്ക് മാറി കഴിഞ്ഞു. കൈത്തറിയുടെ ഗുണമേന്മ നിഷ്ക്കർഷിച്ച് ഉണ്ടാക്കുന്നതിനാൽ അവർക്കിപ്പോൾ വിദേശ ഓർഡറുകൾ ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. എന്നാൽ സംസ്ഥാന സർക്കാറിൽ നിന്നും മതിയായ സംരക്ഷണം ഇവർക്ക് ലഭിക്കുന്നില്ല. കൈത്തറി എന്ന പേരിൽ വ്യാജൻ ഉത്പ്പാദിപ്പിക്കാൻ ഇവർ തയ്യാറുമല്ല. നിലവിൽ വിദേശത്ത് കടക്കുന്ന 90 ശതമാനവും കൈത്തറി തുണി യന്ത്രത്തറിയിൽ നെയ്യുന്നതാണ് എന്ന സത്യം എല്ലാവർക്കുമറിയാം. കണ്ണൂർ കൈത്തറി എന്നതിന് പകരം കണ്ണൂർ തുണി എന്ന പരിഗണനയാണ് നിലവിൽ വേണ്ടത്.
പഴയ മഗ്ഗത്തിൽ ഒരാൾ മാത്രം നെയ്യുന്ന രീതിയിൽ നിന്ന് നാല് പേർ നെയ്യാവുന്ന സാധാരണ യന്ത്രത്തറിയാണ് കണ്ണൂരിൽ പ്രവർത്തിക്കുന്നത്. അതിന്റെ ഗുണമെന്മയും കൈത്തറിക്കൊപ്പം നിൽക്കുന്നവയാണ്. കണ്ണൂരിന്റെ തുണിപ്പെരുമയിൽ പവർലൂമിനെ കൂടി പരിഗണിച്ചാൽ അന്യ സംസ്ഥാനത്തുകൊണ്ട് പോയി നെയ്ത് കണ്ണൂരിന്റെ പേരിൽ കയറ്റി അയക്കുന്നത് നിർത്താൻ സഹായിക്കും. പകരം കണ്ണൂരുകാർക്ക് യന്ത്രത്തറിയിൽ തൊഴിൽ സാധ്യത വർദ്ധിക്കുകയും അതുവഴി കയറ്റുമതിക്ക് സാഹചര്യമൊരുങ്ങുകയും ചെയ്യും. എങ്കിൽ മാത്രമേ വിമാനത്താവളത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർത്തിയാകൂ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍