Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 ഡിജിപിമാർ എന്തിന്? ഇത്രയും പേരുണ്ടായിട്ടും വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതെന്തുകൊണ്ട് ? സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; ഡി.ജി.പിമാരിൽ നാലു പേർക്കു മാത്രം കേന്ദ്ര മാനദണ്ഡമനുസരിച്ച് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് സർക്കാർ വെളിപ്പടുത്തൽ

12 ഡിജിപിമാർ എന്തിന്? ഇത്രയും പേരുണ്ടായിട്ടും വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതെന്തുകൊണ്ട് ? സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; ഡി.ജി.പിമാരിൽ നാലു പേർക്കു മാത്രം കേന്ദ്ര മാനദണ്ഡമനുസരിച്ച് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് സർക്കാർ വെളിപ്പടുത്തൽ

കൊച്ചി: സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനാണെന്ന് ഹൈക്കോടതി. ഇത്രയും ഡിജിപിമാരെ നിയമിച്ചിട്ടും എന്തുകൊണ്ട് വിജിലൻസ് ഡയറക്ടറെ നിയമിക്കുന്നില്ലെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഇത്രമാത്രം ഡിജിപിമാരെ നിയമിക്കുന്നതിന് കേന്ദ്ര ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതി സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്.

സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ള നാലു പേർക്ക് മാത്രമാണ് കേന്ദ്ര മാനദണ്ഡമനുസരിച്ച് ആനുകൂല്യങ്ങൾ നൽകുന്നതെന്നും മറ്റുള്ളവർക്ക് സംസ്ഥാന മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നും സർക്കാർ വ്യക്തമാക്കി. രണ്ട് വീതം കേഡർ, എക്സ് കേഡർ പോസ്റ്റുകളാണ് ഉള്ളതെന്നും ഇവർക്ക് ഡി.ജി.പി റാങ്കിൽ ശമ്പളം നൽകുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

എഡിജിപി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥർക്കുകൂടി അടുത്തിടെ ഡിജിപി റാങ്ക് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ടോമിൻ തച്ചങ്കരി, ആർ. ശ്രീലേഖ, അരുൺകുമാർ സിൻഹ, സുദേഷ് കുമാർ എന്നിവർക്കാണ് ഡിജിപി റാങ്ക് നൽകാൻ മന്തിസഭാ യോഗം തീരുമാനിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP