കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം; സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു; പാലക്കാട് അട്ടപ്പാടിയിൽ വെള്ളക്കുഴിയിൽ വീണ് പെൺകുട്ടി മരിച്ചു; പാലക്കാട് കോഴിക്കോട് ജില്ലകളിൽ വ്യാപകനാശം; കോട്ടയം-ചങ്ങനാശേരി റെയിൽപാളത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; നാളെയും കനത്ത മഴയ്ക്കു സാദ്ധ്യത; അണക്കെട്ടുകൾ തുറന്നതിനാൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അപ്രതീക്ഷിത പെരുമഴ എല്ലാ ജില്ലകളേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കനത്ത മഴ തുടരുന്ന പാലക്കാട് അട്ടപ്പാടിയിൽ വെള്ളക്കുഴിയിൽ വീണ് ഒരു പെൺകുട്ടി മരിച്ചു. അട്ടപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അടിയന്തിരസാഹചര്യം നേരിടാൻ പാലക്കാട് ജില്ലാ കളക്റ്റ്രേറ്റിലും മണ്ണാർക്കാടും കൺട്രോൾ റൂം ഏർപ്പെടുത്തി.
മൂന്ന് ദിവസമായി നല്ല മഴ ലഭിക്കുന്ന മലപ്പുറം, വയനാട്, കോഴിക്കോട്,പാലക്കാട് ജില്ലകളിൽ പലയിടത്തും അപകടങ്ങളുണ്ടായി .അടിയന്തരസാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് ഫയർഫോഴ്സ്, പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകൾക്ക് നിർ്ദ്ദശമുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും നിർദ്ദേശം നല്കി. സമുദ്ര തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എല്ലാ വിദ്യാലയങ്ങൾക്കും അവധി
നാളയും കനത്ത മഴ തുടരുമെന്നതിനാൽ പ്രൊഫഷണൽ- സിബിഎസ് ഇ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങൾക്കും അവധി നല്കി. പൊതു വിദ്യാഭ്യാസസെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. സർവ്വകലാശാലകളും പരീക്ഷ മാറ്റിയിട്ടുണ്ട്. എംജി , കേരള, കാലിക്കറ്റ് , കൊച്ചി, ആരോഗ്യ തുടങ്ങി എല്ലാ സർവ്വകലാശാലകളും പരീക്ഷകൾ മാറ്റി.
അതേസമയം നാളത്തെ പി എസ് സി പരീക്ഷയ്ക്ക് മാറ്റമില്ല. വാട്ടർ അഥോറിറ്റി സർവ്വേയർ ഗ്രേഡ്- 2 തസ്തികയിലേയ്ക്കാണ് തിങ്കളാഴ്ച പി എസ് സി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഇത് മാറ്റിവച്ചി്ട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുൻ നിശ്ചയപ്രകാരം അറിയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ വച്ച് രാവിലെ 7.30 മുതൽ 9. 15 വരെ പരീക്ഷ നടക്കും
മലയോരതീരമേഖലയിലേക്കു പോകുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകി. കോട്ടയം-ചങ്ങനാശേരി റെയിൽപാളത്തിൽ മണ്ണിടിഞ്ഞു വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ഇതുവഴി കടന്നു പോയ കോട്ടയം പാസഞ്ചർ അപകടത്തിൽ നിന്ന് രക്ഷപ്പട്ടത് തലനാരിഴയിലാണ് . പാതയിലേയേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണത് മാററിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയിരട്ടിപ്പിക്കൽ നടക്കുന്ന ചിങ്ങവനം -പൂവൻതുരുത്തു ഭാഗത്താണ് മണ്ണിടിഞ്ഞത്. വേഗം കുറച്ചാണ് ഇതുവഴി ട്രെയിനുകൾ കടത്തിവിടുന്നത്. അതിനാൽത്തന്നെ യാത്രക്കാരിൽ പലരും വലഞ്ഞു.യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനായി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കെഎസ്ആർടിസി കൂടുതൽ സ്പെഷൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയം - തിരുവനന്തപുരം റൂട്ടിലാണ് കൂടുതൽ ബസുകൾ അനുവദിച്ചത്.
മഴയെ തുടർന്ന് കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ വെള്ളക്കെട്ട് രൂപം കൊണ്ടത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. സംസ്ഥാനത്തെ പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ തുറന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നെയ്യാർ, ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. നാല് വർഷത്തിന് ശേഷമാണ് ഷോളയാർ അണക്കെട്ട് നിറയുന്നത്. നേരത്തെ തന്നെ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം പെരിങ്ങൽക്കുത്ത് ഡാം തുറന്നതോടെ നിറഞ്ഞൊഴുക്കുകയാണ്.
അടുത്ത 48 മണിക്കൂർ നേരം ശക്തമായ മഴ
കാലവർഷം ദുർബ്ബലമായതെന്ന വിലയിരുത്തൽ വന്നതിനിടെയാണ് കേരളമെമ്പാടും കനത്ത മഴ പെയ്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ടു ദിവസമായി ഭേദപ്പെട്ട മഴ ലഭിച്ചു. അടുത്ത 48 മണിക്കൂർ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.കേരളത്തിനും കർണാടകത്തിനും ലക്ഷദ്വീപിനും മുകളിലായി രൂപം കൊണ്ട് ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെയും ഇടവിട്ടു മഴയുണ്ടാവും. ബംഗാൾ ഉൾക്കടലിൽ ശക്തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. രാജ്യമെങ്ങും അടുത്തയാഴ്ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 21നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കനത്ത മഴയുണ്ടാകും. കേരളത്തിൽ രണ്ടിടത്ത് എട്ടു സെന്റീമീറ്റർ വരെ മഴയുണ്ടാവാമെന്നാണ് പ്രവചനം. തളിപ്പറമ്പിൽ ആറ് സെന്റിമീറ്ററും വൈത്തിരിയിൽ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.
പലയിടത്തും ജനജീവിതം സ്തംഭിപ്പിച്ചിച്ചു
രണ്ടു ദിവസമായി തുടരുന്ന മഴ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം സ്തംഭിപ്പിച്ചിച്ചു. ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ, ഇത് തുലാവർഷത്തിന്റെ തുടക്കമല്ല. ഒക്ടോബർ പകുതിയോട സംസ്ഥാനത്ത് തുലാവർഷം തുടങ്ങുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ അറിയിക്കുന്നു.
ഇടുക്കിയിലും കനത്ത മഴ ലഭിച്ചു. മീനച്ചിലാറിന്റെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയർന്നു. ജില്ലയിൽ പലയിടത്തും കൃഷി നാശവുമുണ്ടായി. തേക്കടി റൂട്ടിൽ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി
മണ്ണിടിച്ചിലിനെ തുടർന്ന് നേര്യമംഗലത്ത് ദേശീയ പാത അടച്ചു. ഇടുക്കി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി ഉണ്ടായത്. മൂന്നാർ ഭാഗത്തേയ്ക്ക് ഒരു വാഹനവും തൽക്കാലം കടത്തിവിടുന്നില്ല. റോഡിലേയ്ക്ക് വീണ മണ്ണും കല്ലും നീക്കം ചെയ്ത ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ
കനത്ത മഴയിൽ അട്ടപ്പാടി ചുരത്തിലെ മന്തംപൊട്ടി കോസ്വേ വെള്ളത്തിലായി. പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ാലക്കാട് അട്ടപ്പാടി ആനക്കൽ, തൊട്ടിയക്കര, പുതൂർ, ജെല്ലിപ്പാറ മേഖലകളിലാണ് വലിയ നാശ നഷ്ടമുണ്ടായത് . ആനക്കൽ തൊട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുൾപ്പൊട്ടി. നാലുവീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്സ് എന്നിവയുൾപ്പെടെയുള്ള സംവിധാനം സ്ഥലത്തെത്തി. സഹായത്തിനായി കൺട്രോൾ റൂം തുറന്നു. അട്ടപ്പാടി ചുരത്തിൽ മലവെള്ളപ്പാച്ചിലിൽ വീണ മരങ്ങൾ നീക്കം ചെയ്തു. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം
ഹോസ്ദുർഗ്, കുഡ്ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂർ, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ മൂന്നു സെന്റിമീറ്റർ വീതം മഴയാണു പെയ്തത്. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളിൽ ഒന്നു മുതൽ രണ്ടു വരെ സെന്റിമീറ്റർ മഴ പെയ്തു. മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും ഉൾപ്പെടെ മഴ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍