പത്തനംതിട്ടയിൽ മഴയുടെ താണ്ഡവം ശക്തം; ജില്ലാ ആസ്ഥാനത്തുൾപ്പടെ വെള്ളം കയറിയ നിലയിൽ; അച്ചൻകോവിൽ, പമ്പ, മണിമല എന്നിവ കരകവിഞ്ഞ് ഒഴുകുന്നു; ഉൾപ്രദേശങ്ങിൽ പലയിടത്തും രണ്ടാം തവണയും ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് തടസമാകും വിധം അതിശക്തമായ ഒഴുക്ക്
മറുനാടൻ ഡെസ്ക്
പത്തനംതിട്ട: ശക്തമായ മഴ ജില്ലയിൽ താണ്ഡവമാടുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അച്ചൻ കോവിൽ, പമ്പ നദികൾ കര കവിഞ്ഞ് ഒഴു കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ ആസ്ഥാനമുൾപ്പടെയുള്ള സ്ഥലത്ത് വെള്ളം കയറിയതായാണ് വിവരം. പമ്പ മരാമത്ത് കോംപ്ലകിസിനും പൊലീസ് സ്റ്റേഷനും സമീപമായി വീണ്ടും ഉരുൾ പൊട്ടിയിട്ടുണ്ട്. പമ്പയിൽ താഴ്ന്നു തുടങ്ങിയ ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഇന്നലെ രാത്രയോടെ അടച്ച ശേഷം ജലനിരപ്പ് അൽപം കുറഞ്ഞ് വരികയായിരുന്നു. റാന്നി മേഖലയിൽ ജലം നാലടി വരെയാണ് ആദ്യം കുറഞ്ഞത്.എന്നാൽ ഈ ഭാഗത്ത് ഉരുൾ പൊട്ടിയതിനാൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. ഏറ്റവും ഒടുവിൽ ഉരുൾപൊട്ടലുണ്ടായി എന്ന് പറയുന്ന ഭാഗത്ത് അതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന വിവരം ലഭിച്ചിട്ടില്ല. സൈന്യത്തിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ഒരുപാട് പരിമിതികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
10,000ൽ അധികം ആളുകൾ ആറന്മുളയിലും റാന്നിയിലുമായി കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. കുറച്ച് പേരെ നേവിയുടെ ഹെലികോപ്റ്ററിൽ രക്ഷപെടുത്തിയിരുന്നു.എൻടിആർഎഫിന്റെ 27 ബോട്ടുകളാണ് ആറന്മുളയിൽ ഇറക്കിയിരിക്കുന്നത്. ഇതിൽ എല്ലാം മറ്റും ഇപ്പോൾ ഓടിക്കാൻ സാധിക്കുന്നില്ല.മാത്രമല്ല കൊണ്ടു വന്നതിൽ ചിലത് റബർ ബോട്ടുകളാണ്. വെള്ളം ഉയർന്നിരിക്കുന്ന ചില പ്രദേശങ്ങളിൽ മൈൽ കുറ്റികളും മൂർച്ചയേറിയ വസ്തുക്കളും വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറുകളും ഉള്ളതിനാൽ ഇതും റബർ ബോട്ട് ഇറക്കുന്നതിന് തിരിച്ചടി ആകുന്നുണ്ട്. മിക്ക പ്രദേശത്തും ഇരുനില വീടുകൾ ഉൾപ്പടെ വെള്ളത്തിനടിയിലാണ്. വീടിന് മുകളിലാണ് ഇപ്പോൾ പല ആളുകളും അഭയം പ്രാപിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനമാണ് കൂടുതൽ നടക്കുന്നത്. ഇടനാട് വീട്ടിൽ വെള്ളം കയറിയ ഭാഗത്ത് വൃദ്ധൻ മരിച്ചിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാലാണ് മരണമെന്നാണ് വിവരം. എന്നാൽ കനത്ത വെള്ളക്കെട്ട് മൂലം ഇദ്ദേഹത്തിന്റെ മൃതദ്ദേഹം പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. അതിനായി ബന്ധുക്കൾ സഹായം തേടിയിട്ടുണ്ട്.
പമ്പയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ചെങ്ങന്നൂർ വെള്ളത്തിനടിയിലാണ്. എം സി റോഡിൽ വെള്ളം കയറിയതിനാൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് വെള്ളം കയറി കഴിഞ്ഞു. അച്ചൻകോട് മേഖലയിൽ കൊക്കാത്തോട് ഭാഗത്ത് രണ്ടു തവണ ഉരുൾ പൊട്ടിയതായാണ് വിവരം. ഇതിനെ തുടർന്ന് അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ജില്ലാ ആസ്ഥാനത്തിന് പുറമേ പൊലീസ് സ്റ്റേഷൻ മാർക്കറ്റ്,മുസ്ലിം പള്ളി, സെന്റ് പീറ്റേഴ്സ് ജംക്ഷൻ, സ്റ്റേഡിയം ജംക്ഷൻ, മുത്തൂറ്റ് ആശുപത്രി, നഗരസഭാ മാലിന്യ സംഭരണ കേന്ദ്രം എന്നിവിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. കുമ്പന റോഡിൽ മുഴുവൻ വെള്ളം കയറിയ നിലയിലാണ്. പത്തനം തിട്ട ഓമല്ലൂർ റോഡിലും ഓമല്ലൂർ ചന്തയിലും വെള്ളം ഇരച്ചു കയറി. ഇവിടെ നിന്നും സാധനങ്ങൾ മാറ്റിയതായാണ് വിവരം. എന്നിരുന്നാലും രണ്ടാൾ പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ടെന്നാണ് സൂചന.
ഈ ഭാഗത്ത് കൈപ്പട്ടൂർ പാലം മുങ്ങിപ്പോയിട്ടുണ്ട്. ഇന്ന് വെളുപ്പിന് മഴ കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും ശക്തി കൂടിയിരിക്കുകയാണ്. ചിറ്റാർ മേഖലയിൽ 15ൽ അധികം സ്ഥലങ്ങളിൽ ഉരുൾ പൊട്ടിയെന്നും 12ൽ അധികം ആളുകൾ കുടുങ്ങി പോയിട്ടുണ്ടെന്നും വിവരമുണ്ട്. ഈ മേഖല ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ല. ആളുകൾ പലഭാഗത്തായി കുരുങ്ങി കിടക്കുന്ന അവസ്ഥയിലും ഇവർക്കിടയിൽ ആർക്കെങ്കിലും മരണം സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. ചില ഭാഗത്ത് നിന്നും കഴുത്തറ്റം വെള്ളത്തിൽ നിന്നു കൊണ്ട് രക്ഷാപ്രവർത്തനത്തിനായി സഹായം തേടിയവരുണ്ട്. സാധാരണ വെള്ളപ്പൊക്കമുണ്ടായാൽ ജലനിരപ്പുയർന്നാലും ഒഴുകി പോവുകയാണ് പതിവ്. എന്നാൽ ശക്തമായ ഒഴുക്കാണ് ഇത് വൻ ദുരന്തമായി മാറാൻ ഇടയാക്കിയത്. മേഘവിസ്ഫോടനം പോലെ അതി ഭീകരമായ രീതിയിലാണ് ഇപ്പോഴും വെള്ളം ഒഴുകി വരുന്നത്. ഇത് മൂലം തന്നെ രക്ഷാ പ്രവർത്തകർക്ക് ബോട്ടിറക്കാൻ സാധിക്കുന്നില്ല. അഥവാ ഇറങ്ങിയാൽ തന്നെ തിരിച്ച് പോരേണ്ട അവസ്ഥയാണ്.
പള്ളിയോടങ്ങൾക്ക് അകമ്പടി സേവിക്കുന്ന ബോട്ടുകൾ വരെ ആളുകൾ രക്ഷാപ്രവർത്തനത്തിനായി ഇറക്കി നോക്കിയിരുന്നു. എന്നാൽ അതിശക്തമായ ഒഴുക്ക് കാരണം ഇവ തിരിച്ച് കരയ്ക്ക് കയറ്റേണ്ടി വന്നു. പത്തനംതിട്ടയിൽ മൂന്ന് നദികളാണ് ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നത്. അച്ചൻകോവിൽ, പമ്പ, മണിമല എന്നിവ ഇപ്പോഴും കര കവിഞ്ഞ് ഒഴുകുകയാണ്. ഇതിൽ രണ്ടു നദികളുടെ കരകളിൽ ഉരുൾ പൊട്ടുകയും ചെയ്തിരുന്നു. ചിറ്റാറിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് കല്ലാർ ഉൾപ്പടെയുള്ള പമ്പയുടെ കൈവഴികളിൽ വെള്ളം കയറിയതിനെ തുടർന്നാണ് റാന്നിയിലും ആറന്മുളയിലും ഇന്നലെ ദുരിതമുണ്ടായത്. ആലപ്പുഴ- ചങ്ങനാശേരി റോഡ് അടച്ച ശേഷം ആലപ്പുഴയിലേക്ക് പോകാൻ ഉണ്ടായിരുന്ന ഏക മാർഗം അമ്പലപ്പുഴ-കൊടിയാടി റോഡായിരുന്നു. ഈ മാർഗവും ഇപ്പോൾ വെള്ളം കയറി അടഞ്ഞ് പോയതായാണ് വിവരം.
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- 41 ജീവനുകൾ രക്ഷിച്ചത് റാറ്റ്ഹോൾ മൈനിങ് വഴി
- ചെളി നിറഞ്ഞ അടിത്തട്ടും ഒഴുക്കിന്റെ വേഗതയും ആശങ്ക; ഓട്ടുമ്പ്രം നൊമ്പരമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍